Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പഞ്ചാബ് കിംഗ്സിനെ പോരാടി വീഴ്ത്തി മുംബൈ
ഷൂട്ടൗട്ടിലൂടെ മാഞ്ചസ്റ്റർ സിറ...
പരിക്ക്; പാരീസിന് ശ്രീശങ്ക...
ഗണ്ണേഴ്സിനെ വീഴ്ത്തി ബയേൺ
വരവറിയിച്ച് വാര്യർ!
വിദിത്തിനെ കീഴടക്കി നിപോ...
Previous
Next
Sports News
Click here for detailed news of all items
ലോക"കപ്പി’ന്റെ കഥ
Monday, May 14, 2018 1:09 AM IST
റഷ്യയില്‍ നിന്നു ലോകകപ്പ് ഫുട്ബോളിന്റെ ആവേശപ്പത ലോകമെങ്ങും തുളുമ്പിവീഴുമ്പോള്‍, ലോകത്തിന്റെ ഈ ഓരോ ദിവസത്തെയും അനേകം മണിക്കൂറുകള്‍ ഈയൊരു ആവേശത്തില്‍ മുങ്ങുമ്പോള്‍, ഫുട്ബോള്‍ താരങ്ങളുടെ മാന്ത്രിക പ്രകടനങ്ങള്‍ ഉറക്കമൊഴിപ്പിക്കുന്ന വിസ്മയമായി മാറുകയും ആ താരങ്ങള്‍ നേടുന്ന ആരാധനയുടെ കഥകള്‍ അദ്ഭുതത്തോടെ കേള്‍ക്കുകയും ചെയ്യുമ്പോള്‍ എത്രപേരറിയുന്നു, ആ ലോകകപ്പ് ട്രോഫിയുടെ കഥ.
ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രം പരിശോധിച്ചാൽ നമുക്ക് രണ്ട് ലോകകപ്പ് ട്രോഫികൾ ലഭിക്കും. പ്രശസ്ത ഫ്രഞ്ച് ശിൽപി ആബേൽ ലാഫ്ലേവർ നിർമിച്ച ട്രോഫിയും ഇപ്പോഴത്തെ ഫിഫ കപ്പും. ആബേൽ ലാഫ്ലേവറിന് താൻ നിർമിച്ച ട്രോഫി മറ്റൊരാളുടെ പേരിൽ അറിയപ്പെടുന്നതാണ് കാണേണ്ടിവന്നത്. ലോകകപ്പ് ഫുട്ബോളെന്ന ആശയത്തിനു പിന്നിൽ പ്രവർത്തിച്ച, ഫിഫയുടെ തന്നെ സ്ഥാപകരിലൊരാളായ യൂൾ റിമെയുടെ പേരിലാണ് ആദ്യ ലോകകപ്പ് ട്രോഫി അറിയപ്പെട്ടത്. പക്ഷേ, 1930 ൽ ഉറുഗ്വെയും 1934 ലും 1938 ലും ഇറ്റലിയും സ്വന്തമാക്കിയ കാലത്ത് ട്രോഫിക്ക് പേരില്ലായിരുന്നു. 35 സെന്റീമീറ്റര്‍ ഉയരവും 3.8 കിലോഗ്രാം തൂക്കവുമുണ്ടായിരുന്ന ട്രോഫിയിൽ ഇന്ദ്രനീലക്കല്ലും സ്വര്‍ണവും വെള്ളിയും ചേര്‍ത്തിരുന്നു. വിക്ടറി കപ്പ് എന്നായിരുന്നു അന്ന് ട്രോഫി അറിയപ്പെട്ടത്. പിന്നീട് ഫുട്ബോളിനും ഫിഫയ്ക്കും യൂൾ റിമെ നല്കിയ സംഭാവനകളെ കണക്കിലെടുത്ത് 1946ല്‍ ഈ കപ്പിന് യൂള്‍റിമെ കപ്പ് എന്ന് ഔദ്യോഗികമായി നാമകരണം ചെയ്തു.
യൂൾ റിമെയും ലോകകപ്പ് ഫുട്ബോളും
ഫ്രഞ്ച് ഫുട്ബോളർ യൂൾ റിമെ ഫിഫയുടെ പ്രസിഡന്റ് പദവിയെത്തുന്നതു മുതൽ മനസിൽ സൂക്ഷിച്ച ഒന്നായിരുന്നു ലോകത്ത് ഫുട്ബോൾ കളിക്കുന്ന എല്ലാ രാജ്യങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് ഒരു ടൂർണമെന്റ് നടത്തുക എന്നത്. അദ്ദേഹം പദവിയിലെത്തുന്പോൾ ഒളിന്പിക്സിലെ മത്സരമാണ് ഏറ്റവും വലിയ ഫുട്ബോൾ ടൂർണമെന്റ്. പക്ഷേ, അതിന്റെ ക്രെഡിറ്റ് ഒളിന്പിക്സിന്റെ സംഘാടകർക്കാണ്. അതാണ് ഫിഫയുടേതായി ഒരു ഫുട്ബോൾ ടൂർണമെന്റെന്ന ആശയത്തിലേക്ക് എത്തുവാൻ യൂൾ റിമെയെ പ്രേരിപ്പിച്ചത്.
ഒളിമ്പിക്സിന് ബദലായി ഫിഫയ്ക്ക് സ്വന്തമായി ഒരു ടൂര്‍ണമെന്റ് എന്ന സ്വപ്നത്തിനായി അദ്ദേഹം ഫിഫയിൽ അംഗങ്ങളായ എല്ലാ രാജ്യങ്ങളുടെയും പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് ആംസ്റ്റർഡാമിൽ ഫിഫ കോൺഗ്രസ് സംഘടിപ്പിച്ചു. 1928 മേയ് 28 നായിരുന്നു സമ്മേളനം. സമ്മേളനത്തിൽ ലോകഫുട്ബോൾ ടൂർണമെന്റ് എന്ന തന്റെ ആശയം അവതരിപ്പിച്ചു. ഫിഫ കോണ്‍ഗ്രസിൽ പങ്കെടുത്ത എല്ലാവരും അതിനോടു യോജിച്ചു. അങ്ങനെ 1929ല്‍ വേദി പ്രഖ്യാപിക്കുകയും ചെയ്തു. ലാറ്റിനമേരിക്കൻ രാജ്യമായ ഉറുഗ്വെയായിരുന്നു ആദ്യ വേദി. പക്ഷേ, പിന്നീട് നടന്ന കാര്യങ്ങൾ യൂൾ റിമെയെ വല്ലാതെ ദുഃഖിപ്പിച്ചു. അദ്ദേഹം മുന്നോട്ടുവച്ച ആശയത്തോടൊപ്പം നിന്ന യൂറോപ്യന്‍ രാജ്യങ്ങൾ വേദി പ്രഖ്യാപനം നടത്തിക്കഴിഞ്ഞ് ഇതില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു. അതിന് അവർ പറഞ്ഞ കാരണം ഒന്നാം ലോക മഹായുദ്ധത്തിന്റെ കെടുതികളിൽ നിന്ന് തങ്ങൾ കരകയറിവരുന്നതേയുള്ളൂ എന്നാണ്. അതിനാൽ ആഘോഷങ്ങളില്‍ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു അവരുടെ തീരുമാനം. അത് യൂൾ റിമെയെ വല്ലാതെ തളർത്തി. പക്ഷേ, തോറ്റു കൊടുക്കാൻ അദ്ദേഹം തയാറായില്ല.
ഈ പ്രതിസന്ധിയെ നേരിട്ടില്ലെങ്കിൽ തന്റെ സ്വപ്നം പൊലിഞ്ഞു പോകുമെന്ന തിരിച്ചറിവ് പകർന്ന ഊർജമാണ് നാം ഇന്നു കാണുന്ന ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് നാന്ദികുറിച്ചത്. വിയോജിപ്പ് പ്രകടിപ്പിച്ച രാജ്യങ്ങളിലേക്ക് അദ്ദേഹം നേരിട്ട് പോയി. അദ്ദേഹം വെറുതെ രാജ്യങ്ങൾ സന്ദർശിക്കുകയല്ല ചെയ്തത്. മറിച്ച് വലിയൊരു ആശയവുമായാണ് അദ്ദേഹം രാജ്യങ്ങൾ തോറും നടന്നത്. “ഫുട്ബോള്‍ ലോകസമാധാനത്തിന്’’ എന്നതായിരുന്നു ആ ആശയം. അദ്ദേഹത്തിന്റെ പ്രയത്നത്തിന് ഫലമുണ്ടായി. യൂറോപ്പില്‍നിന്ന് നാല് രാജ്യങ്ങൾ ലോകഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കാൻ തയാറായി. അവരടക്കം പതിമൂന്ന് രാജ്യങ്ങള്‍ 1930ലെ ഉറുഗ്വെ ലോകകപ്പില്‍ മാറ്റുരച്ചു.
അങ്ങനെ ലോകകപ്പ് ഫുട്ബോൾ എന്ന യൂൾ റിമെയുടെ സ്വപ്നം യാഥാർഥ്യമായി. അതിനെ കുറിച്ച് യൂൾ റിമെ പിന്നീട് എഴുതിയത് ഇങ്ങനെ. “എനിക്ക് അറിയാമായിരുന്നു എന്റെ സ്വപ്നം നടക്കുമെന്ന്. കാരണം, ഫുട്ബോൾ എന്ന കായിക ഇനം എല്ലാ അർഥത്തിലും ഒറ്റയ്ക്കു നിൽക്കാൻ കെൽപ്പുള്ളതായിരുന്നു. ലോകകപ്പ് ഫുട്ബോൾ എന്നത് ഞാൻ മാത്രം കണ്ട സ്വപ്നമായിരുന്നില്ല. നിരവധിപേർ ആ സ്വപ്നം കണ്ടിരുന്നതായി എനിക്കറിയാമായിരുന്നു. ഫുട്ബോളാണ് എന്നെ സ്വപ്നം കാണാൻ പ്രാപ്തനാക്കിയത്. ഞാൻ കണ്ട സ്വപ്നങ്ങളും ഫുട്ബോളിനെക്കുറിച്ചായിരുന്നു. ’’
ചെരുപ്പുപെട്ടിയിലിട്ട് കട്ടിലിനടയിൽ ഒളിപ്പിച്ചു
രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്പോൾ യൂൾ റിമെ കപ്പ് ഇറ്റലിയുടെ കൈയിലായിരുന്നു. യുദ്ധം കൊടുന്പിരികൊണ്ടതോടെ സ്വർണത്തിന്റെ വില കുതിച്ചുയർന്നു. ഇതോടെ ഇറ്റലിയുടെ കൈവശമുണ്ടായിരുന്ന വിക്ടറി ട്രോഫി തട്ടിയെടുക്കാൻ ഹിറ്റ്ലർ പദ്ധതിയിട്ടു. ഇതിനായി പ്രത്യേക സംഘത്തെ ഇറ്റലിയിലേക്ക് അയക്കാൻ അദ്ദേഹം തീരുമാനിച്ചു. ഹിറ്റ്ലറുടെ സംഘം ഇറ്റലിയിൽ നുഴഞ്ഞു കയറി വിക്ടറി ട്രോഫി തെരഞ്ഞു തുടങ്ങിയതോടെ അതിനെ ഏതു വിധേനയും സംരക്ഷിക്കാൻ ഇറ്റലിയും തീരുമാനിച്ചു.
വിക്ടറി കപ്പ് എവിടെയെന്നറിയാൻ ഹിറ്റ്ലറുടെ സംഘം പലരെയും ചോദ്യം ചെയ്തു. പിന്നീട് ചോദ്യം ചെയ്യൽ പീഡനത്തിലേക്കു മാറി. കൊടിയ പീഡനം ഏറ്റുവാങ്ങിയപ്പോഴും കപ്പിനെ കുറിച്ച് അറിയാവുന്നവർ ആ രഹസ്യം പുറത്തു പറഞ്ഞില്ല.. കാരണം, അവർ തങ്ങളുടെ ജീവനേക്കാൾ ആ ട്രോഫിയെ സ്നേഹിച്ചു. ഇറ്റലിക്കാർ മുന്തിരിത്തോട്ടത്തിൽ ഒരു കുഴിയുണ്ടാക്കി ട്രോഫി അതിൽ സൂക്ഷിച്ചു. എന്നാൽ, ഹിറ്റ്ലറുടെ സംഘം ആ സ്ഥലം അറിഞ്ഞെന്നു മനസിലാക്കിയ ഫിഫയുടെ വൈസ്പ്രസിഡന്റ് കൂടിയായ ഒറ്റോറിനെ ബറാസി പാദരക്ഷകള്‍ സൂക്ഷിക്കുന്ന പെട്ടിയിലിട്ട് വിക്ടറി കപ്പ് സ്വന്തം കിടക്കയുടെ അടിയിലൊളിപ്പിച്ചാണ് കപ്പിനെ സംരക്ഷിച്ചത്.
കള്ളൻമാർ കൊണ്ടുപോയി; നായ കണ്ടെത്തി
ലോകപ്പിന്റെ ചരിത്രത്തിൽ രണ്ടു തവണ ട്രോഫി കള്ളൻമാർ കൊണ്ടുപോയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ കൈവശമിരുന്നപ്പോഴാണ് ആദ്യം കളവുപോകുന്നത്. 1966 ൽ സ്പോർട്സ് സ്റ്റാന്പുകൾ പ്രദർശിപ്പിച്ചിരുന്ന വെസ്റ്റ് മിനിസ്റ്ററിയിൽ നിന്നായിരുന്നു ആദ്യ മോഷണം. ട്രോഫി മോഷണം പോയത് ഇംഗ്ലണ്ടിന് വലിയ തോതിൽ നാണക്കേടുണ്ടാക്കി. അതിനെത്തുടർന്ന് സ്കോട്ട്ലൻഡ് യാർഡ് എന്നറിയപ്പെടുന്ന ഡിറ്റക്ടീവുകൾ രാജ്യം മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും ട്രോഫി കണ്ടെത്താനായില്ല. ഒടുവിൽ കപ്പു കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെ രംഗത്തിറക്കി. അതിനായി പോലീസ് നായ്ക്കൾക്കു പുറനെ നിരവധി സ്വകാര്യ വ്യക്തികളുടെ നായ്ക്കളെയും കപ്പ് സൂക്ഷിച്ചിരുന്ന മുറിയിൽ കൊണ്ടുപോയി ട്രോഫിയുടെ മണം പരിചിതമാക്കിയ ശേഷമാണ് അവയെ പ്രയോജനപ്പെടുത്തിയത്. ഒരാഴ്ചയ്ക്കകം തെംസ് നദീതീരത്തെ കടത്തുവഞ്ചി തുഴഞ്ഞിരുന്ന ഡേവിഡ് കോർബുറ്ററിന്റെ പിക്കിൾസ് എന്നു പേരുള്ള നായ ട്രോഫി കണ്ടെടുത്തു. പത്രക്കടലാസിൽ പൊതിഞ്ഞ് മണ്ണിൽ കുഴിച്ചിട്ട നിലയിലായിരുന്നു ട്രോഫി.
കോർബുറ്റർ ഉടൻ തന്നെ ട്രോഫി പോലീസിന് കൈമാറി. വലിയ തുക (4200 ഡോളർ) സമ്മാനമായി നൽകിയാണ് ഇംഗ്ലണ്ട് സർക്കാർ കോർബുറ്ററിനെ ആദരിച്ചത്. അസാധാരണമായ ഘ്രാണശക്തി കൊണ്ട് ട്രോഫി മണത്തു കണ്ടെത്തിയ പിക്കിൾസിന് രാജകീയ പരിവേഷമാണ് ഇംഗ്ലണ്ടിൽ ലഭിച്ചത്. പിക്കിൾസിന്റെ പേരിൽ നിരവധി ഫുട്ബോൾ ഫാൻസ് ക്ലബ്ബുകളാണ് ഇംഗ്ലണ്ടിൽ അങ്ങോളമിങ്ങോളം രൂപം കൊണ്ടത്. മാത്രവുമല്ല, ഡാനിയേൽ പെട്രി സംവിധാന ചെയ്ത "ദി സ്പൈ വിത്ത് എ കോൾഡ് നോസ്’ എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള ഭാഗ്യവും പിക്കിൾസിനുണ്ടായി. 1967 ൽ ജീവൻവെടിഞ്ഞെങ്കിലും ഫുട്ബോൾ ലോകകപ്പിന്റെ ചരിത്രത്തിൽ നിന്ന് പിക്കിൾസ് എന്ന നായയെ മാറ്റി നിർത്താനാവില്ല. രണ്ടാം തവണ യൂൾ റിമെ കപ്പ് കളവു പോകുന്നത് ബ്രസീലിന്റെ ഉടമസ്ഥതയിൽ നിന്നാണ്. 1958, 1962, 1970 വർഷങ്ങളിൽ ലോകകപ്പ് നേടി ബ്രസീല്‍ യൂള്‍ റിമേ കപ്പ് എന്നെന്നേക്കുമായി സ്വന്തമാക്കി. കാരണം അന്നത്തെ വ്യവസ്ഥ മൂന്നുവട്ടം ലോകകപ്പ് നേടുന്ന രാജ്യത്തിന് യൂൾ റിമെകപ്പ് എന്നന്നേക്കുമായി നൽകുമെന്നായിരുന്നു. ബ്രസീൽ ഫുട്ബോൾ ഫെഡറേഷന്റെ ആസ്ഥാനത്ത് ഈ ട്രോഫി ബ്രസീൽ പ്രദർശിപ്പിച്ചിരുന്നു. റിയോ ഡീ ഷാനെറോയിലെ ആസ്ഥാനത്തു നിന്നാണ് രണ്ടാംവട്ടം ട്രോഫിയുമായി കവർച്ചക്കാർ കടന്നത്. 1983 ഡിസംബര്‍ 19നാണ് ഫുട്ബോൾ ലോകത്തെ മുഴുവൻ നടുക്കിയ സംഭവം നടന്നത്. ഒരു കൂട്ടം കവർച്ചക്കാർ വളരെ ആസൂത്രിതമായാണ് കവർച്ച നടത്തിയത്. ബുള്ളറ്റ് പ്രൂഫ് സംവിധാനമടക്കം കനത്ത കാവലിലാണ് ട്രോഫി സൂക്ഷിച്ചിരുന്നത്. എന്നാൽ, കാവൽനിന്നവരെ ആക്രമിച്ചു കീഴടക്കിയാണ് കവർച്ചാ സംഘം ട്രോഫി കവർന്നത്.
35 വർഷങ്ങൾക്കു മുന്‍പ് എണ്ണായിരത്തിലധികം പൗണ്ട് വിലയുണ്ടായിരുന്ന ട്രോഫിയാണ് കവർച്ച ചെയ്യപ്പെട്ടത്. കവർച്ചയ്ക്കു പിന്നിൽ അന്താരാഷ് ട്ര സംഘമാണെന്ന നിഗമനത്തെ തുടർന്ന് ലോകവ്യാപകമായ അന്വേഷണമാണ് നടന്നത്. ഫുട്ബോൾ മാന്ത്രികൻ പെലെയും ഉറുഗ്വെൻ ഫുട്ബോൾ ഇതിഹാസം ആൽസിഡസ് ഗിഗിയയും അടക്കം നിരവധി താരങ്ങൾ ടിവിയിലൂടെ ട്രോഫി തിരകെത്തരണമെന്ന് അഭ്യർഥിച്ച് രംഗത്തെത്തിയെങ്കിലും ഫലമുണ്ടായില്ല. കൈക്കലാക്കിയവര്‍ കപ്പ് ഉരുക്കി അത് സ്വർണമാക്കി മാറ്റിയിട്ടുണ്ടാവുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
സിൽവിയോ ഗസാനികയുടെ ട്രോഫി
പുതിയ ട്രോഫി നിർമിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലാതായി. പുതിയ കപ്പിനുള്ള ഡിസൈൻ ക്ഷണിച്ച ഫിഫയെ 53 ശില്‍പ്പികളാണ് ഡിസൈനുമായി സമീപിച്ചത്. തെരഞ്ഞെടുക്കപ്പെട്ടത് ഇറ്റലിക്കാരനായ സിൽവിയോ ഗസാനിക. അങ്ങനെ വിജയാഹ്ലാദത്തില്‍ സര്‍പ്പാകൃതിയിലുള്ള രൂപങ്ങളായി ഭൂഗോളത്തിന്റെ നേരെ കൈനീട്ടുന്ന രണ്ട് കായികതാരങ്ങളെ ഉൾപ്പെടുത്തി ശില്‍പ്പി സില്‍വിയോ ഗസാനിക നിർമിച്ചതാണ് ഇപ്പോഴത്തെ ഫിഫ ലോകകപ്പ്. 18 കാരറ്റ് സ്വര്‍ണത്തില്‍ പണിതീര്‍ത്തിരിക്കുന്ന കപ്പിന് 36 സെന്റീമീറ്റര്‍ ഉയരവും 4.97 കിലോഗ്രാം തൂക്കവുമുണ്ട്. പുതിയ ട്രോഫിയുടെ വരവോടെ ഫിഫ നിയമവും മാറ്റി. ഇപ്പോഴത്തെ കപ്പ് ഫിഫയ്ക്ക് അവകാശപ്പെട്ടതാണ്. ലോകകപ്പില്‍ വിജയിക്കുന്ന രാജ്യങ്ങള്‍ക്ക് ഈ കപ്പ് അടുത്ത ലോകകപ്പ് വരെ മാത്രമേ കൈവശം വയ്ക്കാന്‍ അവകാശമുള്ളൂ. ഫിഫയെ തിരിച്ചേല്പ്പിക്കുന്ന കപ്പിന് പകരമായി വെങ്കലത്തിൽ തീർത്ത കപ്പിന്റെ ഒരു മാതൃക സ്വര്‍ണം പൂശി നൽകും. ഈ മാതൃക മാത്രം പിന്നെ വിജയികള്‍ക്ക് സ്വന്തം.
സന്ദീപ് സലിം
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പഞ്ചാബ് കിംഗ്സിനെ പോരാടി വീഴ്ത്തി മുംബൈ
ഷൂട്ടൗട്ടിലൂടെ മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കി റയൽ സെമിയിൽ
പരിക്ക്; പാരീസിന് ശ്രീശങ്കർ ഇല്ല
ഗണ്ണേഴ്സിനെ വീഴ്ത്തി ബയേൺ
വരവറിയിച്ച് വാര്യർ!
വിദിത്തിനെ കീഴടക്കി നിപോംനിഷി കുതിച്ചു
കലിംഗ കീഴടക്കാൻ
നദാൽ പുറത്ത്
പിഎസ്ജിയും ഡോർട്ട്മുണ്ടും ചാന്പ്യൻസ് ലീഗ് സെമിയിൽ
ഗുജറാത്തിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിനു ജയം
ജോസേട്ടൻ!
ബ്ലാസ്റ്റേഴ്സ് x ഒഡീഷ പ്ലേ ഓഫ് എലിമിനേറ്റർ നാളെ
റൊമാരിയൊ തിരിച്ചെത്തുന്നു
റാഫേൽ നദാൽ തിരിച്ചെത്തി
ജൂണിയർ ബാസ്കറ്റ്
മാസ്റ്റർ ബട്ലർ;സുനിൽ നരെയ്ന്റെ സെഞ്ചുറിക്ക് ബട്ലറിലൂടെ മറുപടി നൽകി രാജസ്ഥാൻ റോയൽസ്
ഡികെ എന്ന കില്ലാടി
റയൽ മാഡ്രിഡ് സിറ്റിയിൽ
2024 പാരീസ് ഒളിന്പിക്സിന് ഇനി നൂറുദിനം
ഗുകേഷ് = നിപോംനിഷി
പാരീസ് ഒളിന്പിക്സിലേക്ക് ഇനി 101 ദിനങ്ങൾ...
സൺറൈസേഴ്സ് ഹൈദരാബാദിനു ജയം
നെവർകൂസെൻ അല്ല
കിംഗ് അലോൻസോ
സജന, ആശ ഇന്ത്യൻ ടീമിൽ
രോഹിറ്റർ
ഇളക്കമില്ലാതെ മാഞ്ചസ്റ്റർ സിറ്റി
ഗുകേഷ് ഒന്നിൽ
കേരള വെങ്കലം
ലീഗ് ബഗാന്
രാജസ്ഥാൻ റോയൽസിന് ജയം
ഓവറിൽ ആറ് സിക്സ്!
മുംബൈ vs ചെന്നൈ
അരങ്ങേറ്റ അടി
ഐഎസ്എൽ: ക്ലൈമാക്സ് നാളെ
ബ്ലാസ്റ്റേഴ്സ് x ഒഡീഷ
സിറ്റിസിപാസ് ഫൈനലിൽ
സിറ്റി തകർത്തു
ഡൽഹി ക്യാപ്പിറ്റൽസിന് ആറ് വിക്കറ്റ് ജയം
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ നിരാശാജനകമായ പ്രകടനത്തിന് കാരണമെന്ത്...?
ബ്ലാസ്റ്റേഴ്സ് ഫിനിഷ്
മായങ്ക് യാദവ് തിരിച്ചെത്തും
ഗുകേഷ് തോറ്റു; മുന്നിൽ നിപോംനിഷി
ലിവർ തകർന്നു
ഗോകുല ആറാട്ട്
സെവൻ എ സൈഡ് നാഷണൽ ഫുട്ബോൾ 16നു തുടങ്ങും
ബംഗളൂരുവിനെ തകർത്തെറിഞ്ഞ് മുംബൈ ഇന്ത്യൻസ്
ബോൾട്ടിനെ എന്തുകൊണ്ട് എറിയിച്ചില്ല... ?
പ്രണോയ്, സിന്ധു പുറത്ത്
സിംസൺ അന്തരിച്ചു
പഞ്ചാബ് കിംഗ്സിനെ പോരാടി വീഴ്ത്തി മുംബൈ
ഷൂട്ടൗട്ടിലൂടെ മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കി റയൽ സെമിയിൽ
പരിക്ക്; പാരീസിന് ശ്രീശങ്കർ ഇല്ല
ഗണ്ണേഴ്സിനെ വീഴ്ത്തി ബയേൺ
വരവറിയിച്ച് വാര്യർ!
വിദിത്തിനെ കീഴടക്കി നിപോംനിഷി കുതിച്ചു
കലിംഗ കീഴടക്കാൻ
നദാൽ പുറത്ത്
പിഎസ്ജിയും ഡോർട്ട്മുണ്ടും ചാന്പ്യൻസ് ലീഗ് സെമിയിൽ
ഗുജറാത്തിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിനു ജയം
ജോസേട്ടൻ!
ബ്ലാസ്റ്റേഴ്സ് x ഒഡീഷ പ്ലേ ഓഫ് എലിമിനേറ്റർ നാളെ
റൊമാരിയൊ തിരിച്ചെത്തുന്നു
റാഫേൽ നദാൽ തിരിച്ചെത്തി
ജൂണിയർ ബാസ്കറ്റ്
മാസ്റ്റർ ബട്ലർ;സുനിൽ നരെയ്ന്റെ സെഞ്ചുറിക്ക് ബട്ലറിലൂടെ മറുപടി നൽകി രാജസ്ഥാൻ റോയൽസ്
ഡികെ എന്ന കില്ലാടി
റയൽ മാഡ്രിഡ് സിറ്റിയിൽ
2024 പാരീസ് ഒളിന്പിക്സിന് ഇനി നൂറുദിനം
ഗുകേഷ് = നിപോംനിഷി
പാരീസ് ഒളിന്പിക്സിലേക്ക് ഇനി 101 ദിനങ്ങൾ...
സൺറൈസേഴ്സ് ഹൈദരാബാദിനു ജയം
നെവർകൂസെൻ അല്ല
കിംഗ് അലോൻസോ
സജന, ആശ ഇന്ത്യൻ ടീമിൽ
രോഹിറ്റർ
ഇളക്കമില്ലാതെ മാഞ്ചസ്റ്റർ സിറ്റി
ഗുകേഷ് ഒന്നിൽ
കേരള വെങ്കലം
ലീഗ് ബഗാന്
രാജസ്ഥാൻ റോയൽസിന് ജയം
ഓവറിൽ ആറ് സിക്സ്!
മുംബൈ vs ചെന്നൈ
അരങ്ങേറ്റ അടി
ഐഎസ്എൽ: ക്ലൈമാക്സ് നാളെ
ബ്ലാസ്റ്റേഴ്സ് x ഒഡീഷ
സിറ്റിസിപാസ് ഫൈനലിൽ
സിറ്റി തകർത്തു
ഡൽഹി ക്യാപ്പിറ്റൽസിന് ആറ് വിക്കറ്റ് ജയം
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ നിരാശാജനകമായ പ്രകടനത്തിന് കാരണമെന്ത്...?
ബ്ലാസ്റ്റേഴ്സ് ഫിനിഷ്
മായങ്ക് യാദവ് തിരിച്ചെത്തും
ഗുകേഷ് തോറ്റു; മുന്നിൽ നിപോംനിഷി
ലിവർ തകർന്നു
ഗോകുല ആറാട്ട്
സെവൻ എ സൈഡ് നാഷണൽ ഫുട്ബോൾ 16നു തുടങ്ങും
ബംഗളൂരുവിനെ തകർത്തെറിഞ്ഞ് മുംബൈ ഇന്ത്യൻസ്
ബോൾട്ടിനെ എന്തുകൊണ്ട് എറിയിച്ചില്ല... ?
പ്രണോയ്, സിന്ധു പുറത്ത്
സിംസൺ അന്തരിച്ചു
More from other section
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
Kerala
ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്
National
അക്രമിയോടു ക്ഷമിച്ച് ബിഷപ് മാർ മാറി ഇമ്മാനുവൽ
International
1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു
Business
More from other section
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
Kerala
ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്
National
അക്രമിയോടു ക്ഷമിച്ച് ബിഷപ് മാർ മാറി ഇമ്മാനുവൽ
International
1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു
Business
Latest News
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 60%
Latest News
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 60%
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
മൊഹാലി: 2.1 ഓവറിൽ 14 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും തിരിച്ചടിച്ച പഞ്ചാബ് കിംഗ്സ്, മും...
Top