Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഒരു നിധിയുടെ കഥ
അത് ഒരു മഴക്കാലം കഴിഞ്ഞുള്ളൊരു മാസമായിരുന്നു. കല്യാണം കഴിഞ്ഞെത്തിയ പുതുപ്പെണ്ണ് വീടിന്റെ മുക്കുംമൂലയും വൃത്തിയാക്കിക്കൊണ്ടിരുന്ന നേരത്ത് തട്ടിൻപുറത്ത് ഒരു വസ്തുവിൽ കണ്ണുകൾ ഉടക്കി നിന്നു. ജീർണിച്ചുതുടങ്ങിയ ഒരു പഴയ തകരപ്പെട്ടി. തുരുന്പും പൊടിയും ആ പെട്ടിയെ വിഴുങ്ങിയിരിക്കുന്നു. അതിൽ എന്താകുമെന്ന കൗതുകം അവളെ അതിന് അരികിൽ എത്തിച്ചു. കൈയിൽ ഇരുന്ന ചൂലുകൊണ്ട് പെട്ടിയുടെ മുകളിൽ ജീവിച്ചിരുന്ന വലനെയ്ത്തുകാരെ ആദ്യം പുറത്താക്കി. സൂക്ഷിച്ച് നോക്കിയപ്പോൾ ദ്രവിച്ച ഒരു കടലാസിൻ കഷണം അതിൻമേൽ ഒട്ടിച്ചുവച്ചിരിക്കുന്നു. അതിൽ ഇപ്രകാരം എഴുതിയിട്ടുണ്ട്. സൂക്ഷിക്കുക, ഇത് തുറക്കുന്നത് അപകടം.. ഇവളുടെ കണ്ണുകൾ അതിന്റെ പൂട്ടുകളിലേക്ക് നീണ്ടു. ചുവന്ന റിബണ്‍കൊണ്ട് കെട്ടിയിരിക്കുന്നു. യക്ഷിസിനിമകൾ അവളുടെ മനസിലൂടെ ഒരു നിമിഷം ഓടിമറഞ്ഞു. പെട്ടി നിവർത്താൻ ഒന്ന് ശ്രമിച്ചെങ്കിലും ഭാരവും മണികിലുക്കത്തിന്റെ ശബ്ദവും അവളിൽ ഭയം വർധിപ്പിച്ചു. പെട്ടിയവിടെ ഉപേക്ഷിച്ച് വേഗം ഗോവണിപ്പടികൾ ഇറങ്ങി. ആ പെട്ടിയിൽ എന്തായിരിക്കും എന്ന ചിന്ത അവളുടെ ഉറക്കം കെടുത്തി. അവസാനം ഭർത്താവിനോട് തന്നെ ചോദിക്കാൻ തീരുമാനിച്ചു. കഥ കേട്ട അയാൾ ആദ്യംഒന്ന് അന്പരന്നെങ്കിലും പെട്ടി കണ്ടതോടെ പൊട്ടിച്ചിരിയായിരുന്നു ഉത്തരം.
പെട്ടിയുടെ ഭൂതകാലത്തിലേക്ക്
കുഞ്ഞായിരിക്കുന്പോൾ ഈ കഥയിലെ നായകൻ റിജുവിന് അമ്മയുടെ അപ്പൻ ഫിലിപ്പ് സമ്മാനിച്ചതാണ് തകരപ്പെട്ടി. നാണയങ്ങൾ ശേഖരിക്കുന്നതിനോട് കന്പമുണ്ടായിരുന്ന അദ്ദേഹം കൊച്ചുമകനിൽ ആ ശീലം വളർത്തുവാൻ ശ്രമിച്ചു. പീരുമേട്ടിലെ വല്യമ്മയുടെ അനിയത്തിയുടെ വീട്ടിൽ നിന്ന് പഠിച്ചിരുന്ന റിജു അവധിക്ക് വീട്ടിൽ എത്തുന്പോഴാണ് ഫിലിപ്പ് പഴയ നാണയങ്ങളും നോട്ടുകളും സമ്മാനിച്ചിരുന്നത്. ഇവയൊക്കെയായി മലകയറി സ്കൂളിൽ എത്തുന്പോൾ റിജു കൂട്ടുകാർക്കിടയിൽ താരമായി. സ്കൂൾതല നാണയശേഖര മത്സരങ്ങളിൽ നിരവധി തവണ വിജയിയായിട്ടുണ്ട്. കൂട്ടുകാർക്ക് മത്സരിക്കാൻ തന്റെ നാണയശേഖരം കൊടുത്തുവിടുമായിരുന്നു. അങ്ങനെ തന്റെ കൈയിലുള്ള നാണയങ്ങളുടെയും നോട്ടുകളുടെയും മൂല്യമറിയാത്ത ആ ബാലൻ കൂട്ടുകാർ വാഗ്ദാനം ചെയ്യുന്ന പലഹാരങ്ങളിൽ വീണ് അവ അവർക്ക് നൽകി. ഈ നാണയങ്ങളുടെ മൂല്യമറിയാവുന്ന കൂട്ടുകാർ അവധി കഴിഞ്ഞുള്ള റിജുവിന്റെ വരവിനായി കാത്തിരുന്നു. വീട്ടിൽ നിന്ന് കൊണ്ടുവന്നിരുന്ന നാണയങ്ങളും നോട്ടുകളും പുസ്തകം ഇട്ടുവെച്ചിരുന്ന തകരപ്പെട്ടിയിലാണ് അവൻ നിക്ഷേപിച്ചിരുന്നത്. വീട്ടിൽ എത്തുന്ന കൂട്ടുകാർ പലപ്പോഴും ഇത് കുത്തിത്തുറന്ന് നാണയങ്ങൾ മോഷ്ടിച്ചിരുന്നു. ചെറുമകന്റെ നാണയശേഖരത്തോടുള്ള അലസമായ സമീപനം ഫിലിപ്പിന്റെ സ്വപ്നങ്ങൾക്ക് തിരിച്ചടിയായി. അദ്ദേഹം ചെറുമകനെ നന്നാക്കാൻ ഇറങ്ങിത്തിരിച്ചു. നാണയം സൂക്ഷിക്കുന്ന പെട്ടിക്കു മുകളിൽ ’സൂക്ഷിക്കുക, ഇത് തുറക്കുന്നത് അപകടം’ എന്നൊരു കുറിപ്പും ഒരു ചുവന്ന റിബണും കെട്ടി. കുട്ടികളെ പേടിപ്പിക്കുകയെന്നതായിരുന്നു ലക്ഷ്യം. യക്ഷിപ്പടങ്ങൾ സിനിമക്കൊട്ടക നിറഞ്ഞ് കളിക്കുന്ന കാലമായിരുന്നതിനാൽ സംഗതിയേറ്റൂ. കാലചക്രം ചലിച്ചുകൊണ്ടിരുന്നു, തകരപ്പെട്ടി നിറഞ്ഞുകൊണ്ടുമിരുന്നു. പക്ഷേ, കൊച്ചുമകനിൽ തന്റെ സ്വപനം മുളയ്ക്കാത്ത വിത്തായി കിടക്കുന്നത് കണ്ട് അദ്ദേഹം യാത്രയായി. പതിയെ പതിയെ ആ പെട്ടി ശല്യമായി മാറി. ആരോ എപ്പോഴോ തട്ടിൻപുറത്തേക്ക് എറിഞ്ഞു. ആ മുളയ്ക്കാത്ത സ്വപ്ന വിത്ത് എല്ലാവരുടെയും ഓർമ്മയിൽനിന്ന് മറഞ്ഞു.
ഒരു വിത്ത് മുളയ്ക്കുന്നു
ചെറുപ്പത്തിൽ നാണയശേഖരമുണ്ടായിരുന്ന കഥയിലെ നായിക നയന കഥകേട്ട് ആവേശത്തോടെ പെട്ടിതുറന്നു. താൻ കണ്ടിട്ടുള്ളതും കാണാത്തതുമായ അനേകായിരം നാണയത്തുട്ടുകൾ. പ്ലസ്റ്റിക് കവറുകളിൽ സൂക്ഷിച്ചിരുന്നതിനാൽ നോട്ടുകൾ ദ്രവിച്ചിരുന്നില്ല. എല്ലാം നയന പൊടിതട്ടിയെടുത്തു. ഭാര്യയുടെ ആവേശവും പിന്തുണയും കണ്ടപ്പോഴാണ് തന്റെ പെട്ടിക്കുള്ളിലെ നിധിയുടെ മൂല്യം റിജുവിന് മനസിലാകുന്നത്. പിന്നീട് അങ്ങോട്ട് നാണയങ്ങൾ തേടിയുള്ള യാത്രകൾ ആയിരുന്നു. ഇന്ത്യയിലെ വളരെ അപൂർവമായ പല നാണയങ്ങളും സ്വന്തമാക്കി. ഇന്ന് ഭാരതത്തിന്റെ മാത്രം നാണയങ്ങളും നോട്ടുകളും ശേഖരിച്ച് ഭാരതത്തിന്റെ നാണയചരിത്രം അതിലൂടെ പറയുന്ന ഏകനാണയശേഖരക്കാരനാണ് കോട്ടയം രത്നഗിരി സ്വദേശി റിജു കെ. തോമസ്. ഈസ്റ്റ് ഇന്ത്യാ കന്പനിയുടെ കാലത്ത് ഇറക്കിയ നാണയങ്ങൾ മുതൽ ഇന്ന് ഇന്ത്യയിൽ ഏറ്റവും അവസാനം ഇറങ്ങിയ ഒരുരൂപ നോട്ടുവരെയുണ്ട് ഈ ശേഖരത്തിൽ. ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ നാണയം പൈസ മുതൽ രൂപ വരെ എത്തിയ കാലയളവിൽ ഇറങ്ങിയ എല്ലാ നാണയങ്ങളും റിജുവിന് സ്വന്തമാണ്. നാട്ടുരാജ്യങ്ങളിൽ ഉപയോഗിച്ചിരുന്ന നാണയങ്ങൾ, ഹിന്ദു, മുസ്ലിം, സിക്ക്, ബുദ്ധ ആരാധനാലയങ്ങളിൽ മാത്രം ഉപയോഗിച്ചിരുന്ന നാണയങ്ങൾ തുടങ്ങി തിരുവതാംകൂർ രാജവംശത്തിന്റെ എല്ലാ നാണയങ്ങളും വരെ ഈ ആപൂർവ ശേഖരത്തിലുണ്ട്. കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ നടത്തിയ ആദ്യ നാണയപ്രദർശനം തന്നെ വൻവിജയമായതോടെ റിജുവിനെ തേടി നിരവധി കോളുകൾ എത്തി. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ നിരവധി സ്കൂൾ, കോളജ്, പള്ളി എന്നിവിടങ്ങളിൽ പ്രദർശനം നടത്തിക്കഴിഞ്ഞു. 10മണി മുതൽ രണ്ടുമണി വരെ വച്ചിരുന്ന പ്രദർശനം കൂടുതൽ ആളുകൾ കേട്ടറിഞ്ഞെത്തിയതോടെ അഞ്ചുമണിക്ക് അവസാനിപ്പിച്ച സംഭവം വരെയുണ്ടായിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കൗതുകവും അറിവും നൽകുന്നതാണ് റിജുവിന്റെ നാണയപ്രദർശനം. ഒരു നാണയമെടുത്താൽ അതിന്റെ കാലഘട്ടം, നിർമിതി, എന്തിന് ഉപയോഗിച്ചിരുന്നു തുടങ്ങി നാണയത്തിന്റെ മുഴുവൻ ചരിത്രവും അതിന് താഴെ രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ അതാത് നാണയത്തിന്റെ വലിയൊരു ഫോട്ടോകോപ്പിയും അതിന് താഴെയായി കൊടുത്തിട്ടുണ്ട്. റിജുവിന്റെ നാണയപ്രദർശനത്തിന്റെ മറ്റൊരു പ്രത്യേകത എവിടെയാണോ പ്രദർശനം നടത്തുന്നത് അവിടത്തെ കുട്ടികളായ നാണയശേഖരക്കാരെ പ്രോൽസാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അവരുടെ നാണയങ്ങളും റിജുവിനോടൊപ്പം പ്രദർശിപ്പിക്കാൻ അവസരം നൽകാറുണ്ട്. കൂടാതെ അവർക്ക് വേണ്ടി മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. കോട്ടയം എംജി യൂണിവേഴ്സിറ്റിയിൽ ഫിസിക്സിൽ പിഎച്ച്ഡി ചെയ്യുന്ന റിജു ഞായറാഴ്ചകളാണ് പ്രദർശനത്തിനായി മാറ്റിവച്ചിരിക്കുന്നത്. ഭാര്യ കോട്ടയം മെഡിക്കൽകോളജിലെ കുട്ടികളുടെ ആശുപത്രിയിൽ നഴ്സായ നയന ജോർജാണ് എല്ലാത്തിനും നേതൃത്വം നൽകുന്നത്.
അരുണ്‍ ടോം
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
Latest News
രാഗുൽ ഗാന്ധിയുടെ പരിപാടിയിൽ ലീഗ് കൊടി; കെഎസ്യു-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
Latest News
രാഗുൽ ഗാന്ധിയുടെ പരിപാടിയിൽ ലീഗ് കൊടി; കെഎസ്യു-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top