ടോണിക് ക്രൂസ്!
ടോണിക് ക്രൂസ്!
Monday, June 25, 2018 12:51 AM IST
ജോസ് കുന്പിളുവേലിൽ

ഇഞ്ചുറി ടൈമിന്‍റെ അഞ്ചാം മിനിറ്റ്, ജർമനിക്ക് അനുകൂലമായി ബോക്സിന്‍റെ ഇടത് വക്കിനു പുറത്തുവച്ച് ഫ്രീകിക്ക്. മാർക്കോ റ്യൂസും ടോണി ക്രൂസും പന്തിന്‍റെ ഇരുവശങ്ങളിലായി നിലയുറപ്പിച്ചു. 1-1ന് സമനിലയിൽ കുടുങ്ങിക്കിടക്കുന്ന ജർമനിക്ക് ചാരത്തിൽനിന്നുയരാനുള്ള അവസാന അവസരം. ക്രൂസ് പന്ത് റ്യൂസിനായി ഉരുട്ടിനല്കി. സ്വീഡന്‍റെ രണ്ടംഗ പ്രതിരോധത്തെ ഒഴിവാക്കാനുള്ള തന്ത്രപരമായ നീക്കമായിരുന്നു അത്. ബോക്സിനുള്ളിൽ പ്രവേശിച്ച പന്ത് റ്യൂസ് സ്റ്റോപ് ചെയ്തു. രണ്ട് ചുവട് വച്ചെത്തിയ ക്രൂസ് തൊടുത്ത ഉജ്വല ഷോട്ട് സ്വീഡൻ ഗോളിയെയും പ്രതിരോധക്കാരെയും കാഴ്ചക്കാരാക്കി വലയുടെ വലത് മൂലയിൽ തുളഞ്ഞിറങ്ങി.

എല്ലാം ഞൊടിയിടയിൽ സംഭവിച്ചു. ക്രൂസിന്‍റെ ആ മിസൈൽ സ്വീഡനെ ചാന്പലാക്കിയപ്പോൾ ജർമനി ഫീനിക്സ് പക്ഷിപോലെ ചാരത്തിൽനിന്നുയർന്നു പൊങ്ങി. 2-1ന്‍റെ ജയത്തോടെ ജർമനി ഗ്രൂപ്പ് എഫിൽനിന്ന് നോക്കൗട്ട് കടക്കാനുള്ള സാധ്യത നിലനിർത്തി. ആദ്യ മത്സരത്തിൽ മെക്സിക്കോയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ ജർമനിക്ക് ജീവവായുവായിരുന്നു ക്രൂസിന്‍റെ ആ ഗോളും അതിലൂടെ എത്തിയ ജയവും.

ചാന്പ്യന്മാർക്കു ചേരുന്ന പ്രകടനം ഇനിയും പുറത്തെടുക്കാനായിട്ടില്ലെങ്കിലും ജർമൻ സംഘം ജീവൻ നിലനിർത്തി. 82-ാം മിനിറ്റിൽ പ്രതിരോധക്കാരൻ ജെറോം ബോട്ടെംഗ് രണ്ടാം മഞ്ഞക്കാർഡിലൂടെ പുറത്തായതിനുശേഷമായിരുന്നു ജർമനി ജയമാഘോഷിച്ചത്. 1974 ലോകകപ്പിനുശേഷം ഇതാദ്യമായാണ് ജർമനി ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിട്ടുനിന്നശേഷം ജയം നേടുന്നത്. അന്ന് ജർമനി 4-1നു ജയിച്ചതും സ്വീഡനെതിരേയായിരുന്നു എന്നതാണ് മറ്റൊരു വസ്തുത.

മൽസരത്തിന്‍റെ തുടക്കം മുതൽ നിർഭാഗ്യത്തിന്‍റെ കരിനിഴൽ വീണിരുന്ന ജർമനിയുടെ മേൽ രണ്ടാം പകുതിയോടെ ഭാഗ്യദേവത പ്രകാശകിരണങ്ങൾ ചൊരിഞ്ഞുതുടങ്ങി. ആക്രമണത്തിന്‍റെ മൂർച്ചയുള്ള അടവുകളുമായി ഇരന്പിയാർത്ത ജർമനിക്ക് തുടക്കത്തിൽ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. ജർമനിയുടെ നിരന്തരമായ സമ്മർദ്ദതന്ത്രത്തിലൂന്നിയ കളി സ്വീഡനെ പലപ്പോഴും മുൾമുനയിൽ നിർത്തിയെങ്കിലും പരിചയസന്പന്നനായ ജർമനിയുടെ പ്രതിരോധക്കാരൻ ടോണി ക്രൂസിന്‍റെ പിഴവ് സ്വീഡൻ മുതലാക്കിക്കൊണ്ട് ജർമനിയെ ഞെട്ടിച്ചു.

ഇരുപത്തിമൂന്നാം മിനിറ്റിൽ പരിക്കിലൂടെ പുറത്തുപോകണ്ടി വന്ന സെബാസ്റ്റ്യൻ റൂഡിക്കു പകരക്കാരനെ ഇറക്കാൻ ജർമനി വൈകിയതും കളിയിലെ മറ്റൊരു പിഴവായി. അപ്രതീക്ഷിത ഗോളിൽ തളർന്നുപോയ ജർമനി സംയമനം വീണ്ടെടുത്ത് കൊടുങ്കാറ്റായി ആഞ്ഞടിച്ചെങ്കിലും ഒന്നും സംഭവിക്കാതെ ആദ്യപകുതി കടന്നുപോയി. തുടക്കംമുതൽ കളി നിയന്ത്രിച്ച ജർമനി പ്രതീക്ഷിച്ചതു പോലെ ലക്ഷ്യത്തിലെത്താഞ്ഞതു കളിക്കാർക്കുതന്നെ മടുപ്പുണ്ടാക്കി.

ആദ്യപകുതിയിലെ വീഴ്ചകളിൽനിന്നും ഉശിരോടെ ഉയിർത്തെഴുന്നേറ്റ ജർമ്മൻ പട, രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ സ്വീഡന് ഒപ്പമെത്തി മത്സരത്തിലേക്കു തിരിച്ചു വന്നു. രണ്ടാം പകുതിയിൽ ജർമനിയുടെ കോച്ച് ജോവാക്വിം ലോയുടെ അടവുകൾ ലക്ഷ്യം കാണുകയും ചെയ്തു. ആക്രമണത്തിന്‍റെ മൂർച്ച കൂട്ടാൻ ഡ്രാക്സലർക്ക് പകരം മരിയോ ഗോമസിനെ ഇറക്കിയതാണ് മറ്റൊരു വഴിത്തിരിവായത്. ബോൾ കൈവശം വച്ചും നിരന്തരം സ്വീഡൻ പാളയത്തിലേക്ക് ആക്രമണം അഴിച്ചുവിട്ടും ജർമൻ പട വിജയത്തിനായി അത്യാവേശത്തോടെ പൊരുതിക്കയറി. എന്നാൽ, ഗോൾ പിറന്നില്ല. പത്തുപേരായി ചുരുങ്ങിയിട്ടും ജർമനി സ്വീഡന്‍റെ ഗോൾമുഖത്തുനിന്ന് പിൻവാങ്ങിയില്ല.


87-ാം മിനിറ്റിൽ ഹെക്ടറെ പിൻവലിച്ച് ജൂലിയൻ ബ്രാൻഡ്റ്റിനെ ഇറക്കിയതോടെ ആക്രമണത്തിന്‍റെ മൂർച്ച കൂടി. അടുത്ത മിനിറ്റിലേക്ക് കടക്കുന്നതിനു മുന്പ് ക്രൂസിന്‍റെ ക്രോസിൽ ഗോമസിന്‍റെ ഉജ്വല ഹെഡർ സ്വീഡിഷ് ഗോളി അദ്ഭുതകരമായി തട്ടിയകറ്റി. 90+1-ാം മിനിറ്റിൽ ഇൽകി ഗണ്‍ഡോഗന്‍റെ പാസിൽ ബോക്സിനു പുറത്തുനിന്ന് ബ്രാൻഡിറ്റ് തൊടുത്ത പാരലൽ ബുള്ളറ്റ് ഷോട്ട് ഗോൾ പോസ്റ്റിനെ വിറപ്പിച്ചെങ്കിലും ജർമനിക്ക് തുണയായില്ല.

ചുവപ്പിന്‍റെ ഞെട്ടലിൽ ജർമനി

82-ാം മിനിറ്റിൽ പന്തുമായി ജർമൻ വലയെ ലക്ഷ്യമാക്കി പാഞ്ഞ സ്വീഡൻ താരം ബെർഗിനെ ഉറുന്പടക്കം കാലുകൊണ്ടു തടഞ്ഞ ഫൗളാണ് ജെറോം ബോട്ടെംഗിന് വിനയായത്. നേരത്തെ എഴുപത്തിയൊന്നാം മിനിറ്റിൽ ഫോർസ്ബെർഗിനെ ഫൗൾ ചെയ്തതിന് മഞ്ഞക്കാർഡ് കണ്ടിരുന്ന ബോട്ടെംഗ് അതോടെ പുറത്തേക്കു നടന്നു. 2010 ലോകകപ്പിൽ സെർബിയയ്ക്കെതിരേ മാർച്ചിംഗ് ഓർഡർ വാങ്ങിയ മിറോസ്ലാവ് ക്ലോസെയ്ക്കുശേഷം ചുവപ്പ് കാർഡ് കണ്ട് പുറത്താകുന്ന ആദ്യ ജർമൻ താരമാണ് ബോട്ടെംഗ്.


ഗോൾ വഴി

ഗോൾ 1. ഒലാ ടോയ്വോനൻ (സ്വീഡൻ), 32-ാം മിനിറ്റ്. ക്ലേസൻ ഉയർത്തിവിട്ട പാസിൽ നിന്നു ജർമൻ ഗോളി മാനുവൽ നൊയറേയും ഡിഫൻഡറേയും കബളിപ്പിച്ച് പന്ത് ജർമൻ വലയിലേക്ക് കോരിയിട്ടു.

ഗോൾ 2. മാർക്കോ റ്യൂസ് (ജർമനി), 48-ാം മിനിറ്റ്. ബോക്സിന്‍റെ ഇടതുവിംഗിൽ നിന്ന് ടിമോ വെർണർ കൊടുത്ത പന്ത് പോസ്റ്റിന് മുന്നിലെത്തിയപ്പോൾ ഡിഫൻഡറെ വെട്ടിച്ചു ചാടിയ റ്യൂസ് ഇടതുകാൽ കൊണ്ട് പന്ത് വലയിൽ നിക്ഷേപിച്ചു.

ഗോൾ 3. ടോണി ക്രൂസ് (ജർമനി), 90+5-ാം മിനിറ്റ്. സ്വീഡൻ താരം ജിമ്മി ഡോമസിന്‍റെ ഫൗൾ ജർമനിക്ക് ഒരു ഫ്രീകിക്ക് സമ്മാനിച്ചു. ക്രൂസിന്‍റെ ടച്ചിനുശേഷം റ്യൂസ് സ്റ്റോപ് ചെയ്ത് നല്കിയ പന്തിൽ അളന്നുതൂക്കി പായിച്ച ഷോട്ട് പ്രതിരോധക്കാരുടെ മുകളിലൂടെ വലയുടെ വലതു മൂലയിൽ. കഴിവും മികവും പ്രതിഭയും പരിചയ സന്പത്തും ഭാഗ്യവും ഒത്തുചേർന്ന അത്ഭുത ഗോൾ.


കളിയിലെ താരം

ടോണി ക്രൂസാണ് കളിയിലെ കേമൻ. നിരന്തരം ഗോളവസര ങ്ങൾ ഉണ്ടാക്കിയെങ്കിലും തൊണ്ണൂറ്റിയഞ്ചാം മിനിറ്റിൽ എടുത്ത ഫ്രീ കിക്ക് ജർമനിക്ക് വിജയം സമ്മാനിച്ചു. മധ്യനിരയിൽ കളിനിയന്ത്രിച്ചത് ക്രൂസ് ആയി രുന്നു.

കളിയിലെ കണക്ക്

ജർമനി സ്വീഡൻ
71% പന്തടക്കം 29%
5 ഗോൾ ഷോട്ട് 6
12 ഫൗൾസ് 13
0 മഞ്ഞക്കാർഡ് 2
1 ചുവപ്പ് കാർഡ് 0
8 കോർണർ 3
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.