പെറു ക്യാപ്റ്റനു വേണ്ടി എതിർ ടീമുകൾ
പെറു ക്യാപ്റ്റനു വേണ്ടി എതിർ ടീമുകൾ
Wednesday, May 23, 2018 1:13 AM IST
സൂറിച്ച്: പെറു രാജ്യാന്തര ടീം ക്യാപ്റ്റന്‍ പാവ്‌ലോ ഗുരേരോയുടെ വിലക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഫിഫയ്ക്ക് മൂന്നു രാജ്യങ്ങൾ കത്തയച്ചു. പെറു ഉൾപ്പെട്ട ഗ്രൂപ്പിലെ മറ്റു മൂന്നു രാജ്യങ്ങളായ ഫ്രാൻസ്, ഡെൻമാർക്ക്, ഒാസ്ട്രേലിയ എന്നിവരാണ് ഗുരേരോയ്ക്കുവേണ്ടി ഒപ്പുവച്ചത്. നേരത്തെ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിന് 12 മാസം ഗുരേരോയെ വിലക്കിയതായിരുന്നു. ആ വിലക്ക് ആറുമാസമായി ഗവേണിംഗ് കമ്മിറ്റി കുറച്ചതിനാല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പെറു ലോകകപ്പ് സാധ്യതാ ലിസ്റ്റില്‍ ക്യാപ്റ്റനായി പോളോ ഗുരേരോയെ നിലനിർത്തിയിരുന്നു.

പക്ഷെ പുതിയ വിധിയോടെ പെറു ഫുട്‌ബോള്‍ ആരാധകര്‍ക്ക് നിരാശയായി ഫലം. ഗവേണിംഗ് കമ്മിറ്റിയുടെ തീരുമാനത്തിനെതിരേ ഉത്തേജക വിരുദ്ധ സമിതി കായിക കോടതിയെ സമീപിച്ചതോടെയാണ് പുതിയ വിധി. അതനുസരിച്ച് വിലക്ക് 14 മാസത്തേക്ക് നീണ്ടു. ഇനിയും എട്ട് മാസം ഗുരേറോ മൈതാനത്തിനു പുറത്തിരിക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് ഒാസ്ട്രേലിയൻ ക്യാപ്റ്റൻ മിൽ ജെഡിനാക്ക്, ഡെൻമാർക്കിന്‍റെ ക്യാപ്റ്റൻ സിമോൺ കാജെർ, ഫ്രഞ്ച് ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ് എന്നിവർ ഗുരേരോയ്ക്ക് വേണ്ടി കത്തയച്ചിരിക്കുന്നത്. ഫിഫ താത്കാലികമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം. എന്തായാലും താരത്തിന് പകരം മറ്റൊരാളെ പെറു ഉടന്‍ ടീമില്‍ ഉള്‍പ്പെടുത്തും. 36 ഗോളുകള്‍ പെറുവിനായി സ്‌കോര്‍ ചെയ്ത താരമാണ് ഗുരേരോ. കൊക്കെയ്ന്‍റെ അംശം ഗുരേരോയുടെ രക്തസാമ്പിളില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഒക്ടോബര്‍ അഞ്ചിന് അര്‍ജന്‍റീനയിലെ മത്സരത്തിനുശേഷമാണ് പരിശോധന നടന്നത്.


36 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് പെറു ലോകകപ്പ് മൈതാനത്തു പന്തു തട്ടാനിറങ്ങുന്നത്. 16 ന് ഡെന്മാര്‍ക്കുമായാണ് പെറുവിന്‍റെ ആദ്യ മല്‍സരം. മോര്‍ദോവിയ അറീനയിലെ ഈ മല്‍സരമാണ് ടീമിന് പ്രധാനം. 21 ന് ഫ്രാന്‍സിനെയും 26ന് ഓസ്‌ട്രേലിയയെും ടീം നേരിടും.
ലോകകപ്പിന്‍റെ വെള്ളിവെളിച്ചത്തിലേക്ക് പെറുവിനെ തിരിച്ചുവരവിന്‍റെ പിന്നിൽ റിക്കാർഡോ ഗാര്‍സിയ എന്ന പരിശീലകനാണ്. 2015 ലാണ് പെറുവിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അര്‍ജന്‍റീനിയക്കാരനെ ഗാര്‍സിയയെ ടീമിന്‍റെ കടിഞ്ഞാൺ ഏൽപ്പിക്കുന്നത്. സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ഗാർസിയ തന്‍റെ കഴിവു തെളിയിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.