Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മൗവിന്റെ മദർ തെരേസ
വരണ്ടുണങ്ങി വിണ്ടുകീറിയ ഗ്രാമത്തിലൂടെ അവൾ നടന്നുതുടങ്ങി. എന്നും സായാഹ്നങ്ങളിൽ ഗ്രാമത്തിലൂടെ നടപ്പ് പതിവാണ്. അവളെ കാത്തിരിക്കാൻ ഒരു ഗ്രാമമുണ്ട്. വാരാണസിയിൽനിന്നു 120 കിലോമീറ്റർ അകലെ മൗ എന്ന ഗ്രാമം. പച്ചപ്പില്ലാത്ത മണ്ണിലൂടെ ഹൃദയം നിറയെ സ്നേഹത്തിന്റെ പച്ചപ്പുമായി അവൾ വരുന്നതു കാത്തിരിക്കുന്നവർ. കാത്തിരിക്കുന്ന ഗ്രാമീണർ അകലെ കാണുന്പോഴേ പറയും; അമ്മ..അമ്മ....
അതേ ഒരുഗ്രാമത്തിന്റെ് അമ്മയാണിവൾ. ഓടിയെത്തുന്ന കുട്ടികൾ. സ്ത്രീകൾ. ഓരോരുത്തരുടെയും വിശേഷം ചോദിച്ചു മുന്നോട്ട് പോകുന്പോൾ പിന്നിൽ കുട്ടികളും സ്ത്രീകളുമായി ഒരു പട രൂപപ്പെടും. പേരു ചൊല്ലി വിളിച്ചു തലോടിയും കുശലം പറഞ്ഞും ആരോഗ്യം ശ്രദ്ധിക്കേണ്ട കാര്യവും പറഞ്ഞൊരുയാത്ര. ഒരു മണിക്കൂർ യാത്ര തുടരുന്പോൾ ഒരു ഗ്രാമം തന്നെ ഉണരും. കഴിഞ്ഞ നാല്പതു വർഷമായി ഇവരുടെ മാത്രം അമ്മയാണിത്. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ജീവിതം മാറ്റിവച്ച സന്യസ്തയായ ഡോക്ടർ.
ഇതു സിസ്റ്റർ ഡോ. ജൂഡ്. പ്രായം 76. മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് വക ഫാത്തിമ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്. ഉത്തർപ്രദേശ് വാരാണസിയിൽനിന്ന് 120 കിലോമീറ്റർ അകലെയുള്ള മൗഎന്ന ഗ്രാമത്തിലെ ഡോക്ടറമ്മ. 76-ാമത്തെ വയസിലും ഗ്രാമത്തിന്റെ പ്രിയപ്പെട്ട ഡോക്ടറമ്മ. അവരുടെ ജീവിതത്തിലെ എല്ലാമാണ് ഈ കന്യാസ്ത്രി. മലയാറ്റൂരിൽനിന്ന മൗവിലേക്കു പറിച്ചുനടപ്പെട്ട കന്യാസ്ത്രീ. നാല്പതു വർഷമായി സിസ്റ്റർ ജൂഡ് മൗവിലാണ്. മൗവിന്റെ മദർ തെരേസയെന്ന് ഗ്രാമം വിളിക്കുന്നു. മറ്റു ഗ്രാമങ്ങൾ അത് ഏറ്റുപാടുന്നു. പാവങ്ങളുടെയും പട്ടിണിക്കോലങ്ങളുടെയും രോഗികളുടെയും അമ്മയായ കഥ. സിസ്റ്റർ. ഡോ. ജൂഡിനു വിശേഷണങ്ങൾ ചാർത്തി നൽകാൻ മത്സരിക്കുന്ന ഗ്രാമം. അവസാനം ജീവ കാരുണ്യ പ്രവർത്തനത്തെ ഉത്തർപ്രദേശ് സർക്കാരും അംഗീകരിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റാണി ലക്ഷ്മീബായ് ധീരതാ അവാർഡു നൽകിയാണ് ആദരിച്ചത്.
ഇതിനും എത്രയോ വർഷങ്ങൾക്കു മുന്‍പു മൗവിന്റെ അഭിമാനം എന്ന ശീർഷകം ഗ്രാമം ഇവൾക്കു നൽകി. ഇവർ വരുന്പോൾ വെറും ക്ലിനിക്കു പോലുമാവാത്ത ഫാത്തിമ ഡിസ്പെൻസറിയെ ഇന്ന് 300 കിടക്കകളുള്ള ബൃഹത്തായ ആശുപത്രിയായി ഉയർത്തി. ഭരണരംഗത്തൊന്നും സിസ്റ്റർ ഇല്ല. ഇവരുടെ പേരുമില്ല. ഡോക്ടർ മാത്രമായിരുന്നു. ആശുപത്രിയിലെ ഗൈനക്കോളജിസറ്റ്. നാല്പതു വർഷം കൊണ്ട് 70,000 ശസ്ത്രക്രിയകളാണ് പ്രസവത്തോടനുബന്ധിച്ചു ചെയ്തിരിക്കുന്നത്. എന്നാൽ ഭ്രൂണഹത്യയെ ശക്തമായി എതിർത്ത ഡോക്ടർ. ഒാരോ ജീവനും വിലപ്പെട്ടതാണെന്നു മാതാപിതാക്കളെ പഠിപ്പിച്ച അമ്മ. ഒരു ദിവസം വിശ്രമമില്ലാതെ 382 രോഗികളെ നോക്കിയ കാലമുണ്ടായിരുന്നു. ഇന്നു നൂറു പേരിൽ കൂടാൻ അധികാരികൾ സമ്മതിക്കില്ല. അമ്മയ്ക്ക് അത്യാവശ്യം വിശ്രമം വേണമെന്നാണ് അധികാരികൾ പറയുന്നത്. എന്നിട്ടും 10-20 കേസുകൾ ദിവസവും കൂടുതലാണ്. അതും അമ്മയെ തന്നെ കാണണമെന്നു വാശിപിടിക്കുന്നവർക്ക്. അമ്മ ഒന്നു പരിശോധിച്ചാൽ മതി രോഗം ഭേദമാകുമെന്നു വിശ്വസിക്കുന്നവർ. സുഖപ്രസവം ലഭിക്കുമെന്നു വിശ്വസിക്കുന്നവർ. ഇവരുടെ അമ്മയായി കൂടെ നടക്കാനാണ് ഡോ. ജൂഡിനും ഇഷ്ടം.
മൗ എന്ന ഗ്രാമം...
ഉത്തർപ്രദേശിന്റെ കിഴക്കൻ പ്രദേശത്തെ വാരാണസിയിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള ഗ്രാമം. കർഷകരുടെയും തൊഴിലാളികളുടെയും നാട്. ഗോതന്പും നെല്ലും ചോളവും കൃഷി ചെയ്യുന്പോൾതന്നെ ടെക്സ്റ്റയിൽ വ്യവസായ രംഗത്തു വൻ നേട്ടം കൊയ്യുന്ന നാട്. ലുങ്കിയും സാരിയും ഇവിടെനിന്നു പുറംനാടുകളിലേക്കു പോകുന്നു. മൗ സാരികൾ പ്രസിദ്ധമാണ്. എങ്കിലും സാധാരണക്കാരും അതിലും താഴെയുള്ളവർ. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്നവർ. ആരോഗ്യപരിപാലനരംഗത്തു വളരെ പിന്നോക്കം. ഇപ്പോഴും പഴയ ആചാരങ്ങളും രീതികളും തുടരുന്നവർ. വീട്ടിൽ പ്രസവിക്കാൻ വാശിപിടിക്കുന്നവർ. വയറ്റാട്ടിമാരുടെ നിർബന്ധം ശക്തം.
വയറ്റിൽ വളരുന്നതു പെണ്‍കുട്ടിയാണെന്ന് അറിഞ്ഞാൽ നശിപ്പിക്കാൻ മടിക്കാത്ത ഗ്രാമം. കള്ളൻമാരും തീവെട്ടി കൊള്ളക്കാരും നിറഞ്ഞു നിന്ന ഗ്രാമം. ഇവരുടെ ശല്യംമൂലം പുറത്തിറങ്ങാൻ ഗ്രാമീണർ ഭയന്നിരുന്നു. 55 ശതമാനം മുസ്ലിം ജനവിഭാഗവും 40 ശതമാനം ഹിന്ദുക്കളും. ക്രൈസ്തവർ വളരെ ന്യൂനപക്ഷമാണ്. ഇവിടേക്കാണ് മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ലിറ്റിൽ ഫ്ളവർ പ്രോവിൻസിന്റെ കീഴിൽ ഫാത്തിമ ആശുപത്രിയും സന്യസ്തരും കടന്നുവന്നത്. 77-ൽ ഡോ. ജൂഡ് വന്നതോടെ ഗ്രാമത്തിനു പുതുവെളിച്ചമായി. ആരോഗ്യപരിപാലന രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടായി. അന്നുവരെ ഗ്രാമീണർ അനുഭവിച്ച ദുരിതം മാറ്റിയെഴുതപ്പെട്ടു. സ്നേഹത്തിന്റെ അർഥം അവർ മനസിലാക്കി. ഡോ. ജൂഡ് അവർക്ക് അമ്മയായി. എന്തും ചോദിക്കാനും പറയാനും ഒരു അമ്മ. പെണ്‍കുട്ടികൾ അമ്മയെ കാണാൻ വന്നു കൊണ്ടിരുന്നു. ഭ്രൂണഹത്യകൾ കുറഞ്ഞു.
കള്ളൻമാരും കൊള്ളക്കാരും എവിടെയോ പോയി. ജാതിയുടെയും മതത്തിന്റെയും പേരിൽ മത്സരിക്കാനും പോരാടാനും സമയമില്ലാത്ത പാവങ്ങൾ. ഒത്തിരിപേർ ഇവരെ ചൂഷണം ചെയ്യുന്നുണ്ടെങ്കിലും അന്നന്നത്തെ അപ്പത്തിനു വേണ്ടി കഷ്ടപ്പെടുന്നവർ. അപ്പൻ ഒന്നു വീണാൽ വീട് പട്ടിണിയാകും. ഈ അമ്മ വിതച്ച നന്മയുടെയും സ്നേഹത്തിന്റെയും കരുണയുടെയും വിത്താണ് ഗ്രാമത്തിൽ സ്നേഹത്തണലൊരുക്കുന്നത്.
തികച്ചും യാദൃച്ഛികം
മൗ എന്ന പിന്നോക്ക ഗ്രാമത്തിൽ സിസ്റ്റർ ഡോ. ജൂഡ് എത്തപ്പെട്ടതു തികച്ചും യാദൃച്ഛികമാണ്. മലയാറ്റൂർ വെള്ളാനിക്കാരൻ ദേവസിയുടെയും അന്നക്കുട്ടിയുടെയും പത്തുമക്കളിൽ ഇളയവൾ. മറിയാമ്മ, ഏലിയാമ്മ, സിസ്റ്റർ ഫെലിസിറ്റ്, സിസ്റ്റർ മത്തിയാസ്, അമ്മിണി, ഫ്രാൻസിസ്, ജോയി, ജോസ്, ഡോ. ബാസ്റ്റിൻ എന്നിവരാണ് സഹോദരങ്ങൾ. അമ്മ അന്നക്കുട്ടിയുടെകൂടെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തുന്പോൾ കണ്ടുമുട്ടുന്നതു മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ്സിലെ കന്യാസ്ത്രീകളെ. ഇവരുടെ പ്രവർത്തനവും കരുണയും മനസിൽ നിറച്ച എമി റോസ് എന്ന ബാലിക മനസിൽ എഴുതിച്ചേർത്തു കന്യാസ്ത്രീയാകണം. പുണ്യവതിയാകണം. ദൈവവിളിയെ ത്വരിതപ്പെടുത്തിയെങ്കിലും മഠത്തിൽ ചേരാൻ അപ്പൻ സമ്മതിച്ചില്ല. മഠത്തിൽ ചേരുന്നതും കന്യാസ്ത്രീയാകുന്നതും ഒന്നോ രണ്ടോ ദിവസത്തെ കാര്യമല്ലെന്നും ശരിക്ക് ആലോചിച്ചും പ്രാർഥിച്ചും തീരുമാനമെടുക്കാൻ അപ്പന്റെ ഉപദേശം. അങ്ങനെ ഒരു വർഷം വീട്ടിൽ അമ്മയെ സഹായിച്ചും പൂന്തോട്ടപ്പണി ചെയ്തും തയ്യലുപഠിച്ചും കാലം കഴിച്ചു. ഒടുവിൽ സ്വന്തം വഴി തിരിച്ചറിഞ്ഞു മഠത്തിൽ ചേർന്നു. അങ്ങനെ സിസ്റ്റർ ജൂഡായി.
സിസ്റ്റർ ജൂഡിന്റെ പഠനമികവു തിരിച്ചറിഞ്ഞ അധികാരികൾ മെഡിസിനു വിടാൻ തീരുമാനിച്ചു. ഡോക്ടർ ആകണമെന്ന ആഗ്രഹമൊന്നും സിസ്റ്ററിനില്ലായിരുന്നു. എന്നാൽ അധികാരികളുടെ തീരുമാനം അംഗീകരിച്ചു. ന്യൂഡൽഹിയിലെ ലേഡി ഹാർഡിംഗ് കോളജിൽ മെഡിസിനു ചേർന്നു. ലക്നോവിലെ ഒരു വർഷത്തെ സേവനത്തിനുശേഷം ഉപരിപഠനത്തിനായി വീണ്ടും ലേഡി ഹാർഡിംഗ് കോളജിൽ ചേർന്നു. ഗൈനക്കോളജിയിൽ മാസ്റ്റർ ബിരുദമെടുത്ത ശേഷം പിലിബിത്തിലെ മജ്നോളയിലുള്ള പോളിഗഞ്ച് ഹോസ്പിറ്റലിലേക്ക്. അവിടെ സേവനം ചെയ്യുന്പോഴാണ് യുപിയി ലെ മൗവിലുള്ള ഫാത്തിമ ഡിസ്പെൻസറിയിൽ പകരക്കാരിയായി എത്തുന്നത്. 1977-ൽ വെറും മൂന്നുമാസത്തെ സേവനത്തിനായി എത്തിയ സിസ്റ്റർ ഇപ്പോൾ ഇവിടെ നാല്പതുവർഷം പൂർത്തിയാക്കുന്നു.
ദുരിതനാളുകൾ
1975-ൽ എംഎസ്ജെ സഭാംഗങ്ങളായ സിസ്റ്റർ റോസ്ലിറ്റ്, സിസ്റ്റർ അമി, സിസ്റ്റർ എലിസബത്ത് എന്നിവർ ചേർന്നാണ് ഫാത്തിമ ഡിസ്പെൻസറി ആരംഭിക്കുന്നത്. ഒന്നുമില്ലാത്ത അവസ്ഥ. ഡോക്ടർ പേരിനു മാത്രം. നാട്ടുകാർക്ക് ആശുപത്രിയിൽ പോകുന്നതുതന്നെ താത്പര്യമില്ല.
77-ൽ സിസ്റ്റർ ഡോ. ജൂഡ് എത്തുന്പോൾ ആരും സഹായത്തിനില്ലാത്ത അവസ്ഥ. ദരിദ്രരും പിന്നോക്കക്കാരുമായ ജനങ്ങൾക്കിടയിൽ ആരോഗ്യാവബോധം വളർത്താനാണ് ആദ്യം ശ്രദ്ധിച്ചത്. അതത്ര എളുപ്പമായിരുന്നില്ല. പരിചിതമല്ലാത്ത നാടും നാട്ടുകാരും ഭാഷയും നിരവധി പ്രതിബന്ധങ്ങൾ. പ്രാദേശിക ഭാഷ ഭോജ്പുരി. നിരക്ഷരരായ ജനങ്ങൾ. കള്ളൻമാരും കവർച്ചക്കാരും ചുറ്റും. രാവിലെ മുതൽ രാത്രി രണ്ടുമണിവരെ രോഗികളെ നോക്കിയ ദിനങ്ങൾ. നാല്പതും അറുപതും കിലോമീറ്റർ ദൂരെ മാത്രമേ മറ്റൊരു ആശുപത്രിയുള്ളൂ. അതുകൊണ്ട് പാവങ്ങൾ ഫാത്തിമയിൽ വന്നു. സർക്കാർ ആശുപത്രിയിൽനിന്നു രോഗികൾ എത്താൻ തുടങ്ങി.
മഠത്തിൽ കിടന്നുറങ്ങാൻ സൗകര്യമുണ്ടായിട്ടും ഡിസ്പെൻസറിയിൽതന്നെ കിടന്നുറങ്ങിയിരുന്ന നാളുകൾ. ലേബർറൂമിൽ കിടന്നുറങ്ങിയ ദിനങ്ങൾ. ഭക്ഷണം കഴിക്കാൻപോലും കഴിയാത്ത സമയമുണ്ട്. വേദനകൊണ്ടു പുളഞ്ഞു മുന്നിൽ കിടക്കുന്ന രോഗികളുടെ അവസ്ഥ കാണുന്പോൾ ഭക്ഷണം ഇറങ്ങില്ലാത്ത സമയങ്ങൾ. അന്നു നല്ല ആരോഗ്യമുണ്ടായിരുന്നതുകൊണ്ടു പ്രശ്നമില്ലായിരുന്നു. ഇന്ന് അതെല്ലാം ശീലമായപ്പോൾ സങ്കടവുമില്ല.
വയറ്റാട്ടിമാരും ആചാരങ്ങളും
വീട്ടിൽ കിടന്നു മാത്രമേ പ്രസവിക്കൂവെന്നു വാശിപിടിക്കുന്നവരാണ് പാവങ്ങൾ. ആശുപത്രിയിൽ പോകാൻ പലർക്കും ഭയമാണ്. പിന്നെ ആശുപത്രിയിൽ പോയാൽ ധാരാളം പണം വേണമെന്ന പേടിയുമുണ്ട്. പലപ്പോഴും കുട്ടിയുടെ തല അറ്റു പുറത്തു വന്നതിനു ശേഷം അല്ലെങ്കിൽ ഉടൽ പുറത്തും തല അകത്തുമായിട്ടും ഗുരുതരാവസ്ഥയിൽ എത്തുന്ന അവസ്ഥ. തല പൊതിഞ്ഞു കൊണ്ടുവന്നവർ വരെയുണ്ട്. വയറ്റാട്ടിമാർ അവസാന ശ്രമവും നടത്തി വലിച്ചെടുക്കുന്പോൾ കുട്ടികൾ മരിക്കുന്ന സ്ഥിതി. അമ്മമാരുടെ ജീവിതംതന്നെ മരണത്തിലേക്കു പോകാവുന്ന സമയം. അവസാന ശ്രമമായി ഓടി എത്തുന്ന ഗ്രാമീണർ. പല കേസിലും ധൈര്യത്തോടെ ശസ്ത്രക്രിയ ചെയ്ത് അമ്മയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു.
1979-ൽ പ്രമുഖ കോണ്‍ട്രാക്ടറുടെ ഗർഭിണിയായ ഭാര്യയെ അതീവ ഗുരുതരാവസ്ഥയിൽ ഡിസ്പെൻസറിയിൽ കൊണ്ടുവന്നു. സ്ത്രീയും കുട്ടിയും രക്ഷപ്പെട്ടു. അല്ല ദൈവം അഭ്ഭുതം പ്രവർത്തിച്ചു. അതോടെയാണ് ഗ്രാമീണരും പുറംനാട്ടുകാരും ആശുപത്രിയിലേക്ക് ഒഴുകാൻ തുടങ്ങിയത്. ഗുരുതരാവസ്ഥയിൽ ആയാലും സിസ്റ്റർ രക്ഷിക്കുമെന്ന ഖ്യാതി എങ്ങും പടർന്നു. കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് പോയിരുന്ന രോഗികൾ പ്രത്യേകിച്ചു പാവപ്പെട്ടവർ ഫാത്തിമയിലേക്കു വന്നുകൊണ്ടിരുന്നു. സർക്കാർ ആശുപത്രിയിൽനിന്നു പോലും ഫാത്തിമയിലേക്കു രോഗികൾ എത്തി. എല്ലാം അവസാന നിമിഷമാണ്. ഒന്നും ചെയ്യാൻ പറ്റില്ലെന്നു പറഞ്ഞ് അവിടെ നിന്നു കൈയൊഴിയുന്പോൾ മാത്രം. ഇന്നുവരെ ആരെയും മറ്റൊരു ആശുപത്രിയിലക്കു പറഞ്ഞുവിട്ടിട്ടില്ല. ദൈവത്തിന്റെ ഉപകരണമായി ഡോക്ടർ മാറുകയായിരുന്നു.
ഫാത്തിമ വളർന്നു
1977-ൽ മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ഫാത്തിമ ഹോസ്പിറ്റൽ ആരംഭിച്ചതു വെറും 15 കിടക്കകളുമായിട്ടാണ്. മൂന്നു ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയിരുന്നു. ഡോക്ടറമ്മയെ കാണാനും മരുന്നു വാങ്ങാനും ഗ്രാമവും അടുത്ത ഗ്രാമങ്ങളും ഉണർന്നപ്പോൾ ആശുപത്രി 300 കിടക്കകളുള്ള ആശുപത്രിയായി മാറി.
ആദ്യകാലത്തു രാവിലെ പരിശോധനയും വൈകിട്ട് ശസ്ത്രക്രിയയും എന്നതായിരുന്നു. പിന്നീട് ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ഒപ്പറേഷനും പരിശോധനയും നടത്തിവന്നു. ആഴ്ചയിലെ ഏഴു ദിവസവും 24 മണിക്കൂറും സേവനനിരതയാകുന്നതിൽ ഒരു പരിഭവവുമില്ല. പുഞ്ചിരി മാത്രം. കൂടുതൽ ചെയ്താൽ കൂടുതൽ നല്ലതെന്നാണ് പ്രാർഥന. സർവീസിൽ നിന്നു വിരമിച്ചിട്ടും സേവനം മാത്രം നിർത്തിയില്ല. ഇപ്പോഴും പഴയതുപോലെ രോഗികളൊടൊപ്പമുണ്ട്. ശസ്ത്രക്രിയകളെല്ലാം മറ്റു ഡോക്ടർമാരെ ഏല്പിച്ചു. എന്നാലും ഡോക്ടർ അടുത്തുണ്ടാകണമെന്നു രോഗികൾക്കും ബന്ധുക്കൾക്കും നിർബന്ധമാണ്. ഇപ്പോൾ അധികാരിയായ സിസ്റ്റർ ക്ലമൻസി 100 രോഗികളെ വരെ നോക്കിയാൽ മതിയെന്നു കർശന നിർദേശം നൽകിയിട്ടുണ്ട്. എന്നിട്ടും സിസ്റ്റർ ക്ലമൻസിയുടെതന്നെ കത്തുമായി 10 മുതൽ 20വരെ രോഗികൾ ദിവസവും കൂടുതലായി എത്തുന്നുണ്ട്.
മൗവിന്റെ മദർ തെരേസ
സ്നേഹവും സമർപ്പണവും കൈമുതലാക്കിയ ഡോക്ടർക്ക് ആദ്യം ചാർത്തപ്പെട്ട പേരാണ് മൗ ഗൗരവ്. കരുണയായിരുന്നു കൈമുതൽ. പുഞ്ചിരിക്കുന്ന മുഖവുമായി ലേബർ റൂമിലൂടെ കടന്നു പോയാൽ മതി സുഖപ്രസവം ലഭിക്കുമെന്നു വിശ്വസിക്കുന്ന മൗകാർ. മദർ തെരേസയെ പോലെ പാവങ്ങളുടെ അത്താണിയായിരുന്നു അവരുടെ ഡോക്ടറമ്മ. പാവങ്ങളിൽ നിന്നു പണം സ്വീകരിക്കാതെ ചികിത്സിക്കാൻ ശിപാർശ ചെയ്യുന്ന ഡോക്ടറമ്മ. ആശുപത്രി പണം ഉണ്ടാക്കാനല്ലെന്നു ഗ്രാമം തിരിച്ചറിയുകയായിരുന്നു. ഒന്നുമില്ലെങ്കിലും രോഗികളുടെ ജീവൻ വച്ചു വിലപേശുന്ന മറ്റ് ആശുപത്രികൾക്കു വെല്ലുവിളിയായി പാവപ്പെട്ടവരുടെ അമ്മയുടെ ആശുപത്രി നിന്നു. ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്താലും അടുത്തുള്ള രോഗികളെ വീട്ടിൽ പോയ കാണുന്ന പ്രവണത ഡോക്ടറമ്മയ്ക്കുണ്ടായിരുന്നു. ഒരു അമ്മയുടെ ഉദരത്തിൽ ശിശുവിന്റെ ഹൃദയമിടിപ്പു ശ്രവിക്കുന്പോൾ ദൈവത്തിന്റെ സൃഷ്ടി ലോകത്തിലേക്കു വരുന്നതിന്റെ ആനന്ദവും അനുഭൂതിയുമാണ് തനിക്കനുഭവപ്പെടുന്നതെന്നു പറയുന്ന ഡോ. ജൂഡ്.
അവാർഡുകൾ
ആദരവിനും അവാർഡിനുംവേണ്ടി ഒന്നും ചെയ്തില്ല. പുണ്യവതിയാകണമെന്നു മനസിൽ പ്രാർഥിച്ചുകൊണ്ടാണ് ജീവിക്കുന്നത്. കുറച്ച് ആദരവുകൾ ലഭിച്ചു. ഉത്തർപ്രദേശ് സർക്കാരിന്റെ റാണി ലക്ഷ്മീബായ് പുരസ്കാർ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ വർഷം നൽകി. 2009-ൽ ടീന അംബാനി നേതൃത്വം നൽകുന്ന ഹാർമണി ഫോർ സിൽവർ ഫൗണ്ടേഷന്റെ ഹാർമണി സിൽവർ അവാർഡ്, 2002-ൽ മൗ ഗൗരവ്, 2009-ൽ കർമവീർ അവാർഡ്, 2009-ൽ ഗൈനക്കോളജിസ്റ്റ് സൊസൈറ്റി അവാർഡ്, ഐഎംഎ അവാർഡ്, നാഷണൽ ഇന്റഗ്രേറ്റഡ് മെഡിക്കൽ അസോസിയേഷൻ അവാർഡ്, രാഷ്ട്ര ലളിത ട്രെയിനിംഗ് ഡവലപ്മെന്റ് അവാർഡ് ഇതിനെല്ലാം ഉപരിയായി ഗ്രാമത്തിന്റെ സ്നേഹത്തെ ഏറ്റവും വലിയ അവാർഡായി കാണുന്ന അമ്മ.
വീട്ടിലേക്ക്....
മൗവിലെ സേവനം നിർത്തി നാട്ടിൽ നിന്നുകൂടേ. വർഷത്തിലൊരിക്കൽ സഹോദരങ്ങളെ കാണാൻവേണ്ടി ഒരാഴ്ചത്തെ ധൃതിപിടിച്ചുള്ള യാത്രയെക്കുറിച്ച് ഓർത്തപ്പോൾ ചോദിച്ചു പോയതാണ്. ഒരു നിമിഷം ഒന്നും പറഞ്ഞില്ല. പിന്നെ മൗവിലെ ജനങ്ങളെ മനസിലേക്കു കൊണ്ടുവന്നതുപോലെ ഒന്നു പുഞ്ചിരിച്ചു. സത്യം പറഞ്ഞാൽ ഒരാഴ്ച എനിക്കു വിഷമമാണ്. എന്റെ ജോലിയിൽ നിന്നകന്നു നിൽക്കാൻ കഴിയാത്ത അവസ്ഥയാണിതിനു കാരണം. മൗ എന്റെ നാടും വീടുമാണ്. കേരളത്തിൽ നിൽക്കുന്പോൾ വീട്ടിൽ നിന്ന് അകന്നു നിൽക്കുന്ന വികാരമാണ് തോന്നുന്നത്. കാരണം മൗവിൽ എന്നെ ആവശ്യമുള്ള രോഗികളുണ്ട്. എന്റെ സാമീപ്യം അവർ ആഗ്രഹിക്കുന്നുണ്ട്. ഒരു ദിവസമെങ്കിലും എന്റെ അടുക്കൽ വരാത്തവരില്ല. കൊച്ചുകുട്ടികൾ അവരെല്ലാം തന്നെ എന്റെ കുട്ടികളാണ്. അവരെല്ലാം അമ്മ എന്നാണ് വിളിക്കുന്നത്. അവിടെയാണ് സ്നേഹം കിട്ടുന്നത്. നമ്മുടെ പ്രായവും തളർച്ചയും എല്ലാം നാമറിയാതെ മാറിപോകുകയാണ്.
സംതൃപ്തി മാത്രം
ഇത്രയും കാലത്തെ ജീവിതം വിലയിരുത്തുന്പോൾ സംതൃപ്തി മാത്രം. ഈ ചെറിയവരിൽ ഒരുവനു ചെയ്തപ്പോൾ നിങ്ങൾ എനിക്കാണു ചെയ്തു തന്നത്. ഇതാണ് എന്റെ മനസിലുള്ള വചനം. ഈ വചനം മുന്നിൽ നിർത്തി എളിയ ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരുന്നത്. ഞാൻ ചെയ്തതൊന്നും എന്റെ മികവോ കഴിവോ അല്ല. എന്നെ ഭരമേൽപിച്ച ഉത്തരവാദിത്വം നിറവേറ്റുക മാത്രം ചെയ്തു. അതിനുവേണ്ടി ഒരിക്കലും ഒന്നും ചെയ്തില്ല. ശന്പളം പറ്റാതെയുള്ള സേവനം. ശന്പളം എത്രയാണെന്നു ചോദിച്ചാൽ പറയും. എല്ലാം സഭ നോക്കുന്നുണ്ട്. എനിക്കു വേണ്ടതെല്ലാം സഭ ചെയ്യുന്നുണ്ട്. പിന്നെ എന്തിനാണ് ശന്പളം. ഇതാണ് സമർപ്പിത ജീവിതമെന്നു എഴുതിവയ്ക്കുകയാണ് ഡോ.ജൂഡ്. ഈ പ്രായത്തിലും ഒരു ഗ്രാമത്തെ അവിടുത്തെ ജനതയെ മനസിൽ കൊണ്ടുനടക്കുന്ന ഒരമ്മ. അതു കൊണ്ടു മാത്രമാണ് ഈ അമ്മയെ മദർ തെരേസ എന്ന് ഈ മക്കൾ വിളിക്കുന്നത്.
ജോണ്സണ് വേങ്ങത്തടം
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
Latest News
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
Latest News
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top