ദാനം ചെയ്യാം, ദൈവത്തിനല്ലേ കൊടുക്കുന്നത്
അതിസുന്ദരനായിരുന്നു യുവാവായ ഹ്യൂയി എർസ്കിൻ. അയാളെ വിവാഹം കഴിക്കുവാൻ ലോറ എന്ന സുന്ദരി നൂറുവട്ടം തയാറുമായിരുന്നു. പക്ഷേ വിവാഹം നക്കണമെങ്കിൽ എർസ്കിനു സ്ഥിരവരുമാനം ഉണ്ടാകണമെന്നു ലോറയുടെ പിതാവ് ശാഠ്യം പിടിച്ചു. നിന്‍റെ പേരിൽ പതിനായിരം പൗണ്ട് എങ്കിലും ബാങ്കിലുണ്ടാകുന്പോൾ നീ വരൂ! അപ്പോൾ കല്യാണം ഞാൻ നടത്തിത്തരാം.

ഒന്നര നൂറ്റാണ്ടു മുൻപുള്ള ഇംഗ്ലണ്ടാണ് ഈ കഥയുടെ പശ്ചാത്തലം. അവിടെ ഇന്ന് എന്നപോലെ അന്നും സ്ത്രീധനം നൽകുന്ന സന്പ്രദായമില്ലായിരുന്നു. നേരെ മറിച്ചു, ചെറുക്കനു ജീവിക്കാൻ വകയുണ്ടായിരുന്നെങ്കിലേ പെണ്ണിന്‍റെ മാതാപിതാക്കൾ അവളുടെ വിവാഹത്തിനു സമ്മതിക്കുമായിരുന്നുള്ളു. അന്നാണെങ്കിൽ ചെറുക്കന്‍റെ കൂടെ പെണ്ണ് ഒളിച്ചോടിപ്പോകുന്ന പതിവും ഇല്ലായിരുന്നു.

എർസ്കിൻ മടിയനായിരുന്നതുകൊണ്ടല്ല പണമുണ്ടാക്കുവാൻ സാധിക്കാതെ പോയത്. പല ജോലികൾ അയാൾ ചെയ്തതാണ്. പക്ഷേ ഒരിടത്തും വിജയിച്ചില്ല. പണമുണ്ടാക്കുവാൻ സാധാരണക്കാർക്ക് അത്ര എളുപ്പമുള്ള കാലമായിരുന്നില്ല അത്.

ഒരിക്കൽ ലോറായെ കാണുവാൻ പോകുന്ന വഴി എർസ്കിൻ തന്‍റെ സുഹൃത്തായ അലൻ ട്രെവർ എന്ന ചിത്രകാരന്‍റെ സ്റ്റുഡിയോയിലെത്തി. ട്രെവർ അപ്പോൾ ഒരു ഭിക്ഷക്കാരനെ മോഡലായിട്ട് ഇരുത്തി ആ ഭിക്ഷക്കാരന്‍റെ ചിത്രം വരയ്ക്കുകയായിരുന്നു.

ആ ഭിക്ഷക്കാരനെ കണ്ടപ്പോൾ എർസ്കിന് ഏറെ അദ്ഭുതവും ആദരവും തോന്നി. നിങ്ങൾ എവിടെനിന്നാണ് ഇത്രയും നല്ല ഒരു മോഡലിനെ കണ്ടെത്തിയത്? എർസ്കിൻ ചോദിച്ചു. "ഭിക്ഷക്കാരനാണെങ്കിലും എത്ര ആഢ്യത്വമാണ് അയാളുടെ മുഖത്തിന്.

ഇംഗ്ലണ്ടിലെ തെരുവീഥിയിൽനിന്നു തന്നെ, ട്രെവർ പറഞ്ഞു. റെം ബ്രാൻഡ് വരയ്ക്കുകയായിരുന്നെങ്കിൽ ഇയാളുടെ ചിത്രം ഒരു ചരിത്ര സംഭവം തന്നെ ആകുമായിരുന്നു. ഉടനെ എർസ്കിൻ ചോദിച്ചു: മോഡലിനു എന്തു പ്രതിഫലം കൊടുക്കും. അപ്പോൾ ട്രെവർ പരഞ്ഞു: മണിക്കൂറിനു ഒരു ഷില്ലിംഗ് വച്ച് കൊടുക്കും.

അന്നത്തെക്കാലത്തു ബ്രിട്ടീഷ് പൗണ്ട് എന്ന നാണയത്തിന്‍റെ ഇരുപതിലൊന്നായിരുന്നു ഒരു ഷില്ലിംഗിന്‍റെ മൂല്യം. അതു വളരെ കുറഞ്ഞ തുകയാണല്ലോ എന്ന് എർസ്കിനു തോന്നി. അയാൾ അക്കാര്യം ട്രെവറിനോടു പറഞ്ഞു. ട്രെവർ അപ്പോൾ അതു ചിരിച്ചു തള്ളുകയും ചെയ്തു.
അല്പം കഴിഞ്ഞപ്പോൾ ട്രെവറിനെ അന്വേഷിച്ചു ചിത്രങ്ങൾ ഫ്രെയിം ചെയ്യുന്ന ആൾ എത്തി. അയാൾക്ക് നിർദേശങ്ങൾ കൊടുക്കുവാനായി ട്രെവർ പുറത്തേക്കു പോയപ്പോൾ എർസ്കിൻ തന്‍റെ പോക്കറ്റിൽ കിടന്ന ഒരു പൗണ്ടിന്‍റെ ഏക സ്വർണനാണയം എടുത്ത് ആ ഭിക്ഷക്കാരനു നൽകി. അപ്പോൾ ആ ഭിക്ഷക്കാരൻ ഒരു പുഞ്ചിരിയോടെ എർസ്കിനു നന്ദി പറഞ്ഞു.

ട്രെവർ സ്റ്റുഡിയോയിൽ മടങ്ങിയെത്തിയപ്പോൾ എർസ്കിൻ വേഗം ട്രെവറിനു നന്ദി പറഞ്ഞു ലോറായെ സന്ദർശിക്കുവാനായി പോയി. കൈയിലുണ്ടായിരുന്ന ഏക നാണയം ഭിക്ഷക്കാരനു കൊടുത്തതുകൊണ്ട് നടന്നാണ് എർസ്കിൻ പിന്നീട് വീട്ടിലെത്തിയത്.

അന്നു രാത്രിയിൽ സുഹൃത്തുക്കളെ കാണുവാനായി എർസ്കിൻ ഒരു ക്ലബ്ബിൽ പോയി. അപ്പോൾ ട്രെവർ അവിടെ ഉണ്ടായിരുന്നു. ഉടനെ ഭിക്ഷക്കാരന് എർസ്കിനെ വളരെ ഇഷ്ടപ്പെട്ടു എന്നു ട്രെവർ പറഞ്ഞു. അതു കേട്ടപ്പോൾ തന്‍റെ വീട്ടിൽ വെറുതെയിരിക്കുന്ന ചില പഴയ വസ്ത്രങ്ങൾ ആ ഭിക്ഷക്കാരനു കൊടുക്കുവാൻ തയാറാണെന്നു ട്രെവർ പറഞ്ഞു.

ഉടനെ പൊട്ടിച്ചിരിച്ചുകൊണ്ട് ട്രെവർ പറഞ്ഞു: നീ കണ്ട ഭിക്ഷക്കാരൻ യൂറോപ്പിലെ ഏറ്റവും വലിയ പണക്കാരനായ ബാരൺ ഹൗസ് ബർഗ് ആയിരുന്നു! അതു കേട്ടപ്പോൾ എർസ്കിൻ ആകെ മഞ്ഞളിച്ചു പോയി. കല്യാണക്കാര്യത്തിൽ എർസ്കിൻ നേരിടുന്ന പ്രതിസന്ധിയും എർസ്കിനെ സംബന്ധിച്ച മറ്റു വിവരങ്ങളും താൻ ഹൗസ് ബർഗിനോടു പറഞ്ഞുവെന്നു ട്രെവർ പറഞ്ഞപ്പോൾ എർസ്കിൻ ആകെ അസ്വസ്ഥനായി. പക്ഷേ അപ്പോഴും ചിരി അടക്കുവാൻ ട്രെവറിനു കഴിഞ്ഞില്ല.

പിറ്റേദിവസം ഒരു സന്ദർശകൻ എർസ്കിന്‍റെ വീട്ടിലെത്തി എർസ്കിന് ഒരു കവർ നൽകി. അതിൽ എർസ്കിനുള്ള വിവാഹ സമ്മാനമായി പതിനായിരം പൗണ്ടിന്‍റെ ഒരു ചെക്കുണ്ടായിരുന്നു. അതിൽ ഒപ്പിട്ടിരുന്നതു ബാരൺ ഹൗസ്ബർഗ് ആയിരുന്നു!

ദി മോഡൽ മില്യനെയർ എന്ന പേരിൽ പ്രസിദ്ധ ആംഗ്ലേയ സാഹിത്യകാരനായ ഓസ്കർ വൈൽഡ് എഴുതിയ ചെറുകഥയുടെ ചുരുക്കമാണു മുകളിൽ കൊടുത്തിരിക്കുന്നത്. ഈ കഥ വായിക്കന്പോൾ എർസ്കിനുണ്ടായ ഭാഗ്യത്തിൽ നമുക്കും സന്തോഷം തോന്നുമെന്നു തീർച്ചയാണ്.
തനിക്ക് ആവശ്യത്തിലേറെ പണമുണ്ടായിരുന്നതു കൊണ്ടല്ല എർസ്കിൻ തന്‍റെ കൈവശമുണ്ടായിരുന്ന ഏക സ്വർണനാണയം ഭിക്ഷക്കാരനു നൽകിയത്. ആ പണത്തിനു തന്നെക്കാളേറെ ആവശ്യം ആ ഭിക്ഷക്കാരന് ആണ് എന്ന ബോധ്യമാണ് ഉദാരമായി ദാനം ചെയ്യുവാൻ എർസ്കിനെ പ്രേരിപ്പിച്ചത്.

നമുക്കു ധാരാളം പണമില്ലായിരിക്കാം. എന്നാൽ, നമ്മുടെ കൈവശമുള്ള പണത്തിനു നമ്മെക്കാളേറെ ആവശ്യമുള്ളവർ ഉണ്ടെന്നറിഞ്ഞാൽ നാം അവർക്കു ദാനം ചെയ്യുമോ? സംശയമാണ്. കാരണം, മറ്റുള്ളവരെ ഉദാരമായി സഹായിക്കുന്നതിൽ നാം ഇനിയും ബഹുദൂരം പോകേണ്ടിയിരിക്കുന്നു.

എർസ്കിൻ ദാനം ചെയ്തത് ഒരു ഭിഷക്കാരന് ആയിരുന്നു. എന്നാൽ അയാൾ യഥാർഥത്തിൽ ഭിക്ഷക്കാരനല്ലായിരുന്നു. പ്രത്യുത ഭിക്ഷക്കാരന്‍റെ വേഷമണിഞ്ഞ ഒരു കോടീശ്വരനായിരുന്നു. നാം ഭിക്ഷയോ ദാനമോ നൽകുന്നതു മനുഷ്യർക്കാണെന്നു നമുക്കറിയാം. എന്നാൽ, അതു സ്വീകരിക്കുന്നതു യഥാർഥത്തിൽ അവർ അല്ല, പ്രത്യുത ദൈവമാണ് എന്നതു നമുക്കു മറക്കാതിരിക്കാം. അതുകൊണ്ടല്ലേ, ഈ ചെറിയവർ ഒരുത്തർക്കു നിങ്ങൾ ചെയ്തപ്പോഴെല്ലാം എനിക്കു തന്നെയാണു നിങ്ങൾ ചെയ്തത് എന്നു ദൈവപുത്രനായ യേശു അരുളിചെയ്തത്?

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ