റോളാങ് ഗാരോസ് ഇന്നുണരും
റോളാങ് ഗാരോസ് ഇന്നുണരും
Sunday, May 27, 2018 12:09 AM IST
പാരീസ്: 122-ാമത് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന് ഇന്നു തുടക്കം. കളിമണ്‍കോർട്ടിലെ യുദ്ധം സീസണിലെ രണ്ടാമത്തെ ഗ്രാൻസ്‌ലാം പോരാട്ടമാണ്. പുരുഷ വിഭാഗം സിംഗിൾസിൽ സ്പെയിനിന്‍റെ റാഫേൽ നദാലാണ് നിലവിലെ ചാന്പ്യൻ. വനിതാ സിംഗിൾസിൽ ലാത്വിയയുടെ യെലേന ഒാസ്റ്റാപെങ്കോയാണ് കഴിഞ്ഞ വർഷം വെന്നിക്കൊടി പാറിച്ചത്.

16 തവണ ഗ്രാൻസ്‌ലാം നേടിയ നദാൽ കളിമണ്‍ കോർട്ടിലെ പത്താം കിരീടമാണ് കഴിഞ്ഞ തവണ സ്വന്തമാക്കിയത്. വനിതാ വിഭാഗത്തിൽ 23 ഗ്രാൻസ്‌ലാം സ്വന്തമാക്കിയ അമേരിക്കയുടെ സെറീന വില്യംസ് ആണ് ശ്രദ്ധാകേന്ദ്രം. 20 തവണ ഗ്രാൻസ്‌ലാം നേടിയ സ്വിറ്റ്സർലൻഡ് താരം റോജർ ഫെഡററും ബ്രിട്ടന്‍റെ മുൻ ലോക ഒന്നാം നന്പറായ ആൻഡി മുറെയും പുരുഷ സിംഗിൾസിൽ ഇല്ലെന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ നഷ്ടങ്ങൾ.

ഓപ്പണ്‍ യുഗത്തിൽ 10 തവണ ഒരേ ഗ്രാൻസ്‌ലാം നേടിയ നദാലിനെ ആര് പിടിച്ചുകെട്ടുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. കളിമണ്‍ കോർട്ടിൽ തുടർച്ചയായി 52 ജയങ്ങൾനേടി ചരിത്രം കുറിച്ചാണ് നദാൽ ഫ്രഞ്ച് ഓപ്പണിലെത്തുന്നത്. അമേരിക്കയുടെ ഇതിഹാസ താരമായ മക്കൻറോ 1984ൽ കുറിച്ച തുടർച്ചയായ 49 സെറ്റ് ജയം എന്ന റിക്കാർഡ് ഈ മാസം ബാഴ്സലോണ ഓപ്പണിൽ സ്പാനിഷ് താരം മറികടന്നിരുന്നു. കഴിഞ്ഞ വർഷത്തെ ഫ്രഞ്ച് ഓപ്പണിൽ തുടങ്ങി, ബാഴ്സലോണ, മോണ്ടികാർലോ എന്നിവിടങ്ങളിലേതുൾപ്പെടെയാണ് നദാലിന്‍റെ തുടർച്ചയായ 52 സെറ്റ് ജയങ്ങൾ.


ജർമനിയുടെ അലക്സാണ്ടർ സ്വെരേവ്, ക്രൊയേഷ്യയുടെ മരിൻ സിലിച്ച്, സെർബിയയുടെ നൊവാക് ജോക്കോവിച്ച്, രണ്ട് വർഷത്തിനുള്ളിൽ നദാലിനെ ക്ലേ കോർട്ടിൽ കീഴടക്കിയ ഏക താരമായ ഓസ്ട്രിയയുടെ ഡൊമിനിക് തീം, സ്വിറ്റ്സർലൻഡിന്‍റെ വാവ്റിങ്ക തുടങ്ങിയവരാണ് പുരുഷ സിംഗിൾസിലെ കരുത്തർ.

അമ്മയായശേഷം കളത്തിൽ തിരിച്ചെത്തുന്ന അമേരിക്കയുടെ സെറീന വില്യംസ്, സഹോദരി വീനസ് വില്യംസ് എന്നിവരാണ് വനിതാ സിംഗിൾസിലെ പ്രധാനികൾ. ലോക ഒന്നാം നന്പർ താരം റൊമാനിയയുടെ സിമോണ ഹാലെപ്പ്, ഡെന്മാർക്കിന്‍റെ കരോളിൻ വോസ്നിയാക്കി, യുക്രെയ്നിന്‍റെ എലിന സ്വിറ്റോളിന, ലാത്വിയയുടെ ഓസ്റ്റാപെങ്കോ, റഷ്യയുടെ മരിയ ഷറപ്പോവ തുടങ്ങിയവരാണ് വനിതാ സിംഗിൾസ് കിരീടം സ്വപ്നംകാണുന്നവർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.