ഒരു വരിയിൽ കാര്യം പറയും കടലാസ്
നീ കാട് മോഷ്ടിച്ചതുകൊണ്ടല്ലേ മനുഷ്യാ, അവൻ ചോറ് തേടിയിറങ്ങിയത്...

കഴിഞ്ഞ നാളുകളിൽ മലയാളിയുടെ മനസിനെ പിടിച്ചുലച്ച ചോദ്യങ്ങളിൽ ഒന്നായിരുന്നു ഇത്.. മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച് കൈകൾ കൂട്ടിക്കെട്ടപ്പെട്ട് നിസഹായനായി നിൽക്കുന്ന മധു എന്ന ആദിവാസി യുവാവിന്‍റെ ചിത്രത്തോട് ചേർത്താണ് ഈ ചോദ്യം വച്ചിരുന്നത്.വിവിധ സമൂഹമാധ്യമങ്ങളിൽ നിരവധി തവണ ഷെയർ ചെയ്യപ്പെട്ട ഈ ചോദ്യം ആദ്യം ഉന്നയിച്ചത് കടലാസ് എന്ന ഫേസ്ബുക്ക് പേജിലായിരുന്നു.ചെത്തിമിനുക്കിയ മൂർച്ചയുള്ള വാക്കുകൾക്ക് ചേരുന്ന പശ്ചാത്തലവും ചിത്രങ്ങളും നൽകി അവയെ സമൂഹമധ്യത്തിൽ അവതരിപ്പിക്കുകയാണ് കടലാസ് എന്ന പേജ്. മൂന്നു ലക്ഷത്തിലധികം ലൈക്കുകൾ നേടി അനുദിനം വൈറലായി മാറുന്ന പോസ്റ്റുകൾ പ്രസിദ്ധീകരിക്കുന്ന കടലാസിന് കുറേ കഥകൾ പറയാനുണ്ട്.

കടലാസിന്‍റെ തുടക്കം.

ചെറുപ്പം മുതൽ എഴുത്തിനോട് ഏറെ താത്പര്യമുള്ള ആളായിരുന്നു ഫാ.ബിബിൻ എഴുപ്ലാക്കൽ. വൈദിക വിദ്യാർഥിയായിരുന്ന സമയത്താണ് കംപ്യൂട്ടർ ഗ്രാഫിക്സിൽ കന്പം കയറിയത്. സ്വയം കുത്തിക്കുറിച്ച വരികൾ മനോഹരമായി ഡിസൈൻ ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. നന്നായിട്ടുണ്ടെടാ എന്നു പറഞ്ഞ് പ്രോത്സാഹനം നൽകിയത് കൂട്ടുകാരായിരുന്നു. പിന്നീട് കൂട്ടുകാരുടെ വരികൾക്കും ബിബിനച്ചൻ ഡിസൈനുകൾ ചെയ്ത് നൽകിത്തുടങ്ങി. മനസിൽ നല്ല ആശയങ്ങൾ ഉണ്ടെങ്കിലും പ്രസാധകരില്ലാത്തതിനാൽ പുറംലോകം അറിയാതെ പോകുന്ന എഴുത്തുകാരെ സഹായിക്കണമെന്ന് ബിബിനച്ചന് തോന്നി. അങ്ങനെയായിരുന്നു കടലാസ് എന്ന ഫേസ്ബുക്ക് പേജിന്‍റെ തുടക്കം. 2014 ലെ കേരളപ്പിറവി ദിനത്തിൽ കടലാസ് ഒൗദ്യോഗികമായി നിലവിൽവന്നു. തിരക്കുകളുടെ ലോകത്ത് പേജുകളിലൂടെ വിരലോടിച്ചു പോകുന്നവർക്ക് ചേരുന്ന രീതിയിലാണ് കടലാസിന്‍റെ രചനാ ശൈലി. ഏറ്റവും കുറഞ്ഞ വാക്കുകളിൽ ശക്തമായ ഒരു ആശയത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ആ രീതി.

വൈദികനാണെന്ന് അറിഞ്ഞപ്പോൾ

പതുക്കെ പതുക്കെയായിരുന്നു കടലാസ് എന്ന ഫേസ്ബുക്ക് പേജിന്‍റെ വളർച്ച. എന്തെങ്കിലും ആശയങ്ങൾ പങ്കുവയ്ക്കാനുള്ളവർ ആ ആശയം പേജ് അഡ്മിനായ ബിബിനച്ചന് അയച്ചുകൊടുക്കും. അച്ചൻ ആവശ്യമായ ചിത്രങ്ങളും പശ്ചാത്തലവും നൽകി ചെറിയൊരു പോസ്റ്ററാക്കി മാറ്റി പേജിൽ പ്രസിദ്ധീകരിക്കും. വൈദിക വിദ്യാർഥി ആയിരിക്കുന്പോൾ തുടങ്ങിയ ഈ പേജ് വൈദികനായ ശേഷവും അച്ചൻ സജീവമായി മുന്നോട്ടുകൊണ്ടുപോകുന്നു. വൈദികപട്ടം സ്വീകരിച്ച ദിവസമാണ് താൻ ഒരു വൈദിക വിദ്യാർഥിയായിരുന്നെന്നും വൈദികനാകാൻ പോവുകയാണെന്നും കടലാസ് ഗ്രൂപ്പിലുള്ളവരെ അറിയിക്കുന്നത്. അതിനുശേഷം തനിക്കു കൂടുതൽ പിന്തുണ ലഭിച്ചുതുടങ്ങിയെന്ന് ബിബിനച്ചൻ പറയുന്നു.ദിവ്യകാരുണ്യ മിഷണറി സഭയിലെ (എംസിബിഎസ്) അംഗമാണ് ഫാ. ബിബിൻ എഴുപ്ലാക്കൽ.

വഴിത്തിരിവായത് #justiceforjisha

പെരുന്പാവൂരിലെ ജിഷയുടെ കൊലപാതകം കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു. ജിഷയ്ക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ #justiceforjisha എന്ന് ഹാഷ്ടാഗ് പിറവിയെടുത്തത് കടലാസിലായിരുന്നു. അത് ശ്രദ്ധിക്കപ്പെട്ടതോടെ കടലാസിനെ ഫേസ്ബുക്കിൽ പിന്തുടരുന്നവരുടെ എണ്ണം കൂടി. ഇപ്പോൾ 3,15,000 ൽ അധികം ആളുകളാണ് കടലാസ് എന്ന പേജ് ലൈക്ക് ചെയ്തിരിക്കുന്നത്.

ഒളിച്ചുവയ്ക്കാനല്ല, വിളിച്ചുപറയാനുള്ളതാണ് കടലാസ്

ഉള്ളിലിരിക്കുന്ന കല ഒളിച്ചുവയ്ക്കാനുള്ളതല്ല വിളിച്ചുപറയാനുള്ളതാണ് എന്നാണ് കടലാസിന്‍റെ ടാഗ് ലൈൻ. ജാതി,മത ഭേദമെന്യേ ആർക്കും അവരുടെ മനസിലുള്ള ആശയങ്ങളെ കാവ്യാത്മകമായി അവതരിപ്പിക്കാനുള്ള ഒരു വേദിയായി മാറുകയാണ് കടലാസ്.അതിരന്പുഴ എംസിബിഎസ് മൈനർ സെമിനാരിയിലെ അധ്യാപന ജോലികൾക്കിടയിലാണ് ബിബിനച്ചൻ കടലാസിനായി സമയം കണ്ടെത്തുന്നത്. കൂടാതെ ശാലോം ടെലിവിഷനിൽ ബുക്ക് റിവ്യു എന്നൊരു പരിപാടിയും ചെയ്യുന്നു.

അപരന്മാർ ഏറെയുണ്ട്.

ഫേസ്ബുക്കിൽ കയറി കടലാസ് തപ്പിയാൽ ഒരേ രൂപത്തിലും ഭാവത്തിലുമുള്ള നിരവധി പേജുകൾ കാണാൻ കഴിയും. യഥാർഥ കടലാസിന്‍റെ വിജയം കണ്ട് തുടങ്ങിയവയാണ് അതെല്ലാം. കടലാസിൽ എഴുതപ്പെട്ട വരികൾ പലയിടത്തും ക്രെഡിറ്റ് നൽകാതെ ആളുകൾ എടുത്ത് ഉപയോഗിച്ചു കാണുന്നുണ്ടെന്ന് ബിബനച്ചൻ പറയുന്നു. എന്നാൽ ഇതിൽ അച്ചന് പരാതിയോ പരിഭവമോ ഇല്ല. കാരണം മറ്റൊന്നിനും തട്ടിയെടുക്കാനാകാതെ കടലാസ് വളരുകയാണ്. ഫേസ്ബുക്കിന് പുറമെ ഇൻസ്റ്റഗ്രാമിലും സജീവമാണ് കടലാസ്. കടലാസ്.കോം എന്നൊരു വെബ്സൈറ്റും അടുത്തിടെ തുടങ്ങിയിട്ടുണ്ട്.

കടലാസ് കലാലയങ്ങളിലേക്കും

എഴുത്തുകാരെ പ്രോത്സാപ്പിക്കുന്നതിനായി കലാലയങ്ങളിലേക്കും കടന്നുചെന്നുകഴിഞ്ഞു കടലാസ്. കൊച്ചിയിലെ കുഫോസിൽ കടലാസ് കഴിഞ്ഞ ഇടയ്ക്ക് ഒരു ഒറ്റവരി കവിതാ മത്സരം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയുടെ വിജയം ഉൾക്കൊണ്ട് മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.

ഫേസ്ബുക്ക് :www.facebok.com/kadalassa
ട്വിറ്റർ :www.twittwer.com/kadalassa
ഇൻസ്റ്റഗ്രാം :www.instagram.com/kadalassa
റോസ് മേരി ജോൺ