ദുരിതക്കനാൽ കടന്ന് പാനമ
ദുരിതക്കനാൽ കടന്ന് പാനമ
Tuesday, May 22, 2018 1:30 AM IST
ഫുട്ബോൾ കളിക്കാരേക്കാൾ പാനമക്കാർക്ക് അവരുടെ ദേശീയ ഹീറോകൾ ബേസ്ബോളിലും ബോക്സിംഗിലുമുള്ളവരാണ്. എന്നാൽ, ദേശീയ ഫുട്ബോൾ ടീം നായകൻ റോമൻ ടോറസും സംഘവും 2017 ഒക്ടോബർ 10നു  റഷ്യൻ ലോകകപ്പിനു യോഗ്യത നേടിക്കൊണ്ട് പാനമക്കാരുടെ സൂപ്പർ ഹീറോസ് ആയി. ചരിത്രത്തിലാദ്യമായി പാനമയെ ലോകകപ്പ് വേദിയിലെത്തിച്ചവർ പിന്നെ സൂപ്പർ ഹീറോസ് അല്ലെങ്കിൽ മറ്റെന്ത്!

പാനമയിൽ ബേസ്ബോളാണ് ദേശീയ കായിക വിനോദം. യുഎസ്എയിലെ ബേസ്ബോൾ ചാന്പ്യൻഷിപ്പിൽ കളിക്കുന്ന പാനമൻ കളിക്കാർ നൂറിലേറെയാണ്. മധ്യ അമേരിക്കൻ രാജ്യത്തുനിന്ന് യുഎസ്എയിൽ കളിക്കുന്നവരിൽ ഏറ്റവും കൂടുതൽ പാനമയിൽനിന്നുള്ളവരാണ്. ബോക്സിംഗിലും ലോക- ദേശീയ ചാന്പ്യന്മാർ ധാരാളം. ബാസ്കറ്റ്ബോളും പാനമയുടെ ഇഷ്ടകായിക ഇനമാണ്.
20-ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെയാണ് ഫുട്ബോൾ പാനമയിൽ പ്രസിദ്ധമായിത്തുടങ്ങിയത്. റഷ്യയിലേക്കുള്ള യാത്രയിൽ ആ കുഞ്ഞൻ മധ്യ അമേരിക്കൻ രാജ്യത്തിന് കണ്ണീരുമുണ്ടായി. ലോകകപ്പ് യോഗ്യതയിലേക്കുള്ള യാത്രയ്ക്കിടെ അവരുടെ ടീമിലെ മധ്യനിരതാരം അമിൽകർ ഹെൻറിക്വസ് വെടിയേറ്റു മരിച്ചു. ന്യൂവോ കോളോണിൽ താരത്തിന്‍റെ വസതിക്ക് അടുത്ത് വച്ചായിരുന്നു ദുരന്തം. 75 തവണ ഹെൻ‌റിക്വസ് ദേശീയ കുപ്പായമണിഞ്ഞിട്ടുണ്ട്.

ചേരിതിരിഞ്ഞുള്ള ആക്രമണവും വെടിവയ്പ്പും മയക്കുമരുന്ന് ഒഴുകുന്ന തെരുവുകളും നിറഞ്ഞ പാനമാക്കാർ ഇവയെല്ലാം വിട്ട് ലോക ഫുട്ബോളിൽ ഭാഗമാകാനുള്ള അവസരമാണ് റോമൻ ടോറസും സംഘവും നേടിയെടുത്തത്. ജൂണ്‍ 18ന് ബെൽജിയത്തിനെതിരേയുള്ള മത്സരത്തോടെയാണ് പാനമയുടെ ലോകകപ്പ് മത്സരങ്ങൾ തുടങ്ങുന്നത്. 24ന് ഇംഗ്ലണ്ടിനും 28ന് ടുണിഷ്യക്കും എതിരേ പാനമ ഇറങ്ങും.

രണ്ടു തവണ കോണ്‍കാകഫ് ഗോൾഡ്കപ്പിൽ റണ്ണേഴ്സ് അപ്പായ ചരിത്രം പാനമയ്ക്കുണ്ട്. സെൻട്രൽ അമേരിക്കൻ കപ്പ് ഒരു തവണയും നേടി.

കോണ്‍കാകഫിന്‍റെ യോഗ്യത മത്സരത്തിന്‍റെ അവസാന ദിവസം കോസ്റ്റാറിക്കയെ 2-1ന് തോൽപ്പിച്ചാണ് പാനമ യോഗ്യത നേടിയത്. അതിനൊപ്പം യുഎസ്എ ഇതേ സ്കോറിന് ട്രിനിഡാഡ് ആൻഡ് ടുബാഗോയ്ക്കു മുന്നിൽ വീണതോടെ പാനമയുടെ പ്രവേശനം നേരിട്ടായി.

ഫുട്ബോൾ വളരുന്നു

ബ്രിട്ടീഷ് പരിശീലകനായ ഗാരി സ്റ്റെംപലിന്‍റെ കാലംമുതലാണ് പാനമൻ ഫുട്ബോൾ വിപ്ലവകരമായ ശക്തിപ്രാപിച്ചുതുടങ്ങിയത്. പാനമയുടെ ഇപ്പോഴത്തെ പല കളിക്കാരും ഇദ്ദേഹത്തിന്‍റെ കണ്ടെത്തലാണ്. അവർക്കെല്ലാം ഇദ്ദേഹം പിതൃതുല്യനാണ്. പാനമൻ പ്രഫഷണൽ ബേസ്ബോൾ താരം കൂക്കി സ്റ്റെംപലിന്‍റെയും ബ്രിട്ടീഷ് അമ്മയുടെയും മകനായാണ് ഗാരി ജനിച്ചത്. 1990കളുടെ അവസാനത്തോടെ സ്റ്റെംപൽ മിൽവാളിൽനിന്നുള്ള പരിചയസന്പത്തുമായി ജന്മദേശത്ത് തിരിച്ചെത്തി. 1994ൽ അദ്ദേഹം ഫുട്ബോൾ പരിശീലന കേന്ദ്രങ്ങൾ നടത്തുന്പോൾ പാനമ ഫിഫ റാങ്കിംഗിൽ 144-ാം സ്ഥാനത്തായിരുന്നു. ഇപ്പോൾ 55-ാം സ്ഥാനത്തും!

പാനമയുടെ ആദ്യത്തെ ദേശീയ ടീം പരിശീലനം നടത്തിയ ഗ്രൗണ്ട് ചരലും കുഴിയും നിറഞ്ഞതായിരുന്നു. പരിശീലന സാമഗ്രികൾ സ്റ്റെംപൽ സ്വന്തം പണം മുടക്കി വാങ്ങിച്ചു. ഷൂസ് ഇട്ടും ഇടാതെയും കളിക്കാർ പരിശീലനം നടത്തി. 1996ൽ പാനമയുടെ അണ്ടർ 22ടീമന്‍റെ പരിശീലകനുമായി. അന്നുമുതലാണ് ഫുട്ബോളിന് പാനമയിൽ മികച്ചൊരു ഇടം ലഭിച്ചു തുടങ്ങിയത്.


നിലവിലെ അവസ്ഥ

2014 മുതൽ കൊളംബിയയിൽനിന്നുള്ള ഹെർനൻ ഡാരിയോ ഗോമസിനെ പരിശീലകനാക്കിയശേഷമാണ് ഇപ്പോഴത്തെ മാറ്റങ്ങൾക്കു വേഗത കൈവന്നത്. യുഎസ്എയിൽ മേജർ സോക്കർ ലീഗിൽ കളിക്കുന്ന കഴിവുള്ള പാനമൻകളിക്കാരെ ടീമിലെത്തിച്ചു. മേജർ സോക്കർ ലീഗിൽ ലോകോത്തര കളിക്കാർക്കൊപ്പം നേടുന്ന പരിചയസന്പത്ത്, മികച്ച പരിശീലകർ, വ്യക്തിപരമായ കഴിവുകൾ എന്നിവ പാനമയുടെ ദേശീയ ടീമിൽ ഗുണംചെയ്തു.

വിശപ്പിനോട് പടവെട്ടി...

വിശപ്പിനോടും ചേരിയിലുണ്ടാകുന്ന മയക്കുമരുന്നു മാഫിയയുടെ ആക്രമണത്തോടും പടവെട്ടിയാണ് പാനമയുടെ കളിക്കാർ വളർന്നത്. കൊളംബിയയിൽനിന്ന് യുഎസിലേക്കു കൊക്കെയ്ൻ കടത്തുന്നതിന് എളുപ്പവഴിയായതിനാൽ പാനമയിലുള്ള ചെറുപ്പക്കാർ മയക്കുമരുന്ന് സംഘത്തിനൊപ്പം ചേരുന്നത് പതിവാണ്. കളിക്കാർക്ക് പലർക്കും പല തൊഴിൽ കണ്ടെത്തിയാൽ മാത്രമേ സഹോദരങ്ങൾക്ക് വിശപ്പിനുള്ള വക കണ്ടെത്താനാകൂ. കളിക്കാർക്ക് ആവശ്യത്തിനുള്ള ഭക്ഷണം പോലും ലഭിച്ചിരുന്നില്ല. പാനമയിൽ സുലഭമായി കാണുന്ന പല്ലിവർഗത്തിൽപ്പെട്ട ജീവിയെ ഭക്ഷിച്ച് വിശപ്പടക്കുന്നവരുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇതിനെ കഴിക്കാനായി കളിക്കാർ ഓടിച്ചിട്ടു പിടിക്കുന്നതു നേരിട്ടു കണ്ടതും പരിശീലകൻ സാക്ഷ്യപ്പെടുത്തുന്നു.

മറ്റൊരു ബ്രിട്ടീഷ്കാരനായ പീറ്റർ ജോണ്‍സണും പാനമയുടെ ഫുട്ബോളിന്‍റെ വളർച്ചയ്ക്കു തന്‍റേതായ പങ്കുവഹിച്ചു. കളി പഠിച്ചവരിൽ ചിലർ ആക്രമണത്തിൽ കൊലചെയ്യപ്പെട്ടെന്നും ചിലർ ജയിലിലായെന്നും പീറ്റർ പറയുന്നു.

ഇദ്ദേഹമുണ്ടാക്കിയ ടീമിൽനിന്നുള്ള ദേശീയതാരങ്ങളാണ് ഗോൾകീപ്പർ ഹൊസെ കാൽഡെറോണ്‍, റോമൻ ടോറസ്, സ്ട്രൈക്കർ ഗബ്രിയേൽ ടോറസ്, മിഡഫീൽഡിലെ ആനിബൽ ഗോഡോയ് എന്നിവർ.

പരിശീലകൻ

1998ൽ സ്വന്തം രാജ്യമായ കൊളംബിയയ്ക്കും 2002ൽ ഇക്വഡോറിനും ലോകകപ്പിനു യോഗ്യത നേടിക്കൊടുത്തു കഴിവു തെളിയിച്ചയാളാണ് പരിശീകൻ ഹെർനൻ ഡാരിയോ ഗോ

ചേരിയിൽനിന്നൊരു താരം

പാനമ സിറ്റിയിലെ ഏറ്റവും കുപ്രസിദ്ധമായ ചേരിയിൽനിന്നുവന്ന് ഫുട്ബോൾ താരമായതാണ് ഹൊസെ കാൽഡെറോണ്‍. കാൽഡെറോണ്‍ ആകും പാനമയുടെ രണ്ടാം ഗോളി. മൂന്നു യോഗ്യത മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങിയ ജാമി പെനേഡോ ആണ് ഒന്നാം നന്പർ ഗോളി. 2005, 2013 കോണ്‍കാകഫ് ഗോൾഡ് കപ്പിൽ ടീം റണ്ണേഴ്സ് അപ്പാകുന്പോളും പെനേഡോ ക്രോസ്ബാറിനു കീഴിൽ ഉണ്ടായിരുന്നു.


മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.