Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ലൈഫ് ഓഫ് ലക്ഷ്മി
യമുനാനദിക്കരയിലെ വെണ്ണക്കൽ സൗധം കാണാൻ ആഗ്രയിലെത്തിയപ്പോഴാണ് സഹയാത്രികൻ ഷീറോസ് ഹാങ്ഒൗട്ട് കഫേയിൽ പോകാമെന്ന് പറയുന്നത്. താജ്മഹൽ കാണാനെത്തുന്ന നിരവധിയാളുകൾ ഇവിടെയുമെത്തുന്നു. ഇതു ചെറിയൊരു കഫേ മാത്രമല്ല, അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും മ്യൂസിയംകൂടിയാണ്. ചെറിയ ഒരു മുറ്റത്തോട് കൂടിയ രണ്ടുനിലവീട്. അതിനു മുന്നിലായി ഷീറോസ് ഹാങ്ഒൗട്ട് കഫേഎന്ന വലിയൊരു ബോർഡ്. അധികം വലുപ്പമില്ലാത്ത ഒറ്റമുറി. ചുവരുകൾ എല്ലാം ചിത്രപ്പണികളാൽ മനോഹരം. ബുക്കുകൾ അടുക്കിവച്ചിരിക്കുന്ന ഷെൽഫുകൾ, സന്ദർശകർക്ക് അവരുടെ അഭിപ്രായങ്ങൾ കുറിച്ചിടാൻ വലിയൊരു ഫ്ളക്സ് ബോർഡ്.
കഫേയിലെ ഷെൽഫുകളിൽ നിറഞ്ഞിരിക്കുന്ന പുസ്തകങ്ങളേക്കാൾ കൂടുതൽ കാര്യങ്ങൾ പറയാനുണ്ടാവുക അവിടത്തെ ചുമരുകളിൽ തൂക്കിയിട്ടിരിക്കുന്ന ചിത്രങ്ങൾക്കായിരിക്കും. സംസാരിക്കുന്ന ആ ചിത്രങ്ങൾ മനസിനുള്ളിൽ നിരവധി കഥകളുടെ ഒരു സ്മാരകം പണിയും. താജ്മഹൽ പ്രണയത്തിന്റെ സുന്ദര മുഖമാണെങ്കിൽ ഷീറോസ് ഹാങ് ഒൗട്ട് കഫേ മനസ് മരവിച്ച ക്രൂരന്മാരുടെ പ്രണയവിളയാട്ടങ്ങളുടെ വികൃതമുഖമാണ് കാട്ടിത്തരുക.
ഇവയ്ക്കിടയിൽ ആസിഡ് ആക്രമണത്തിന് ഇരകളായ ഒരുപാട് പെണ്‍കുട്ടികളുടെ ചിത്രങ്ങൾ ഫ്രെയിം ചെയ്ത് തൂക്കിയിട്ടിരിക്കുന്നു. ഇവരൊക്കെയാരാണെന്ന് ചിന്തിച്ച് നിൽക്കുന്പോഴാണ് ആ ഫ്രെയിമിലെ ഒരു മുഖം മെനുകാർഡുമായി മുന്നിലെത്തിയത്.
പ്രണയാഭ്യർഥന നിരസിച്ചതു മൂലം ആസിഡ് ആക്രമണത്തിന് ഇരയാകേണ്ടി വന്ന ലക്ഷ്മി അഗർവാൾ തുടങ്ങിവച്ചതാണ് ഷീറോസ് ഹാങ്ഒൗട്ട് കഫേ. ആസിഡാക്രമണത്തിന് ഇരയായവർക്ക് കരുത്തു പകരുക, അവർക്ക് പുതിയ ജീവിതം തുറന്നുകൊടുക്കുക, ഇനി ഒരു ഇരയുണ്ടാവാതിരിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഷീറോസ് ഹാങ്ഒൗട്ട് എന്ന കഫേയുടെ ജനനം. പ്രണയത്തിന്റെ പേരിൽ ആസിഡാക്രമണത്തിൽ മുഖവും ജീവിതവും നഷ്ടപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പിന്റെ മറ്റൊരു മുഖമാണ് ഈ കഫേ.
ലക്ഷ്മിയെക്കുറിച്ച് നാം ഓരോരുത്തരും കൂടുതൽ അറിയണം... കാരണം, അവളുടെ കഥ ഏറെനാൾ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നതാണ്... ആദ്യം ആസിഡ് ആക്രമണത്തിന്റെ ഇരയായിട്ടാണ് വാർത്തകളിൽ നിറഞ്ഞതെങ്കിൽ പിന്നീട് അതിജീവനത്തിന്റെ പുതിയ മുഖമായാണ് ലക്ഷ്മി വാഴ്ത്തപ്പെട്ടത്.
ആസിഡ് വീണ സ്വപ്നങ്ങൾ
ഡൽഹിയിൽ ഒരു സാധാരണ കുടുംബത്തിലായിരുന്നു ലക്ഷ്മിയുടെ ജനനം. അച്ഛനും അമ്മയും സഹോദരനും അടങ്ങിയ സന്തുഷ്ട കുടുംബം. 2005ൽ ലക്ഷ്മിയുടെ 15-ാം വയസിലാണ് ആ കുടുംബത്തെ തലകീഴായി മറിച്ച സംഭവം അരങ്ങേറുന്നത്. കൂട്ടുകാരി രാഖിയുടെ സഹോദരനും മുപ്പത്തിരണ്ടുകാരനുമായ നയിംഖാൻ തന്റെ പ്രണയം ലക്ഷ്മിയെ അറിയിച്ചു. തന്റെ ഇരട്ടി പ്രായമുള്ള അയാളുടെ പ്രണയാഭ്യർഥന അവൾ തിരസ്കരിച്ചു. പലവട്ടം അയാൾ ഇതേ ആവശ്യവുമായി ലക്ഷ്മിയെ സമീപിച്ചു. രാഖി വഴിയും ലക്ഷ്മിയുടെ മനസ് മാറ്റാൻ നയിംഖാൻ ശ്രമിച്ചുനോക്കി. ലക്ഷ്മി തന്റെ നിലപാടിൽ ഉറച്ചു നിന്നു. പ്രതികാരദാഹിയായ നയിംഖാൻ രാഖിയുടെ സഹായത്തോടെ ഡൽഹിയിലെ ഒരു തിരക്കേറിയ മാർക്കറ്റിലെ ബസ് സ്റ്റോപ്പിൽവച്ച് ലക്ഷ്മിയുടെ മുഖത്തേക്ക് ആസിഡ് ഒഴിച്ചു. ആസിഡ് ഒഴിക്കുന്പോൾ കൈകൾ കൊണ്ട് കണ്ണു പൊത്തിയതിനാൽ മുഖത്ത് കാഴ്ച മാത്രം ബാക്കിയായി. മരണത്തെ മുഖാമുഖം കണ്ട നാളുകൾ.
ജീവൻ നിലനിർത്താൻ ഏഴു വലിയ ശസ്ത്രക്രിയകൾ. അഞ്ചു വർഷത്തോളം ആശുപത്രി ജീവിതം. ഇതിനിടെ പലതവണ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. തുടയിൽ നിന്നും അരക്കെട്ടിനു താഴെ നിന്നുമായി തൊലിയെടുത്താണ് മുഖം പുനഃസൃഷ്ടിച്ചത്. നൃത്ത, സംഗീത പരിപാടികളിൽ തിളങ്ങിനിന്ന ലക്ഷ്മിയുടെ മുഖം വികൃതമായതോടെ പിതാവ് മുന്നുലാൽ വിഷാദരോഗത്തിന് അടിമയായി. സഹോദരനും രോഗിയായി. രോഗങ്ങളും ദാരിദ്ര്യവും ആ കുടുംബത്തെ വിഴുങ്ങി. ഇതൊന്നും സഹിക്കവയ്യാതെ 2012ൽ ആ പിതാവ് ഹൃദയംപൊട്ടി മരിച്ചു. ഇതിനെല്ലാം കാരണക്കാരനായ നയിംഖാനെ കോടതി പത്തു വർഷവും രാഖിയെ ഏഴു വർഷവും തടവിനു ശിക്ഷിച്ചു. എന്നാൽ ആക്രമണത്തിനുശേഷം ഒരു മാസം കഴിഞ്ഞ് നയിംഖാൻ ആഘോഷപൂർവം മറ്റൊരാളെ വിവാഹം കഴിച്ചു.
ആസിഡിൽ കുരുത്തത്
തിരിച്ചുകിട്ടിയ അല്പപ്രാണനുംകൊണ്ട് ജീവിതം ചോദ്യചിഹ്നമായിരിക്കുന്പോഴാണ് പത്രപ്രവർത്തക ഉപ്നീത, സ്റ്റോപ്പ് ആസിഡ് അറ്റാക്ക് പ്രചാരണങ്ങളിലേക്ക് ലക്ഷ്മിയുടെ ശ്രദ്ധ ക്ഷണിക്കുന്നത്. പത്രപ്രവർത്തകനും സാമൂഹികപ്രവർത്തകനുമായ അലോക് ദീക്ഷിതുമായി പരിചയപ്പെട്ടതോടെ ലക്ഷ്മി, സ്റ്റോപ്പ് ആസിഡ് അറ്റാക്കിന്റെ കാന്പെയിൻ കോഓർഡിനേറ്ററായി. പിന്നീട് ഈ ബന്ധം പ്രണയത്തിലൂടെ കടന്ന് വിവാഹത്തിലെത്തി. ഇരുവർക്കും കൂട്ടായി മകൾ പിഹു ജനിച്ചു. ആക്രമണത്തിന് ഇരയായ രൂപ എന്ന പെണ്‍കുട്ടിയോടൊപ്പം സുപ്രീംകോടതിയിൽ ആസിഡ് വില്പനയ്ക്കെതിരേ പൊതുതാത്പര്യ ഹർജിയും ലക്ഷ്മി നല്കി. രാജ്യത്ത് ആസിഡ് വില്പനയ്ക്കു കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നതായിരുന്നു ഇരുവരുടെയും ആവശ്യം. ആസിഡ് ആക്രമണങ്ങളുടെ ഭീകരത മനസിലാക്കിയ സുപ്രീംകോടതി പ്രത്യേക നിയമനിർമാണം നടത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ആസിഡ് വില്പനയ്ക്കു കർശനനിയന്ത്രണം ഏർപ്പെടുത്തണമെന്നും വാങ്ങുന്നവർ തിരിച്ചറിയൽരേഖ നല്‍കണമെന്നുമുള്ള നിർദേശങ്ങൾ മുന്നോട്ടുവച്ചു.
അലോകിന്റെ ആശയം
ലക്ഷ്മിയെ സംബന്ധിച്ചിടത്തോളം ആസിഡ് ഇരകളെ സമൂഹത്തിനു മുന്നിൽ കൊണ്ടുവരികയെന്നത് ശ്രമകരമായ ജോലിയായിരുന്നു. ഇതിനായി ഭർത്താവ് അലോക് കണ്ടെത്തിയ ആശയമായിരുന്നു ആഗ്രയിൽ സ്റ്റോപ്പ് ആസിഡ് അറ്റാക്ക് പ്രവർത്തകർക്ക് ഷീറോസ് ഹാങ്ഒൗട്ട് കഫേ എന്ന പേരിൽ ഒരു സ്ഥാപനം. റീഡേഴ്സ് കഫേ, ആക്ടിവിസം വർക്ക്ഷോപ്പ്, ഹാൻഡിക്രാഫ്റ്റ്സ് ആൻഡ് എക്സിബിഷൻ സെന്റർ എന്നിവയുള്ള ഒരു വ്യത്യസ്തമായ ഇടമായിരുന്നു ലക്ഷ്യം. ആസിഡ് ആക്രമണത്തിൽ ഇരകളായവരാവണം ഇതിന്റെ നടത്തിപ്പുകാർ എന്ന് അലോകിന് നിർബന്ധവുമുണ്ടായിരുന്നു. 2014ലാണ് ഷീറോസ് ഹാങ്ങ്ഒൗട്ട് കഫേ എന്ന സ്ഥാപനം ആദ്യമായി ആഗ്രയിൽ പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് ഇത് ലക്നൗ, ഉദയ്പുർ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചു.
ചുവരിലെ മുഖങ്ങൾ കഥ പറയുന്നു
കഫേയിലെ ജോലിക്കാരായ പെണ്‍കുട്ടികളിലൊരാളായ രൂപ ആസിഡ് ആക്രമണത്തിനു വിധേയയാവുന്നത് പതിന്നാലാം വയസിലാണ്. കാരണമായത് രണ്ടാനമ്മയും. സ്വത്തുതർക്കത്തിനിടെ സഹോദരങ്ങളിൽനിന്നാണ് റിതുവിന് ആക്രമണമുണ്ടായത്. രണ്ടാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരിൽ ഭർത്താവാണ് ഗീതയെ ആസിഡ് കൊണ്ട് ആക്രമിച്ചത്. സ്വന്തം കുഞ്ഞ് കൈകളിൽ കിടന്ന് ആസിഡിൽ പൊള്ളി മരിച്ചത് ഇന്നും ഗീതയുടെ ഓർമകളിൽ മായാത്ത മുറിവായി അവശേഷിക്കുന്നു. എന്നാൽ, അവർ ഒഴിച്ച ആസിഡിനേക്കാൾ വീര്യം ഇപ്പോൾ ലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മനസിനുണ്ട്. പൊള്ളിപ്പോയ മുഖത്തേക്കാൾ ശക്തിയുള്ള ഹൃദയം കൊണ്ടവർ പോരാടുന്നു.
അവർക്കും ജീവിക്കണം
ആക്രമണത്തിന് വിധേയരായവരെ പുനരധിവസിപ്പിക്കുകയും അവർക്ക് മാന്യമായി ജോലി ചെയ്ത് ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയുമാണ് ലക്ഷ്മി ആദ്യം ചെയ്തത്. അതോടൊപ്പം തന്നെ സ്റ്റോപ്പ് ആസിഡ് അറ്റാക്ക് കാന്പെയിൻ ശക്തമായി കൊണ്ടുപോയി. ഷീറോസ് ഹാങ്ഒൗട്ട് കഫേ കൂടാതെ ഡൽഹിയിലെ നിർമാണ് വിഹാറിൽ ഒരു പുനരധിവാസകേന്ദ്രം തുടങ്ങി.
2014ൽ അമേരിക്കൻ ഭരണകൂടം നല്കുന്ന രാജ്യാന്തര വനിതാ ധീരതാ അവാർഡ് ലക്ഷ്മിയെ തേടിയെത്തി. മിഷേൽ ഒബാമയിൽനിന്നാണ് ലക്ഷ്മി അവാർഡ് ഏറ്റുവാങ്ങിയത്. ആസിഡ് ആക്രമണ ഇരകളുടെ ഫാഷൻ ഡിസൈനിങ്ങ് സ്റ്റോറുകൾ ആരംഭിച്ചതോടൊപ്പം തന്നെ 2016ലെ ലണ്ടൻ ഫാഷൻ വീക്കിൽ പങ്കെടുത്തുകൊണ്ട് ലക്ഷ്മി ഒരേസമയം ഡിസൈനറും മോഡലുമായി. ഇന്ത്യയിൽ പല ഫാഷൻ വീക്കുകളിലും റാന്പിൽ ക്യാറ്റ് വാക്ക് നടത്തി ആസിഡ് ആക്രമണത്തിന്റെ ഭീകരത വരച്ചുകാട്ടി. മുഖചർമം വീണ്ടെടുക്കാനായി ആയുർവേദ ചികിൽസയ്ക്കായി ലക്ഷ്മി കേരളത്തിലും എത്തിയിട്ടുണ്ട്.
ഓരോരുത്തരുടെയും കഥകൾ ചികയുന്നതിനിടെ ഭക്ഷണമെത്തി. വയർനിറച്ച് ആഹാരം കഴിച്ച് ബില്ലിനായി കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. കാരണം ഇവിടെ ആഹാരത്തിന് പണം ഈടാക്കാറില്ല. ഭക്ഷണം സൗജന്യമാണ്, എന്തെങ്കിലും സംഭാവന കൊടുത്താൽ വാങ്ങുമെന്നു മാത്രം. വിദേശികളും സ്വദേശികളും കണ്ണും കണ്ണും നോക്കിയിരിക്കുന്നവരുമൊക്കെ കഫേയുടെ കോണുകളിലുണ്ടായിരുന്നു. ഈ കഥകളും മുഖങ്ങളും അവരെ ചിന്തിക്കാൻ പ്രേരിപ്പിച്ചിരിക്കാം.. ആർക്കും ഈ അവസ്ഥ ഉണ്ടാവരുതേ എന്ന പ്രാർഥനയോടെ...
അരുണ്‍ ടോം
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
Latest News
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
Latest News
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top