ഹാ കഷ്ടം!
ഹാ കഷ്ടം!
Sunday, June 17, 2018 2:29 AM IST
മോസ്കോ: ലോകകപ്പിൽ അർജന്‍റീന - ഐസ്‌ലൻഡ് മത്സരം 1-1 സമനിലയിൽ പിരിഞ്ഞതുകണ്ടവർ ഒന്നടങ്കം പരിതപിച്ചു... ഹാ, കഷ്ടം! സൂപ്പർ താരം ലയണൽ മെസി പെനാൽറ്റി നഷ്ടപ്പെടുത്തിയതും ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിക്കാൻ പരാജയപ്പെടുന്നതും കണ്ട് അർജന്‍റൈൻ ആരാധകരുടെ ഹൃദയം നുറുങ്ങി. ആ വേദനയ്ക്ക് കടുപ്പമേറെയായിരുന്നു. കാരണം, മെസിയുടെ എതിരാളിയായ് വാഴ്ത്തപ്പെടുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ വെള്ളിയാ ഴ്ച പോർച്ചുഗലിനായി പെനാൽറ്റിയും ഫ്രീകിക്കും അടക്കം മൂന്ന് ഗോൾ നേടിയിരുന്നു. റോണോ ആരാധകർക്കുള്ള മറുപടിനല്കാൻ തങ്ങളുടെ മെസിയും ഗോളടിക്കുമെന്ന് അർജന്‍റൈൻ ആരാധകർ സ്വപ്നംകണ്ടു. എന്നാൽ, നിരാശയായിരുന്നു ഫലം.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഫുട്ബോളിൽ ആരാണു വലിയവനെന്ന പേരിൽ പരസ്പരം പോരാടുന്ന രണ്ടു പേരാണ് പോർച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും അർജന്‍റീനയുടെ ലയണൽ മെസിയും. ക്ലബ് തലത്തിൽ ഇരുവരും സ്പാനിഷ് ലീഗിലെ ചിരവൈരികളായ റയൽ മാഡ്രിഡിനും ബാഴ്സലോണയ്ക്കുമൊപ്പം പോരടിക്കുന്നു. ഇതിലെ ഒരാളുടെ പരാജയം മറ്റൊരാളുടെ വിജയമായി ആരാധകർ ഘോഷിക്കുന്നു.

ലോകകപ്പിലെ പുതുമുഖങ്ങളായ ഐസ്‌ലൻഡിനെതിരേ മെസി തീർത്തും മങ്ങിയ കാഴ്ചയാണ് മോസ്കോയിലെ സ്പാർടക് സ്റ്റേഡിയത്തിൽ കണ്ടത്. ഒരു പെനാൽറ്റി നഷ്ടമാക്കി. ഫ്രീകിക്കുകളിൽ പോലും മെസി പുലർത്തുന്ന മന്ത്രികതയുടെ സ്പർശം കണ്ടുമില്ല. അതോടെ ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരം 1-1ന് സമനിലയിൽ അവസാനിച്ചു. 63-ാ മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് മെസി പാഴാക്കി. മെസിയുടെ ദുർബലമായ ഷോട്ട് ഐസ്‌‌ലൻഡ് ഗോളി ഹാനെസ് തോർ ഹാൾഡോർസണ്‍ അനായാസം തട്ടിത്തെറിപ്പിച്ചു. ഇതിനുശേഷം ലഭിച്ചൊരു ഫ്രീകിക്കും മെസിക്ക് വലയിലേക്കെത്തിക്കാനായില്ല. 1986ൽ അർജന്‍റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത ഡിയേഗോ മാറഡോണ ടീമിന്‍റെ നിരാശാജനകമായ പ്രകടനം കണ്ടുകൊണ്ട് ഗാലറിയിലുണ്ടായിരുന്നു.

ഈ സമനില ലോകകപ്പിൽ കളിക്കുന്ന ഏറ്റവും ചെറിയ രാജ്യമായ ഐസ്‌ലൻഡിന് വിജയത്തിനു തുല്യമായിരുന്നു. അർജന്‍റീനയെപ്പോലെ താരസന്പന്നമായ ടീമിനെ വിറപ്പിച്ച ഐസ്‌ലൻഡ് അർഹിക്കുന്ന സമനിലയാണ് നേടിയത്. 2016 യൂറോ കപ്പിലെ പ്രകടനം ആവർത്തിച്ച് അച്ചടക്കത്തോടെ കളിച്ച ഐസ്‌ലൻഡിന്‍റെ പ്രതിരോധനിര മെസിയെയും കൂട്ടരെയും തടഞ്ഞു നിർത്തി. പന്തടക്കത്തിൽ 78 ശതമാനവും അർജന്‍റീനയ്ക്കായിരുന്നു.

മത്സരത്തിന്‍റെ തുടക്കത്തിൽ ഐസ്‌ലൻഡിൽനിന്ന് ആക്രമണം വന്നു. ബിർകിർ ബജാർനാസണ്ണിനു മികച്ചൊരു അവസരം ലഭിച്ചു. എട്ടാം മിനിറ്റിൽ ഒരു ഫ്രീകിക്കിന്‍റെ തുടർച്ചയിൽനിന്നു ലഭിച്ച ക്രോസ് മെസി നിക്കോളസ് ടാഗ്ലിയഫികോയ്ക്കു നൽകി. ടാഗ്ലിയഫികോയുടെ ഹെഡറിനു പക്ഷേ, വല കുലുക്കാനായില്ല.


സെർജിയോ അഗ്വേറോ ലോകകപ്പിൽ തന്‍റെ ആദ്യ ഗോൾ കുറിച്ചു. എന്നാൽ, ആ സന്തോഷത്തിന് അധികം ആയുസില്ലായിരുന്നു. ഐസ്‌ലൻഡ് ചരിത്രം കുറിച്ചു. ആൽഫ്രഡ് ഫിൻബോഗാസണ്‍ ലോകകപ്പിൽ ഐസ്‌ലൻഡിന്‍റെ ആദ്യ ഗോൾ നേടി.


നിരാശപ്പെടുത്തി മെസി

സ്പാർടക് സ്റ്റേഡിയത്തിലേക്കു വന്ന നിമിഷം മുതൽ എല്ലാ കണ്ണുകളും മെസിയിലായിരുന്നു. സൂപ്പർതാരത്തിന്‍റെ ചിത്രം സ്റ്റേഡിയത്തിലെ വലിയ സ്ക്രീനിൽ തെളിഞ്ഞപ്പോൾ അർജന്‍റൈൻ ആരാധകർ ശബ്ദം മുഴക്കി തങ്ങളുടെ സാന്നിധ്യം അറിയിച്ചു. എന്നാൽ, തിങ്ങിനിറഞ്ഞ ആരാധകരെ മെസി നിരാശപ്പെടുത്തി. മെസിയിൽനിന്നു ഒറ്റപ്പെട്ട ഗോൾ ശ്രമങ്ങൾ ഉണ്ടായി. എന്നാൽ, ടീമിനെ വിജയിപ്പിക്കാൻ തക്കതായ ഒന്നുമുണ്ടായില്ല. അവസാന വിസിൽ മുഴങ്ങിയപ്പോൾ വലിയ സ്ക്രീനിൽ മെസി കാൽമുട്ടേൽ കൈവച്ച് നിരാശയോടെ നിൽക്കുന്ന ചിത്രമാണ് തെളിഞ്ഞത്.

മാൻ ഓഫ് ദ മാച്ച്

അർജന്‍റീനയുടെ താരങ്ങൾ പ്രതിരോധം കടന്നു വന്നപ്പോൾ പ്രതിബന്ധം ഗോൾകീപ്പർ ഹാനെസ് ഹാൾഡോർസണായിരുന്നു. ഒരു ഗോൾ വഴങ്ങിയതൊഴിച്ചാൽ അർജന്‍റൈൻ സംഘത്തിന്‍റെ മറ്റ് ഷോട്ടുകളെല്ലാം ആ കൈകളിൽ ഭദ്രമായിരുന്നു. ഒന്പത് സേവുകളാണ് നടത്തിയത്. ഇതിൽ ക്രിസ്റ്റ്യൻ പാവോണിന്‍റെ ഷോട്ട് രക്ഷപ്പെടുത്തിയതായിരുന്നു മനോഹരം.

ഗോൾ വഴി

ഗോൾ 1: സെർജിയോ അഗ്വേറോ (അർജന്‍റീന). 19-ാം മിനിറ്റിൽ സെർജിയോ അഗ്വേറോ ഐസ്‌ലൻഡിന്‍റെ വല കുലുക്കി. ലോകകപ്പിൽ താരത്തിന്‍റെ ആദ്യ ഗോൾ. മാർക്കോസ് റോഹോ നൽകിയ ക്രോസ് നിയന്ത്രിച്ചു മുന്നേറിയ താരം ബോക്സിന്‍റെ നടുവിൽനിന്ന് ഇടങ്കാൽ ഷോട്ടിലൂടെ പന്ത് വലയുടെ മുകൾ ഇടതു മൂലയിൽ നിക്ഷേപിച്ചു.

ഗോൾ 2: ആൽഫ്രഡ് ഫിൻബോഗാസൺ (ഐസ്‌ലൻഡ്). 23ാം മിനിറ്റിൽ ആൽഫ്രഡ് ഫിൻബോഗാസണ്‍ വലകുലുക്കി. ഹോർഡർ ബജോർവിൻ മാഗ്‌നുസണ്ണിന്‍റെ ഷോട്ട് അർജന്‍റൈൻ ഗോളി വില്ലി കാബലെറോയ്ക്കു പിടിമുറുക്കാനായില്ല. പന്ത് റീബൗണ്ടായി ലഭിച്ചത് ഫിൻബോഗാസണ്ണിന്‍റെ കാലുകളിൽ. ഒരവസരം പോലും നൽകാതെ ഫിൻബോഗാസൺ പന്ത് വലയിലാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.