ഇറാനിയൻ വിജയം
ഇറാനിയൻ വിജയം
Sunday, June 17, 2018 2:29 AM IST
സെന്‍റ് പീറ്റേഴ്സ്ബർഗ്: 20 വർഷത്തിനുശേഷം ലോകകപ്പിനെത്തിയ മൊറോക്കോയ്ക്കു നിരാശയോടെ തുടക്കം. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ഇറാൻ ഏകപക്ഷീയമായ ഒരു ഗോളിന് മൊറോക്കോയെ തോൽപ്പിച്ചു.

ഇഞ്ചുറി ടൈമിൽ അസിസ് ബൗഹാഡോസിന്‍റെ സെൽഫ് ഗോളിലാണ് ഇറാന്‍റെ ജയം. ഇറാന്‍റെ ലെഫ്റ്റ് ബാക്ക് എഷാൻ ഹജ്സാഫിയുടെ ഫ്രീകിക്ക് ഡൈവ് ചെയ്തു ക്ലിയർ ചെയ്യാനുള്ള ബൗഹാഡോസിന്‍റെ ശ്രമം സ്വന്തം വലയിലേക്കു വീഴുകയായിരുന്നു. 90+5ാം മിനിറ്റിലായിരുന്നു ഗോൾ. ലോകകപ്പിൽ ഇറാന്‍റെ രണ്ടാം ജയമാണ്. 1998 ഫ്രാൻസ് ലോകകപ്പിൽ യുഎസ്എയെ തോൽപ്പിച്ചതാണ് ഇതിനുമുന്പുള്ള ജയം. ഈ ലോകകപ്പിൽ ഒരു ദിവസംതന്നെ തോൽക്കുന്ന രണ്ടാമത്തെ ആഫ്രിക്കൻ ടീമാണ് മൊറോക്കോ. ആദ്യ മത്സരത്തിൽ ഈജിപ്ത് തോറ്റിരുന്നു.


ലോകകപ്പിൽ ഇതുവരെ മൊറോക്കോ ആദ്യ മത്സരത്തിൽ ജയിച്ചിട്ടില്ല. രണ്ടാം പകുതിയിൽ ഇറാനിൽ നിന്ന് ഒരു ഗോൾ ഷോട്ട് പോലും പിറന്നില്ല. 1966 ലോകകപ്പിനുശേഷം ഒരു പകുതിയിൽ ഒരു ഷോട്ട് പോലും പായിക്കാതെ ജയിക്കുന്ന ആദ്യ ടീമാണ് ഇറാൻ. ലോകകപ്പിൽ പകരക്കാരനായി ഇറങ്ങി സെൽഫ് ഗോൾ നേടുന്ന ആദ്യ കളിക്കാരനാണ് ബൗഹാഡോസ്. (1986ൽ ഹംഗറിയുടെ ലാസ്ലോ ഡ്ജാക്ക:എതിരാളി-യുഎസ്എസ്ആർ,2006ൽ പോർച്ചുഗലിന്‍റെ പെറ്റിറ്റ്: എതിരാളി-ജർമനി).

മാൻ ഓഫ് ദ മാച്ച്

മൊറോക്കോയുടെ നായകനും പ്രതിരോധ താരവുമായ മെഹ്ദി ബെനാടിയയാണ് മാൻ ഓഫ് ദ മാച്ച്. 92 പാസ്, മൂന്നു ക്ലിയറൻസ്, ഒരു ബ്ലോക്ക്, വല ലക്ഷ്യമാക്കി ഒരു ഷോട്ട് എന്നിവയായിരുന്നു നായകന്‍റെ പേരിൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.