സബ് ജൂണിയർ ഫുട്ബോൾ സെലക്‌ഷൻ: ഓപ്പണ്‍ ട്രയൽ നടത്തിയപ്പോൾ 7 കുട്ടികൾ പുറത്ത്
Sunday, July 22, 2018 12:07 AM IST
തിരുവനന്തപുരം: സെലക്ടർമാർ ജില്ലകൾ തോറും തങ്ങളുടെ താത്പര്യക്കാരെ കുത്തിനിറയ്ക്കാൻ ശ്രമിച്ചതിനെ തുടർന്ന് ആരോപണങ്ങൾ കേൾക്കേണ്ടിവന്ന സംസ്ഥാന സബ്ജൂണിയർ ആണ്‍കുട്ടികളുടെ ഫുട്ബോൾ ടീമിനായി വീണ്ടും ഓപ്പണ്‍ ട്രയൽ നടത്തിയപ്പോൾ ആദ്യം ഇടം നേടിയ ഏഴു പേർ പുറത്ത്. ഓപ്പണ്‍ ട്രയൽസിലൂടെ പുതുതായി 10 താരങ്ങളെ സബ് ജൂണിയർ കേരള ഫുട്ബോൾ ക്യാന്പിലേക്ക് തെരഞ്ഞെടുത്തു.

കഴിഞ്ഞ മാസം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നടത്തിയ സംസ്ഥാന ടീമിലേക്കുള്ള സെലക്‌ഷനെക്കുറിച്ച് രൂക്ഷമായ പരാതിയായിരുന്നു കേരള ഫുട്ബോൾ അസോസിയേഷനു ലഭിച്ചിരുന്നത്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ സെലക്‌ഷൻ സംബന്ധിച്ച് വ്യാപക പരാതി ഉയർന്നിരുന്നു.

തിരുവനന്തപുരത്ത് ജില്ലാ സെലക്‌ഷൻ ട്രയലിൽ പങ്കെടുക്കാൻ എത്താതിരുന്ന കുട്ടി പോലും സംസ്ഥാന ടീമിന്‍റെ ക്യാന്പിൽ ഉൾപ്പെട്ടതായി പരാതി ഉണ്ടായി. ഇതേ സ്ഥിതിവിഷേശംതന്നെ മറ്റു പല ജില്ലകളിൽനിന്നും ഉയർന്നു. ഇത്രയധികം പരാതി സെലക്‌ഷൻ സംബന്ധിച്ച് ഉണ്ടായത് ആദ്യമായാണെന്നും ഇത്തരമൊരു സാഹചര്യത്തിലാണ് ഓപ്പണ്‍ ട്രയൽ നടത്താൻ കേരള ഫുട്ബോൾ അസോസിയേഷൻ നിർബന്ധിതരായതെന്നും കെഎഫ്എ സെക്രട്ടറി അനിൽകുമാർ പറഞ്ഞു. ജില്ലാ തലത്തിൽ നിന്നുള്ള സെലക്ടർമാരുടെ പാനലിൽ മുൻ ദേശീയ സംസ്ഥാന താരങ്ങളും അംഗീകൃത പരിശീലകരും വേണമെന്ന നിർദേശമായിരുന്നു ഉണ്ടായിരുന്നത്. ജില്ലാതല സെലക്‌ഷൻ സംബന്ധിച്ച് വ്യാപക പരാതി ഉയർന്ന പശ്ചാത്തലത്തിൽ വരും വർഷങ്ങളിൽ സെലക്‌ഷൻ പാനൽ സംബന്ധിച്ച് പ്രത്യേക മാനദണ്ഡം തയാറാക്കാനുള്ള നീക്കവും കെഎഫ്എ ആരംഭിച്ചു.


ഇന്നലെ കാര്യവട്ടം എൽഎൻസിപിയിൽ നടത്തിയ ഓപ്പണ്‍ ട്രയൽസിൽ കേരള ഫുട്ബോൾ അസോസിയേഷൻ സെലക്ടർമാർ, കേരള സ്പോർട്സ് കൗണ്‍സിൽ നിരീക്ഷകൻ എന്നിവർ പങ്കെടുത്തു.

ആദ്യം തെരഞ്ഞെടുത്ത 30 അംഗ ടീമിൽനിന്നും ഇന്നലെ വീണ്ടും ട്രയൽസ് നടത്തിയപ്പോൾ ഏഴു പേർ പുറത്തായി. ഇവരേക്കാൾ മികച്ച പ്രകടനം നടത്തിയ 10 താരങ്ങൾ പുതുതായി ടീമിൽ ഇടം നേടി. ഇവർക്കു ക്യാന്പിൽ പരിശീലനം നല്കും. തുടർന്ന് അടുത്ത മാസം നാലിനു ഈ 30 പേരുടെ പ്രകടനം വിലയിരുത്തി ഇവരിൽ നിന്ന് 20 പേരെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തു. ഓഗസ്റ്റ് 11 ന് തെലങ്കാനയിലാണ് ദേശീയ സബ് ജൂണിയർ ഫുട്ബോൾ ടൂർണമെന്‍റ്.

തോമസ് വർഗീസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.