മുംബൈയെ എറിഞ്ഞു വീഴ്ത്തി സൺ റൈസേഴ്സ്
മുംബൈയെ എറിഞ്ഞു വീഴ്ത്തി സൺ റൈസേഴ്സ്
Wednesday, April 25, 2018 12:44 AM IST
മുംബൈ: ബാറ്റ്സ്മാൻമാർ നിരാശപ്പെടുത്തിയപ്പോൾ ബൗളർമാരുടെ കരുത്തിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തകർപ്പൻ ജയം. 119 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിനെ ഹൈദരാബാദ് ബൗളർമാർ എറിഞ്ഞിട്ടു. 87 റണ്‍സിന് എല്ലാവരും പുറത്തായതോടെ 31 റൺസ് വിജയവുമായി സൺ റൈസേഴ്സ് പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ സണ്‍റൈസേഴ്‌സ്, മുംബൈയുടെ ബൗളിംഗ് ആക്രമണത്തിനു മുന്നില്‍ തകര്‍ന്ന് 18.4 ഓവറില്‍ 118 റണ്‍സിന് എല്ലാവരും പുറത്തായി. 21 പന്തില്‍ അഞ്ച് ബൗണ്ടറികളോടെ 29 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനും 33 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 29 റണ്‍സെടുത്ത യൂസഫ് പഠാനുമാണ് ഹൈദരാബാദിന് പൊരുതാനുള്ള സ്‌കോര്‍ നല്‍കിയത്.

മുംബൈക്കായി മായങ്ക് മാര്‍ക്കണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, മിച്ചല്‍ മക്ലീനാഗന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ബാറ്റ്സ്മാൻമാർ തീർത്തും പരാജയമായിരുന്നു. 18. 5 ഓവറിൽ 87 റൺസിന് എല്ലാ വരും പുറത്തായി. സൂര്യകുമാർ യാദവ് (34), കൃണാൽ പാണ്ഡ്യ(24) എന്നിവർക്കു മാത്രമാണ് മുംബൈ നിരയിൽ രണ്ടക്കം കാണാൻ കഴിഞ്ഞത്.
19 പന്തിൽ മൂന്നു റണ്‍സായിരുന്നു വെടിക്കെട്ടുകാരനായ ഹാർദിക് പാണ്ഡ്യയുടെ സന്പാദ്യം.


ആദ്യം ടോസ് നേടിയ മുംബൈ നായകന്‍ സണ്‍റൈസേഴ്‌സിനെ ബാറ്റിംഗിനു വിട്ടു. സണ്‍റൈസേഴ്‌സിന് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും വില്യംസണും ചേര്‍ന്ന്് ഭേദപ്പെട്ട തുടക്കമാണ് സമ്മാനിച്ചത്. 1.4 ഓവറില്‍ 20 റണ്‍സ് കൂട്ടിച്ചേര്‍ത്തതിനു പിന്നാലെ ധവാനെ മടക്കി മക്ലീനാഗന്‍ സണ്‍റൈസേഴ്‌സിന്‍റെ തകര്‍ച്ചയ്ക്കു തുടക്കമിട്ടു. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് കണ്ടെത്തിയ മുംബൈ ബൗളര്‍മാര്‍ സണ്‍റൈസേഴ്‌സിനെ താരതമ്യേന ചെറിയ സ്‌കോറില്‍ ഒതുക്കുകയായിരുന്നു.മികച്ച കൂട്ടുകെട്ടുകളുണ്ടാക്കാന്‍ ഹൈദരാബാദിനായില്ല. വില്യംസണ്‍-പാണ്ഡെ കൂട്ടുകെട്ടാണ് ഉയര്‍ന്ന സഖ്യം. വില്യംസണെ പുറത്താക്കി ഹര്‍ദിക് പാണ്ഡ്യ ഈ സഖ്യം തകര്‍ത്തു.

പഠാന്‍-മുഹമ്മദ് നബി ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറന്ന 22 റണ്‍സാണ് രണ്ടാമത്തെ ഉയര്‍ന്ന സഖ്യം. ഇവരുടെ പ്രകടനമാണ് ഹൈദരാബാദിനെ നൂറിലെത്തിച്ചത്. ക്യാപ്റ്റന്‍ വില്യംസൺ‍, യൂസഫ് പത്താന്‍ എന്നിവരെക്കൂടാതെ സണ്‍റൈസേഴ്‌സ് നിരയില്‍ രണ്ടക്കം കടന്നത് രണ്ടു പേര്‍ മാത്രം. മനീഷ് പാണ്ഡെ (11 പന്തില്‍ 16), മുഹമ്മദ് നബി (10 പന്തില്‍ 14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു രണ്ടു പേര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.