ഇംഗ്ലീഷ്, സ്പാനിഷ് സ്വപ്നങ്ങൾ...
ഇംഗ്ലീഷ്, സ്പാനിഷ് സ്വപ്നങ്ങൾ...
Saturday, May 26, 2018 2:29 AM IST
റഷ്യയിൽ ഇംഗ്ലീഷ്, സ്പാനിഷ് സ്വപ്നങ്ങൾക്ക് ചിറകു നല്കുക എന്ന ദൗത്യമാണ് പരിശീലകരായ ഗാരത്ത് സൗത്ത്ഗേറ്റിനും ജൂലൻ ലോപെടഹിക്കുമുള്ളത്. ക്ലബ് ഫുട്ബോളിലെ രണ്ട് പ്രമുഖ ലീഗുകളുടെ നാടാണ് ഇംഗ്ലണ്ടും സ്പെയിനും. ലോകകപ്പിൽ ഇംഗ്ലണ്ടിന്‍റെ ശനിദശ മാറ്റാനുറച്ചാണ് പരിശീലകനായ സൗത്ത്ഗേറ്റ് തന്ത്രമൊരുക്കുന്നത്. കഴിഞ്ഞ ലോകകപ്പിലേറ്റ തിരിച്ചടിക്ക് കണക്കുതീർക്കുകയാണ് ലോപെടഹിയുടെ ശിക്ഷണത്തിലിറങ്ങുന്ന സ്പെയിനിന്‍റെ ലക്ഷ്യം.

ഗാരത്ത് സൗത്ത്‌ഗേറ്റ്

ലോകകപ്പ് ഫുട്ബോളിന്‍റെ ചരിത്രത്തിൽനിന്ന് അത്ര എളുപ്പത്തിലൊന്നും മാഞ്ഞു പോകാത്ത പേരാണ് ബോബി ചാൾട്ടന്‍റേത്. 1966 ലോകകപ്പിൽ ഇംഗ്ലണ്ടിന്‍റെ കുന്തമുന. ലോകത്തെ എക്കാലത്തേയും മികച്ച മധ്യനിരക്കാരിൽ ഒരാൾ. ഇംഗ്ലണ്ട് ഒരിക്കൽ മാത്രമാണ് ലോകകപ്പ് നേടിയിട്ടുള്ളത്. 1966 ൽ ബോബി ചാൾട്ടന്‍റെ പ്രതാപകാലത്ത്. ഇംഗ്ലണ്ടിന്‍റെ ആ പ്രതാപകാലത്തെ പ്രകടനത്തെ ക്കുറിച്ച് എല്ലാ ദിവസവും തന്‍റെ ടീമിനെ ഒാർമിപ്പിക്കാറുണ്ട് പരിശീലകൻ സൗത്ത്ഗേറ്റ്. അദ്ദേഹത്തിനറിയാം തന്‍റെ ടീമിൽ പ്രതിഭയും യുവത്വവും നിറഞ്ഞ നിരവധി താരങ്ങളുണ്ടെന്ന്; പക്ഷേ, ഒാരോ ലോകകപ്പിലും ഒരു പിടി താരങ്ങളെ സംഭാവന ചെയ്യാനല്ലാതെ കിരീടനേട്ടം എന്നും അന്യമാണെന്ന്. അക്കാരണത്താൽത്തന്നെ ടീമെന്ന നിലയിൽ ഒത്തിണക്കത്തോടെ കളിക്കുന്ന ഒരു സംഘത്തെ വാർത്തെടുക്കുകയെന്ന ശ്രമകരമായ ദൗത്യവുമായാണ് സൗത്ത്ഗേറ്റ് 2016 ൽ ഇംഗ്ലണ്ടിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്.

1995 മുതൽ 2004 വരെയുള്ള ഒന്പതു വർഷത്തിനിടയിൽ സൗത്ത്ഗേറ്റ് ഇംഗ്ലണ്ടിന്‍റെ വിശ്വസ്തനായ പ്രതിരോധ ഭടനായിരുന്നു. 57 മത്സരങ്ങളിൽ അദ്ദേഹം ത്രീ ലയൺസ് ജഴ്സിയണിഞ്ഞു. കാൽ നൂറ്റാണ്ടുകാലത്തെ ഫുട്ബോൾ ജീവിതത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്വമാണ് സൗത്ത്ഗേറ്റിനിപ്പോൾ. റഷ്യയിൽനിന്ന് ലോകകപ്പുമായി മടങ്ങുക. കഴിഞ്ഞ ഒക്ടോബറിൽ തന്‍റെ എൺപതാം പിറന്നാൾ ആഘോഷവേളയിൽ ബോബി ചാൾട്ടൻ സൗത്ത്ഗേറ്റിനോട് വലിയ ഒരാഗ്രഹം പങ്കുവച്ചിരുന്നു. ഒരിക്കൽകൂടി ഇംഗ്ലണ്ട് ലോകകപ്പുമായി വരുന്നത് കാണാൻ അവസരമുണ്ടാക്കിത്തരണമെന്ന്. അതാണ് താനും സ്വപ്നം കാണുന്നതെന്നും അത് സാധിച്ചുതരാൻ തനിക്കു കഴിയുമെന്നുമാണ് സൗത്ത്ഗേറ്റ് മറുപടി പറഞ്ഞത്. പക്ഷേ, കണക്കുകൾ അദ്ദേഹത്തിന് അത്ര അനുകൂലമല്ല. ഇതുവരെ പതിന്നാല് ലോകകപ്പുകളില്‍ പങ്കെടുത്ത ഇംഗ്ലണ്ട് 62 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 26 വിജയവും 20 സമനിലയും 16 തോല്‍വികളുമായിരുന്നു ഫലം.

ഡേവിഡ് ബെക്കാമിനും വെയ്ൻ റൂണിക്കും സ്റ്റീവൻ ജെറാർഡിനും സാധിക്കാതെ പോയത് ഹാരി കെയ്നും സംഘവും കൊണ്ടുവരുമെന്ന് സൗത്ത്ഗേറ്റ് ആത്മവിശ്വാസത്തോടെ പറയുന്നു. ഇരുപത്തിനാലാം വയസിൽ ലോകകപ്പ് പോലൊരു വലിയ വേദിയില്‍ കെയ്‌നിനെ നായകനാക്കിയതിനെപ്പറ്റിയുള്ള ചോദ്യത്തിന് അദ്ദേഹം നൽകിയ ഉത്തരം മാത്രം മതി അദ്ദേഹത്തിന് ഒാരോ ടീം അംഗത്തിലുമുള്ള വിശ്വാസം എത്രമാത്രമുണ്ടെന്നു മനസിലാക്കാൻ. ‘ഹാരിക്ക് ചില വിശേഷവിധിയായ വ്യക്തി ഗുണങ്ങള്‍ ഉണ്ട്. അദ്ദേഹം കളിക്കളത്തിന് അകത്തും പുറത്തും ശാന്തമായി നിലകൊള്ളുന്ന താരമാണ്. നായകന്‍റെ പദവി അദ്ദേഹത്തെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് നയിക്കില്ല, മറിച്ച് അതൊരു ഊര്‍ജമായി അദ്ദേഹത്തിന്‍റെ പ്രകടനത്തെ മുന്നോട്ട് നയിക്കും’.


ദേശീയ ടീമിന്‍റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നതിനു മുന്പ് മിഡില്‍സ്ബറോ ക്ലബ്ബിന്‍റെ മാനേജരായിരുന്നു ഈ നാൽപ്പത്തിയേഴുകാരന്‍. അദ്ദേഹത്തിന്‍റെ കീഴില്‍ ഇതുവരെ 16 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ ഇംഗ്ലണ്ട് ടീം എട്ട് മത്സരങ്ങളില്‍ വിജയിക്കുകയും രണ്ട് മത്സരങ്ങില്‍ പരാജയപ്പെടുകയും ചെയ്തു. ആറ് മത്സരങ്ങളില്‍ സമനിലയായിരുന്നു ഫലം.
ജൂലൻ ലോപെടഹി
തുടർച്ചയായി ഫിഫയുടെ മൂന്നു ലോകകിരീടങ്ങൾ നേടുക. ഏതൊരു ഫുട്ബോൾ ടീമിനെ സംബന്ധിച്ചും സ്വപ്നതുല്യമായ നേട്ടം. ലോകഫുട്ബോളിനെ കുറച്ചു നാളത്തേക്കെങ്കിലും കാൽക്കീഴിലാക്കാൻ സ്പെയിനെ സഹായിച്ചത് ഈ നേട്ടങ്ങളാണ്. പക്ഷേ, വിജയത്തിന്‍റെ കൊടുമുടിയിൽ നിന്നുള്ള വൻ വീഴ്ചയ്ക്കാണ് പിന്നീട് സ്പാനിഷ് ഫുട്ബോൾ സാക്ഷ്യവഹിച്ചത്. 2014 ലോകകപ്പിൽ വലിയ പ്രതീക്ഷകളുമായെത്തിയ സ്പെയിൻ ലോകകപ്പിൽ തകർന്നു വീഴുന്നതാണ് കണ്ടത്. പിന്നീട് 2016 ലെ യൂറോകപ്പിലും പ്രീ ക്വാട്ടറിൽ പുറത്തായി. മനോവീര്യം തകർന്ന് നിൽക്കുന്ന ഒരു ടീമിനെ വീണ്ടും ജയം ശീലമാക്കിയ ടീമാക്കിയെടുക്കുകയെന്ന ദൗത്യവുമായാണ് ജൂലൻ ലോപെടഹി രണ്ടു വർഷങ്ങൾക്കു മുന്പ് ടീമിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്.

കഴിഞ്ഞ രണ്ടുവര്‍ഷമായി ഒരു പുതുനിരയെ കെട്ടിപ്പടുത്തിയിരിക്കുകയാണ് ലോപെടഹി. ഗോൾകീപ്പറായാണ് ലോപെടഹി തന്‍റെ ഫുട്ബോൾ കരിയർ ആരംഭിച്ചത്. 1994 ൽ ലോകകപ്പിനുള്ള ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സൈഡ് ബെഞ്ചിൽ റിസർവ് ഗോളിയായിരിക്കാനേ സാധിച്ചുള്ളൂ. കഴിഞ്ഞ ലോകകപ്പിലെയും യൂറോകപ്പിലെയും നിരാശാജനകമായ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ സ്പെയിനെ എഴുതിത്തള്ളാറായിട്ടില്ലെന്നും പഴയ വസന്തകാലത്തിലേക്കു തങ്ങൾ തിരിച്ചുവരുമെന്നും ലോപെടഹി പ്രഖ്യാപിച്ചിരുന്നു. അത് വെറുംവാക്കല്ലെന്നു കണക്കുകൾ വ്യക്തമാക്കുന്നു. ലോപെടഹിയുടെ കീഴില്‍ ഇതുവരെ ഒരു മത്സരം പോലും സ്പെയിൻ തോറ്റിട്ടില്ല. പരിചയസമ്പന്നരെയും യുവതാരങ്ങളെയും കൂട്ടിയിണക്കിയാണ് ലോപെടഹി ടീമിനെ വാർത്തിരിക്കുന്നത്.

ലോകകപ്പുകളിൽ കളിച്ച് പരിചയസന്പന്നരായ ഇനിയെസ്റ്റക്കും റാമോസിനും ഡേവിഡ് സില്‍വയ്ക്കുമൊപ്പം യുവതാരങ്ങളായ ഇസ്‌കോയ്ക്കും അസന്‍സിയോയ്ക്കും ലോപെടഹി ടീമിൽ സ്ഥാനം നൽകിയിട്ടുണ്ട്. ഗ്രൂപ്പിലെ പോര്‍ച്ചുഗലിന്‍റെ സാന്നിദ്ധ്യമാണ് സ്‌പെയിനിന്‍റെ ഏറ്റവും വലിയ വെല്ലുവിളി. പോർച്ചുഗലിനെ തോൽപ്പിക്കാനായാൽ സ്പെയിൻ തീർച്ചയായും കിരീട സാധ്യതയുള്ള ടീമായി മാറുമെന്ന് ലോപെടഹിക്ക് നന്നായറിയാം.

സന്ദീപ് സലിം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.