ചോരചിന്തുന്ന ഈജിപ്ഷ്യൻ ഫുട്ബോൾ...
ചോരചിന്തുന്ന ഈജിപ്ഷ്യൻ ഫുട്ബോൾ...
Tuesday, May 15, 2018 12:40 AM IST
‘ഈജിപ്തിൽ ഇപ്പോൾ കുട്ടികൾ ഫുട്ബോളിനായി സ്റ്റേഡിയങ്ങളിൽ പോകാറില്ല. അവരിലെ ഫുട്ബോൾ പ്രേമം വൈകാതെ മരിക്കുമെന്നാണ് അതിനർഥം. അതോടെ രാജ്യത്ത് പുതിയ താരങ്ങൾ പിറവിയെടുക്കാതെവരും’ ഈജിപ്ത് ഫുട്ബോൾ ക്ലബ്ബായ അൽ അഷ്‌ലി സ്പോർട്ടിംഗിന്‍റെ പോർച്ചുഗീസ് പരിശീലകനായിരുന്ന മാനുവൽ ഹൊസെ ഡി ജീസസിന്‍റെ വാക്കുകളാണിത്.

1990നുശേഷം ആദ്യമായി ലോകകപ്പ് യോഗ്യത നേടിയ ഈജിപ്തിൽ ഫുട്ബോൾ ആരാധകരുടെ ജീവൻ അപകടത്തിലാണെന്നതാണ് വാസ്തവം. സൂപ്പർ താരമായ മുഹമ്മദ് സലയുടെ നാട്ടിൽ ‘അൾട്രാസ്’ (ഫുട്ബോൾ ഭ്രാന്തന്മാരുടെ അസോസിയേഷൻ) നടത്തിയ ആക്രമണങ്ങളുടെ ആകെത്തുകയാണ് മാനുവൽ ഹൊസെയുടെ വാക്കുകളിലുള്ളത്.

2012 ഫെബ്രുവരി ഒന്ന്. ഈജിപ്ത് ലീഗിൽ അൽ അഷ്‌ലിയും അൽ മസ്രിയും പോരിനിറങ്ങുന്നു. മത്സരത്തിനു മുന്പ് തന്നെ ഫുട്ബോൾ ഭ്രാന്തന്മാർ (ഹൂളിഗൻസ്) മൈതാനത്തിറങ്ങി പ്രശ്നം ആരംഭിച്ചിരുന്നു. അരമണിക്കൂർ വൈകി ആരംഭിച്ച മത്സരത്തിൽ അൽ മസ്രി 3-1നു ജയിച്ചു. തുടർന്ന് മസ്രി ആരാധകർ കത്തിയും വാളും കല്ലും ചുറ്റികയും പടക്കങ്ങളും ഉപയോഗിച്ച് നടത്തിയ ആക്രമണം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിലാണ് അവസാനിച്ചത്. ഗാലറിയും മൈതാനവും അൾട്രാസ് വിഴുങ്ങി. പോലീസുകാർ സ്റ്റേഡിയത്തിന്‍റെ പുറത്തേക്കുള്ള വാതിൽ തുറന്നില്ല. മണിക്കൂർ നീണ്ട ലഹള അവസാനിച്ചപ്പോൾ 74 ജീവനുകൾ പൊലിഞ്ഞു. മരിച്ചതിലധികവും അഷ്‌ലി അൾട്രാസുകളായിരുന്നു. 500 പേർക്ക് പരിക്കേറ്റു. അൾട്രാസും പോലീസും തമ്മിൽ ഈജിപ്ത് തെരുവോരങ്ങളിൽ പിന്നീടും നിരവധി ഏറ്റുമുട്ടലുകൾ അരങ്ങേറി.


അന്നു മുതൽ ഇന്നുവരെ പിന്നീട് ഈജിപ്തിൽ ഫുട്ബോൾ ലീഗിൽ ഗാലറി നിറഞ്ഞിട്ടില്ല. സുരക്ഷാപ്രശ്നങ്ങൾ നിരത്തി പോലീസ് ആരെയും ഗാലറിയിൽ കടക്കാൻ അനുവദിച്ചില്ല എന്നതാണ് വാസ്തവം. എന്നാൽ, 2015ൽ 22 ഫുട്ബോൾ ആരാധകർകൂടി കൊല്ലപ്പെട്ടു. കയ്റോയിൽ സൈന്യത്തിന്‍റെ നിയന്ത്രണത്തിലുള്ള സ്റ്റേഡിയത്തിനു പുറത്ത് അൾട്രാസിനുനേരെ ശക്തമായ കണ്ണീർവാതക പ്രയോഗവും വെടിവയ്പ്പും നടത്തിയതായിരുന്നു കാരണം. മുൻ പ്രസിഡന്‍റായിരുന്ന ഹൊസ്നി മുബാറക്ക് 2011ൽ പുറത്തുപോകാനുള്ള ലഹളയിലും അൾട്രാസ് മുഖ്യപങ്ക് വഹിച്ചിരുന്നു എന്നതാണ് യാഥാർഥ്യം. ഹൂളിഗൻ ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു അത്.

2012 ദുരന്തത്തോടെ ഈജിപ്തിലെ ഗാലറികൾ ശൂന്യമായി. രണ്ട് മാസം മുന്പ് വിലക്ക് ഭാഗികമായി നീക്കി. എന്നാൽ, പരമാവധി 300 പേരെമാത്രമാണ് ലീഗ് മത്സരം കാണാൻ ഗാലറിയിലേക്ക് കടത്തിവിട്ടത്.

28 വർഷത്തെ കാത്തിരിപ്പിനുശേഷം ലോകകപ്പിനെത്തുന്ന ഈജിപ്ത് ലോകകപ്പിൽ ഗ്രൂപ്പ് എയിൽ ആതിഥേയരായ റഷ്യ, ഉറുഗ്വെ, സൗദി അറേബ്യ എന്നിവയ്ക്കൊപ്പമാണ്. നാട്ടിലെ പ്രശ്നങ്ങൾക്കിടെയും മുഹമ്മദ് സലയുടെ നേതൃത്വത്തിൽ മുന്നേറാനുറച്ചാണ് ഈജിപ്തിന്‍റെ വരവ്.

അനീഷ് ആലക്കോട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.