Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
2018ലെ വെള്ളപ്പൊക്കം
"നാട്ടിലെ പൊക്കംകൂടിയ സ്ഥലമാണ് ക്ഷേത്രം. അവിടം കഴുത്തറ്റം വെള്ളത്തിൽ നിൽക്കുന്നു. വെള്ളം! സർവത്ര ജലം! നാട്ടുകാരെല്ലാം കര തേടിപ്പോയി. വീട്ടുകാവലിന് ഒരാൾ, വീട്ടിൽ വള്ളമുണ്ടെങ്കിൽ ഉണ്ട്. ക്ഷേത്രത്തിലെ മൂന്നുമുറിയുള്ള മാളികപ്പുറത്ത് 67 കുട്ടികളുണ്ട്. 356 ആളുകൾ, പട്ടി, പൂച്ച, ആട്, കോഴി മുതലായ വളർത്തുമൃഗങ്ങളും എല്ലാം ഐകമത്യമായി കഴിയുന്നു. ഒരു ശണ്ഠയുമില്ല...'
കുട്ടനാടിന്റെ കഥാകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ വെള്ളപ്പൊക്കത്തിൽ എന്ന കഥയിലെ ഈ വാക്കുകൾ കുട്ടനാട്ടിലെ ഇന്നത്തെ പ്രളയത്തിന്റെ നേർക്കാഴ്ച കൂടിയാണ്. കഥയിലെ മുഖ്യകഥാപാത്രമായ നായ ഒരു പ്രതീകം മാത്രമാണ്. വെള്ളപ്പൊക്ക കാലത്തെ കുട്ടനാടിന്റെ ദൈന്യതയുടെ പ്രതീകം.
ആറടി മണ്ണുപോലുമില്ല...സർവത്ര വെള്ളം...
മരവിച്ച മനസുമായി ആ മക്കളിരിക്കുകയാണ്. പ്രിയപ്പെട്ട അമ്മ യാത്രയായിക്കഴിഞ്ഞു. ഇനി വേണ്ടത് ആദരവോടെയുള്ള ഒരു യാത്രയയപ്പ്. പക്ഷേ, എങ്ങനെ?...പെയ്തൊഴിയാതെ മഴ കലിതുള്ളിയപ്പോൾ പള്ളിമുറ്റവും സെമിത്തേരിയുമടക്കം വെള്ളത്തിൽ.
മറ്റൊരിടത്ത് ചങ്ങാടം പോലെ കെട്ടിയുണ്ടാക്കി അതിനു മുകളിലൊരുക്കിയ ചിതയിലേക്കു മൃതദേഹം എടുത്തുവച്ചപ്പോൾ ബന്ധുക്കൾ ആർത്തുകരഞ്ഞത് ഉറ്റവൻ മരിച്ചതിന്റെ ദുഃഖം കൊണ്ടുമാത്രമല്ല, അവനു ശരിയായ രീതിയിൽ ഉപചാരം ചൊല്ലാനാകാത്തതിന്റെ സങ്കടം കൊണ്ടുകൂടിയായിരുന്നു. ഇതിനിടെ മുറ്റത്തു കൂടി ഇരച്ചാർത്തു കയറിയ തോട്ടിലേക്ക് നീന്തിയിറങ്ങിയ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം മണിക്കൂറുകൾക്കകം കണ്ട അമ്മയുടെ കണ്ണീരിനു മഴത്തുള്ളിയേക്കാൾ ഗാഢത...ഇത്തരം ദുരന്തചിത്രങ്ങളുടെ എണ്ണം മൂന്നിലൊതുങ്ങില്ല. അതുകൊണ്ടുതന്നെ പേരുകൾ പരാമർശിക്കുന്നുമില്ല...
മനുഷ്യാ നീ മണ്ണാകുന്നുവെന്നു പറയാൻ പോലും കുട്ടനാട്ടുകാർക്കാകുന്നില്ല. പേമാരിയും കുത്തൊഴുക്കും മൂലം മണ്ണായ മണ്ണിലെല്ലാം വെള്ളം ഇരച്ചുകയറിയപ്പോൾ പലർക്കും ഉദകക്രിയ പോലും നിഷേധിക്കപ്പെട്ടു. പ്രളയത്തിനൊടുവിൽ സംസ്കരിക്കാൻ മണ്ണില്ലാത്ത നാടായി കുട്ടനാട്. മരണാനന്തര ക്രിയകൾ മണ്ണുതൊടാതെ ചെയ്യേണ്ടി വരുന്പോൾ പ്രിയപ്പെട്ടവരുടെ കണ്ണുനീർ, പ്രളയജലത്തിൽ വീണലിഞ്ഞില്ലാതാകുന്നു.
നിരന്നുനീങ്ങുന്ന ഹൗസ്ബോട്ടുകളും കൊച്ചുവള്ളങ്ങളും, ഹരിതാഭ വിതച്ചു നിൽക്കുന്ന പാടശേഖരങ്ങൾ, ഉയർന്നുനിൽക്കുന്ന കായലും താഴെയുള്ള പാടങ്ങളും-ഇന്നലെയുടെ ഈ കുട്ടനാടൻ കാഴ്ചയല്ല ഇന്നത്തേത്...തലയറ്റം വെള്ളത്തിൽ വീടുകൾ, പാലങ്ങളിലും വീടുകളുടെ രണ്ടാംനിലയിലുമുള്ള ക്യാന്പുകളും കഞ്ഞിവീഴ്ത്തു കേന്ദ്രങ്ങളും, ഉയർന്നു നിൽക്കുന്ന ബോട്ടുജെട്ടികളിലെ താത്കാലിക തൊഴുത്തുകൾ, പ്രളയ ജലത്തിൽ മുങ്ങിയ ദേവാലയങ്ങൾ, തോടുകളായി മാറിയ റോഡുകൾ, സർവത്ര വെള്ളമെങ്കിലും കുടിക്കാനൊരു തുള്ളിക്കായി കേഴുന്ന ദയനീയ മുഖങ്ങൾ, പ്രാഥമികകൃത്യങ്ങൾ നടത്താനാകാത്തതിന്റെ വിമ്മിഷ്ടം പേറുന്നവരുടെ ദൈന്യത. ഒപ്പം നന്മയുടെ വെളിച്ചവുമായി ഒരുജനതയ്ക്കായി ഒന്നിച്ചിറങ്ങിയ ഒരുപറ്റം മനുഷ്യരും. ദുരിതപർവത്തിനു ശേഷം മടങ്ങിയെത്തുന്പോൾ കാത്തിരിക്കുന്നത് ദുരന്തപർവം. ക്യാന്പുകളിലായിരുന്നപ്പോൾ ഭക്ഷണമുണ്ട്, മരുന്നുണ്ട്. ഇല്ലാതിരുന്നത് മനഃസുഖം മാത്രം. വീടുകളിലേക്കു തിരികെയെത്തുന്പോൾ ഒന്നിൽ തുടങ്ങേണ്ടി വരും പലർക്കും. വീടുകൾ വാസയോഗ്യമാക്കുന്നതുമുതൽ ഇനി ജീവിക്കാനുള്ളതും കണ്ടുപിടിക്കണം.
ഭൂമിയുടെ ചെറുപതിപ്പാണ് കുട്ടനാട്-മൂന്നിൽ രണ്ടുവെള്ളവും ബാക്കി കരയും. സ്വാഭാവികമായുള്ളതും കുത്തിയെടുത്തതുമായ കൃഷിയിടത്താൽ സന്പന്നം. കേരളത്തിന്റെ നെല്ലറ. പക്ഷേ, മഴ സംഹാരരൂപം പൂണ്ടാൽ കുട്ടനാട് കെട്ടനാടാകും. മഴക്കാലത്തുള്ള സാധാരണ ജലവർധന ഇവിടത്തെ പതിവുകാഴ്ചയാണ്. ജലവർധന വെള്ളപ്പൊക്കമായി മാറുന്പോൾ ദുരിതമാണ് ഇവിടെ പെയ്യുകയെന്നു മാത്രം. പതിറ്റാണ്ടുകൾക്കു ശേഷമാണ് കുട്ടനാട്ടിൽ ഇത്ര തീവ്രമായ ഒരുവെള്ളപ്പൊക്കം. അമ്മയിൽ നിന്നെല്ലാം കേട്ടിരിക്കുന്ന ആദ്യ വെള്ളപ്പൊക്കം 1924-ലേതാണെന്ന് (കൊല്ലവർഷം 1009-ലെ) കുട്ടനാടിനെ സമഗ്രമായി പഠിച്ചിട്ടുള്ള അന്താരാഷ്ട്ര കായൽകൃഷി ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പത്മകുമാർ പറയുന്നു. സൗകര്യങ്ങളുടെ കുറവു മൂലം അന്നത്തെ വെള്ളപ്പൊക്കം ദുരിതപ്പൊക്കം തന്നെയായിരുന്നു. 2005ലാണ് സമീപകാലത്ത് സമാനമായ രീതിയിൽ വെള്ളമുയർന്നത്. അന്നും ഇന്നത്തേതുപോലെ ലക്ഷത്തിലധികം പേർക്ക് ആയിരത്തോളം വരുന്ന ക്യാന്പുകളേയും കഞ്ഞിവീഴ്ത്തു കേന്ദ്രങ്ങളേയും ആശ്രയിക്കേണ്ടി വന്നു.
മൂവാറ്റുപുഴ, മീനച്ചിൽ, മണിമല, അച്ചൻകോവിൽ, പന്പ-അഞ്ചുനദികളിലൂടെയാണ് മഴവെള്ളവും മലവെള്ളവും കുട്ടനാട്ടിലേക്കെത്തുന്നത്. പാടങ്ങളിൽ സംഭരിക്കപ്പെട്ടു ശേഷിച്ചത് കനാലുകളിലൂടെ വേന്പനാട്ടു കായലിലെത്തി ഒഴുകി സമുദ്രത്തിൽ ലയിക്കുന്നു. സമീപകാലങ്ങളിൽ അതിന്റെ സൗമ്യതയ്ക്കു മാറ്റം കാണുന്നുണ്ട്. കാലാവസ്ഥയുടെ മാറ്റവും മനുഷ്യന്റെ ഭൂവിനിയോഗത്തിലുണ്ടായ വ്യത്യാസവുമാണ് വെള്ളപ്പൊക്കത്തിന്റെ അടിസ്ഥാന കാരണങ്ങളെന്നാണ് ഡോ. പത്മകുമാർ പറയുന്നതും. രണ്ടോമൂന്നോ ദിനം മഴ നിന്നാൽ പോലും വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. ചെറുതോടുകൾ തൂർന്നതും നികത്തിയതും കനാലുകളിലടക്കം പോളയടിഞ്ഞുകിടക്കുന്നതും ഒഴുകേണ്ട വെള്ളത്തെ അവിടെ നിർത്തുന്നു. പതിവിൽ നിന്നും വിപരീതമായി കടൽ ക്ഷോഭിച്ചു നിൽക്കുന്നതിനാൽ കായലിൽ നിന്നുള്ള വെള്ളത്തെ സ്വീകരിക്കുന്നുമില്ല-ഫലമോ കുട്ടനാട്ടിൽ വെള്ളം താഴുന്നുമില്ല.
പരിഹാരമൊന്നേയുള്ളൂ-ജല നിർഗമന മാർഗങ്ങളെ സ്വതന്ത്രമാക്കുക. ജലത്തെ തടഞ്ഞുനിർത്തുന്നതിനു പകരം ജലത്തിനോടൊത്തു കുട്ടനാടിനെയും കൊണ്ടുപോകുകയെന്നതാണ് ചെയ്യാനുള്ളത്. മണ്ണും പോളയും മാലിന്യങ്ങളുമടിഞ്ഞു കിടക്കുന്ന കനാലുകളും തോടുകളും വൃത്തിയാക്കി ഒഴുക്കിനെ സജീവമാക്കുന്നതിനൊപ്പം നികന്നുകിടക്കുന്ന തോടുകളും പൊഴികളും പ്രവർത്തനയോഗ്യമാക്കി തിരയൊഴിഞ്ഞ കടൽ തീരങ്ങളിലേക്ക് വെള്ളമൊഴുക്കുകയെന്നതും അടിയന്തരമായി ചെയ്യണം. അബദ്ധപഞ്ചാംഗമാക്കി മാറ്റിയ കുട്ടനാട് പാക്കേജിനെ പുനരുജ്ജീവിപ്പിച്ച് നേർവഴിയെ നടത്താനും ശ്രമിക്കുക. ജലനിരപ്പിൽ ഏഴുമീറ്ററോളം താഴ്ചയിൽ കൃഷി നടക്കുന്ന നെതർലൻഡിനെ മാതൃകയാക്കി മുന്നേറുകയെന്നതാണ് വേണ്ടതും. ജലനിർഗമന മാർഗങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം നിർമാണ പ്രവർത്തനങ്ങൾ പോലും വെള്ളപ്പൊക്കത്തെ നേരിടുന്ന തരത്തിലാകണമെന്നും ഡോ. പത്മകുമാർ പറയുന്നു. വീടുകൾ പോലും തൂണുകളിൽ ഉയർത്തി നിർമിക്കുന്നതും പരിഗണിക്കണം.
റോഡുഗതാഗതത്തിനൊപ്പം തന്നെ ജലഗതാഗതത്തിനും പ്രാധാന്യം നല്‍കണം. കരവഴിയുള്ള സഞ്ചാരപഥം ഏറിയതോടെ ജലനിർഗമന മാർഗങ്ങൾ പലതും അടഞ്ഞുപോയെന്നതും ചരിത്രമാണ്. സന്മനസുമായി ദുരിതകാലത്ത് തങ്ങളോടൊപ്പം നിന്നവർക്ക് കുട്ടനാട്ടുകാർ ഹൃദയത്തിൽ തന്നെയാണ് സ്ഥാനം നല്‍കിയിരിക്കുന്നത്. പ്രളയക്കെടുതിയിൽ നിന്നും ഉയിർത്തെഴുന്നേൽക്കാനൊരുങ്ങുന്ന കുട്ടനാട്ടുകാർക്ക് ഒന്നേ പറയാനുള്ളൂ-ഞങ്ങൾക്ക് ഈ ഭൂമിയിൽ തന്നെ ജീവിക്കണം. അതിനായി ദുരന്തം ആവർത്തിക്കാതിരിക്കാൻ വേണ്ട തുടർനടപടികളുണ്ടാകുകയും വേണം.
വി.എസ്. ഉമേഷ്
ഫോട്ടോ സുരേഷ്, കളേഴ്സ്, പി. മോഹനൻ
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
Latest News
രാഹുല്‍ഗാന്ധി രാഷ്ട്രീയ പാല്‍ക്കുപ്പി: അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍
ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
ലോക്സഭാ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം അവസാനമണിക്കൂറിൽ
വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാന്‍ മാറ്റി
ഇടത് എംപിമാര്‍ ജയിച്ചാൽ ഇന്ത്യാ മുന്നണിയെ പിന്തുണക്കുമെന്ന് എന്താണുറപ്പ്: വി.ഡി. സതീശൻ
Latest News
രാഹുല്‍ഗാന്ധി രാഷ്ട്രീയ പാല്‍ക്കുപ്പി: അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍
ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
ലോക്സഭാ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം അവസാനമണിക്കൂറിൽ
വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാന്‍ മാറ്റി
ഇടത് എംപിമാര്‍ ജയിച്ചാൽ ഇന്ത്യാ മുന്നണിയെ പിന്തുണക്കുമെന്ന് എന്താണുറപ്പ്: വി.ഡി. സതീശൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top