വനിതാ ക്രിക്കറ്റ്: സൗത്ത് സോൺ 203നു പുറത്ത്
Tuesday, March 20, 2018 12:36 AM IST
തിരുവനന്തപുരം: ഇന്‍റർസോണ്‍ ത്രിദിന വനിതാ ക്രിക്കറ്റ് ടൂർണമെന്‍റിൽ രണ്ടാം ദിനത്തെ മത്സരം അവസാനിക്കുമ്പോൾ സൗത്ത് സോണിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 203 റണ്‍സിനെതിരേ വെസ്റ്റ് സോണിന്‍ എട്ടു വിക്കറ്റ് നഷ്ടത്തിൽ 185 റൺസ്.

ഇന്നലെ ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് സോണിനുവേണ്ടി 81 റണ്‍സുമായി ശ്വേത ടോപ് സ്കോററായപ്പോൾ 73 റണ്‍സുമായി മുക്താ വി. ജോഷി ശക്തമായ പിന്തുണ നല്കി. തുമ്പ സെന്‍റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്ത് സോണിനു വേണ്ടി 63 റണ്‍സ് നേടിയ എസ്.ആഷയാണ് മികച്ച പ്രകടനം നടത്തിയത്. 99.4 ഓവർ ബാറ്റ് ചെയ്ത സൗത്ത് സോണ്‍ 203 റണ്‍സിന് ഓൾ ഒൗട്ടായി.


കാര്യവട്ടം സ്റ്റേഡിയത്തിൽ ഈസ്റ്റ് സോണിനെ ആദ്യ ഇന്നിംഗിൽ 54 റണ്‍സിനു ചുരുട്ടിക്കെട്ടിയ നോർത്ത് സോണ്‍ 194 റണ്‍സിന് ഒന്നാം ഇന്നിംഗ്സിൽ ഓൾ ഒൗട്ടായി. നോർത്തിനുവേണ്ടി ഓപ്പണിംഗിനിറങ്ങിയ പ്രിയ പുനിയ 73 റണ്‍സ് നേടി. രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഈസ്റ്റ് സോണ്‍ നാലു വിക്കറ്റ് നഷ്‌ടത്തിൽ 87 റണ്‍സാണ് നേടിയിട്ടുള്ളത്. പരാജയം ഒഴിവാക്കാനുള്ള പരിശ്രമമാകും ഇന്ന് ഈസ്റ്റ് സോണ്‍ നടത്തുക. 26 റണ്‍സോടെ മധുസ്മിത ബഹ്റയും റണ്ണൊന്നുമെടുക്കാതെ പ്രയങ്കയുമാണ് ക്രീസിൽ. മത്സരം ഇന്ന് അവസാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.