ജിൻസണു ദേശീയ റിക്കാർഡ്
ജിൻസണു ദേശീയ റിക്കാർഡ്
Sunday, April 15, 2018 1:58 AM IST
ഗോൾഡ് കോസ്റ്റ്: കോമണ്‍വെൽത്ത് ഗെയിംസ് പുരുഷന്മാരുടെ 1,500 മീറ്ററിൽ മെഡൽ നേടാൻ സാധിച്ചില്ലെങ്കിലും മലയാളി താരമായ ജിൻസണ്‍ ജോണ്‍സണ്‍ ചരിത്രം കുറിച്ചു. 23 വർഷം പഴക്കമുള്ള ദേശീയ റിക്കാർഡ് തകർത്താണ് ജിൻസണ്‍ മത്സരം പൂർത്തിയാക്കിയത്. 1995 ഡിസംബർ 23ന് ചെന്നൈയിൽവച്ച് ഡൽഹിയുടെ ബഹദൂർ പ്രസാദ് കുറിച്ച 3:38.00 സെക്കൻഡ് ആണ് ഗോൾഡ് കോസ്റ്റിൽ ജിൻസണ്‍ തകർത്തത്.

3:37.86 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയ ജിൻസണ്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 3:34.78 സെക്കൻഡുമായി കെനിയയുടെ മതോനെയി മനാൻഗോയ് സ്വർണം നേടി. പുരുഷ വിഭാഗം ട്രിപ്പിൾ ജംപിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന അർപീന്ദർ സിംഗ് നാലാം സ്ഥാനത്തായി. 16.46 മീറ്റർ ദൂരം കണ്ടെത്താനേ അർപീന്ദറിനു സാധിച്ചുള്ളൂ. ഗയാനയുടെ ട്രോയ് ഡോറിസ് (16.88 മീറ്റർ) സ്വർണം നേടി.


പുരുഷ, വനിതാ 4x400 മീറ്റർ റിലേയിൽ ഇന്ത്യക്ക് നിരാശയായിരുന്നു ഫലം. പുരുഷന്മാർക്ക് മത്സരം പൂർത്തിയാക്കാതെ പിന്മാറിയപ്പോൾ വനിതകൾ 3:33.61 സെക്കൻഡുമായി ഏഴാം സ്ഥാനത്ത് ആയി. അമോ ജ് ജേക്കബ് ട്രാക്കിൽ പരിക്ക േറ്റ് വീണതിനാലാണ് ഇന്ത്യക്ക് മത്സരം പൂർത്തിയാക്കാൻ സാധിക്കാതെ വന്നത്. വനിതാ വിഭാഗത്തിൽ ജമൈക്കയും പുരുഷ വിഭാഗത്തിൽ ബോസ്വാനയും സ്വർണം നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.