ബെല്‍ജിയം ചരിത്രനേട്ടത്തിൽ
ബെല്‍ജിയം  ചരിത്രനേട്ടത്തിൽ
Sunday, July 15, 2018 1:33 AM IST
സെന്‍റ് പീറ്റേഴ്‌സ്ബര്‍ഗ്: തുടക്കത്തില്‍ തോമസ് മ്യൂണിയേ നേടിയ ഗോളും അവസാനം ഏഡന്‍ അസാറിന്‍റെ ഗോളും ചേര്‍ന്നപ്പോള്‍ ഫിഫ ലോകകപ്പില്‍ ബെല്‍ജിയം മൂന്നാം സ്ഥാനം നേടി. ഇംഗ്ലണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളിനു തകര്‍ത്താണ് ബെല്‍ജിയം ലോകകപ്പ് ചരിത്രത്തില്‍ തങ്ങളുടെ ഏറ്റവും മികച്ച നേട്ടം കൈവരിച്ചത്. 1986ല്‍ നാലാം സ്ഥാനത്തെത്തിയതുമാത്രമായിരുന്നു ഇതിനുമുമ്പുള്ള നേട്ടം.

ഒരു മത്സരത്തിലെ വിലക്കിനെത്തുടര്‍ന്ന് മ്യൂണിയേക്ക് സെമി ഫൈനലില്‍ കളിക്കാനായിരുന്നില്ല. റൊമേലു ലൂക്കാക്കു ഇംഗ്ലീഷ് പ്രതിരോധം പൊളിച്ചപ്പോളാണ് മ്യൂണിയേ ഗോള്‍ നേടിയത്. നാസല്‍ ചാഡ് ലിയുടെ ക്രോസില്‍നിന്നായിരുന്നു ഗോള്‍. 82-ാം മിനിറ്റില്‍ കെവിന്‍ ഡി ബ്രൂയിന്‍റെ അസിസ്റ്റില്‍ അസാറും ഗോള്‍ നേടി. ലോകകപ്പില്‍ അസാറിന്‍റെ മൂന്നാം ഗോളാണ്. ഇംഗ്ലണ്ടിന് 22-ാം മിനിറ്റില്‍ ലഭിച്ച അവസരം ഹാരി കെയ്ന്‍ പുറത്തേക്കടിച്ചുകളഞ്ഞു. 70-ാം മിനിറ്റില്‍ എറിക് ഡയറിന്‍റെ ഷോട്ട് ഗോള്‍ ലൈനില്‍വച്ച് ടോബി ആൾഡെര്‍വെയ്റല്‍ഡ് രക്ഷിച്ചു. ഗോളിയെ കടന്നുപോയ പന്താണ് ഗോൾലൈനിൽ വച്ച് രക്ഷിച്ചത്. 1966ൽ ചാന്പ്യന്മാരായശേഷം ലോകകപ്പിൽ മികച്ച നേട്ടം സ്വന്തമാക്കാനുള്ള അവസരമാണ് ഇംഗ്ലണ്ട് നഷ്ടമാക്കിയത്


ആദ്യ ഗോള്‍ വീണതോടെ തിരിച്ചടിക്കാന്‍ ഇംഗ്ലണ്ട് ശ്രമം ആരംഭിച്ചു. ഇംഗ്ലീഷ് താരങ്ങള്‍ തുടര്‍ച്ചയായി ആക്രമണം നടത്തിയെങ്കിലും തിബോ കൂര്‍ട്ട്വായെ കടന്നു പോകാനായില്ല. ഒപ്പം പ്രതിരോധക്കാരും ജാഗ്രത പുലര്‍ത്തിയതോടെ ഇംഗ്ലണ്ടിന്‍റെ ശ്രമങ്ങള്‍ക്ക് വിജയം നേടായില്ല. കെയ്‌നും ഫാബിയന്‍ ഡാല്‍ഫും നിരന്തരം പന്തുമായെത്തിയെങ്കിലും വിജയിച്ചില്ല. ബെല്‍ജിയത്തിന്‍റെ റൊമേലു ലൂക്കാക്കു ഗോള്‍ നേടാനുള്ള അവസരങ്ങള്‍ നഷ്ടമാക്കി. ഗോള്‍ നേടിയവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനുള്ള അവസരമാണ് ലൂകാക്കു നഷ്ടമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.