വിപ്ലവത്തിനു ഫ്രഞ്ച് പട
വിപ്ലവത്തിനു ഫ്രഞ്ച് പട
Saturday, May 19, 2018 1:48 AM IST
പാരീസ്: റഷ്യൻ ലോകകപ്പ് ഫുട്ബോൾ കിരീടം നേടുമെന്ന സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നായ ഫ്രാൻസ് 23 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പിന്‍റെ കിക്കോഫിലേക്ക് 26 ദിനങ്ങൾമാത്രം ശേഷിക്കേയാണ് ലെസ് ബ്ലൂസ് (ദ ബ്ലൂസ്) എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഫ്രാൻസ് സാധ്യതാ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

സ്ട്രൈക്കർമാരുടെ കുത്തൊഴുക്കുള്ള ഫ്രാൻസിൽ, മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ആന്‍റണി മർത്യാലും ആഴ്സണലിന്‍റെ അലക്സാന്ദ്രെ ലാകറ്റെസും ദിദിയെ ദേഷാംപിന്‍റെ ടീമിൽ ഉൾപ്പെട്ടില്ല. ഇവരെ 23 അംഗ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും 11 അംഗ സ്റ്റാൻഡ്ബൈയിൽ ചേർത്തിട്ടുണ്ട്. 2016 യൂറോ കപ്പിലും ഇടംനേടാതിരുന്ന റയൽ മാഡ്രിഡിന്‍റെ കരിം ബെൻസെമയെയും പരിഗണിച്ചില്ല. കളിമിക വുള്ള ഒരുപറ്റം യുവാ ക്കളാണ് സൂപ്പർ താര ങ്ങളില്ലാത്ത ഫ്രാൻസി ന്‍റെ കരുത്ത്.

മാർച്ചിൽ റഷ്യക്കെതിരേ നടന്ന സൗഹൃദ മത്സരത്തിൽ ഫ്രാൻസ് 3-1നു ജയിച്ചപ്പോൾ ഇരുപത്തിരണ്ടുകാരനായ മർത്യാൽ സ്റ്റാർ ആയിരുന്നു. നവംബറിൽ ജർമനിക്കെതിരായ സൗഹൃദ മത്സരത്തിൽ 2-2 സമനില വഴങ്ങിയപ്പോൾ ഫ്രഞ്ച് സംഘത്തിൽ ഉണ്ടായിരുന്നതാണ് ലാകറ്റെസ് എന്ന ഇരുപത്തിയാറുകാരൻ. മാഴ്സെയുടെ അറ്റാക്കിംഗ് മിഡ്ഫീൽഡറായ ദിമിത്രി പായെറ്റിനെയും റഷ്യയിലേക്കുള്ള സംഘത്തിൽ ദേഷാംപ് ഉൾപ്പെടുത്തിയില്ല. ബുധനാഴ്ച നടന്ന യൂറോപ്പ ലീഗ് ഫൈനലിനിടെ പായെറ്റിനു പരിക്കേറ്റിരുന്നു.

കാൽമുട്ടിന്‍റെ പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ ബെഞ്ചമിൻ മെൻഡി, ചെൽസിയുടെ എൻഗോളോ കാന്‍റെ, മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പോൾ പോഗ്ബ എന്നിവരാണ് ഫ്രഞ്ച് സംഘത്തിന്‍റെ മധ്യനിരയിലെ കരുത്തർ. അത്‌ലറ്റിക്കോ മാഡ്രിഡിന്‍റെ അന്‍റോണിയെ ഗ്രീസ്മാനും ചെൽസിയുടെ ഒലിവർ ഗിറുവു, പിഎസ്ജിയുടെ കെയ്‌ലിൻ എംബാപെ, ബാഴ്സലോണയുടെ ഒസമെൻ ഡെംബലെ തുടങ്ങിയവരുമാണ് റഷ്യയിൽ ഫ്രഞ്ച് വിപ്ലവത്തിനു ചുക്കാൻ പിടിക്കുക.

വിവിധ വോട്ടെടുപ്പുകളിൽ ലോകകപ്പ് നേടുമെന്ന പ്രവചനത്തിൽ ഫ്രാൻസ് മൂന്ന്, അഞ്ച് സ്ഥാനങ്ങളിലുണ്ട്. യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന ചോരത്തിളപ്പുള്ള ഒരു സംഘം യുവതാരങ്ങളാണ് ഫ്രാൻസിന്‍റെ കരുത്ത്.

ഗ്രൂപ്പ് സിയിൽ ഓസ്ട്രേലിയ, ഡെന്മാർക്ക്, പെറു എന്നിവയ്ക്കൊപ്പമാണ് ഫ്രാൻസ്.
ജൂണ്‍ 16ന് ഓസ്ട്രേലിയയുമായും 21ന് പെറുവുമായും 26ന് ഡെന്മാർക്കുമായുമാണ് ഫ്രാൻസിന്‍റെ ഗ്രൂപ്പ്ഘട്ട മത്സരങ്ങൾ.


പോൾ പോഗ്ബ




അന്പത്തിയൊന്ന് മത്സരങ്ങളിൽ ഒന്പത് ഗോൾ നേടിയ ഇരുപത്തഞ്ചുകാരനായ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബയാണ് ഫ്രാൻസിന്‍റെ മിഡ്ഫീൽഡ് ജനറൽ.
യുവന്‍റസിനായി കളിക്കുന്ന ബ്ലെയ്സ് മതൗഡി (31), ചെൽസിയുടെ എൻഗോളോ കാന്‍റെ (27), സെവിയ്യയുടെ സ്റ്റീവൻ സോൻസി (29), ബയേണ്‍ മ്യൂണിക്കിന്‍റെ കോറെന്തിൻ ടോളിസോ (23) എന്നിവരും മധ്യനിര സംഘത്തിലുണ്ട്.


ഗ്രീസ്മാൻ


സ്പാനിഷ് ലാ ലിഗ ക്ലബായ അത്‌ലറ്റിക്കോ മാഡ്രിഡിൽ മിന്നും ഫോമിൽ കളിക്കുന്ന ഇരുപത്തിയേഴുകാരനായ ഗ്രീസ്മാനാണ് ഫ്രാൻസിന്‍റെ സൂപ്പർ താരം. സീസണിൽ 29 ഗോളുകൾ അത്‌ലറ്റിക്കോയ്ക്കായി നേടി. 51 രാജ്യാന്തര മത്സരങ്ങളിൽനിന്ന് 19 ഗോളുകളുണ്ട്.

പത്തൊന്പതുകാരനായ എംബാപെ (12 കളിയിൽ മൂന്ന് ഗോൾ), മുപ്പത്തൊന്നുകാരനായ ഗിറു (71 കളിയിൽ 30 ഗോൾ), തോമസ് ലെമർ (22), നബിൽ ഫെകിർ (24), ഡെംബലെ (21), ഫ്ലോറിൻ തൗവിൻ (25) എന്നിവരാണ് ഗ്രീസ്മാനൊപ്പം ദേഷാംപിന്‍റെ ഫോർവേഡ് പട്ടികയിലുള്ളത്.


റാഫേൽ വെർണെ


റയൽ മാഡ്രിഡിന്‍റെ പ്രതിരോധഭടനായ റാഫേൽ വെർണെയാണ് ഫ്രഞ്ച് ഡിഫൻഡർമാരിലെ ഏറ്റവും പരിചയ സന്പന്നൻ. ഇരുപത്തഞ്ചുകാരനായ വെർണെ 41 മത്സരങ്ങളിൽ രണ്ട് ഗോളും നേടിയിട്ടുണ്ട്. അദിൽ റാമി (32), പെർസനൽ കിംപെംബെ (22), സാമുവൽ ഉംനിറ്റി (24), ബെഞ്ചമിൻ പവാർഡ് (22), സിഡിബെ (25), ബെഞ്ചമിൻ മെൻഡി (23), ലൂകാസ് ഹെർണാണ്ടസ് (22) എന്നിവരാണ് ഫ്രഞ്ച് പ്രതിരോധ ഭടസംഘത്തിലുള്ളത്.


ക്യാപ്റ്റൻ ലോറിസ്


ഒന്നാം നന്പർ ഗോളി ഹ്യൂഗോ ലോറിസാണ് ഫ്രാൻസ് ടീമിന്‍റെ ക്യാപ്റ്റൻ. ടോട്ടനത്തിന്‍റെ താരമായ ലോറിസ് ഫ്രാൻസിനായി 96 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. റഷ്യയിലേക്കുള്ള സംഘത്തിലെ ഏറ്റവും പരിചയ സന്പന്നനാണ് ലോറിസ്. സ്റ്റീവ് മൻഡാൻഡ (33), അൽഫോൻസെ അര്യോള (25) എന്നിവരാണ് മറ്റ് ഗോളിമാർ.


ദിദിയെ ദേഷാംപ്


2012 മുതൽ ഫ്രാൻസിന്‍റെ പരിശീലകനാണ് നാൽപ്പത്തൊന്പതുകാരനായ ദേഷാംപ്. ഫ്രാൻസിനായി 103 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നാല് ഗോളും നേടി. 1998 ലോകകപ്പ്, 2000 യൂറോ കപ്പ് എന്നിവ നേടിയ ഫ്രഞ്ച് സംഘത്തിലെ ഡിഫൻസീവ് മിഡ്ഫീൽഡറായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.