കല്ലൂർവഞ്ചിക്കു കാവലായി കണ്ടക്ടർ
ബസ് കണ്ടക്ടർക്കു കല്ലൂർവഞ്ചിയുമായി എന്തു ബന്ധം എന്നു ജയ്സണ്‍ ജോസഫിനോടു ചോദിക്കരുത്. കണ്ടക്ടർ ജോലിക്കിടെ കല്ലൂർവഞ്ചയെന്ന ഒൗഷധ സസ്യത്തെക്കുറിച്ചു പഠിച്ച് ഡോക്ടറേറ്റ് നേടിയ സസ്യശാസ്ത്രജ്ഞനാണ് ഈ മുപ്പത്തിയൊൻപതുകാരൻ. കണമല, തുലാപ്പള്ളി, ഏഞ്ചൽവാലി സ്റ്റോപ്പുകളിൽ ബസ് നിറുത്തുന്പോൾ വാതിലിലേക്കു മാത്രമല്ല പന്പാ നദിയിലേക്കും കണ്ടക്ടർ ജെയ്സണ്‍ തല ഉയർത്തി നോക്കും. പന്പയിലെ തുരുത്തുകളിലും പാറയിടുക്കിലുമൊക്കെ താൻ നട്ട കല്ലൂർവഞ്ചിത്തൈകൾ അവിടെയുണ്ടോ എന്നറിയാനുള്ള ആകാംക്ഷയിലാണ് നോട്ടം.

എരുമേലി കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറായ ജെയ്സണ്‍ എംഎസ്്സി ബോട്ടണിക്കാരനാണ്. നാട്ടിലെ പന്പയിൽ മുങ്ങിയും പൊങ്ങിയും നീന്തിയും വളർന്ന ബാല്യത്തിൽ തുടങ്ങിയതാണ് ചൂരൽപോലെയുള്ള കല്ലൂർവഞ്ചിയോടുള്ള കന്പം. പിഎസ്്സി പരീക്ഷ പാസായി 2010ൽ കണ്ടക്ടറായപ്പോഴും ആറ്റുവഞ്ചി മനസിൽ തഴച്ചുപൂവിട്ടുകൊണ്ടിരുന്നു. അറ്റുപോകാത്ത ആത്മ ബന്ധമാണ് കല്ലൂർവഞ്ചി ഗവേഷണത്തിലേക്കു ജെയ്സണെ നയിച്ചത്. ചങ്ങനാശേരി എസ്ബി കോളജിലെ ഡോ. ടിവി ആന്‍റണിയായിരുന്നു ഭാരതീയാർ സർവകലാശാലയിൽ നടത്തിയ ഗവേഷണത്തിൽ ഗൈഡ്.



നാലു വർഷം ആവേശത്തിന്‍റെ ടോപ്പ് ഗിയറിൽ യാത്രചെയ്തു പുഴകളും തീരങ്ങളും കയറിയിറങ്ങി. അങ്ങനെ കഴിഞ്ഞ വർഷം കൈയിൽ വന്നു ഡോക്ടറേറ്റ്. എരുമേലി കെഎസ് ആർടിസി ഡിപ്പോയിലും ബസിലും ജെയ്സണ്‍ അങ്ങനെ ഡോക്ടർ സാറായി. അത്ര ചെറുതായിരുന്നില്ല തെക്കുമുതൽ വടക്കുവരെ ഇരുപത്തെട്ടു നദികൾ താണ്ടി വർഷങ്ങൾ നീണ്ട പഠനവും നിരീക്ഷണവും. കേരളമെങ്ങും നാട്ടുചികിത്സക്കാരെയും ആയുർവേദ ആചാര്യൻമാരെയും ആദിവാസികളെയും പരിസ്ഥിതിക്കാരെയുമൊക്കെ സന്ദർശിച്ചും സംസാരിച്ചും പഠനങ്ങൾ. കണ്ടക്ടർ ജോലിക്ക് അവധി നൽകാതെ ഗവേഷണം വിജയിപ്പിച്ചതിൽ ജെയ്സണ് നന്ദി പറയാനുള്ളത് ഡിപ്പോയിലെ അധികാരികളോടും സഹപ്രവർത്തകരോടുമാണ്. കൂടെ, കണമല സാന്തോം ഹൈസ്കൂളിലെ സസ്യശാസ്ത്ര അധ്യാപിക പരിസ്ഥിതിസ്നേഹിയായ ഭാര്യ ജോളി ആന്‍റണിയോടും.
മൂത്രാശയരോഗങ്ങൾ ഉൾപ്പെടെ ആയുർവേദത്തിലും നാട്ടുവൈദ്യത്തിലും സിദ്ധൗഷധമാണ് കല്ലൂർവഞ്ചി.

പനി, ചുമ, ഹൃദ്രോഗം, വ്രണങ്ങൾ എന്നിവയുടെ ചികിത്സയ്ക്കും ഉപയോഗമേറെ. വേരു തിളപ്പിച്ചുകുടിച്ചാൽ മൂത്രക്കല്ല് പാടേ സുഖപ്പെടുമെന്ന സിദ്ധിയിൽ വഞ്ചി ചുവടോടെ പിഴുതെടുക്കപ്പെടുന്നു. ആന പിടിച്ചാലും ചുവടിളകാത്ത ഈ കല്ലൻ വഞ്ചി വേരെടുത്തു വംശം ഇല്ലാതാകുന്ന സാഹചര്യമാണ് കേരളമെങ്ങും. വഞ്ചിക്കു വംശനാശം സംഭവിക്കാതിരിക്കാൻ ജെയ്സണും കണമലയിലെ കൂട്ടുകാരും ചേർന്ന് കല്ലൂർവഞ്ചിയുടെ തൈകൾ കൂടകളിൽ മുളപ്പിച്ച് പന്പയിലൂടനീളം നട്ടുവളർത്തുന്നു. വിവിധ ജില്ലകളിലെ നദീസംരക്ഷണക്കൂട്ടായ്മകൾക്കും ഇവർ തൈ നൽകാനുള്ള തയാറെടുപ്പിലാണ്.

വഞ്ചിയുടെ തണ്ടിനെക്കാൾ വേരിനാണ് ഒൗഷധഗുണം. അതിനാൽ മരുന്നുകാർ കുത്തിയിളക്കി പറിച്ചെടുക്കുന്നതിനാൽ വേരിൽനിന്നും പുതിയ തൈകൾ പൊട്ടിത്തഴയ്ക്കാൻ സാധ്യത ഇല്ലാതായി. നല്ല നീരൊഴുക്കുള്ള ഇടങ്ങളിൽ മാത്രമെ കല്ലൂർവഞ്ചി വേരുപിടിക്കൂ. എരുമേലി എയ്ഞ്ചൽവാലി ഓർഡിനറി ബസിലാണ് ഏറെ ദിവസങ്ങളിലും പുഴയെ പ്രണയിക്കുന്ന കണ്ടക്ടറുടെ ഡ്യൂട്ടി. ദിവസവും അഞ്ചു ട്രിപ്പുകൾ നാടും നദിയും വഞ്ചിവനവുമൊക്കെ കണ്ടു ജോലി ചെയ്യാം.

കേരളത്തിലെ പുഴകളിൽ 20 തരം കല്ലൂർവഞ്ചികൾ ജെയ്സണ്‍ കണ്ടെത്തിയിട്ടുണ്ട്. ഉയരം കുറഞ്ഞു പടർന്നു കിളിർക്കുന്ന കടുംപച്ച ഇനത്തിനാണ് കൂടുതൽ ഒൗഷധഫലം. ഒരു മീറ്റർവരെ ഉയരം വയ്ക്കുന്ന കുറ്റിച്ചെടിയാണ് കല്ലൂർവഞ്ചി. സംസ്കൃതത്തിൽ അശ്മഭേദ, പാഷാണഭേദ, മൂത്രള എന്നും ഇംഗ്ലീഷിൽ അക്വാട്ടിക് റോട്ടുള എന്നും അറിയപ്പെടുന്നു. പല സ്ഥലങ്ങളിൽ നിന്നും വിത്തുകൾ ശേഖരിച്ച് കണമല ഗ്രാമത്തിൽ ജെയ്സണും നാട്ടുകൂട്ടവും തൈകൾ പാകി മുളപ്പിച്ചു സ്കൂൾ കുട്ടികളെ ഒപ്പം കൂട്ടി പന്പയിലുടനീളം നട്ടുവരികയാണ്. പ്രളയവും വരൾച്ചയുമൊക്കെ വന്നുപോയിട്ടും വഞ്ചികൾ പടർന്നുവളരുന്നുണ്ട്.

റാന്നി സെന്‍റ് തോമസ് കോളജിൽ ബിരുദവും ചങ്ങനാശേരി എസ്ബി കോളജിൽ ബിരുദാനന്തര ബിരുദവും ജെയ്സണ്‍ നേടിയത് ബോട്ടണിയിലായിരുന്നു. ചെറുപ്പത്തൽ നാന്പിട്ട പരിസ്ഥിതി ആവേശമായിരുന്നു സസ്യശാസ്ത്രപഠനത്തിലേക്ക് പടർന്നുവളർന്നത്. വീടിനോടു ചേർന്നു പന്പാ നദി. നിറയെ സസ്യങ്ങൾ. മത്സ്യങ്ങൾ. പച്ചപ്പിന്‍റെ തുരുത്തുകൾ. പാറക്കെട്ടുകൾ. പാറക്കെട്ടുകൾക്കിടയിൽ തിങ്ങി കല്ലൂർ വഞ്ചിക്കാടുകൾ.

ഹരിതാഭമായ പന്പ വനം. പന്പാതീരത്തു നിറങ്ങളുടെ വിസ്മയം തീർക്കുന്ന നൂറുനൂറിനം മരങ്ങൾ. നദിയിൽ വെള്ളം കുടിച്ചും നീന്തിത്തുടിച്ചും കാട്ടാനക്കൂട്ടം. ആഴ്ചയിൽ നാലു ദിവസംവരെ തുടരെ ജോലി ചെയ്തശേഷം അവധി ക്രമീകരിച്ചായിരുന്നു ഗവേഷണം. ഡിപ്പോയിലെ സഹപ്രവർത്തകരുടെ സഹകരണവും പ്രോത്സാസനവും കിട്ടിയപ്പോൾ ജോലിയും ഗവേഷണവും മുടങ്ങാതെ മുന്നറി. കല്ലൂർവഞ്ചിയുടെ വിതരണ, ആവാസ വ്യവസ്ഥ, വംശനാശം സംഭവിക്കൽ, ഗുണമേൻമ, ഒൗഷധ ഘടകങ്ങൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഗവേഷണത്തിലുണ്ടായിരുന്നു. നാലു വർഷം നീണ്ട ഗവേഷണത്തിനൊടുവിൽ 234 പേജുള്ള പ്രബന്ധം പൂർത്തിയാക്കി.

തെക്കൻകേരളത്തിലെ പുഴകളെക്കാൾ വടക്കൻ നദികളിൽ ഇപ്പോഴും ഈ സസ്യത്തിന് കാര്യമായ നാശമില്ലെന്നാണ് ജെയ്സന്‍റെ നിരീക്ഷണം. പറന്പിക്കുളം, ആളിയാർ, ഭാരതപ്പുഴ, കല്ലായി, കുറ്റ്യാടി, മയ്യഴി പുഴകളിൽ കല്ലൂർവഞ്ചിക്കൂട്ടം നാശാവസ്ഥയിലല്ല. തെക്കൻകേരളത്തിൽ മണിമല, മീനച്ചിൽ, അഴുത, അച്ചൻകോവിൽ, കല്ലട, കുളത്തൂപ്പുഴ, തെൻമല, നെയ്യാർ, കരമന എന്നിവിടങ്ങളിൽ വഞ്ചി ഏറെക്കുറെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പെരിയാർ തീരത്തും ഈ ഇനം നാശത്തിലാണ്.

കണമല നായ്പുരയിടത്തിൽ ജോസഫിന്‍റെയും ഏലിയാമ്മയുടെയും പുത്രനാണ് ജയ്്സണ്‍ ജോസഫ്. ഡോക്ടറേറ്റ് നേടിയിട്ടും വിശ്രമിക്കാതെ ജയ്സണ്‍ കൂട്ടുകാർക്കൊപ്പം പുഴയെ പോഷിപ്പിക്കുകയാണ്. പുഴയും പുല്ലും പച്ചപ്പും നഷ്ടമാകരുതെന്ന തീവ്രമായ ആഗ്രഹത്തിൽ ഇവരുടെ പരിസ്ഥിതി ക്ലബ്ബ് മരത്തൈകളെ പുഴയോരത്തും വഴിയോരത്തും നട്ടുവളർത്തുന്നു.

റെജി ജോസഫ്