ഇന്ത്യ തകർന്നു
ഇന്ത്യ തകർന്നു
Saturday, August 11, 2018 12:51 AM IST
ലണ്ടൻ: ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ തിരിച്ചുവരാമെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കു തിരിച്ചടി നല്കിക്കൊണ്ട് ഇംഗ്ലീഷ് പേസർ മാർ. ആദ്യ ദിനം ഒരു പന്തുപോലും എറിയാനാകാതെ മഴ മൂലം പൂര്‍ണമായും നഷ്ടമായിരുന്നു. രണ്ടാം ദിനത്തിന്‍റെ തുടക്കത്തിൽതന്നെ രണ്ടു വിക്കറ്റ് വീഴ്ത്തി ആൻഡേഴ്സൺ ഇന്ത്യയെ വിറപ്പിച്ചു. രണ്ടാം ദിനം ഇന്ത്യ 30 ഓവറില്‍ ഏഴു വിക്കറ്റിന് 84 റൺസ് എന്ന നിലയിലാണ്.

ഇന്ത്യ രണ്ടു മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ശിഖര്‍ ധവാന്‍, ഉമേഷ് യാദവ് എന്നിവര്‍ക്കു പകരമായി ചേതേശ്വര്‍ പൂജാരയും കുല്‍ദീപ് യാദവും ഇറങ്ങി. മുരളി വിജയിയും ലോകേഷ് രാഹുലുമാണ് ഓപ്പണ്‍ ചെയ്തത്. ഇംഗ്ലണ്ട് നിരയില്‍ ബെന്‍ സ്റ്റോക്‌സിനു പകരം ക്രിസ് വോക്‌സുമെത്തി. ഡേവിഡ് മലാനു പകരമായി ടീമിലെത്തിയ ഒലെ പോപ് ഇംഗ്ലണ്ടിന്‍റെ ആദ്യ ഇലവനില്‍ ഇടംപിടിച്ച് അരങ്ങേറ്റം കുറിച്ചു.

ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ഇന്ത്യയെ ബാറ്റിംഗിനു വിട്ടു. പിച്ചിലെ ഈര്‍പ്പം പേസര്‍മാര്‍ക്ക് അനുകൂലമാകുമെന്ന് മനസിലാക്കിത്തന്നെയാണ് റൂട്ട് ബൗളിംഗ് തെരഞ്ഞെടുത്തത്. നായകന്‍റെ ഈ നീക്കം തെറ്റിയില്ല. ആന്‍ഡേഴ്‌സൺ എറിഞ്ഞ ആദ്യ ഓവറിന്‍റെ അഞ്ചാമത്തെ പന്തില്‍ പൂജ്യനായി വിജയ് പുറത്ത്.

ഇംഗ്ലീഷ് പേസറുടെ മികച്ചൊരു പന്തില്‍ ബൗള്‍ഡായാണ് വിജയ് മടങ്ങിയത്. ഇതോടെ നേരത്തേ തന്നെ പൂജാരയ്ക്ക് കളത്തിലെത്തേണ്ടിവന്നു. നാലാം ഓവറില്‍ ബ്രോഡിനെ രാഹുല്‍ ബൗണ്ടറി കടത്തി. അടുത്ത ഓവറില്‍ ആന്‍ഡേഴ്‌സണെതിരേയും ഓപ്പണര്‍ ഫോര്‍ നേടി. എന്നാല്‍ ഒരോവറിനുശേഷം ആദ്യ പന്തില്‍തന്നെ രാഹുലിനെ (8) ആന്‍ഡേഴ്‌സണ്‍ വിക്കറ്റ്കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോയുടെ കൈകളിലെത്തിച്ചു. വിരാട് കോഹ്‌ലി എത്തി. രണ്ടു പന്തിനുശേഷം മഴയെത്തി. ഈ സമയത്ത് നേരത്തെ ഉച്ചഭക്ഷണവും പൂര്‍ത്തിയാക്കി. ഉച്ചഭക്ഷണശേഷം മഴ മാറി അന്തരീക്ഷം തെളിഞ്ഞു. വൈകാതെതന്നെ പുജാര പുറത്ത്. അനാവശ്യ റണ്ണിനുള്ള ശ്രമത്തില്‍ പുജാര റണ്‍ ഔട്ട്.


കോഹ് ലിയുടെ പിഴവു ഈ ഔട്ടിലുണ്ടായിരുന്നു. പന്തു തട്ടിയിട്ട പുജാര ഓടാനായി ഇറങ്ങി. പെട്ടെന്നൊരു റണ്‍സിനാണ് ഇരുവരും ശ്രമിച്ചത്. പുജാരയുടെ വിളിയില്‍ കോഹ് ലിയും ഓടി. എന്നാല്‍ ക്രീസ് വിട്ടതേ അപകടം മണത്ത കോഹ്‌ലി തിരിച്ച് ക്രീസില്‍ കയറി അപ്പോഴേക്കും പുജാര ക്രീസ് വിട്ട് കഴിഞ്ഞിരുന്നു. ഈ സമയം കൊണ്ട പോപ് റണ്‍ ഔട്ടാക്കി. ഈ പുറത്താകലോ വീണ്ടും മഴയെത്തി. മഴയ്ക്കുശേഷം കോഹ് ലിക്കൊപ്പം അജിങ്ക്യ രഹാനെയെത്തി.

ഇരുവരും നന്നായി കളിച്ചു മുന്നേറിയതോടെ ഇന്ത്യ രണ്ടാം ദിനം കൂടുതല്‍ വിക്കറ്റ് നഷ്ടമാക്കാതെ പൂര്‍ത്തിയാക്കുമെന്നു കരുതി. എന്നാല്‍ ഈ കൂട്ടുകെട്ട് വോക്‌സ് പൊളിച്ചു. കോഹ് ലി (24) പുറത്ത്. ജോസ് ബട്‌ലറിനായിരുന്നു ക്യാച്ച്. പിന്നാലെയെത്തിയ ഹര്‍ജദിക് പാണ്ഡ്യ ടെസ്റ്റ് കളിക്കുന്നതിനു പകരം ഏകദിന ശൈലിയില്‍ ബാറ്റ് വീശി. വൈകാതെ പാണ്ഡ്യ (10) പുറത്ത് വോക്‌സിനായിരുന്നു ആ വിക്കറ്റും. അഞ്ചു വിക്കറ്റിന് 61 എന്ന നിലയില്‍ ഇന്ത്യ തകര്‍ന്നു. ഒരു റണ്‍സ് കൂടി സ്‌കോര്‍ബോര്‍ഡിലെത്തിയശേഷം ദിനേശ് കാര്‍ത്തിക്കിനെ (1) സാം കരന്‍ ക്ലീന്‍ബൗള്‍ഡാക്കി. രഹാനെയെ ആൻഡേഴ്സൺ (18) പുറത്താക്കി.

സ്‌കോര്‍ബോര്‍ഡ് / ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്

ബാറ്റിംഗ്
വിജയ് ബി ആന്‍ഡേഴ്‌സണ്‍ 0, രാഹുല്‍ സി ബെയര്‍സ്‌റ്റോ ബി ആന്‍ഡേഴ്‌സണ്‍ 8, പുജാര റണ്‍ ഔട്ട് 1, കോഹ്‌ലി സി ബട്‌ലർ ബി വോക്സ് 24, രഹാനെ സി കുക്ക് ബി ആൻഡേഴ്സൺ 18, പാണ്ഡ്യ സി ബട്‌ലർ ബി വോക്സ്11, കാർത്തിക് ബി കരൻ1, അശ്വിൻ നോട്ടൗട്ട് 17, ആകെ 30 ഓവറിൽ ഏഴു വിക്കറ്റിന് 84.

ബൗളിംഗ്
ആന്‍ഡേഴ്‌സണ്‍ 11-4-18-3, ബ്രോഡ് 8-2-18-0, വോക്‌സ് 4-2-10-0, കരന്‍ 6-0-27-1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.