കീഴാറ്റൂരിലൂടെ തന്നെ റോഡ്
കീഴാറ്റൂരിലൂടെ തന്നെ റോഡ്
Wednesday, March 21, 2018 2:09 AM IST
തിരുവനന്തപുരം: കണ്ണൂർ കീഴാറ്റൂരിലെ വയൽക്കിളി സമരത്തെ പൂർണമായി തള്ളിയും സമരക്കാർക്കെതിരേ സ്വരം കടുപ്പിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. അനാവശ്യമായ എതിർപ്പുകൾക്കു മുന്നിൽ വഴങ്ങിക്കൊടുത്ത് വികസനം തടസപ്പെടുത്തില്ലെന്നും കീഴാറ്റൂരിലൂടെ തന്നെ റോഡ് നിർമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വി.ഡി. സതീശൻ നൽകിയ അടിയന്തരപ്രമേയ നോട്ടീസിനുളള മറുപടിയിലാണ് മുഖ്യമന്ത്രി കീഴാറ്റൂർ സമരക്കാർക്കെതിരേ കാർക്കശ്യം നിറഞ്ഞ വാക്കുകൾ ഉപയോഗിച്ചത്.

സംസ്ഥാനത്തിന്‍റെ സ്വാഭാവികമായ വികസനത്തിനു വലിയ തടസമാണ് പല കാരണങ്ങളാൽ സംഭവിച്ചിട്ടുള്ളത്. അതിനുള്ള ഒരു കാരണം, ചില എതിർപ്പുകൾ വരുന്പോൾ അത് നമുക്കു വേണ്ടപ്പെട്ടവരിൽനിന്നാണല്ലോ, അപ്പോൾ നമ്മൾ അതുമായി ബന്ധപ്പെട്ട നടപടികളിലേക്കു നീങ്ങിയാൽ അത് ദോഷമല്ലേ ചെയ്യുക എന്ന ഒരു ചിന്ത നമ്മളിൽ ഉണ്ടാകുന്നതാണ്. അല്ലെങ്കിൽ പണ്ടേ ഇത്തരം പദ്ധതികൾ നടപ്പിലാകേണ്ടതല്ലേ?-മുഖ്യമന്ത്രി ചോദിച്ചു.


കീഴാറ്റൂർ സിപിഎമ്മിന്‍റെ ശക്തികേന്ദ്രമാണ്. നല്ല തോതിൽ സിപിഎമ്മുകാരാണ് അവിടെ കൂടുതൽ. അവരിൽ ചിലർ ഇതിനെതിരേ സമരം നടത്താൻ തയാറായി. നമുക്കു വേണ്ടപ്പെട്ടവരാണല്ലോ എന്ന വികാരത്തോടൊപ്പം ഈ സർക്കാർ നിൽക്കണോ എന്നതാണു പ്രശ്നം. ആ ഒറ്റക്കാ രണത്താൽ മാത്രം, എന്നാൽപ്പിന്നെ റോഡ് ഇവിടെ വേണ്ട ഇവിടെ നിൽക്കട്ടെ എന്നു പറഞ്ഞ് അവിടെ കെട്ടിവയ്ക്കണോ? അങ്ങനെ പോകാൻ കഴിയുമോ?

ഈ റോഡ് നമുക്ക് ആവശ്യമാണ്. അതിൽ നിന്നു മാറിപ്പോകാൻ കഴിയില്ല. റോഡ് നിർമിക്കാൻ വേറൊരു സ്ഥലം ചൂണ്ടിക്കാണിക്കാൻ സമരക്കാർക്കു കഴിയുന്നില്ല. അതുകൊണ്ട് കീഴാറ്റൂരിലൂടെ മാത്രമേ റോഡ് നിർമിക്കാൻ കഴിയൂ എന്നും മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ കൂട്ടിച്ചേർത്തു.
സമരക്കാരെ സർക്കാരും സിപിഎമ്മും ചേർന്ന് അടിച്ചമർത്താൻ ശ്രമിച്ചാൽ ശക്തമായി പ്രതിരോധിക്കുമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ നിലപാട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.