ലൈഫ് ഓഫ് ലക്ഷ്മി
യമുനാനദിക്കരയിലെ വെണ്ണക്കൽ സൗധം കാണാൻ ആഗ്രയിലെത്തിയപ്പോഴാണ് സഹയാത്രികൻ ഷീറോസ് ഹാങ്ഒൗട്ട് കഫേയിൽ പോകാമെന്ന് പറയുന്നത്. താജ്മഹൽ കാണാനെത്തുന്ന നിരവധിയാളുകൾ ഇവിടെയുമെത്തുന്നു. ഇതു ചെറിയൊരു കഫേ മാത്രമല്ല, അതിജീവനത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും മ്യൂസിയംകൂടിയാണ്. ചെറിയ ഒരു മുറ്റത്തോട് കൂടിയ രണ്ടുനിലവീട്. അതിനു മുന്നിലായി ഷീറോസ് ഹാങ്ഒൗട്ട് കഫേഎന്ന വലിയൊരു ബോർഡ്. അധികം വലുപ്പമില്ലാത്ത ഒറ്റമുറി. ചുവരുകൾ എല്ലാം ചിത്രപ്പണികളാൽ മനോഹരം. ബുക്കുകൾ അടുക്കിവച്ചിരിക്കുന്ന ഷെൽഫുകൾ, സന്ദർശകർക്ക് അവരുടെ അഭിപ്രായങ്ങൾ കുറിച്ചിടാൻ വലിയൊരു ഫ്ളക്സ് ബോർഡ്.

കഫേയിലെ ഷെൽഫുകളിൽ നിറഞ്ഞിരിക്കുന്ന പുസ്തകങ്ങളേക്കാൾ കൂടുതൽ കാര്യങ്ങൾ പറയാനുണ്ടാവുക അവിടത്തെ ചുമരുകളിൽ തൂക്കിയിട്ടിരിക്കുന്ന ചിത്രങ്ങൾക്കായിരിക്കും. സംസാരിക്കുന്ന ആ ചിത്രങ്ങൾ മനസിനുള്ളിൽ നിരവധി കഥകളുടെ ഒരു സ്മാരകം പണിയും. താജ്മഹൽ പ്രണയത്തിന്‍റെ സുന്ദര മുഖമാണെങ്കിൽ ഷീറോസ് ഹാങ് ഒൗട്ട് കഫേ മനസ് മരവിച്ച ക്രൂരന്മാരുടെ പ്രണയവിളയാട്ടങ്ങളുടെ വികൃതമുഖമാണ് കാട്ടിത്തരുക.

ഇവയ്ക്കിടയിൽ ആസിഡ് ആക്രമണത്തിന് ഇരകളായ ഒരുപാട് പെണ്‍കുട്ടികളുടെ ചിത്രങ്ങൾ ഫ്രെയിം ചെയ്ത് തൂക്കിയിട്ടിരിക്കുന്നു. ഇവരൊക്കെയാരാണെന്ന് ചിന്തിച്ച് നിൽക്കുന്പോഴാണ് ആ ഫ്രെയിമിലെ ഒരു മുഖം മെനുകാർഡുമായി മുന്നിലെത്തിയത്.

പ്രണയാഭ്യർഥന നിരസിച്ചതു മൂലം ആസിഡ് ആക്രമണത്തിന് ഇരയാകേണ്ടി വന്ന ലക്ഷ്മി അഗർവാൾ തുടങ്ങിവച്ചതാണ് ഷീറോസ് ഹാങ്ഒൗട്ട് കഫേ. ആസിഡാക്രമണത്തിന് ഇരയായവർക്ക് കരുത്തു പകരുക, അവർക്ക് പുതിയ ജീവിതം തുറന്നുകൊടുക്കുക, ഇനി ഒരു ഇരയുണ്ടാവാതിരിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഷീറോസ് ഹാങ്ഒൗട്ട് എന്ന കഫേയുടെ ജനനം. പ്രണയത്തിന്‍റെ പേരിൽ ആസിഡാക്രമണത്തിൽ മുഖവും ജീവിതവും നഷ്ടപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പിന്‍റെ മറ്റൊരു മുഖമാണ് ഈ കഫേ.

ലക്ഷ്മിയെക്കുറിച്ച് നാം ഓരോരുത്തരും കൂടുതൽ അറിയണം... കാരണം, അവളുടെ കഥ ഏറെനാൾ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നതാണ്... ആദ്യം ആസിഡ് ആക്രമണത്തിന്‍റെ ഇരയായിട്ടാണ് വാർത്തകളിൽ നിറഞ്ഞതെങ്കിൽ പിന്നീട് അതിജീവനത്തിന്‍റെ പുതിയ മുഖമായാണ് ലക്ഷ്മി വാഴ്ത്തപ്പെട്ടത്.

ആസിഡ് വീണ സ്വപ്നങ്ങൾ

ഡൽഹിയിൽ ഒരു സാധാരണ കുടുംബത്തിലായിരുന്നു ലക്ഷ്മിയുടെ ജനനം. അച്ഛനും അമ്മയും സഹോദരനും അടങ്ങിയ സന്തുഷ്ട കുടുംബം. 2005ൽ ലക്ഷ്മിയുടെ 15-ാം വയസിലാണ് ആ കുടുംബത്തെ തലകീഴായി മറിച്ച സംഭവം അരങ്ങേറുന്നത്. കൂട്ടുകാരി രാഖിയുടെ സഹോദരനും മുപ്പത്തിരണ്ടുകാരനുമായ നയിംഖാൻ തന്‍റെ പ്രണയം ലക്ഷ്മിയെ അറിയിച്ചു. തന്‍റെ ഇരട്ടി പ്രായമുള്ള അയാളുടെ പ്രണയാഭ്യർഥന അവൾ തിരസ്കരിച്ചു. പലവട്ടം അയാൾ ഇതേ ആവശ്യവുമായി ലക്ഷ്മിയെ സമീപിച്ചു. രാഖി വഴിയും ലക്ഷ്മിയുടെ മനസ് മാറ്റാൻ നയിംഖാൻ ശ്രമിച്ചുനോക്കി. ലക്ഷ്മി തന്‍റെ നിലപാടിൽ ഉറച്ചു നിന്നു. പ്രതികാരദാഹിയായ നയിംഖാൻ രാഖിയുടെ സഹായത്തോടെ ഡൽഹിയിലെ ഒരു തിരക്കേറിയ മാർക്കറ്റിലെ ബസ് സ്റ്റോപ്പിൽവച്ച് ലക്ഷ്മിയുടെ മുഖത്തേക്ക് ആസിഡ് ഒഴിച്ചു. ആസിഡ് ഒഴിക്കുന്പോൾ കൈകൾ കൊണ്ട് കണ്ണു പൊത്തിയതിനാൽ മുഖത്ത് കാഴ്ച മാത്രം ബാക്കിയായി. മരണത്തെ മുഖാമുഖം കണ്ട നാളുകൾ.

ജീവൻ നിലനിർത്താൻ ഏഴു വലിയ ശസ്ത്രക്രിയകൾ. അഞ്ചു വർഷത്തോളം ആശുപത്രി ജീവിതം. ഇതിനിടെ പലതവണ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. തുടയിൽ നിന്നും അരക്കെട്ടിനു താഴെ നിന്നുമായി തൊലിയെടുത്താണ് മുഖം പുനഃസൃഷ്ടിച്ചത്. നൃത്ത, സംഗീത പരിപാടികളിൽ തിളങ്ങിനിന്ന ലക്ഷ്മിയുടെ മുഖം വികൃതമായതോടെ പിതാവ് മുന്നുലാൽ വിഷാദരോഗത്തിന് അടിമയായി. സഹോദരനും രോഗിയായി. രോഗങ്ങളും ദാരിദ്ര്യവും ആ കുടുംബത്തെ വിഴുങ്ങി. ഇതൊന്നും സഹിക്കവയ്യാതെ 2012ൽ ആ പിതാവ് ഹൃദയംപൊട്ടി മരിച്ചു. ഇതിനെല്ലാം കാരണക്കാരനായ നയിംഖാനെ കോടതി പത്തു വർഷവും രാഖിയെ ഏഴു വർഷവും തടവിനു ശിക്ഷിച്ചു. എന്നാൽ ആക്രമണത്തിനുശേഷം ഒരു മാസം കഴിഞ്ഞ് നയിംഖാൻ ആഘോഷപൂർവം മറ്റൊരാളെ വിവാഹം കഴിച്ചു.

ആസിഡിൽ കുരുത്തത്

തിരിച്ചുകിട്ടിയ അല്പപ്രാണനുംകൊണ്ട് ജീവിതം ചോദ്യചിഹ്നമായിരിക്കുന്പോഴാണ് പത്രപ്രവർത്തക ഉപ്നീത, സ്റ്റോപ്പ് ആസിഡ് അറ്റാക്ക് പ്രചാരണങ്ങളിലേക്ക് ലക്ഷ്മിയുടെ ശ്രദ്ധ ക്ഷണിക്കുന്നത്. പത്രപ്രവർത്തകനും സാമൂഹികപ്രവർത്തകനുമായ അലോക് ദീക്ഷിതുമായി പരിചയപ്പെട്ടതോടെ ലക്ഷ്മി, സ്റ്റോപ്പ് ആസിഡ് അറ്റാക്കിന്‍റെ കാന്പെയിൻ കോഓർഡിനേറ്ററായി. പിന്നീട് ഈ ബന്ധം പ്രണയത്തിലൂടെ കടന്ന് വിവാഹത്തിലെത്തി. ഇരുവർക്കും കൂട്ടായി മകൾ പിഹു ജനിച്ചു. ആക്രമണത്തിന് ഇരയായ രൂപ എന്ന പെണ്‍കുട്ടിയോടൊപ്പം സുപ്രീംകോടതിയിൽ ആസിഡ് വില്പനയ്ക്കെതിരേ പൊതുതാത്പര്യ ഹർജിയും ലക്ഷ്മി നല്കി. രാജ്യത്ത് ആസിഡ് വില്പനയ്ക്കു കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നതായിരുന്നു ഇരുവരുടെയും ആവശ്യം. ആസിഡ് ആക്രമണങ്ങളുടെ ഭീകരത മനസിലാക്കിയ സുപ്രീംകോടതി പ്രത്യേക നിയമനിർമാണം നടത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ആസിഡ് വില്പനയ്ക്കു കർശനനിയന്ത്രണം ഏർപ്പെടുത്തണമെന്നും വാങ്ങുന്നവർ തിരിച്ചറിയൽരേഖ നല്കണമെന്നുമുള്ള നിർദേശങ്ങൾ മുന്നോട്ടുവച്ചു.

അലോകിന്‍റെ ആശയം

ലക്ഷ്മിയെ സംബന്ധിച്ചിടത്തോളം ആസിഡ് ഇരകളെ സമൂഹത്തിനു മുന്നിൽ കൊണ്ടുവരികയെന്നത് ശ്രമകരമായ ജോലിയായിരുന്നു. ഇതിനായി ഭർത്താവ് അലോക് കണ്ടെത്തിയ ആശയമായിരുന്നു ആഗ്രയിൽ സ്റ്റോപ്പ് ആസിഡ് അറ്റാക്ക് പ്രവർത്തകർക്ക് ഷീറോസ് ഹാങ്ഒൗട്ട് കഫേ എന്ന പേരിൽ ഒരു സ്ഥാപനം. റീഡേഴ്സ് കഫേ, ആക്ടിവിസം വർക്ക്ഷോപ്പ്, ഹാൻഡിക്രാഫ്റ്റ്സ് ആൻഡ് എക്സിബിഷൻ സെന്‍റർ എന്നിവയുള്ള ഒരു വ്യത്യസ്തമായ ഇടമായിരുന്നു ലക്ഷ്യം. ആസിഡ് ആക്രമണത്തിൽ ഇരകളായവരാവണം ഇതിന്‍റെ നടത്തിപ്പുകാർ എന്ന് അലോകിന് നിർബന്ധവുമുണ്ടായിരുന്നു. 2014ലാണ് ഷീറോസ് ഹാങ്ങ്ഒൗട്ട് കഫേ എന്ന സ്ഥാപനം ആദ്യമായി ആഗ്രയിൽ പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് ഇത് ലക്നൗ, ഉദയ്പുർ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചു.

ചുവരിലെ മുഖങ്ങൾ കഥ പറയുന്നു

കഫേയിലെ ജോലിക്കാരായ പെണ്‍കുട്ടികളിലൊരാളായ രൂപ ആസിഡ് ആക്രമണത്തിനു വിധേയയാവുന്നത് പതിന്നാലാം വയസിലാണ്. കാരണമായത് രണ്ടാനമ്മയും. സ്വത്തുതർക്കത്തിനിടെ സഹോദരങ്ങളിൽനിന്നാണ് റിതുവിന് ആക്രമണമുണ്ടായത്. രണ്ടാമതും പെണ്‍കുഞ്ഞിന് ജന്മം നല്കിയതിന്‍റെ പേരിൽ ഭർത്താവാണ് ഗീതയെ ആസിഡ് കൊണ്ട് ആക്രമിച്ചത്. സ്വന്തം കുഞ്ഞ് കൈകളിൽ കിടന്ന് ആസിഡിൽ പൊള്ളി മരിച്ചത് ഇന്നും ഗീതയുടെ ഓർമകളിൽ മായാത്ത മുറിവായി അവശേഷിക്കുന്നു. എന്നാൽ, അവർ ഒഴിച്ച ആസിഡിനേക്കാൾ വീര്യം ഇപ്പോൾ ലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മനസിനുണ്ട്. പൊള്ളിപ്പോയ മുഖത്തേക്കാൾ ശക്തിയുള്ള ഹൃദയം കൊണ്ടവർ പോരാടുന്നു.

അവർക്കും ജീവിക്കണം

ആക്രമണത്തിന് വിധേയരായവരെ പുനരധിവസിപ്പിക്കുകയും അവർക്ക് മാന്യമായി ജോലി ചെയ്ത് ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയുമാണ് ലക്ഷ്മി ആദ്യം ചെയ്തത്. അതോടൊപ്പം തന്നെ സ്റ്റോപ്പ് ആസിഡ് അറ്റാക്ക് കാന്പെയിൻ ശക്തമായി കൊണ്ടുപോയി. ഷീറോസ് ഹാങ്ഒൗട്ട് കഫേ കൂടാതെ ഡൽഹിയിലെ നിർമാണ്‍ വിഹാറിൽ ഒരു പുനരധിവാസകേന്ദ്രം തുടങ്ങി.

2014ൽ അമേരിക്കൻ ഭരണകൂടം നല്കുന്ന രാജ്യാന്തര വനിതാ ധീരതാ അവാർഡ് ലക്ഷ്മിയെ തേടിയെത്തി. മിഷേൽ ഒബാമയിൽനിന്നാണ് ലക്ഷ്മി അവാർഡ് ഏറ്റുവാങ്ങിയത്. ആസിഡ് ആക്രമണ ഇരകളുടെ ഫാഷൻ ഡിസൈനിങ്ങ് സ്റ്റോറുകൾ ആരംഭിച്ചതോടൊപ്പം തന്നെ 2016ലെ ലണ്ടൻ ഫാഷൻ വീക്കിൽ പങ്കെടുത്തുകൊണ്ട് ലക്ഷ്മി ഒരേസമയം ഡിസൈനറും മോഡലുമായി. ഇന്ത്യയിൽ പല ഫാഷൻ വീക്കുകളിലും റാന്പിൽ ക്യാറ്റ് വാക്ക് നടത്തി ആസിഡ് ആക്രമണത്തിന്‍റെ ഭീകരത വരച്ചുകാട്ടി. മുഖചർമം വീണ്ടെടുക്കാനായി ആയുർവേദ ചികിൽസയ്ക്കായി ലക്ഷ്മി കേരളത്തിലും എത്തിയിട്ടുണ്ട്.

ഓരോരുത്തരുടെയും കഥകൾ ചികയുന്നതിനിടെ ഭക്ഷണമെത്തി. വയർനിറച്ച് ആഹാരം കഴിച്ച് ബില്ലിനായി കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. കാരണം ഇവിടെ ആഹാരത്തിന് പണം ഈടാക്കാറില്ല. ഭക്ഷണം സൗജന്യമാണ്, എന്തെങ്കിലും സംഭാവന കൊടുത്താൽ വാങ്ങുമെന്നു മാത്രം. വിദേശികളും സ്വദേശികളും കണ്ണും കണ്ണും നോക്കിയിരിക്കുന്നവരുമൊക്കെ കഫേയുടെ കോണുകളിലുണ്ടായിരുന്നു. ഈ കഥകളും മുഖങ്ങളും അവരെ ചിന്തിക്കാൻ പ്രേരിപ്പിച്ചിരിക്കാം.. ആർക്കും ഈ അവസ്ഥ ഉണ്ടാവരുതേ എന്ന പ്രാർഥനയോടെ...

അരുണ്‍ ടോം