Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
നിറങ്ങളുടെ പ്രപഞ്ചം തീർത്ത് ഋഷഭ്
മരപ്പൊത്തിനുള്ളിൽ തന്റെ പിഞ്ചോമനകളെയും താലോലിച്ചിരിക്കുന്ന അമ്മ വേഴാന്പൽ... കുഞ്ഞുങ്ങൾക്കുള്ള തീറ്റതേടി ദൂരെയെങ്ങോ പറന്നുപോയിരിക്കുകയാണ് അച്ഛൻ. കൊക്കുനിറയെ ഭക്ഷണവും ഹൃദയംനിറയെ സ്നേഹവാത്സല്യവുമായി ആണ്വേഴാന്പൽ പറന്നണയുന്നതും കാത്തിരിക്കുന്ന കുടുംബം.
ഈ സഞ്ചാരവഴികളിൽ എവിടെയെങ്കിലുംവച്ച് അച്ഛൻ വേഴാന്പൽ അപകടത്തിൽപ്പെട്ടാൽ പിന്നെ മടങ്ങിവരില്ല. മരപ്പൊത്തിന്റെ ഇത്തിരി തണലിൽ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ ചിറകിലൊതുക്കി അമ്മ വേഴാന്പൽ പ്രാർഥനയുമായി; പിടയുന്ന ഹൃദയവുമായി ഇരിക്കും. അച്ഛൻ വേഴാന്പൽ അരികിലെത്തിയില്ലെങ്കിൽ അമ്മ പുറത്തിറങ്ങില്ല. ഇറങ്ങാൻ കഴിയുകയുമില്ല. അച്ഛന്റെ ശരീരത്തിലെ സ്രവം ചേർത്ത് മെനഞ്ഞ മരപ്പൊത്തിനുള്ളിൽ നിന്നും പുറത്തുകടക്കുവാനാകാതെ ഉള്ളിൽക്കിടന്ന് അമ്മയും കുഞ്ഞുങ്ങളും വിശന്ന് വലഞ്ഞു ചത്തുപോകും. വേഴാന്പലിന്റെ സ്നേഹത്തിന്റെ, ജീവത്യാഗത്തിന്റെ കഥ ഋഷഭ് വിനോദിനു പറഞ്ഞുകൊടുക്കുന്നത് അമ്മയും പ്രശസ്ത യുവസംഗീത സംവിധായികയും ഗായികയുമായ അർച്ചന ഗോപിനാഥാണ്. അന്ന് ഋഷഭിന് ഒന്‍പത് വയസ്. കഥ കേട്ട് അതിൽ അലിഞ്ഞ ഋഷഭിനു വേഴാന്പലിനെ കാണുവാൻ മോഹമായി. അങ്ങനെ വേഴാന്പലിന്റെ ഒരു ചിത്രവും കാണിച്ചുകൊടുത്തു.
വർണ്ണപ്പൂമഴ പെയ്യുന്ന ഋഷഭിന്റെ ഹൃദയ കാൻവാസിൽ പിന്നീടെപ്പോഴോ വേഴാന്പൽ പറന്നിറങ്ങി. ബ്രഷ് എടുത്ത് ഋഷഭ് പ്രിയപ്പെട്ടവരെ കാത്തിരിക്കുന്ന ഒരു വേഴാന്പലിനെ വരച്ചു. സ്നേഹക്കടൽ ഇളകുന്ന വട്ടക്കണ്ണും ചുവപ്പാർന്ന കൊക്കുമായി ചിറകൊതുക്കിയിരിക്കുന്ന ഒരു പാവം വേഴാന്പലിനെ!
തിരുവനന്തപുരം സെന്റ് തോമസ് സെൻട്രൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ഋഷഭ് വിനോദിന്റെ പെയിന്റിംഗ് ശേഖരം ആസ്വാദകരെ വിസ്മയിപ്പിക്കുന്നതാണ്.
അമ്മ കാണിച്ചുകൊടുക്കുന്ന ചിത്രങ്ങളും പ്രകൃതിയിൽ കാണുന്ന മനോഹാരിതയും സ്വന്തം കുരുന്നുഭാവനയിൽ ചാലിച്ച് മറ്റൊരു ദൃശ്യചാരുത വരുത്തുന്നുവെന്നത് ഈ കൊച്ചു ചിത്രകാരന്റെ വലിയ സവിശേഷതയാണ്. ഋഷഭ് വരച്ച കൂറ്റൻ തിരമാലയുടെ പെയിന്റിംഗ് തന്നെ നല്ലൊരു ഉദാഹരണമാണ്. മുതിർന്ന ചിത്രകാരന്മാരെപോലും അതിശയിപ്പിക്കുന്ന ഒരദൃശ്യ വിരൽസ്പർശം അലയടിച്ചുയരുന്ന ഈ തിരമാല ചിത്രത്തിൽ കാണാം. പെയിന്റിംഗ് അൽപം ദൂരത്തിൽ പിടിച്ചുനോക്കുന്പോൾ അക്ഷരാർഥത്തിൽ നീലക്കടലിലെ പടുകൂറ്റൻ തിരമാലയുടെ ഹുങ്കാര താണ്ഡവം നമുക്ക് അനുഭവിക്കാം.
ശ്രീകൃഷ്ണ വിഗ്രഹത്തിനു മുന്നിലെ വിഷുക്കണി കൊച്ചുമകനെ കാണിക്കുന്ന അമ്മയുടെ ചിത്രം ഈ വിഷുവിന് ചിത്രകാരൻ വരച്ചതാണ്. സാധാരണ ജീവിതത്തിന്റേതായ ഒരു ഗന്ധം ഈ ചിത്രത്തിൽ കാണാം. സ്വന്തം അമ്മൂമ്മയോടുള്ള അഗാധ സ്നേഹവും.
ഋഷഭ് വരച്ച വരയൻകുതിരയുടെ ചിത്രവും ഈ കൊച്ചുചിത്രകാരന്റെ പ്രതിഭയുടെ സാക്ഷ്യമാകുന്നു. ജീവിതത്തിൽ വരയൻ കുതിരയെ ഇതുവരെ നേരിട്ടു കണ്ടിട്ടില്ല എന്ന് ഋഷഭ് പറയുന്നു.
ഇത്തരം റിയലിസ്റ്റിക് പെയിന്റിംഗിനൊപ്പം ചില കുറുന്പൻ ചിത്രങ്ങളും കൂട്ടത്തിലുണ്ട്. കുട്ടപ്പൻസ് ചായക്കട എന്നു പേരിട്ടിരിക്കുന്ന പെയിന്റിംഗ് അത്തരത്തിലൊന്നാണ്. നാട്ടിൻപുറത്തെ ഒരു ചായക്കടയാണ് ചിത്രത്തിന്റെ പ്രമേയം. ചായക്കടയുടെ മുന്നിൽനിന്നു ചായ ചേർക്കുന്ന പാചകക്കാരനാണ് ഫോക്കസ്. ഒരു കൈകൊണ്ട് ചായക്കപ്പുയർത്തി മറുകൈയിലെ ഗ്ലാസിലേക്ക് ചായയടിക്കുന്ന ചായക്കട കാഴ്ച കേരളത്തിലെ ഗ്രാമങ്ങളിൽ ഇന്നും കാണുവാൻ കഴിയുന്ന ഒരു നാട്ടുതനിമയാണ്.
നല്ലൊരു ചിത്രകാരികൂടിയായ അമ്മ അർച്ചന ഗോപിനാഥ് വരയ്ക്കുന്നതുകണ്ട് രണ്ടാമത്തെ വയസുമുതൽ വരച്ചുതുടങ്ങിയതാണ് ഋഷഭ്. ആദ്യമൊക്കെ രണ്ട് കൈകളും പെയിന്റിൽ മുക്കി പേപ്പറിൽ അമർത്തി അമർത്തിയായിരുന്നു ചിത്രങ്ങൾ മെനഞ്ഞിരുന്നത്. രണ്ടര വയസിലാണ് ഋഷഭ് പ്ലേ സ്കൂളിൽ പോകുന്നത്. രണ്ടര വയസായപ്പോഴേക്കും പൂക്കളെയും ചിത്രശലഭത്തെയുമൊക്കെ വരച്ചുതുടങ്ങി.
ആറാം വയസിൽ ചിത്രകലാ മത്സരത്തിനുവേണ്ടി വരച്ച ഫോറസ്റ്റ് എന്ന ചിത്രത്തിൽ കാണുന്ന കൊടുംകാടിന്റെ വന്യത കാഴ്ചക്കാരെ അദ്ഭുതപ്പെടുത്തുകതന്നെ ചെയ്യും. ക്രയോണ്‍സ് കൊണ്ടായിരുന്നു ആദ്യചിത്രങ്ങൾ. പിന്നീട് ജലച്ചായവും അക്രിലിക്കും ഉപയോഗിക്കുവാൻ തുടങ്ങി. ബിയൂഷ് എന്ന ചിത്രകലാ അധ്യാപകനാണ് ആദ്യഗുരു. ഇപ്പോൾ കലാഗ്രാമത്തിലെ ചിത്രകലാധ്യാപകൻ രാജീവ് കുമാറിന്റെ കീഴിൽ ചിത്രകല അഭ്യസിക്കുകയാണ്.
സെന്റ് തോമസിലെ അധ്യാപകരിൽ നിന്ന് നല്ല പ്രോത്സാഹനവും ലഭിക്കുന്നുണ്ടെന്ന് പറയുന്ന ഋഷഭ് സ്കൂളിലും പുറത്തും സംഘടിപ്പിക്കുന്ന ചിത്രകലാ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
സെന്റ് തോമസ് സ്കൂൾ സംഘടിപ്പിച്ച പോസ്റ്റർ ഡിസൈനിംഗിൽ ഒന്നാം സമ്മാനം നേടിയിരുന്നു. സഹോദയ സംഘടിപ്പിച്ച പെൻസിൽ ഡ്രോയിംഗ് മത്സരത്തിൽ രണ്ടാം സമ്മാനവും.
ലോക ഭൗമദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടി നടത്തിയ മത്സരത്തിൽ ഇഷ്ടമുള്ള ചിത്രം വരയ്ക്കാനാണ് സംഘാടകർ ആവശ്യപ്പെട്ടത്. ഏഴുവയസുള്ള ഋഷഭ് അന്ന് വരച്ചത് അച്ഛനും അമ്മയും കുട്ടിയും അടങ്ങുന്ന കുടുംബം. നിറയെ വർണങ്ങൾ വാരിത്തൂവിയ ചിത്രത്തിന് പ്രോത്സാഹന സമ്മാനം നൽകിയ വിധികർത്താക്കൾ പറഞ്ഞത് ഈ വർണാഭമായ കുടുംബചിത്രത്തെ പ്രോത്സാഹിപ്പിക്കുവാതിരിക്കാൻ ആകില്ലെന്നാണ്.
ഭാവിയിൽ നല്ലൊരു ചിത്രകാരനാവുക എന്നതാണ് ഋഷഭ് വിനോദിന്റെ ജീവിതാഭിലാഷം.
എസ്. മഞ്ജുളാദേവി
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി
പരസ്യപ്രചരണം കൊട്ടിക്കലാശിച്ചു, ഇനി നിശബ്ദ പ്രചരണം
നരേന്ദ്ര മോദിക്കു വർഗീയഭ്രാന്താണെന്ന് എം.വി. ഗോവിന്ദൻ
തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണു
പാലായിൽ ബജിക്കടയിലേക്ക് കാർ ഇടിച്ചു കയറി
Latest News
12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി
പരസ്യപ്രചരണം കൊട്ടിക്കലാശിച്ചു, ഇനി നിശബ്ദ പ്രചരണം
നരേന്ദ്ര മോദിക്കു വർഗീയഭ്രാന്താണെന്ന് എം.വി. ഗോവിന്ദൻ
തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണു
പാലായിൽ ബജിക്കടയിലേക്ക് കാർ ഇടിച്ചു കയറി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top