റസൽ കസറി; കോൽക്കത്ത നൈറ്റ്റൈഡേഴ്സ് രണ്ടാം ക്വാളിഫയറിൽ
റസൽ കസറി; കോൽക്കത്ത നൈറ്റ്റൈഡേഴ്സ് രണ്ടാം ക്വാളിഫയറിൽ
Thursday, May 24, 2018 1:05 AM IST
കോല്‍ക്കത്ത: കോല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് രണ്ടാം ക്വാളിഫയറില്‍. രാജസ്ഥാന്‍ റോയല്‍സിനെ 25 റണ്‍സിനു കീഴടക്കിയാണ് കോല്‍ക്കത്ത രണ്ടാം ക്വാളിഫയറില്‍ കടന്നത്. നാളെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെരേയുള്ള രണ്ടാം ക്വാളിഫയര്‍.

ആന്ദ്രേ റസലിന്‍റെ‍യും (25 പന്തില്‍ 49) ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്കിന്‍റെയും (38 പന്തില്‍ 52) മികവില്‍ കോല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റിന് 169 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗില്‍ റോയല്‍സിന് 20 ഓവറില്‍ നാലു വിക്കറ്റിന് 144 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. റസലാണ് മാൻ ഓഫ് ദ മാച്ച്.

ടോസ് നേടിയ രാജസ്ഥാന്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിലേ കോൽ ക്കത്തയ്ക്ക് വിക്കറ്റ് നഷ്ടമായി. നാലു വിക്കറ്റിന് 51 എന്ന നിലയില്‍ തകര്‍ന്ന കോല്‍ക്കത്തയെ കാര്‍ത്തിക്കിന്‍റെയും റസലിന്‍റെയും ശുഭ്മാന്‍ ഗില്ലിന്‍റെയും (17 പന്തില്‍ 28) പ്രകടനമാണ് മാന്യമായ സ്‌കോറിലെത്തിച്ചത്. മൂന്നു ഫോറും അഞ്ചു സിക്സുമാണ് റസൽ പായിച്ചത്. കാർത്തിക് നാലു ഫോറും രണ്ടു സിക്സും നേടി.


കൃഷ്ണ ഗൗതം, ജോഫ്ര ആർച്ചർ, ബെൻ ലാ ഫ്‌ലിംഗ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ നന്നായി തുടങ്ങി. 47 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ സഖ്യത്തിലെത്തിയത്. രഹാനെ-സഞ്ജു സാംസണ്‍ കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ 67 റണ്‍സിന്‍റെ കൂട്ടുകെട്ട് സ്ഥാപിച്ചു. ഇരുവരും ജയത്തിലേക്കു നയിക്കുമെന്നു കരുതി. എന്നാല്‍, രഹാനെയുടെയും (41പന്തില്‍ 46), സഞ്ജുവിന്‍റെയും (38 പന്തില്‍ 50) പുറത്താകലാണ് രാജസ്ഥാന് തിരിച്ചടിയായത്. 16.5 ഓവറില്‍ 126 റണ്‍സിലെത്തിയപ്പോളാണ് സഞ്ജു പുറത്തായത്. പിന്നാലെയെത്തിവര്‍ക്ക് വന്‍ അടികള്‍ നടത്താനാവാതെ പോയതോടെ രാജസ്ഥാന്‍ കീഴടങ്ങി. പിയുഷ് ചൗള രണ്ടും പ്രസീദ് കൃഷണ, കുൽ ദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.