സ്വയംഭരണാധികാര കോളജുകളിൽ സിലബസ്-പാഠ്യപദ്ധതി പരിഷ്കരണം സ്വയം ചെയ്യാമെന്നു കോടതി
സ്വയംഭരണാധികാര കോളജുകളിൽ സിലബസ്-പാഠ്യപദ്ധതി  പരിഷ്കരണം സ്വയം ചെയ്യാമെന്നു കോടതി
Thursday, March 22, 2018 2:38 AM IST
കൊച്ചി: സ്വയംഭരണാധികാരമുള്ള കോളജുകളിൽ നിലവിലുള്ള കോഴ്സുകളുടെ സിലബസും പാഠ്യപദ്ധതിയും പരിഷ്കരിക്കാൻ സർവകലാശാലയുടെ അനുമതി വേണ്ടെന്നു ഹൈക്കോടതി. പാഠ്യപദ്ധതിയും സിലബസും സ്കീമും പരിഷ്കരിക്കാൻ കോളജിലെ അക്കഡേമിക് കൗണ്‍സിലിന്‍റെ അനുമതി മതിയെന്നും സിംഗിൾബെഞ്ചിന്‍റെ വിധിയിൽ പറയുന്നു.

സിലബസ് പരിഷ്കരണം അംഗീകരിക്കുന്നതിനു ഭീമമായ ഫീസ് ചുമത്തിയ മഹാത്മാഗാന്ധി സർവകലാശാലയുടെ നടപടി ചോദ്യംചെയ്തു കണ്‍സോർഷ്യം ഓഫ് ഓട്ടോണമസ് കോളജസ് ഒാഫ് കേരള, എറണാകുളം സെന്‍റ് തെരേസാസ് കോളജ്, ചങ്ങനാശേരി അസംപ്ഷൻ കോളജ്, കുട്ടിക്കാനം മരിയൻ കോളജ്, കോതമംഗലം എംഎ കോളജ് എന്നിവർ നൽകിയ ഹർജിയിലാണു വിധി.

ഹർജിക്കാരുടെ അപേക്ഷ ഫീസ് ഈടാക്കാതെ പരിഗണിച്ചു തീരുമാനിക്കണമെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ബിരുദ കോഴ്സ് സിലബസ് പരിഷ്കരിക്കാൻ 50,000 രൂപയും പിജി കോഴ്സ് സിലബസ് പരിഷ്കരണത്തിന് ഒരു ലക്ഷം രൂപയുമാണ് എംജി സർവകലാശാല വാങ്ങുന്നതെന്നു ഹർജിയിൽ പറയുന്നു.


സിലബസ് പരിഷ്കരണത്തിൽ സർവകലാശാലയ്ക്കു പങ്കില്ലെന്നിരിക്കെ ഇത്രയും ഭീമമായ ഫീസ് ഈടാക്കാൻ കഴിയില്ലെന്നാണു കോളജുകളുടെ വാദം. എന്നാൽ പാഠ്യപദ്ധതി പുതുക്കുന്നതടക്കമുള്ള കാര്യങ്ങളിൽ സർവകലാശാല നിയമം ബാധകമാണെന്ന് എംജി സർവകലാശാലാ അധികൃതർ വാദിച്ചു. പരിഷ്കാരം നിലവാരമുള്ളതാണോയെന്നു പരിശോധിക്കണം. ഇതിനായി ഫീസ് ഈടാക്കാമെന്നും സർവകലാശാല വാദിച്ചു.

സിലബസും പാഠ്യപദ്ധതിയും പരീക്ഷാരീതിയും സ്വന്തമായി നടപ്പാക്കാൻ യോഗ്യതയുള്ള കോളജുകൾക്കാണ് സ്വയംഭരണം നൽകുന്നതെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കോളജുകൾക്ക് പുതിയ കോഴ്സ് തുടങ്ങാൻ സർവകലാശാലയുടെ അനുമതി വേണം.

സ്വയംഭരണാവകാശം നൽകുന്ന നിയമഭേദഗതിയനുസരിച്ച് സിലബസ് പരിഷ്കാരം കോളജിലെ ബോർഡ് ഓഫ് സ്റ്റഡീസിന് ശിപാർശ ചെയ്യാം. ഇത് അതത് കോളജുകളിലെ അക്കഡേമിക് കൗണ്‍സിൽ അംഗീകരിച്ചാൽ മതി. ഇതിന് സർവകലാശാലയുടെ അനുമതി വേണമെന്നു ചട്ടത്തിൽ പറയുന്നില്ലെന്നും ഉത്തരവിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.