അധികാരികൾ മാന്യന്മാരായിരിക്കണം
ചൈനീസ് ജനത എന്നും ആദരവോടെ അനുസ്മരിക്കുന്ന സമുന്നതനായ തത്ത്വചിന്തകനും രാജ്യശാസ്ത്രജ്ഞനും അധ്യാപകനുമായിരുന്നു കൺഫ്യൂഷസ് (551-479 ബിസി). ചരിത്രകാരന്മാരുടെ നിഗമനമനുസരിച്ചു കുലീനവംശത്തിലാണ് അദ്ദേഹം ജനിച്ചത്. എന്നാൽ സാന്പത്തികബുദ്ധിമുട്ടുകൾ അദ്ദേഹത്തിനു ധാരാളമുണ്ടായിരുന്നു. തന്മൂലമാണ് വിവിധ ജോലികളിൽ വൈദഗ്ധ്യം നേടുന്നതിനു താൻ ശ്രമിച്ചതെന്ന് അദ്ദേഹത്തിന്‍റെ പേരിലുള്ള ഒരു പുസ്തകത്തിൽ അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.‌

സ്വന്തം പരിശ്രമംകൊണ്ടു പഠിച്ചുവളർന്ന അദ്ദേഹം മുപ്പതാം വയസിനോടടുത്താണ് അധ്യാപനരംഗത്തേക്കു കടന്നതെന്നു കരുതപ്പെടുന്നു. അദ്ദേഹത്തിന്‍റെ കീഴിൽ പലപ്പോഴായി മൂവായിരത്തോളം വിദ്യാർഥികൾ പഠിച്ചിട്ടുണ്ടത്രെ. അവരിൽ എഴുപത്തിയഞ്ചു പേർ അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട ശിഷ്യരായി അറിയപ്പെടുന്നു.

അധ്യാപകൻ എന്നതുപോലെ ഒരു സംഗീതപ്രേമിയും എഴുത്തുകാരനുമായിരുന്നു കൺഫ്യൂഷസ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചു ജനങ്ങളുടെ ഗ്രാമീണ ഗാനങ്ങൾ സമാഹരിക്കുന്നതിൽ അദ്ദേഹം തല്പരനായിരുന്നു. അവയെല്ലാം ഉൾപ്പെടുത്തി അദ്ദേഹം എഡിറ്റുചെയ്ത പുസ്തകം "ദ ബുക്ക് ഓഫ് സോംഗ്സ്' എന്നറിയപ്പെടുന്നു.

എന്നാൽ, കൺഫ്യൂഷസിന്‍റെ പ്രധാന നേട്ടം ചൈനീസ് ജനതയ്ക്ക് അദ്ദേഹം നൽകിയ തത്ത്വചിന്തകളും ജീവിത വീക്ഷണവുമാണ്. അവ നാം കണ്ടെത്തുന്നത് അദ്ദേഹത്തിന്‍റെ ശിഷ്യന്മാർ സമാഹരിച്ചു പ്രസിദ്ധീകരിച്ച "അനലെക്‌ട്സ്' അല്ലെങ്കിൽ "എഡിറ്റഡ് കോൺവർസേഷൻ ' എന്ന ഗ്രന്ഥത്തിലാണ്.

ഈ ഗ്രന്ഥത്തിൽ കൺഫ്യൂഷസ് പഠിപ്പിക്കുന്നതനുസരിച്ച് അധികാരികളുടെ പ്രധാന കടമ പൊതുജനനന്മയും അവരുടെ സന്തോഷവും ഉറപ്പുവരുത്തുക എന്നുള്ളതാണ്. ഈ ലക്ഷ്യം സാധിക്കണമെങ്കിൽ അധികാരികൾ അവരുടെ സ്വഭാവമഹിമ ഉറപ്പുവരുത്തുകയും എപ്പോഴും നല്ല മാതൃക നൽകുകയും ചെയ്യണമെന്ന് അദ്ദേഹം സമർഥിക്കുന്നു. അധികാരികളുടെ സ്വഭാവവൈശിഷ്ട്യവും സന്മാതൃകയും പൊതുജനത്തിന്‍റെ സ്വഭാവരീതികളെ ക്രിയാത്മകമായി സ്വാധീനിക്കുമെന്ന് അദ്ദേഹം പറയുന്നു.

അധികാരസ്ഥാനങ്ങളിലിരിക്കുന്നവർ യഥാർഥ മാന്യന്മാരായിരിക്കണമെന്നും അവരിൽ മനുഷ്യസ്നേഹവും പരോപകാര തത്പരതയും ഔദാര്യമനസ്ഥിതിയും ഉണ്ടായിരിക്കണമെന്നും കൺഫ്യൂഷസ് ഓർമിപ്പിക്കുന്നുണ്ട്. അധികാരികൾ യഥാർഥ മാന്യന്മാരാണെങ്കിൽ അവരുടെ സ്വഭാവമഹിമകൊണ്ട് അവർ എടുക്കുന്ന തീരുമാനങ്ങളും നടപടികളും കുറ്റമറ്റവയും ജനോപകാരപ്രദവുമായിരിക്കുമെന്നും അദ്ദേഹം പഠിപ്പിക്കുന്നു.

ഒട്ടേറെ നൂറ്റാണ്ടുകൾക്കു മുന്പ് കൺഫ്യൂഷ്യസ് പഠിപ്പിച്ച ഇക്കാര്യങ്ങൾ ഇപ്പോഴും പ്രസക്തമാണെന്നത് അവയുടെ മൂല്യം നമ്മെ അനുസ്മരിപ്പിക്കുന്നു. കൺഫ്യൂഷ്യസ് അധികാരികളെക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ പ്രധാനമായും രാഷ്ട്രീയ അധികാരികളെ കേന്ദ്രീകരിച്ചായിരുന്നു.

എന്നാൽ അധികാരികളെക്കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഏത് അധികാരസ്ഥാനം വഹിക്കുന്ന വ്യക്തിക്കും ബാധകമാണ് എന്നതു നാം മറക്കേണ്ട. കുടുംബത്തിൽ അധികാരസ്ഥാനം വഹിക്കുന്നതു മാതാപിതാക്കളാണെങ്കിൽ സ്കൂളിൽ അധികാരമുള്ളത് അധ്യാപകർക്കും അതുപോലെ മറ്റ് അധികാരസ്ഥാനങ്ങളിലിരിക്കുന്നവർക്കുമാണ്. വലിയ ബിസിനസ് കോർപറേഷനുകളിലാണെങ്കിലും ചെറിയ കന്പനികളിലും ഓഫീസുകളിലും കച്ചവടസ്ഥാപനങ്ങളിലുമാണെങ്കിലും അവിടെയൊക്കെ അധികാരസ്ഥാനത്തിരിക്കുന്നവരുണ്ട്.

മതരംഗത്തെ കാര്യമെടുത്താലും ഇതുതന്നെയാണു സ്ഥിതി. അവിടെയും വിവിധതലങ്ങളിലുള്ള അധികാരസ്ഥാനങ്ങൾ ഉണ്ട്. ഇതുപോലെ, മനുഷ്യജീവിതത്തിന്‍റെ ഏതുരംഗത്താണെങ്കിലും അവിടെ അധികാരസ്ഥാനം വഹിക്കുന്നവരുണ്ട്. അക്കൂട്ടത്തിൽ ഏതെങ്കിലും രീതിയിൽ നാമും ഉൾപ്പെടും എന്നതാണു വസ്തുത. തന്മൂലം, അധികാരികളെക്കുറിച്ചു കൺഫ്യൂഷസ് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മെയും ബാധിക്കുന്നവതന്നെ.

അവയിൽ പ്രധാനപ്പെട്ടത് അദ്ദേഹം പഠിപ്പിക്കുന്നതുപോലെ, നാം ആരുടെ മേൽ അധികാരം നടത്തുന്നുവോ അവരുടെ നന്മയും ജീവിതസന്തോഷവും ഉറപ്പുവരുത്തുക എന്നതാണ്. അതു സാധിക്കണമെങ്കിൽ നമ്മുടെ സ്വഭാവം കുറ്റമറ്റതായിരിക്കണമെന്നും നാം എപ്പോഴും നല്ല മാതൃക നൽകണമെന്നുള്ളതും നാം മറന്നുപോകരുത്.

അധികാരസ്ഥാനത്തിരിക്കുന്ന വ്യക്തികൾ ചിലപ്പോഴെങ്കിലും പൊതുനന്മയ്ക്കു പകരം സ്വന്തം കാര്യലാഭത്തിനായി പരിശ്രമിക്കുന്നതായി നാം കണ്ടേക്കാം. അതിന്‍റെ പ്രധാന കാരണം അവരുടെ സ്വഭാവന്യൂനതകൾ ആണെന്നതു വ്യക്തമാണല്ലോ.

നാം വഹിക്കുന്ന അധികാരം ഏതു രീതിയിലുള്ളതാണെങ്കിലും ആ രംഗത്ത് ഏറ്റവും ശരിയായ രീതിയിൽ കാര്യങ്ങൾ ചെയ്യുവാൻ നമുക്കു ശ്രദ്ധിക്കാം. നമ്മുടെ അധികാരം മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കുന്നതിനു പകരം നമ്മുടെ സ്വഭാവമഹിമയും സന്മാതൃകയുംകൊണ്ട് അവരുടെ നന്മയും സന്തോഷവും നമുക്ക് ഉറപ്പുവരുത്താം.

കൺഫ്യൂഷസ് ഓർമപ്പെടുത്തിയിട്ടുള്ളതുപോലെ, യഥാർഥ മാന്യന്മാരായിരിക്കണം അധികാരസ്ഥാനം വഹിക്കുന്നവർ. ഏതെങ്കിലും കാരണവശാൽ നമ്മൾ അങ്ങനെയല്ലെങ്കിൽ നമുക്കു യഥാർഥ മാന്യന്മാരായി മാറാൻ ശ്രമിക്കാം. അപ്പോൾ നാം വഹിക്കുന്ന അധികാരസ്ഥാനങ്ങൾ യഥാർഥത്തിൽ മറ്റുള്ളവരുടെ നന്മയ്ക്കും ജീവിതസന്തോഷത്തിനും വഴിതെളിക്കും.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ