ഡിഫൻസ് എക്സ്പോയിലെ ചങ്ക്സ്
ലിസൺ ബോയ്സ്, ഇതൊക്കെ വളരെ മാരകമായ ആയുധങ്ങളാണ്. ബോഫോഴ്സിന്‍റെ അൾട്ര മോഡേൺ മെഷീ ൻ ഗൺ മുതൽ നാടൻ മലപ്പുറം കത്തിവരെ ഇതിലുണ്ട്- നാടോടിക്കാറ്റെന്ന സിനിമയിൽ സ്യൂട്ട്കേസ് തുറന്നുകൊണ്ട് പവനായി എന്ന പ്രഫഷണൽ കില്ലർ പറയുന്ന ഈ ഹിറ്റ് ഡയലോഗ് അറിയാത്ത മലയാളികളില്ല. ഡിഫൻസ് എക്സ്പോ 2018 ഇത്തരത്തിലുള്ള ഒരു സ്യൂട്ട്കേസാണ്. ഈ സ്യൂട്ട്കേസിന്‍റെ ഉടമ ഇന്ത്യയാണെങ്കിൽ അതിലുള്ള വാഹനങ്ങൾക്കും ആയുധങ്ങൾക്കും മറ്റ് ഉപകരണങ്ങൾക്കും ഉടമസ്ഥർ പല രാജ്യങ്ങളാണ്. നാടൻ മലപ്പുറം കത്തിയില്ലന്നെയുള്ളൂ, അൾട്ര മോഡേൺ മെഷീൻ ഗണ്ണുകളും ഹെലികോപ്റ്ററുകളും വിമാനങ്ങളും കവചിത വാഹനങ്ങളും മിസൈലുകളുമെല്ലാം എക്സ്പോയിൽ ഗമയോടെ വിവിധ സ്റ്റാളുകളിൽ ഇരിക്കുന്നു.

സ്വർണ നൂലിഴകളാൽ നെയ്ത പട്ടുസാരികളാൽ പ്രശസ്തമായ കാഞ്ചീപുരം ജില്ലയാണ് ഏപ്രിൽ 11 മുതൽ 14 വരെ ഈ വിസ്മയങ്ങൾക്ക് ആതിഥേയത്വം വഹിച്ചത്. അമേരിക്ക, റഷ്യ, ഇസ്രയേൽ, ഫ്രാൻസ്, കൊറിയ തുടങ്ങി 42 രാജ്യങ്ങൾ മേളയിൽ സജീവമായിരുന്നു. ഇതോടെ കാഞ്ചീപുരത്തെ തിരുവിടാന്തൈ കുറച്ചു ദിവസങ്ങളിൽ ലോക ശ്രദ്ധാകേന്ദ്രമായി. മേളയുടെ ഒൗദ്യോഗിക ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കുറ്റമറ്റതാക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, സജീവ സാന്നിധ്യമായി 47 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, റിപ്പോർട്ട് ചെയ്യാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരുടെ നീണ്ടനിര, വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ യൂണിഫോമുകൾ അണിഞ്ഞ സൈനിക മേധാവികൾ, കണ്ടാലും കണ്ടാലും മതിവരാത്ത ശീതീകരിച്ച എട്ട് വലിയ ഹാളുകളിൽ സൈന്യത്തിന് കരുത്തേകുന്ന ആയുധങ്ങളും വാഹനങ്ങളും വിമാനങ്ങളും കപ്പലുകളും ഹെലികോപ്റ്ററുകളും യന്ത്രങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിച്ച വിവിധ സ്റ്റാളുകൾ, ഇന്ത്യയുടെ അഭിമാനമുയർത്തുന്ന ഇന്ത്യ ഡിഫെക്സ്പോ പവലിയൻ, ക്രിക്കറ്റ് താരം എം.എസ് ധോണിയുടെ അപ്രതീക്ഷിത സന്ദർശനം... ഡിഫൻസ് എക്സ്പോ 2018 വിശേഷങ്ങളും കാഴ്ചകളും പറഞ്ഞാലും പറഞ്ഞാലും തീരില്ല. സൈനിക ആവശ്യങ്ങൾക്കുള്ള നിരവധി വാഹനങ്ങളും അവയുടെ ചെറിയ മോഡലുകളും മേളയിൽ അണിനിരന്നിരുന്നു. ചിലത് കാഴ്ചയിൽ ഭംഗിതോന്നില്ലെങ്കിലും പ്രകടനം ഗംഭീരമാണ്. മേളയിൽ ശ്രദ്ധേയമായ നാലു വാഹനങ്ങളെ പരിചയപ്പെടാം...

കരുത്തൻ എംബിവിപിമാർ

മാവോയിസ്റ്റുകളുടെ മൈൻ ആക്രമണത്തിൽ സൈനികർ വീരമൃത്യുവരിക്കുന്ന വാർത്തകൾ പലപ്പോഴും മാധ്യമങ്ങളിൽ വരാറുണ്ട്. ഇതിനൊരു പരിഹാരം ഡിഫൻസ് എക്സ്പോയിൽ ദ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎൽ) അവതരിപ്പിച്ചു. ബിഇഎംഎൽ എംബിവിപി എന്നു പേരിട്ടിരിക്കുന്ന വാഹനം ഒരു കവചിത സൈനിക വാഹനമാണ്. മീഡിയം ബുള്ളറ്റ് പ്രൂഫ് വിഭാഗത്തിൽപ്പെടുന്ന വാഹനമാണ് ബിഇഎംഎൽ അവതരിപ്പിച്ചത്. ഫോർവീൽ ഡ്രൈവ് വാഗ്ദാനം ചെയ്യുന്ന ഈ വാഹനത്തിൽ 12 പേർക്ക് സഞ്ചരിക്കാം.

ഏതു കാലാവസ്ഥയിലും വാഹനം ഉപയോഗിക്കാൻ സാധിക്കും. വെടിവയ്പും ഗ്രനേഡ് ആക്രമണവുമെല്ലാം തരണം ചെയ്യാൻ എംബിവിപിക്ക് കഴിയും. കല്യാണി ഗ്രൂപ്പും ഇത്തരത്തിലുള്ള ഒരു വാഹനം പുറത്തിറക്കിയിട്ടുണ്ട്. ഫോർവീൽ ഡ്രൈവായി ഈ വാഹനം 21 കിലോവരെയുള്ള സ്ഫോടക വസ്തുക്കളുപയോഗിച്ചുള്ള ആക്രമണം തരണം ചെയ്യും. ഭീകരാക്രമണമുണ്ടാകുന്പോഴും മാവോയിസ്റ്റ് പ്രദേശത്ത് തെരച്ചിൽ നടത്താനും ഈ എംബിവിപികൾ സൈന്യത്തിന് കരുത്തേകും.

90 മിനിറ്റുകൊണ്ട് പാലമായി "സർവത്ര'

ഒന്നരമണിക്കൂറുകൊണ്ട് ഒരു താത്കാലിക പാലം നിർമിക്കാമെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? തിരുവനന്തപുരത്തെ പന്തളം പാലത്തിന് തകരാറുണ്ടോയപ്പോഴുള്ള ബുദ്ധിമുട്ട് നമ്മൾ കണ്ടതാണ്. സൈന്യം താത്കാലിക പാലം നിർമിച്ചതും വാർത്തയായിരുന്നു. പക്ഷെ ഇതിനും ദിവസങ്ങളെടുത്തു. എന്നാൽ ഒന്നരമണിക്കൂറുകൊണ്ട് 75 മീറ്റർ നീളമുള്ള ഒരു പാലമുണ്ടാക്കാൻ കഴിയുന്ന സർവത്രയെന്ന വാഹനം അദ്ഭുതപ്പെടുത്തുന്നതാണ്.

വെറുതെയൊരു പാലമല്ല സർവത്രയിലുള്ളത് നാലുമീറ്റർ വീതിയുള്ള പാലമാണ്. നിർമാണം പൂർത്തിയായ പാലം 15 മീറ്റർ നീളത്തിൽ രണ്ടായി മടക്കിയാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. യന്ത്ര സഹായത്തോടെ ഇത് പാലമായി നിവരുകയാണ് ചെയ്യുന്നത്. കാൽനടയാത്രക്കാർക്കു പോകാനുള്ളതാണെന്ന് കരുതിയാൽ തെറ്റി. പടുകൂറ്റൻ വാഹനങ്ങൾക്കുവരെ പുല്ലുപോലെ അക്കരെ കടക്കാം. 15 മീറ്ററുള്ള പാലം രണ്ടായി നിവർത്താൻ ബിഇഎംഎലാണ് സർവത്രയുടെ നിർമാണം. 20 മീറ്റർ നീളത്തിൽ പാലം നിർമിക്കാൻ കഴിയുന്ന ടി-72ബിഎൽടി എന്ന വാഹനവും മേളയിൽ ആകർഷകമായി. 70 ടൺ ഭാരംവരെ ഈ താത്കാലിക പാലത്തിൽ കയറ്റാമെന്നു പറയുന്പോൾ കരുത്ത് ഊഹിക്കാവുന്നതേയുള്ളു.

താരമായി "ട്രോൾ'

ട്രോളുകളെന്നത് സാധാരണ ഉപയോഗിക്കുന്ന വാക്കാണ്. കേൾക്കുന്പോഴെ ചിലർക്ക് ചിരിവരും. എന്നാൽ ഈ ട്രോൾ (Trawl) അത്ര തമാശക്കാരനല്ല. സൈനിക നീക്കങ്ങൾക്ക് മൈനുകൾ എന്നും ഭീഷണിയാണ്. ഈ ഭീഷണിയെ ഇല്ലാതാക്കുകയാണ് ടി-72 ട്രോൾ. പേരു സൂചിപ്പിക്കുന്നതുപോലെ മൈനുകളെ കണ്ടെത്താൻ ട്രോൾ റോളറുകൾ ഘടിപ്പിച്ച വാഹനമാണിത്. യുദ്ധസമയത്ത് ഉപയോഗിക്കുന്ന മൈനുകൾ കണ്ടെത്താനാണ് സാധാരണ ട്രോളിനെ ഉപയോഗിക്കുന്നത്. ഒരു സൈനിക ടാങ്ക് പോലെ ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും സൈനിക നീക്കങ്ങളിൽ സുപ്രധാന പങ്ക് വഹിക്കാൻ ഈ വാഹനത്തിനാകും.

എയുജിവി

സുരക്ഷാ സേനകളുടെ ജോലി ഏളുപ്പമാക്കുകയെന്നതാണ് എയുജിവി ( Autonomous Unmanned Ground Vehicle) കളുടെ ജോലി. കമ്മ്യൂണിക്കേഷൻ ഒാഫ് ഇൻഫർമേഷൻ (CI), കമ്മ്യുണിക്കേഷൻ ഒാഫ് ടെക്നോളജി (CT)എന്നിവയാണ് എയുജിവി പ്രധാനമായും ചെയ്യുന്നത്. കടന്നു പോകേണ്ട വഴികളിൽ തടസമുണ്ടോയെന്ന് മനസിലാക്കാനും കൃത്യമായ വഴികണ്ടെത്താനും എയുജിവികൾ സഹായിക്കും. പൂർണമായും ഒാട്ടോമാറ്റിക്കാണ് എയുജിവികൾ. ഹോണ്ട സിആർവിയുടെ എയുജിവിയാണ് ഡിഫൻസ് എക്സ്പോയിൽ പ്രദർശനത്തിനായി ഉണ്ടായിരുന്നത്. തീവ്രവാദ ആക്രമണം തടയാനും ആക്രമണമുണ്ടാകുന്ന സ്ഥലത്ത് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സൈനിക നീക്കങ്ങളെ സഹായിക്കാനും എയുജിവിക്ക് കഴിയും. മാത്രമല്ല 450 കിലോ ഭാരവും വഹിക്കാൻ എയുജിവിക്കാകും. പ്രധാന വ്യക്തികളുടെ സുരക്ഷയ്ക്കായി ഉപയോഗിക്കുക എന്ന ലക്ഷ്യമാണ് എയുജിവികളടെ നിർമാണത്തിന് പിന്നിൽ.

കാഴ്ചകളുടെയും അദ്ഭുതങ്ങളുടെയും വിരുന്നാണ് ഒാരോ ഡിഫൻസ് എക്സ്പോയും. തമിഴ്നാട്ടിലെ തിരുവിടാന്തൈയിൽ നടന്ന ഡിഫൻസ് എക്സ്പോയുടെ പത്താമത്തെ എഡിഷനും വ്യത്യസ്തല്ല. 800 കോടി രൂപയോളം ചെലവുള്ള എക്സ്പോ നടന്നത് 2.90 ലക്ഷം സ്ക്വയർഫീറ്റ് സ്ഥലത്താണ്. 500 ഇന്ത്യൻ കന്പനികളും 154 വിദേശ കന്പനികളും തങ്ങളുടെ ഉത്പന്നങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു. ഒാരോന്നും കൗതുകവും വിജ്ഞാനവും പകരുന്നവ. മൂന്നുദിവസം ക്ഷണിക്കെപ്പെട്ടവർക്കു മാത്രമേ മേളസന്ദർശിക്കാൻ കഴിയുമായിരുന്നുള്ളു. ഒരു ദിവസം പൊതുജനത്തിനും മേള സന്ദർശിക്കാൻ അവസരമുണ്ടായിരുന്നു.

കർശനമായ സുരക്ഷാ പരിശോധനകൾക്കു ശേഷം മാത്രമേ അകത്തേക്ക് പ്രവേശനമുള്ളു. മേളയുടെ ദിനങ്ങളിൽ നടന്ന സൈനിക അഭ്യാസങ്ങൾ വിസ്മയപ്പെടുത്തുന്നവയായി.

കടലിനോട് ചേർന്നു കിടക്കുന്ന സ്ഥലമാണ് തിരുവിടാന്തൈ. അതിനാൽ തന്നെ കര-നാവിക-വ്യോമ സേനകൾക്ക് ഒരുമിച്ച് അഭ്യാസം നടത്താൻ സാധിച്ചു. തത്സമയ അഭ്യാസപ്രകടനങ്ങൾ‌ നടക്കുന്നിടത്തെ പൊള്ളുന്ന വെയിലും അലോസരപ്പെടുത്തുന്ന പൊടിയുമെല്ലാം നമ്മുടെ സൈനികരുടെ അഭ്യാസങ്ങൾക്ക് മുന്നിൽ തോറ്റ് മടങ്ങി. സാരംഗ് - ധനുഷ് ഹെല്കോപ്റ്ററുകളുടെ പ്രകടനം ശ്വാസമടക്കി മാത്രമേ കാണാനാകു. തമിഴ്നാട് ആദ്യമായി ആതിഥ്യം വഹിച്ച മേള എല്ലാം കൊണ്ടും ഗംഭീര സദ്യയായി.‌

സോനു തോമസ്