യൂറോപ്പ് ലാറ്റിനമേരിക്കയ്ക്ക് ബാലികേറാമല!
യൂറോപ്പ് ലാറ്റിനമേരിക്കയ്ക്ക് ബാലികേറാമല!
Sunday, July 8, 2018 1:12 AM IST
കളി യൂറോപ്പിലാണോ...? എങ്കിൽ ലാറ്റിനമേരിക്കക്കാർ കപ്പ് അടിക്കാൻ സാധ്യത തീരെ കുറവ്. ഇത് പ്രവചനമല്ല, ലോകകപ്പ് ഫുട്ബോളിൽ പതിറ്റാണ്ടുകളായി കണ്ടുവരുന്ന പതിവാണ്. ആ പതിവ് ഇത്തവണ റഷ്യയിലും തുടർന്നു. ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ലോകകപ്പ് സെമിയുടെ പടിക്കു പുറത്ത്.

ക്വാർട്ടറിൽ ലാറ്റിനമേരിക്കയുടെ സാന്നിധ്യമായിരുന്നു ബ്രസീലും ഉറുഗ്വെയും. യൂറോപ്യൻ രാജ്യങ്ങൾക്കു മുന്നിൽ മുട്ട് മടക്കി ഇരു സംഘവും നാട്ടിലേക്ക് മടങ്ങിയതോടെ യൂറോപ്പ് ലാറ്റിനമേരിക്കയുടെ ബാലികേറാമല ആയിരിക്കുകയാണ്. 2006ലാണ് ഇതിനു മുന്പ് യൂറോപ്പിൽ ലോകകപ്പ് നടന്നത്. ജർമനി ആതിഥേയത്വം വഹിച്ച അന്നും സെമിയിൽ ലാറ്റിനമേരിക്കയുടെ ഒരു പ്രതിനിധിപോലും ഉണ്ടായിരുന്നില്ല. യൂറോപ്പിൽ ലോകകപ്പ് ഉയർത്തിയ ചരിത്രം ആകെ ഉണ്ടായിരുന്നത് ബ്രസീലിനു മാത്രമാണ്. 1958 സ്വീഡൻ ലോകകപ്പിലായിരുന്നു അത്.

പിന്നീട് 1966ൽ ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ചതുമുതൽ ഇപ്പോൾ റഷ്യയിൽ നടക്കുന്നതുവരെ ഏഴ് തവണ യൂറോപ്യൻ രാജ്യങ്ങളിൽ ലോകകപ്പ് നടന്നു. അതിൽ ഒരിക്കൽപോലും ലാറ്റിനമേരിക്കൻ രാജ്യങ്ങൾ കിരീടം നേടിയിട്ടില്ല. കാൽപ്പന്തുകളിയിലെ സൗന്ദര്യങ്ങൾ എന്നാണ് ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ കളിയെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അർജന്‍റീനയും ബ്രസീലും കൊളംബിയയും ഉറുഗ്വെയുമെല്ലാം പുറത്താകുന്പോൾ ലോകത്തിന്‍റെ തന്നെ തേങ്ങലാകുകയാണത്.

ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ലോകകപ്പ് ഉയർത്തിയത് ഒന്പത് തവണ. ബ്രസീൽ അഞ്ചും അർജന്‍റീന, ഉറുഗ്വെ എന്നിവ രണ്ട് വീതവും. യൂറോപ്യൻ രാജ്യങ്ങൾ 11 തവണ കപ്പുയർത്തിയിട്ടുണ്ട്. ജർമനിയും ഇറ്റലിയും നാല് വീതവും ഫ്രാൻസ്, ഇംഗ്ലണ്ട്, സ്പെയിൻ എന്നിവ ഓരോ തവണയും.


സ്വീഡൻ ആതിഥേയത്വം വഹിച്ച 1958 ലോകകപ്പിലാണ് ആദ്യമായും അവസാനമായും ഒരു ലാറ്റിനമേരിക്കൻ രാജ്യം യൂറോപ്പിൽ കപ്പുയർത്തിയത്. പത്തൊന്പതുകാരനായ പെലെയുടെ കരുത്തിൽ മുന്നേറിയ ബ്രസീൽ അന്ന് ഫൈനലിൽ സ്വീഡനെ കീഴടത്തിയത് 5-2ന്.

1958ൽ ബ്രസീൽ കപ്പ് നേടിയശേഷം ഏഴ് തവണ യൂറോപ്യൻ രാജ്യങ്ങൾ ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിൽ രണ്ട് പ്രാവശ്യംമാത്രമേ ലാറ്റിനമേരിക്കൻ സംഘങ്ങൾ ഫൈനലിൽ പ്രവേശിച്ചിട്ടുള്ളൂ. 1990ൽ ഡിയേഗോ മാറഡോണയുടെ അർജന്‍റീനയും 1998ൽ റൊണാൾഡോയുടെ ബ്രസീലും. ഇതുകൂടാതെ 1974ൽ ബ്രസീൽ സെമിയിൽ പ്രവേശിച്ചിരുന്നു.

യൂറോപ്പ് ആതിഥേയത്വം വഹിച്ചതിൽ തുടർച്ചയായ രണ്ടാം തവണയാണ് സെമിയിൽ ഒരു ലാറ്റിനമേരിക്കൻ രാജ്യവും ഇല്ലാത്തത്, 2006ഉം 2018ലും. 1934 (ഇറ്റലി), 1966 (ഇംഗ്ലണ്ട്), 1982 (സ്പെയിൻ) ലോകകപ്പുകളിലും ഒരു ലാറ്റിനമേരിക്കൻ രാജ്യവും സെമിയിൽ എത്തിയില്ല.

തുടർച്ചയായ നാലാം തവണയാണ് ബ്രസീൽ യൂറോപ്യൻ ടീമുകളോട് പരാജയപ്പെട്ട് നോക്കൗട്ടിൽ പുറത്താകുന്നത്. 2006ൽ ഫ്രാൻസ്, 2010ൽ ഹോളണ്ട്, 2014ൽ ജർമനി, 2018ൽ ബെൽജിയം എന്നിവയാണ് കാനറികളെ നോക്കൗട്ടിൽ കീഴടക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.