റീന അവർക്കെല്ലാം ജീവനാണ്!
തെരുവിൽ കിടക്കുന്നവരെ കണ്ടാൽ എത്ര കഷ്ടപ്പെട്ടാണെങ്കിലും അവരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാതെ എനിക്ക് ഉറങ്ങാനാവില്ല' പാലക്കാട് ഡിസിആര്‍ബിയിലെ അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്ടര്‍ റീന ജീവന്‍റെ വാക്കുകളാണിത്.


"എത്ര അഴുകിയ ശരീരത്തോടെ ഇരിക്കുന്ന ആളാണെങ്കിലും അവരെ എടുക്കുന്നതില്‍ എനിക്ക് അറപ്പു തോന്നാറില്ല. ഒരു പക്ഷേ, ദൈവം തന്ന അനുഗ്രഹമാകാം. ആരോരുമില്ലാതെ തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്ന പ്രായമായവരെ കാണുമ്പോള്‍ എനിക്ക് അച്ഛമ്മയുടെയും അമ്മൂമ്മയുടെയും അച്ഛന്‍റെയുമൊക്കെ മുഖം മനസില്‍ മിന്നിമറയും. അവരെ സഹായിക്കേണ്ടത് എന്‍റെ കടമയാണെന്നു മനസ് പറയും. പിന്നെ ഒന്നും നോക്കില്ല.

എത്ര കഷ്ടപ്പെട്ടാണെങ്കിലും അവരെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാതെ എനിക്ക് ഉറങ്ങാനാവില്ല' പാലക്കാട് ഡിസിആര്‍ബിയിലെ അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്ടര്‍ റീന ജീവന്‍റെ വാക്കുകളാണിത്. ഇതിനകംതന്നെ റീനയുടെ കാരുണ്യത്തിന്‍റെ സാന്ത്വന സ്പര്‍ശം അറിഞ്ഞത് മുന്നൂറിലധികം പേരാണ്. തെരുവോരത്തുനിന്നും മറ്റും റീന കണ്ടെത്തിയവരെ സ്വന്തം കൈയില്‍നിന്നു പണം മുടക്കിയാണ് ഭക്ഷണവും സംരക്ഷണവുമൊക്കെ പലപ്പോഴും ഒരുക്കിയത്.

ആ സ്നേഹത്തണലിൽ ചേർന്നുനിന്നവർക്കെല്ലാം അവരിന്നു കാരുണ്യത്തിന്‍റെ മാലാഖയാണ്. പോലീസ് ഉദ്യോഗസ്ഥ എന്ന ജോലിക്കൊപ്പം സാമൂഹ്യപ്രവര്‍ത്തക എന്ന ദൗത്യംകൂടി ഭംഗിയായി കൊണ്ടുപോവുകയാണ് റീന.

അച്ഛന്‍റെ വിയോഗം

പാലക്കാട് മലമ്പുഴ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ പ്രേമ - ശിവശങ്കരന്‍ ദമ്പതികളുടെ നാലു മക്കളില്‍ മൂത്തയാളാണ് റീന. കുട്ടിക്കാലം മുതല്‍ അച്ഛന്‍ ചെയ്യുന്ന നന്മ കണ്ടുവളര്‍ന്നവരാണ് ഈ മക്കള്‍. പാലക്കാട് ശങ്കര്‍ പ്ലാസ്റ്റിക്‌സ് എന്ന കമ്പനി ഉടമയായ ശിവശങ്കരന്‍ തന്‍റെ മുന്നില്‍ സഹായം ചോദിച്ചെത്തുന്ന ആരെയും നിരാശരാക്കാറില്ലായിരുന്നു.

അച്ഛനെ റോള്‍ മോഡലായി മനസില്‍ കൊണ്ടുനടക്കുന്ന റീനയും ചെറുപ്പം മുതൽ ആ വഴികളിലൂടെ നടക്കാനാണ് ഇഷ്ടപ്പെട്ടത്. എട്ടാം ക്ലാസിലെത്തിയപ്പോൾ മുതല്‍ പോലീസ് വേഷത്തോടും മോഹമായി. പോലീസ് ആയാൽ മറ്റുള്ളവരെ കുറെക്കൂടി സഹായിക്കാൻ അവസരം കിട്ടുമെന്നതും റീനയെ ആ വഴിയിലേക്കു നയിച്ചു.

മാതാപിതാക്കൾ പിന്തുണ നൽകിയതോടെ 22 വര്‍ഷം മുമ്പ് റീന പോലീസുകാരിയായി. പോലീസുകാരിയായി തെരുവുകളിലൂടെ ഇറങ്ങിനടന്ന റീന നിസഹായരായ നിരവധി മനുഷ്യരുടെ സങ്കടങ്ങളെ അടുത്തു കണ്ടു. അവരെ കഴിയുംവിധം സഹായിച്ചു.

പക്ഷേ, 2006ല്‍ ശിവശങ്കരന്‍റെ ആക്‌സ്മിക വിയോഗം റീനയെയും കുടുംബത്തെയും വല്ലാതെ ബാധിച്ചു. 54ാം വയസില്‍ ഹൃദയാഘാതം അച്ഛനെ കവർന്നെടുത്തപ്പോൾ അച്ഛനുവേണ്ടി ഒന്നും ചെയ്യാന്‍ പറ്റിയില്ലല്ലോയെന്ന സങ്കടം റീനയെ വേട്ടയാടി. അച്ഛന്‍റെ പ്രായത്തിലുള്ളവരെ കാണുന്പോൾ അവരോടു പ്രത്യേക സ്നേഹമായി.

പൊതിച്ചോറില്‍ തുടക്കം

പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സമയത്തു രാത്രികാല പട്രോളിംഗിന് ഇറങ്ങുമ്പോള്‍ റീനയുടെ മനസ് വല്ലാതെ വേദനിച്ചിരുന്നു. കടത്തിണ്ണയിലും റോഡരികിലുമൊക്കെ മഴയത്തും മഞ്ഞിലുമൊക്കെ കിടക്കുന്ന പ്രായമായവരാണ് വേദനയായി മാറിയത്. അന്നൊക്കെ വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിയോ കടയില്‍നിന്ന് വാങ്ങിയോ ഭക്ഷണപ്പൊതികള്‍ അവർക്കു നൽകി. അങ്ങനെ പലരും റീനയുടെ വരവിനായി കാത്തിരിപ്പ് തുടങ്ങി.

ഒരിക്കല്‍ ഭക്ഷണവിതരണത്തിനിടെ കണ്ടാല്‍ ആഢ്യത്വമുള്ള പ്രായമായ ഒരാളെ റീന കടത്തിണ്ണയില്‍ കണ്ടു. വീട് എവിടെയാണെന്നു റീന ചോദിച്ചു. പാലക്കാട് തന്നെ എന്നായിരുന്നു മറുപടി. ഒൻപതു മക്കളുണ്ടെന്നും എല്ലാവരും നല്ല നിലയിലാണെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ റീന ഞെട്ടിപ്പോയി.

അവരുടെ പേരും വിലാസവും നല്‍കൂ, അവരുടെ അടുത്ത് എത്തിക്കാമെന്നു റീന പറഞ്ഞു. ആരെയും വേദനിപ്പിക്കാനും ബുദ്ധിമുട്ടിക്കാനുമില്ല. താന്‍ ഇങ്ങനെ ജീവിച്ചോളാമെന്നായിരുന്നു ആ 76കാരന്‍റെ മറുപടി. ഇങ്ങനെയും കുറെ മനുഷ്യര്‍ നമുക്കു ചുറ്റുമുണ്ടെന്നു മനസിലാക്കിയത് അന്നായിരുന്നുവെന്ന് റീന പറയുന്നു.

എറണാകുളത്തെ കാഴ്ചകള്‍

2016 സെപ്റ്റംബറിലായിരുന്നു തിരുവനന്തപുരം സ്വദേശിയും എറണാകുളത്തു ബിസിനസുകാരനുമായ ആര്‍.പി. ജീവനുമായുള്ള റീനയുടെ വിവാഹം. വിവാഹശേഷം വര്‍ക്കിംഗ് അറേഞ്ച്‌മെന്‍റില്‍ റീന എറണാകുളം റെയില്‍വേയിലേക്ക് എത്തി. പല നാടുകളില്‍നിന്നും ട്രെയിന്‍ കയറ്റിവിട്ട് എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിപ്പെടുന്ന പ്രായമായവര്‍, ഭിന്നശേഷിക്കാർ, ഭക്ഷണത്തിനു യാചിക്കുന്നവര്‍, വേസ്റ്റ് കുട്ടയിൽ ഭക്ഷണം തപ്പുന്നവർ... ആലപ്പുഴവരെയുള്ള ബീറ്റ് ഡ്യൂട്ടിയില്‍ ഇവരെല്ലാം നൊമ്പരക്കാഴ്ചകളായിരുന്നു. എറണാകുളത്ത് എത്തിയ ആദ്യം ഒരു മാസം ഇതെല്ലാം കണ്ടിട്ട് ഉറങ്ങാന്‍ കഴിഞ്ഞില്ല.

ഇവര്‍ക്കായി നമുക്കെന്തെങ്കിലും ചെയ്തുകൂടേയെന്നു സഹപ്രവര്‍ത്തകരോടു ചോദിച്ചു. അതിലൊരു സഹപ്രവര്‍ത്തകനാണ് തെരുവോരം മുരുകന്‍റെ നമ്പര്‍ കൊടുത്തത്. റീന മുരുകനെ വിളിച്ചു സംസാരിച്ചു. ഒന്നും വിഷമിക്കാനില്ല. അത്തരക്കാരുടെ വിവരം നൽകിയാൽ താനവരെ എടുത്തോളാമെന്നു മുരുകന്‍ കൊടുത്ത വാക്ക് റീനയ്ക്ക് ആത്മവിശ്വാസം പകർന്നു.

അങ്ങനെ ഓരോ ദിവസം രണ്ടും മൂന്നും അനാഥരെ തെരുവോരങ്ങളില്‍നിന്നു റീന മുരുകന്‍റെ സഹായത്തോടെ ഷെല്‍ട്ടര്‍ ഹോമുകളില്‍ എത്തിച്ചു. ആശുപത്രികളില്‍ എത്തിക്കേണ്ടവരെ അവിടേക്കു കൊണ്ടുപോയി, പലരെയും കുളിപ്പിച്ചു വൃത്തിയാക്കി, മുടിവെട്ടി.

ഇംഗ്ലീഷ് കവിതയുമായി നവദീപ്

ഒരിക്കല്‍ ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ എറണാകുളത്തേക്കുള്ള ട്രെയിന്‍ കാത്തുനില്‍ക്കുമ്പോഴാണ് അടുത്തുള്ള ബെഞ്ചില്‍ കിടക്കുന്ന ചെറുപ്പക്കാരനെ റീന ശ്രദ്ധിച്ചത്. 23 വയസ് തോന്നിക്കുന്ന ആ യുവാവ് താടിയും മുടിയും നീട്ടി വളര്‍ത്തിയിരുന്നു. ഇംഗ്ലീഷില്‍ കവിത ചൊല്ലുന്നുണ്ടായിരുന്നു. റീന അടുത്തു ചെന്നപ്പോള്‍ വിറയാര്‍ന്ന ശബ്ദത്തില്‍ തനിക്കു മാനസിക പ്രശ്‌നമുണ്ടെന്നും ചികിത്സിക്കാമോയെന്നും ആ ആന്ധ്രസ്വദേശി ചോദിച്ചു.

നന്നായി പനിച്ചു കിടക്കുന്ന അവന് അടുത്ത കടയില്‍നിന്നു ബ്രഡും വെള്ളവും വാങ്ങിക്കൊടുത്തു. കൈയിലുണ്ടായിരുന്ന പാരസെറ്റമോള്‍ ഗുളികയും നല്‍കി. പിന്നെ ചേര്‍ത്തല പോലീസ് സ്റ്റേഷനില്‍ വിളിച്ചു കാര്യം പറഞ്ഞു. അപ്പോഴേക്കും ട്രെയിന്‍ വന്നു. തന്‍റെ പേരും നമ്പറും കടലാസില്‍ കുറിച്ചു നല്‍കി റീന വണ്ടികയറി.

പിറ്റേന്ന് അയാള്‍ റീനയെതേടി എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെത്തി. തുടര്‍ന്ന് അയാളെ പുനരധിവാസകേന്ദ്രത്തിലേക്കു മാറ്റി ചികിത്സ ലഭ്യമാക്കി. നവദീപ് ആയിരുന്നു റീന പുനരധിവാസ കേന്ദ്രത്തിലെത്തിച്ച ആദ്യ ആള്‍. നവദീപ് ഇപ്പോഴും ചികിത്സയിലാണെങ്കിലും പഴയതില്‍നിന്നു നല്ല മാറ്റമുണ്ടെന്നും റീന പറഞ്ഞു.

മീനാക്ഷിയെ തിരിച്ചു പിടിച്ച്...

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോം ഡ്യൂട്ടി ചെയ്യുന്ന സമയത്തുണ്ടായ അനുഭവം പറയുമ്പോള്‍ ഇന്നും റീനയുടെ കണ്ണു നിറയും. തൊട്ടടുത്ത പ്ലാറ്റ്‌ഫോമില്‍ ഒരമ്മ ചുരുണ്ടുകൂടി കിടക്കുന്നത് കണ്ടാണ് റീന എത്തിയത്. ചുറ്റിലും മലമൂത്രവിസര്‍ജനം നടത്തിയാണ് അറുപതുകാരിയായ ആ അമ്മ കിടക്കുന്നത്. ജീവിതത്തിന്‍റെ യൗവനങ്ങളില്‍ മുംബൈ നഗരത്തിലെ ചുവന്ന തെരുവുകളിൽ സജീവമായിരുന്നു ആ സ്ത്രീ.

അവരുടെ ഗര്‍ഭപാത്രം പുറത്തേക്കു തള്ളിയ നിലയിലായിരുന്നു. അതിലാകെ മണ്ണുപുരണ്ട് പഴുത്ത് അളിഞ്ഞിരിക്കുന്നു. അസഹ്യമായ ദുര്‍ഗന്ധവും. അവരുടെ അവസ്ഥ കണ്ടിട്ട് ഉപേക്ഷിച്ചുപോകാൻ റീനയ്ക്കായില്ല. അവരെ നെഞ്ചോടു ചേര്‍ക്കാന്‍ റീനയ്ക്ക് അറപ്പ് തോന്നിയില്ല. തെരുവോരം മുരുകന്‍റെ സഹായത്തോടെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചു ചികിത്സ ലഭ്യമാക്കി.

ഏറെ വൈകാതെ അവരില്‍ ജീവന്‍റെ പ്രതീക്ഷ കണ്ടുതുടങ്ങി. രോഗം ഭേദമായതോടെ അവരെ കാക്കനാട്ടുള്ള തെരുവു വെളിച്ചമെന്ന പുനരധിവാസ കേന്ദ്രത്തിലാക്കി. പിന്നീട് അവിടെനിന്നു മറ്റൊരു ഷെല്‍ട്ടര്‍ ഹോമിലാക്കിയ മീനാക്ഷി ഇന്നു സന്തോഷത്തോടെ ജീവിക്കുന്നു.

ഞെട്ടിച്ച ഷണ്‍മുഖം

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെ ഡ്യൂട്ടിക്കിടെയാണ് ഒരാളെ ആളുകള്‍ ഓടിച്ചുവിടുന്നത് റീനയുടെ ശ്രദ്ധയില്‍പ്പെട്ടത്. കാര്യം തിരക്കിയപ്പോള്‍ അതൊരു അര്‍ബുദരോഗിയാണെന്ന് ആരോ പറഞ്ഞു. തളര്‍ന്ന് അവശനായി കിടക്കുന്ന അയാളുടെ അടുത്തെത്തിയപ്പോള്‍ കണ്ട കാഴ്ച ഭീകരമായിരുന്നു. കഴുത്തിലൂടെ ചോര പൊട്ടിയൊഴുകുന്നു. കാര്യം തിരക്കിയപ്പോള്‍ ഷണ്‍മുഖം എന്നാണ് പേരെന്നും സേലം സ്വദേശിയാണെന്നും അദ്ദേഹം പറഞ്ഞു.

ചോരയൊലിക്കുന്ന കഴുത്തിലെ ഷാള്‍ അയാള്‍ മാറ്റിക്കാണിച്ചു. കഴുത്തിലാകെ അര്‍ബുദം കാര്‍ന്നുതിന്നിരിക്കുന്നു. വലിയ വ്രണങ്ങളില്‍നിന്ന് ചോര പൊട്ടിയൊഴുകുന്നു. ഭക്ഷണം കഴിച്ചോ എന്ന് റീന ചോദിച്ചപ്പോള്‍ ആരും തിരിഞ്ഞുനോക്കുന്നില്ല, വിശന്നിട്ടു വയ്യെന്ന് അയാള്‍ പറഞ്ഞു. ഓടിപ്പോയി അയാള്‍ക്ക് ഒരു പൊതിച്ചോറ് വാങ്ങിക്കൊണ്ടുവന്നു. ആര്‍ത്തിയോടെ അയാള്‍ അതു കഴിക്കുമ്പോഴാണ് വ്രണങ്ങളില്‍ ഈച്ച പറക്കുന്നതു റീന ശ്രദ്ധിച്ചത്.

അവിടെയുണ്ടായിരുന്ന ചുമട്ടുതൊഴിലാളിയുടെ തോര്‍ത്ത് വാങ്ങി ഈച്ചകളെ ഓടിച്ചു. മുറിവുകള്‍ കഴുകി വൃത്തിയാക്കി. അതിനിടയില്‍ തെരുവോരം മുരുകനെ വിളിച്ചുവരുത്തി ഷണ്‍മുഖത്തെ ആശുപത്രിയിലെത്തിച്ചു. അയാൾ ഒരു വിധം സുഖമാകുന്നതുവരെ ഇടയ്ക്കിടെ അന്വേഷിച്ചിരുന്നു.

മറക്കാനാവാത്ത ആ നിമിഷം

വര്‍ഷങ്ങള്‍ക്കു മുമ്പ് റീന തിരുവനന്തപുരം സ്വദേശിയായ 71കാരനെ തെരുവോരത്തുനിന്നു രക്ഷിച്ച് അഭയകേന്ദ്രത്തിലാക്കിയിരുന്നു. അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പത്രങ്ങളില്‍ വന്നു. ഇതുകണ്ടിട്ട് ഗള്‍ഫിലുള്ള ഒരു ബന്ധു അദ്ദേഹത്തിന്‍റെ മകളെ വിവരം അറിയിച്ചു.

ഓര്‍മക്കുറവുള്ള അദ്ദേഹം ഒരു ദിവസം രാവിലെ നടക്കാനായി വീട്ടില്‍നിന്ന് ഇറങ്ങിയതാണ്. പിന്നെ തിരിച്ചു ചെന്നിട്ടില്ല. മകള്‍ റീനയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു വിളിച്ചു. ഒരിക്കലും തിരിച്ചു കിട്ടില്ലെന്നു കരുതിയ തങ്ങളുടെ അച്ഛനെ നാലു മാസത്തിനു ശേഷം തിരികെ കിട്ടിയ സന്തോഷത്തില്‍ റീനയ്ക്കു ഏറെ നന്ദി പറഞ്ഞാണ് ആ കുടുംബം മടങ്ങിയത്.

കുറേ നാളുകള്‍ക്കു ശേഷം റീന ആ കുടുംബവുമായി ബന്ധപ്പെട്ടപ്പോള്‍ ഒരു വര്‍ഷം മുമ്പ് അദ്ദേഹം മരിച്ചതായി മകള്‍ അറിയിച്ചു. ഒരുപക്ഷേ അനാഥനായി മരിക്കേണ്ടിവരുമായിരുന്ന അദ്ദേഹത്തെ ബന്ധുക്കളുടെ കൈകളില്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞല്ലോയെന്ന സന്തോഷം വളരെ വലുതാണെന്ന് റീന പറഞ്ഞു.

അന്നമൊരുക്കാനും മുന്നിലും

തെരുവോരത്ത് അന്തിയുറങ്ങുന്നവര്‍ക്ക് അന്നം നല്‍കാനായി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും പോലീസിന്‍റെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ 2021 ജനുവരിയില്‍ ആരംഭിച്ച പോലീസ് അക്ഷയപാത്ര പദ്ധതിക്കു ചുക്കാന്‍ പിടിച്ചതും റീന ജീവനായിരുന്നു.

പോലീസുകാരും പൊതുജനങ്ങളും ചേര്‍ന്നുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ഓരോ അംഗവും ഓരോ ദിവസവും ഭക്ഷണപ്പൊതി സ്‌പോണ്‍സര്‍ ചെയ്യും. ഇത്തരത്തില്‍ 60ഓളം ഭക്ഷണപ്പൊതികള്‍ ദിവസവും തെരുവോരങ്ങളില്‍ വിതരണം ചെയ്യുന്നുണ്ട്. അന്നത്തെ തിരുവനന്തപുരം അസിസ്റ്റന്‍റ് പോലീസ് കമ്മീഷണര്‍ സുല്‍ഫിക്കറിന്‍റെ പിന്തുണകൂടി ലഭിച്ചതോടെ പദ്ധതി വന്‍ വിജയമായിരുന്നുവെന്നു റീന പറഞ്ഞു.

അതിന്‍റെ ചുവടുപിടിച്ചു പാലക്കാട് നന്മ ഫൗണ്ടേഷനുമായി ചേര്‍ന്നു പാലക്കാട് സൗത്ത് സ്റ്റേഷനു മുന്നിലും പട്ടിക്കര പെട്രോള്‍ പപമ്പിനു സമീപവും ഫുഡ് കിയോസ്‌ക് സ്ഥാപിച്ചിട്ടുണ്ട്. ഇതിന്‍റെ കോ ഓര്‍ഡിനേറ്ററും റീന തന്നെ.

കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് പരിസരം, തമ്പാനൂര്‍ പരിസരം, ബേക്കറി ജംഗ്ഷന്‍, മനോരമ ജംഗ്ഷന്‍ പരിസരം, കെഎസ്ആര്‍ടിസി/ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരം തുടങ്ങിയ സ്ഥലങ്ങളില്‍ മാനസിക നിലതെറ്റിയും വൃത്തിഹീനമായും അലഞ്ഞു നടക്കുന്നവരെ പുനനരധിവസിപ്പിക്കാനുള്ള ത്രിദിനയജ്ഞം റീനയുടെ നേതൃത്വത്തില്‍ നടന്നു. 30 പേരെയാണ് ഇങ്ങനെ സംരക്ഷിച്ചത്.

സേനയുടെ പിന്തുണ

റീനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു പോലീസ് സേനയില്‍നിന്നു വലിയ പിന്തുണയാണ് ലഭിക്കുന്നത്. പാലക്കാട് ജില്ല പോലീസ് മേധാവി ആനന്ദ്, തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്പി സുല്‍ഫിക്കര്‍, പാലക്കാട് മുന്‍ ഡിസിആര്‍ബി ഡിവൈഎസ്പി ശ്രീകുമാര്‍, ഇപ്പോഴത്തെ ഡിവൈഎസ്പി ബാലകൃഷ്ണന്‍, കണ്ണൂര്‍ അഡിഷണല്‍ എസ്പി സദാനന്ദന്‍, റിട്ട. ഡിവൈഎസ്പി കാസിം, സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ മറ്റ് പോലീസ് ഉ്‌ദ്യോഗസ്ഥര്‍ എന്നിവര്‍ നല്‍കുന്ന പിന്തുണയാണ് റീനയുടെ ആവേശം.

ജീവന്‍റെ ജീവൻ!

തന്നെ ആദ്യമായി പെണ്ണുകാണാന്‍ വന്ന ജീവന്‍ എന്ന ചെറുപ്പക്കാരനോടു റീന എന്ന പോലീസ് ഉദ്യോഗസ്ഥ ഒരു ചോദ്യം ചോദിച്ചു: "തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍ക്കു താമസിക്കാനും ഭക്ഷണം നല്‍കാനും ഒരു ഷെല്‍ട്ടര്‍ ഹോം പണിയണമെന്നാണ് എന്‍റെ ഏറ്റവും വലിയ ആഗ്രഹം. അതു സാധിച്ചെടുക്കാൻ കൂടെ നില്‍ക്കുമോ?' അപ്രതീക്ഷിത ചോദ്യത്തിൽ ആദ്യമൊന്ന് അമ്പരന്നെങ്കിലും ഉറപ്പായിട്ടും കൂടെയുണ്ടാകുമെന്നായിരുന്നു ജീവന്‍റെ മറുപടി.

ആ ഉറപ്പാണ് തന്‍റെ പ്രവർത്തനങ്ങളുടെ കരുത്തെന്നു റീന പറയുന്നു. ഷെല്‍ട്ടര്‍ ഹോം എന്ന ആ വലിയ മോഹം ദൈവം സാധ്യമാക്കിത്തരുമെന്ന പ്രതീക്ഷയുമായി റീനയുടെ കണ്ണുകൾ വീണ്ടും തെരുവിലേക്കു നീളുകയാണ്... തണുത്തുവിറച്ചും വിശന്നും ആരെങ്കിലും കാത്തിരിക്കുന്നുണ്ടോ..?

സീമ മോഹൻലാൽ