യുദ്ധത്തിൽ പകച്ച കുഞ്ഞു ലൂക്ക!
യുദ്ധത്തിൽ പകച്ച കുഞ്ഞു ലൂക്ക!
Wednesday, July 11, 2018 1:41 AM IST
ക്രൊയേഷ്യന്‍ നായകന്‍ ലൂക മോഡ്രിച്ചിന് ആറു വയസുണ്ടായിരുന്നപ്പോഴാണ് ജീവിതത്തില്‍ ഏറ്റവും വേദനിപ്പിക്കുന്ന സംഭവം ഉണ്ടായത്. ലൂക്കായുടെ മുത്തച്ഛനെ സെര്‍ബ് തീവ്രവാദികള്‍ വെടിവച്ചു കൊലപ്പെടുത്തി. യൂഗോസ്ലാവിയയില്‍നിന്ന് സ്വാതന്ത്ര്യം നേടാനായി ക്രൊയേഷ്യ ആഭ്യന്തരയുദ്ധത്തിലേര്‍പ്പെട്ടിരുന്ന കാലമായിരുന്നു അത്. ആഭ്യന്തരയുദ്ധം കൊടുമ്പിരികൊണ്ടിരുന്ന കാലമായതിനാല്‍ ക്രൊയേഷ്യയില്‍നിന്നുള്ളവര്‍ അഭയാര്‍ഥികളായി മറ്റ് രാജ്യങ്ങളിലേക്കു കുടിയേറിരുന്നു. സ്ഥലം വിട്ടുപോകാന്‍ കൂട്ടാക്കാത്ത കുറച്ചുപേര്‍ വടക്കന്‍ ഡല്‍മാറ്റിയയിലെ വെലെബിറ്റ് മലമ്പ്രദേശത്തെ ചെറു ഗ്രാമമായ മാഡ്രിച്ചിയില്‍ ഉണ്ടായിരുന്നു. കുഞ്ഞ് ലൂക്ക മുത്തച്ഛനൊപ്പം ഇവിടെയായിരുന്നു. 1991 ഡിസംബര്‍ എട്ടിന് ഈ ഗ്രാമത്തിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറിയ സെര്‍ബ് തീവ്രവാദികള്‍ അവിടെയുണ്ടായിരുന്ന ഗ്രാമവാസികളെ കൊന്നൊടുക്കിക്കൊണ്ടിരുന്നപ്പോള്‍ തെരുവീഥിയിലൂടെ പശുക്കളുമായി പോകുകയായിരുന്ന ലൂക്ക മോഡ്രിച്ച് സീനിയറിനെ പിടികൂടി. സെര്‍ബുകളുടെ ക്രൂരമായ ആക്രമണത്തിനു വിധേയനായ അദ്ദേഹത്തെ മറ്റ് അഞ്ച് നാട്ടുകാര്‍ക്കൊപ്പം വെടിവച്ചു കൊന്നു.

ഇതോടെ ഗ്രാമീണര്‍ ആ പ്രദേശം വിട്ടുപോകാന്‍ തീരുമാനിച്ചു. മോഡ്രിച്ചിന്‍റെ ഭവനം തീവ്രവാദികള്‍ കൊള്ളയടിച്ച് തീയിട്ടുനശിപ്പിച്ചു. മുത്തച്ഛന്‍റെ കൊലപാതകം കുഞ്ഞ് ലൂക്കയെ തളര്‍ത്തി. കാരണം ലൂക്കയുടെ മാതാപിതാക്കളായ സ്റ്റിപെയും റാഡോജ്കയും മറ്റൊരു സ്ഥലത്ത് നൈറ്റ് വെയര്‍ ഫാക്ടറില്‍ നീണ്ട മണിക്കൂറുകളോളം ജോലിയെടുക്കുകയായിരുന്നു. അതുകൊണ്ട് മുത്തച്ഛനാണ് ലൂക്കയെ വളര്‍ത്തിയിരുന്നത്. മുത്തച്ഛന്‍റെ മരണത്തോടെ മാതാപിതാക്കള്‍ മോഡ്രിച്ചി വിട്ടു പോകാന്‍ തീരുമാനിച്ചു. കുഞ്ഞ് ലൂക്കായു സഹോദരി ജാമിനയും മാതാപിതാക്കള്‍ക്കൊപ്പം സദാറിലെ ഒരു ഹോട്ടലില്‍ അഭയാര്‍ഥിയായി കഴിഞ്ഞുകൂടി.


വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്ന ഹോട്ടലിലെ ജീവിതം വെള്ളമോ വൈദ്യുതിയോ ലഭ്യമല്ലായിരുന്നു. ഗ്രനേഡുകളുടെയും വെടിയുണ്ടകളുടെയും ശബ്ദമായിരുന്നു സ്ഥിരം. കൂടാതെ ലാന്‍ഡ്‌മൈനുകള്‍ പലയിടത്തും കുഴിച്ചിട്ടിരുന്നു. വീടു വിട്ടുപോകേണ്ടിവന്നെങ്കിലും ഫുട്‌ബോളിനോടുള്ള അഭിലാഷം ഉപേക്ഷിച്ചില്ല. ഹോട്ടലിന്‍റെ കാര്‍ പാര്‍ക്കിംഗ് സ്ഥലത്ത് കാറ്റുപോയ പന്തുകൊണ്ട് തട്ടിക്കളിച്ച് ഫുട്‌ബോള്‍ കളിക്കാരനാകുന്നത് സ്വപ്‌നം കണ്ടു. യുദ്ധം അവസാനിച്ചതോടെ സ്‌കൂളിലും ഒപ്പം എന്‍കെ സദാറില്‍ ചേര്‍ന്നു ഫുട്‌ബോളിന്‍റെ ബാലപാഠങ്ങള്‍ പഠിക്കാനാരംഭിച്ചു.

ആഭ്യന്തര യുദ്ധകാലം തനിക്കും കുടുംബത്തിനും ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും ഈ യുദ്ധമാണ് തന്നെ ശക്തനാക്കിയതെന്നും മോഡ്രിച്ച് പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.