പ്രകാശം പരത്തുന്ന പഞ്ചക്ഷതങ്ങൾ
ക്രൈസ്തവ ഭക്തചിത്രങ്ങൾ മാത്രം രചിച്ചു പ്രസിദ്ധനായിത്തീർന്ന ജർമൻ ചിത്രകാരനാണു മത്തിയാസ് ഗ്രുൺവാൾഡ് (1470-1528). അദ്ദേഹം വരച്ചിട്ടുള്ള ചിത്രങ്ങളിൽ ഏറ്റവും പ്രസിദ്ധമായതു ഐസെൻ ഹെയിം ഓൾട്ടർ എന്ന പേരിലറിയപ്പെടുന്ന ചിത്രമാണ്. ഫ്രാൻസിന്‍റെ വടക്കുകിഴക്കായി കോൾമർ എന്ന പട്ടണത്തിനടുത്തുള്ള ഒരു സ്ഥലമാണു ഐസെൻഹെയിം. ജർമനിയോടു ചേർന്നുകിടക്കുന്ന ഈ പ്രദേശത്തുള്ള ഒരു ആശ്രമത്തിലാണു ഗ്രുൺവാൾഡ് തന്‍റെ മഹത്തായ ഈ കലാസൃഷ്ടിക്കു ജന്മം നൽകിയത്.

ഐസെൻഹെയിം ഓൾട്ടർ എന്ന പേരിലറിയപ്പെടുന്ന കലാസൃഷ്ടി ഒറ്റ ചിത്രമല്ല. അൾത്താരയുടെ മുകളിലായി പ്രതിഷ്ഠിക്കപ്പെട്ട ഈ കലാസൃഷ്ടിക്കു പന്ത്രണ്ടു പാനലുകളിലായി ഒൻപതു ചിത്രങ്ങളുണ്ട്. എന്നാൽ എല്ലാ പാനലുകളിലുമുള്ള ചിത്രങ്ങൾ ഒരേ സമയത്തു ദൃശ്യമല്ല. വിവിധ പാനലുകൾ വിടർത്തുന്നതനുസരിച്ചാണു വിവിധ ചിത്രങ്ങൾ കാഴ്ചക്കാർക്കു ദൃശ്യമാവുക.
1512 മുതൽ 1516 വരെയുള്ള വർഷങ്ങളിൽ വിരചിതമായ ഈ ചിത്രങ്ങൾ കോൾമറിലുള്ള മ്യൂസിയത്തിലാണ് ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. ഈ ചിത്രങ്ങളുടെ ആദ്യ ദൃശ്യത്തിൽ മൂന്നു ചിത്രങ്ങളാണുള്ളത്. അവയിൽ മധ്യത്തിലുള്ള വലിയ ചിത്രം ദൈവപുത്രനായ യേശു ക്രിസ്തുവിന്‍റെ കുരിശുമരണമാണ്.

യേശു സഹിച്ച പീഡകൾ ശരിക്കും വ്യക്തമാകുന്ന രീതിയിലാണു ഗ്രുൺ വാൾഡ് ഈ ചിത്രം വരച്ചിരിക്കുന്നത്. ഈ ചിത്രത്തിന്‍റെ ഇരു സൈഡുകളിലുമുള്ള പാനലുകളിലുള്ളത് ഈജിപ്തിലെ വിശുദ്ധ അന്തോനീസിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും ചിത്രങ്ങളാണ്. ഈ മൂന്നു ചിത്രങ്ങളുടെയും അടിയിലായി യേശുവിനെ സംസ്കരിക്കുന്ന ചിത്രവും കാണാനാവും.
ഈ പാനലുകൾ അടങ്ങുന്ന ചിത്രങ്ങൾ ഇരുവശത്തേക്കും വിടർത്തിയാൽ രണ്ടാമത്തെ ദൃശ്യം കാണാനാവും. ഈ ദൃശ്യത്തിലും മൂന്നു ചിത്രങ്ങൾ ഉണ്ട്. അവയിൽ ആദ്യത്തേതു ഗബ്രിയേൽ ദൈവദൂതൻ പരിശുദ്ധ കന്യകാമറിയത്തെ യേശുവിന്‍റെ മനുഷ്യവതാരവാർത്ത അറിയിക്കുന്നതാണ്. രണ്ടാമത്തെ ചിത്രത്തിൽ കാണുന്നതു കന്യകാമറിയവും ഉണ്ണിയേശുവും അവർക്കു വേണ്ടി ഗാനമാലപിക്കുന്ന മാലാഖാമാരുമാണ്.

എന്നാൽ മൂന്നാമത്തെ ചിത്രമാകട്ടെ യേശുവിന്‍റെ ഉത്ഥാനവും സ്വർഗാരോഹണവും ഒരുമിച്ച് അവതരിപ്പിക്കുന്നു. ഈ ചിത്രത്തിനു ചില പ്രത്യേകതകളുണ്ട്. അവയിലേക്കു കടക്കുന്നതിനു മുൻപായി ഈ ദൃശ്യത്തിനു പിന്നിലായിട്ടുള്ള മൂന്നാമത്തെ ദൃശ്യത്തെക്കൂടി സൂചിപ്പിക്കട്ടെ. ഈ ദൃശ്യത്തിൽ ഗ്രുൺ വാൾഡിന്‍റെ രണ്ടു ചിത്രങ്ങളോടൊപ്പം നിക്കിയാസ് ഹാഗനോർ എന്ന കലാകാരന്‍റെ ചില കൊത്തുപണികളും കാണാനാവും.

ഇനി യേശുവിന്‍റെ ഉത്ഥാനവും സ്വർഗാരോഹണവും ഒരേ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്‍റെ പ്രത്യേകതകളിലേക്കു കടക്കാം. അതിൽ ഏറ്റവും പ്രധാനപ്പെട്ടതു യേശു തന്‍റെ ചുറ്റിലുമായി അസാധാരണമായ പ്രകാശം പരത്തുന്ന രീതിയിലാണ് ഈ ചിത്രം ആവിഷ്കരിച്ചിരിക്കുന്നു എന്നതാണ്. മറ്റൊരു പ്രത്യേകത യേശുവിന്‍റെ പഞ്ചക്ഷതങ്ങളും പ്രകാശം പരത്തുന്നതു വ്യക്തമായി കാണിച്ചിരിക്കുന്നു എന്നുള്ളതാണ്. യേശുവിൽനിന്നു പ്രസരിക്കുന്ന ഈ പ്രകാശത്തിന്‍റെ ഫലമായി അന്ധകാരശക്തികളുടെ ദാസരായ പടയാളികൾ നിസഹായരായി തളർന്നു വീഴുന്നതായിട്ടാണു ചിത്രത്തിന്‍റെ അടിഭാഗത്തു കാണുക.

എന്താണു ഗ്രുൺ വാൾഡിന്‍റെ ഈ അമൂല്യ ചിത്രങ്ങൾ നൽകുന്ന സന്ദേശങ്ങൾ? യേശുവിന്‍റെ പീഡാനുഭവം അതിന്‍റെ തീവ്രതയിൽ അവതരിപ്പിച്ചുകൊണ്ട് അവിടുത്തെ സഹനത്തിന്‍റെ രക്ഷാകരമൂല്യമാണു ഗ്രുൺ വാൾഡ് നമ്മുടെ മുൻപിൽ ആവിഷ്കരിച്ചിരിക്കുന്നത്. അതിനുശേഷം യേശുവിന്‍റെ ഉത്ഥാനവും സ്വർഗാരോഹണവും ഒരുമിച്ച് അവതരിപ്പിച്ചുകൊണ്ട് അന്ധകാരശക്തികളുടെ മേലുള്ള യേശുവിന്‍റെ സന്പൂർണ വിജയവും ഗ്രുൺ വാൾഡ് നനമ്മെ ഓർമിപ്പിക്കുന്നു.

യേശുവിന്‍റെ ഉത്ഥാനം ലോകവ്യാപകമായി ഇന്ന് ആഘോഷിക്കുന്പോൾ നാം ഒരിക്കലും മറക്കരുതാത്ത ഒരു സന്ദേശമാണിത്. അന്ധകാരശക്തികൾ പല രീതിയിൽ ലോകമെന്പാടും തല ഉയർത്തിയേക്കാം. അതുവഴി അക്രമവും അനീതിയും മറ്റു കഷ്ടതകളും നമുക്കു സഹക്കേണ്ടി വന്നേക്കാം. എന്നാൽ അവയുടെ മേലുള്ള അന്തിമ വിജയം ഉത്ഥിതനായ യേശു നമുക്കു പ്രദാനം ചെയ്യും എന്നതാണ് ഈസ്റ്റർ നമുക്കു നൽകുന്ന മഹത്തായ ഒരു സന്ദേശം.

ഐസെൻ ഹെയിമിലെ ആശ്രമത്തിന്‍റെ അധികാരികൾ ഗ്രുൺ വാൾഡ് വരച്ച ചിത്രങ്ങൾ വേദന അനുഭവിക്കുന്ന രോഗികൾക്കു കാണിച്ചുകൊടുക്കുമായിരുന്നു. യേശുവിന്‍റെ സഹനത്തിന്‍റേതുപോലെ അവരുടെ സഹനത്തിനും രക്ഷാകര മൂല്യം ഉണ്ട് എന്ന് അനുസ്മരിപ്പിക്കുവാനായിരുന്നു അവർ അപ്രകാരം ചെയ്തത്. അതുവഴിയായി നിരവധി പേർക്ക് ആശ്വാസം ലഭിച്ചിരുന്നതായി ഗ്രുൺ വാൾഡിന്‍റെ ചിത്രങ്ങളുടെ ചരിത്രത്തിൽ നാം വായിക്കുന്നു.

യേശുവിന്‍റെ ഉത്ഥാനം അനുസ്മരിക്കുന്ന അവസരത്തിൽ നാം മറക്കരുതാത്ത ഒരു യാഥാർഥ്യമാണിത്. അതായത്, യേശുവിന്‍റെ സഹനത്തിന് എന്നതുപോലെ നമ്മുടെ സഹനത്തിനും രക്ഷാകര മൂല്യമുണ്ട് എന്ന വസ്തുത. യേശുവിന്‍റെ സഹനത്തോടു ചേർത്തുവച്ചുകൊണ്ടു നമ്മുടെ ജീവിതത്തിലെ ദുഃഖങ്ങളും ദുരിതങ്ങളും ബുദ്ധിമുട്ടുകളും ക്ഷമാപൂർവം നേരിടുവാൻ നമുക്കു സാധിച്ചാൽ അവിടുത്തെ ഉത്ഥാനത്തിലെന്ന പോലെ ഈ ലോകജീവിതകാലത്ത് അവിടുന്നു നൽകുന്ന നവജീവിതത്തിനും ഉടമകളാകാൻ നമുക്കു സാധിക്കും. പ്രകാശം പ്രസരിപ്പിക്കുന്ന പഞ്ചക്ഷതങ്ങളാണ് ഉത്ഥിതനായ യേശുവിന്‍റേത്. നമ്മുടെ ക്ഷതങ്ങളും പ്രകാശം പരത്തുന്നവയായി മാറാൻ നമ്മുടെ ക്ഷതങ്ങൾ അവിടുത്തെ ക്ഷതങ്ങളോടു ചേർത്തുവയ്ക്കാം. എല്ലാവർക്കും ഈസ്റ്റർ മംഗളാശംസകൾ.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ