സ്വർണക്കണി
സ്വർണക്കണി
Sunday, April 15, 2018 2:06 AM IST
ഗോൾഡ് കോസ്റ്റ്: കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്കിന്നലെ സ്വർണക്കണി. വിഷുവിന്‍റെ തലേദിവസം ഇന്ത്യൻ താരങ്ങൾ ഗോൾഡ് കോസ്റ്റിൽ സ്വർണം വാരി. എട്ട് സ്വർണമാണ് ഇന്ത്യൻ താരങ്ങൾ ഇന്നലെ സ്വന്തമാക്കിയത്. ബോക്സിംഗിൽ മൂന്നും ഗുസ്തിയിൽ രണ്ടും പുരുഷ ജാലവിൻത്രോ, ടേബിൾ ടെന്നീസ് വനിതാ സിംഗിൾസ്, പുരുഷ ഗുസ്തി എന്നിവയിൽ ഓരോന്നും. ജാവലിൻ ത്രോയിൽ നീരജ് ചോപ്രയും ടേബിൾ ടെന്നീസിൽ മണിക ബത്രയും ഇന്ത്യക്കായി ചരിത്രസ്വർണമണിഞ്ഞു.

അഞ്ച് വെള്ളിയും നാല് വെങ്കലവും ഇന്നലെ ഇന്ത്യൻ അക്കൗണ്ടിലെത്തി. 21-ാമത് കോമണ്‍വെൽത്ത് ഗെയിംസ് ഇന്ന് സമാപിക്കും. മെഡൽ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

ഇടിവെട്ട് മേരികോം, വികാസ്, സോളങ്കി...

ഇടിക്കൂട്ടിൽ ഇന്ത്യക്ക് ഇന്നലെ ഇടിവെട്ട് മെഡൽ നേട്ടത്തിന്‍റെ ദിനം. മൂന്ന് സ്വർണവും മൂന്ന് വെള്ളിയും ഇന്ത്യൻ താരങ്ങൾ ഇന്നലെ ഇടിക്കൂട്ടിൽനിന്ന് സ്വന്തമാക്കി.

വനിതകളുടെ 45-48 കിലോഗ്രാം (ഫ്ളൈവെയ്റ്റ്) ബോക്സിംഗിൽ ഇന്ത്യയുടെ സൂപ്പർ ബോക്സർ മേരികോം നോർത്തേണ്‍ അയർലൻഡിന്‍റെ ക്രിസ്റ്റീന ഒഹാരയെ 5-0നു തകർത്ത് സ്വർണം കരസ്ഥമാക്കി. കോമണ്‍വെൽത്തിൽ മേരികോമിന്‍റെ ആദ്യ സ്വർണമാണിത്. അഞ്ച് തവണ ലോകചാന്പ്യൻപട്ടം കരസ്ഥമാക്കിയ മേരികോം ആദ്യമായാണ് കോമണ്‍വെൽത്തിൽ മത്സരിക്കുന്നതും.

പുരുഷന്മാരുടെ 52 കിലോഗ്രാം ബോക്സിംഗിൽ ഗൗരവ് സോളങ്കിയാണ് ഇന്ത്യക്കായി ഇടിക്കൂട്ടിൽനിന്ന് സ്വർണം നേടിയ മറ്റൊരു താരം. നോർത്തേണ്‍ അയർലൻഡിന്‍റെ ബ്രണ്ടൻ ഇർവിനെ 4-1നു തകർത്താണ് സോളങ്കി സ്വർണമണിഞ്ഞത്.

പുരുഷന്മാരുടെ 75 കിലോഗ്രാം വിഭാഗത്തിൽ വികാസ് കൃഷ്ണനാണ് ഇടിക്കൂട്ടിൽ സുവർണനേട്ടം സ്വന്തമാക്കിയ മൂന്നാമൻ. കാമറൂണിന്‍റെ വിൽഫ്രഡ് സേയിയെ 5-0നു തകർത്തായിരുന്നു വികാസിന്‍റെ സ്വർണ നേട്ടം.

പുരുഷന്മാരുടെ 46-49 കിലോഗ്രാം വിഭാഗത്തിൽ അമിത്, 60 കിലോയിൽ മനീഷ് കൗഷിക്, 91+ കിലോഗ്രാം വിഭാഗത്തിൽ സതീഷ് കുമാർ എന്നിവരാണ് ഫൈനലിൽ എതിരാളികൾക്കു മുന്നിൽ കീഴടങ്ങി വെള്ളിയിലൊതുങ്ങിയത്.


ഗോദയിൽ ഇരട്ട സ്വർണം, സാക്ഷിക്ക് വെങ്കലം

ഗോദയിൽനിന്ന് ഇന്ത്യക്കായി സുമിത് മാലിക്കും വിനേഷ് ഫോഗട്ടും ഇന്നലെ സ്വർണം കരസ്ഥമാക്കി. അതേസമയം, ഒളിന്പിക് മെഡൽ ജേതാവായ സാക്ഷി മാലിക് വനിതകളുടെ 62 കിലോഗ്രാം വിഭാഗത്തിൽ വെങ്കലംകൊണ്ട് തൃപ്തിപ്പെട്ടത് ഇന്ത്യക്ക് തിരിച്ചടിയായി.

പുരുഷന്മാരുടെ 125 കിലോഗ്രാം വിഭാഗത്തിലാണ് സുമിത് മാലിക്ക് സ്വർണം നേടിയത്. ഫൈനലിൽ നൈജീരിയയുടെ സിനിവീ ബോൾട്ടിക് പരിക്കേറ്റ് പിന്മാറിയതോടെ സുമിത്തിന് അധികം വിയർപ്പൊഴുക്കേണ്ടിവന്നില്ല. പാക് താരമായ തയാബ് റാസയുമായി 10-4ന്‍റെ ശക്തമായ പോരാട്ടത്തിനൊടുവിലായിരുന്നു സുമിത് ഫൈനലിനെത്തിയത്.

വനിതകളുടെ 50 കിലോഗ്രാം നോഡ്കി വിഭാഗത്തിൽ വിനേഷ് ഫോഗട്ട് സ്വർണം കരസ്ഥമാക്കി. നൈജീരിയയുടെ മീസിനി ജെനെസിസിനെ കീഴടക്കിയായിരുന്നു ഇരുപത്തിമൂന്നുകാരിയുടെ സുവർണനേട്ടം.

സാക്ഷി മാലിക്കിനു പിന്നാലെ പുരുഷന്മാരുടെ 86 കിലോഗ്രാം ഫ്രീസ്റ്റൈലിൽ സോംവീർ പാക്കിസ്ഥാന്‍റെ മുഹമ്മദ് ഇനാമിനോട് കീഴടങ്ങി വെങ്കലംകൊണ്ട് തൃപ്തിപ്പെട്ടു.

ഷൂട്ടിംഗിൽ സഞ്ജീവിനു സ്വർണം

പുരുഷ വിഭാഗം 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ ഇന്ത്യയുടെ സഞ്ജീവ് രജപുട്ട് ഗെയിംസ് റിക്കാർഡ് കുറിച്ച് സ്വർണം നേടി. 454.5 പോയിന്‍റ് നേടിയാണ് സഞ്ജീവ് വെന്നിക്കൊടി പാറിച്ചത്. ഇന്ത്യയുടെ ചെയിൻ സിംഗ് സ്റ്റാൻഡിംഗ് പൊസിഷനിൽ നിറംമങ്ങിയതോടെ അഞ്ചാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു.

ദീപിക പള്ളിക്കൽ സഖ്യത്തിന് വെള്ളി

സ്ക്വാഷ് മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ ദീപിക പള്ളിക്കൽ-സൗരവ് ഘോഷാൽ സഖ്യത്തിനു വെള്ളി. ഫൈനലിൽ ഓസ്ട്രേലിയയുടെ ഡോണ- കാമറൂണ്‍ പെല്ലി സഖ്യത്തോട് പരാജയപ്പെട്ടാണ് ഇന്ത്യൻ കൂട്ടുകെട്ട് വെള്ളിയിലൊതുങ്ങിയത്. സ്കോർ: 11-8, 11-10.

ദീപിക പള്ളിക്കൽ - ജോഷ്ന ചിന്നപ്പ വനിതാ ഡബിൾസ് സഖ്യത്തിന് ഇന്ന് ഫൈനൽ ഉണ്ട്. ന്യൂസിലൻഡ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യൻ സമയം രാവിലെ 7.30നാണ് ഫൈനൽ പോരാട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.