ഇവിടത്തെ കാറ്റാണു കാറ്റ്
ഇടുക്കി എന്നു പറയുന്പോൾ മൂന്നാറിലെ തണുപ്പും മീശപ്പുലിമലയിലെ മഞ്ഞും പെരിയാർ വന്യജീവിസങ്കേതത്തിലെ കടുവയുമൊക്കെയാണ് സഞ്ചാരികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക. എന്നാൽ അധികമൊന്നും അറിയപ്പെടാത്ത, സൗന്ദര്യത്തിന്‍റെ കാര്യത്തിൽ ഒട്ടും പിന്നിലല്ലാത്ത നിരവധി സ്ഥലങ്ങൾ ഇടുക്കിയിലുണ്ട്. അത്തരത്തിലൊരു സ്ഥലമാണ് പാഞ്ചാലിമേട്.പച്ചപുതച്ച കുന്നുകളും താഴ്‌വരകളും നിറഞ്ഞ ഈ പ്രദേശം നിരവധി കാഴ്ചകളാണ് സഞ്ചാരികൾക്കായി ഒരുക്കിവച്ചിരിക്കുന്നത്. ഈ കാഴ്ചകളുടെ മനോഹാരിത ഒട്ടും കുറയ്ക്കാതെതന്നെ പാഞ്ചാലിമേടിനെ കൂടുതൽ സുന്ദരിയാക്കാനുള്ള പദ്ധതികൾ അധികൃതർ തുടങ്ങിക്കഴിഞ്ഞു. പുതിയ കവാടവും, മാർബിൾ ബഞ്ചുകളും കൽക്കൂടാരങ്ങളുമൊക്കെയായി സഞ്ചാരികളെ എതിരേൽക്കാൻ ഒരുങ്ങിനിൽക്കുന്ന പാഞ്ചാലിമേടിന്‍റെ വിശേഷങ്ങളിലേക്ക്.

മലമുകളിലെ മരതകം

കോട്ടയം-കുമളി റോഡിൽ(എൻഎച്ച് 183) കുട്ടിക്കാനത്തിന് സമീപത്തായി മുറിഞ്ഞപുഴ എന്നൊരു ഗ്രാമമുണ്ട്. ഇവിടെനിന്ന് കണയങ്കവയൽ എന്ന സ്ഥലത്തേക്ക് പോകുന്ന വളഞ്ഞു പുളഞ്ഞ റോഡിലൂടെ 4.5 കിലോമീറ്റർ മലകയറിച്ചെന്നാൽ പെട്ടെന്ന് നമ്മൾ ലോകത്തിന്‍റെ നെറുകയിലെത്തിയതുപോലെ തോന്നും. സമുദ്രനിരപ്പിൽനിന്ന് 2500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥലമാണ് പാഞ്ചാലിമേട്.

പച്ചപുതച്ച മൊട്ടക്കുന്നുകളും,കണ്ണെത്താ ദൂരത്ത് പരന്നുകിടക്കുന്ന താഴ് വാരങ്ങളും, അവയെ തൊട്ടുതഴുകി കടന്നുപോകുന്ന മഞ്ഞും,എപ്പോഴും വീശിയടിക്കുന്ന ഇളംകാറ്റും,ഏഴുമലകൾക്കപ്പുറത്തെ കാഴ്ചകൾ കാട്ടിത്തരുന്ന പാറക്കെട്ടുകളുമൊക്കെ പാഞ്ചാലിമേടിനെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാക്കുന്നു.

സഞ്ചാരികളെ ഇതിലേ, ഇതിലേ

പ്രകൃതിയൊരുക്കിയ ഈ വിരുന്ന് ആസ്വദിക്കുവാനായി കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിന്‍റെ ഭാഗമായി പാഞ്ചാലിമേടിനെ അടിമുടി അണിയിച്ചൊരുക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിന്‍റെ ആദ്യഘട്ടമായി പ്രവേശന കവാടം, വിശ്രമകേന്ദ്രം,റെയിൻ ഷെൽട്ടർ, കല്ലുപാകിയ നടപ്പാതകൾ,മാർബിൾ ബഞ്ചുകൾ, സോളാർ ലൈറ്റുകൾ, ടോയ്‌ലറ്റുകൾ എന്നിവ നിർമിച്ചുകഴിഞ്ഞു. ഡിടിപിസിയുടെ ആഭിമുഖ്യത്തിൽ ഒന്പതു കോടിയുടെ പദ്ധതികളാണ് ഇവിടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടം കഴിഞ്ഞയാഴ്ച ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാടിന് സമർപ്പിച്ചു. പ്രവേശനകവാടത്തിൽനിന്ന് 10 രൂപയുടെ പാസ് എടുത്തതിനുശേഷംവേണം മേട്ടിലേക്ക് കയറാൻ. യാതൊരുവിധ പ്ലാസ്റ്റിക് വസ്തുക്കളും ഇവിടേക്ക് കൊണ്ടുവരാൻ സഞ്ചാരികൾക്ക് അനുവാദമില്ല. വികസന പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടമായി പാഞ്ചാലിക്കുളം നവീകരിക്കാനും ഇവിടെ ബോട്ടിംഗിന്‍റെ സാധ്യതകൾ തേടാനും ആലോചനയുണ്ട്. ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ മേടിന്‍റെ പരിസരങ്ങളിലായി ഹോം സ്റ്റേകൾ പണിയാനും പദ്ധതിയുണ്ട്.

നാടുകാണിക്കും ആനപ്പാറ

പാഞ്ചാലിമേട്ടിൽ ഏറ്റവുമധികം കാഴ്ചകൾ സമ്മാനിക്കുന്ന ഒരിടമാണ് ആനപ്പാറ. ആനപ്പാറയുടെ മുകളിൽനിന്ന് നോക്കിയാൽ കേരളത്തിലെ മൂന്നിലൊരു ഭാഗം കാണാമെന്നാണ് ഇവിടത്തുകാരുടെ പക്ഷം. നല്ല തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ആലപ്പുഴ ബീച്ചിന്‍റെയും ലൈറ്റ് ഹൗസിന്‍റെയും വിദൂര കാഴ്ചയും ദൃശ്യമാണ്.

ഐതിഹ്യം ഉറങ്ങുന്ന താഴ്‌വര

മഹാഭാരത കഥയിലെ പാണ്ഡവൻമാർ വനവാസകാലത്ത് തങ്ങളുടെ പത്നി ദ്രൗപതിയോടൊപ്പം ഈ താഴ്‌വരയിൽ താമസിച്ചിരുന്നതായി ഒരു കഥയുണ്ട്. ദ്രൗപതിയുടെ മറ്റൊരു പേരാണ് പാഞ്ചാലി. അതുകൊണ്ടാണ് ഈ സ്ഥലത്തെ പാഞ്ചാലിമേട് എന്നുവിളിക്കുന്നതെന്നാണ് ഐതിഹ്യം.വേനൽക്കാലത്തുപോലും വറ്റാത്ത ഒരു കുളമുണ്ട് ഈ മേട്ടിൽ. പാഞ്ചാലി ഉപയോഗിച്ചിരുന്നു എന്ന് കരുതുന്ന ഈ കുളത്തെ പാഞ്ചാലിക്കുളം എന്നാണ് വിളിക്കുന്നത്. ഇപ്പോൾ ഈ കുളത്തിന്‍റെ സ്ഥാനത്ത് വെറും ചതുപ്പുനിലം മാത്രമാണുള്ളത്. ഇതിന്‍റെ സമീപത്തായി നാട്ടുകാർക്ക് വെള്ളമെടുക്കാൻ മറ്റൊരു കുളം നിർമിച്ചിട്ടുണ്ട്. ഇവിടെ എത്തുന്ന പലരും ഇത് പാഞ്ചാലിക്കുളമാണെന്ന് തെറ്റിധരിക്കാറുണ്ട്.
പാഞ്ചാലിമേട്ടിൽനിന്നാൽ ശബരിമല മകരജ്യോതി കാണാം. അതുകൊണ്ടുതന്നെ അയ്യപ്പ ഭക്തർക്ക് പ്രിയപ്പെട്ടതാണ് ഇവിടം. ഇവിടത്തെ ഒരു കുന്നിൽ ശ്രീഭുവനേശ്വരിയുടെ ക്ഷേത്രമുണ്ട്. മറ്റൊരു കുന്നിൽ കുരിശുമലയുമുണ്ട്.

തൊപ്പിക്കല്ലുകളുടെ സാനിധ്യം?

പാഞ്ചാലിമേട് കേവലമൊരു വിനോദസഞ്ചാരകേന്ദ്രം മാത്രമായി കാണരുതെന്നാണ് ഇവിടത്തെ പ്രദേശവാസികളുടെ ആവശ്യം. കേരളസംസ്കാരത്തിലേക്കും പാരന്പര്യത്തിലേക്കും വെളിച്ചം വീശുന്ന നിരവധി സ്മാരകങ്ങൾ താഴ്‌വരയിലവിടവിടായി ഒളിഞ്ഞു കിടപ്പുണ്ടെന്നാണ് ഇവർ പറയുന്നത്. മേടിന്‍റെ പലഭാഗങ്ങളിലും കുത്തിനാട്ടിനിറുത്തിയിരിക്കുന്ന പരന്ന പാറക്കല്ലുകളും അവയുടെ സമീപത്തായി വച്ചിരിക്കുന്ന കുടയുടെ ആകൃതിയിലുള്ള കല്ലുകളും ശിലായുഗത്തിൽ ആളുകളെ സംസ്കരിച്ചിരുന്ന തൊപ്പിക്കല്ലുകളാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്നാൽ ഇതിനെ സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങളൊന്നുംതന്നെ നടന്നിട്ടില്ല. മുന്പ് ഇവിടം സന്ദർശിച്ച കേരള യൂണിവേഴ്സിറ്റ് ആർക്കിയോളജി ഡിപ്പാർട്ട്മെന്‍റിലെ വിദ്യാർഥകളും ഇതേ സംശയം പ്രകടിപ്പിച്ചിരുന്നു. പാഞ്ചാലിമേടിന് സമീപം താമസിക്കുന്ന 92 കാരനായ അപ്പച്ചൻ ചേട്ടന്‍റെ ഓർമയിൽ അദ്ദേഹത്തിന്‍റെ ചെറുപ്പകാലത്ത് ഇവിടെ പലയിടങ്ങളിലും ഇത്തരം കല്ലുകൾ കുത്തിച്ചാരിവച്ചിരുന്നു. എന്നാൽ പിന്നീട് ഇവിടം കാണാനെത്തിയ സഞ്ചാരികൾതന്നെ ഇവ മറിച്ചിട്ടെന്നും അപ്പച്ചൻ ചേട്ടൻ പറയുന്നു.

ഇവിടത്തെ പുല്ല് വെറും പുല്ലല്ല

നട്ടുച്ചയ്ക്കുപോലും സൂര്യന്‍റെ ചൂടിനെ കുളിർപ്പിക്കുന്ന ഇളം കാറ്റ് പാഞ്ചാലിമേട്ടിൽ വീശുന്നു. സഞ്ചാരികളുടെ മടുപ്പും ആലസ്യവുമൊക്കെ മാറ്റുന്ന ഒരു സുഗന്ധമുണ്ട് ഈ കാറ്റിന്. മേട്ടിൽ തഴച്ചുവളർന്നു നിൽക്കുന്ന തെരുവുപുല്ലുകളാണ് ഇവിടത്തെ കാറ്റിനെ സുഗന്ധിയാക്കുന്നത്. ആയൂർവേദ തൈലങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നതാണ് ഈ പുല്ല്. അധികം ഉയരമില്ലാത്ത ചെറുമരങ്ങളും കുറ്റിച്ചെടികളുമാണ് ഇവിടത്തെ സസ്യസന്പത്ത്. തെരുവപ്പുല്ലിനുപുറമെ ചുറ്റീന്തുകളും നിലത്തു പറ്റിപ്പിടിച്ചു വളരുന്ന പൂച്ചെടികളുമെല്ലാം ഇവിടെ ധാരാളമായി കാണപ്പെടുന്നു. പ്രകൃതി തന്നെ ഒരുക്കിയ മണ്‍പാതകളിലൂടെ നടന്നുവേണം ഇവിടത്തെ ഭംഗി ആസ്വദിക്കാൻ.

അയൽവാസികളായ സുന്ദരികൾ

തിരുവിതാംകൂർ രാജാക്കന്മാരുടെ ഉഷ്ണകാല വസതി സ്ഥിതി ചെയ്തിരുന്ന ഹിൽ സ്റ്റേഷനായ കുട്ടിക്കാനം, മറ്റൊരു ഉയർന്ന പ്രദേശമായ പരുന്തുന്പാറ എന്നിവ പാഞ്ചാലിമേടിന്‍റെ 25 കിലോമീറ്റർ ചുറ്റളവിലാണുള്ളത്. തേയിലത്തോട്ടങ്ങൾക്ക് പ്രശസ്തമായ വണ്ടിപ്പെരിയാർ , തേക്കടി വന്യജീവി സങ്കേതം (പെരിയാർ കടുവാ സങ്കേതം) എന്നിവ 38 കി.മീ. ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. തേക്കടിക്ക് സമീപം കേരള തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കുമളി പട്ടണവും മറ്റൊരു ആകർഷണമാണ്. സ്വദേശികളും വിദേശികളുമായ സഞ്ചാരികൾക്ക് പാഞ്ചാലിമേടിന്‍റെ പരിസരങ്ങളിൽത്തന്നെ താമസസൗകര്യങ്ങളും ഇപ്പോൾ ലഭ്യമാണ്.

റോസ് മേരി ജോൺ­