നല്ല സമരിയാക്കാരായി ഇവർ
ജൂലൈ 17 രാവിലെ എട്ടുമണി. ചരൽക്കല്ലുകൾ വാരിയെറിയുന്നതുപോലെ കുട്ടനാട്ടിൽ തിമിർത്തുപെയ്യുകയാണ് മഴ. മഴയുടെ ഇരന്പത്തിനൊപ്പം പുളിങ്കുന്ന് ഫൊറോനപള്ളിമേടയുടെ രണ്ടാം നിലയിലെ ചെറിയ ഹാളിൽ ഒന്നുചേർന്നു പ്രാർഥിക്കുകയാണ് നാല്പതോളം വരുന്ന യുവദീപ്തി പ്രവർത്തകർ. ഇതിൽ ഭൂരിഭാഗം പേരുടെയും വീടുകൾ വെള്ളത്തിൽ മുങ്ങിക്കഴിഞ്ഞു. പല കുടുംബങ്ങളിലും കട്ടിലിനു പുറത്ത് വെള്ളത്തെ ഭയന്നു കഴിയുകയാണ് കുടുംബാംഗങ്ങൾ. സ്വന്തം ദുരിതത്തെ കുറിച്ചുള്ള ഓർമകൾ ചിലരുടെയെങ്കിലും കണ്ണുകളെ പ്രാർഥനയ്ക്കിടയിൽ ഈറനാക്കി. പള്ളിവികാരി ഫാ. മാത്യു ചുരവടിയുടെയും സഹ വികാരിമാരായ ഫാ. ജിസണ്‍ പോൾ വേങ്ങാശേരിയുടെയും ഫാ. ജോസ് ചെറുപ്ലാവിന്‍റെയും നേതൃത്വത്തിൽ നടന്ന അരമണിക്കൂർ പ്രാർഥനയ്ക്കുശേഷം സ്വന്തം ദുരിതത്തെ മാറ്റിവച്ച് അവർ പള്ളിമുറ്റത്തെ വെള്ളക്കെട്ടിലേക്കിറങ്ങുകയാണ്. മറ്റുള്ളവരുടെ ദുരിതത്തിനു കൈത്താങ്ങാകാൻ നല്ല സമരിയാക്കാരായി...
വെള്ളപ്പൊക്കത്തിന്‍റെ ആദ്യദിനത്തിൽ വെള്ളംകയറിയ കുടുംബങ്ങൾക്ക് നല്കാൻ 25 ഭക്ഷ്യധാന്യ കിറ്റുകളുമായി ഇറങ്ങിയ ഇവർ ഇതിനോടകം വിതരണം ചെയ്്തത് പതിനായിരക്കണക്കിനു പായ്ക്കറ്റ് ബ്രഡും ബിസ്കറ്റും പൊതിച്ചോറുമാണ്. വിശക്കുന്ന മനുഷ്യരുടെ മുന്നിൽ അവരുടെ വള്ളങ്ങൾ അപ്പവുമായെത്തി.

ഭക്ഷ്യധാന്യ വിതരണത്തിൽ നിന്നു ഭക്ഷണത്തിലെത്തിച്ച അടുക്കളക്കാഴ്ച

ഭക്ഷ്യ ധാന്യങ്ങളുമായി യുവദീപ്തി പ്രവർത്തകർക്കൊപ്പം വെള്ളപ്പൊക്കദുരിതത്തിൽ പെട്ട കുടുംബങ്ങളെ സന്ദർശിക്കാനെത്തിയ ഫാ. ജിസണ്‍പോൾ വേങ്ങാശേരി ഒരുവീട്ടിലെ അടുക്കള മുങ്ങിയനിലയിൽ കണ്ടതോടെയാണ് ഭക്ഷ്യധാന്യങ്ങൾ നല്കുകയെന്നതിൽ ഉപരി ഭക്ഷണം ലഭ്യമാക്കുകയാണ് ദുരിതബാധിതർക്കു വേണ്ടതെന്നു ബോധ്യപ്പെട്ടത്. തുടർന്ന് ഇതിനായി കുട്ടനാട്ടിലെ ചന്പക്കുളം സ്വദേശിയായ അച്ചൻ സുമനസുകളുമായി ബന്ധപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ 500 പായ്ക്കറ്റ് ബ്രഡും ബിസ്കറ്റും 125 കിലോ ഏത്തപ്പഴവും ലഭ്യമാക്കി, രാവിലെ ഭക്ഷണസാധനങ്ങൾ വള്ളങ്ങളിലാക്കി പ്രാർഥനയ്ക്കുശേഷം വിതരണത്തിനായി പുറപ്പെട്ടപ്പോൾ മനസിലെ ചിന്ത മിച്ചംവരുന്നവ അടുത്തദിവസം നല്കാൻ കഴിയുമെന്നതായിരുന്നു. എന്നാൽ ഉച്ചയോടെ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ തീർന്നു. ആവശ്യക്കാരുടെ എണ്ണം ഏറെയാണെങ്കിലും നല്കാൻ കഴിയാത്തതിന്‍റെ സങ്കടത്തോടെ പള്ളിയിലേക്കു മടങ്ങുന്നതിനിടയിൽ ഫേസ് ബുക്കിൽ കുട്ടനാട്ടുകാരുടെ പ്രളയദുരിതം സംബന്ധിച്ചും ഭക്ഷണമടക്കമുള്ളവ ലഭ്യമാക്കേണ്ടതിന്‍റെ പ്രാധാന്യം സംബന്ധിച്ചും ഒരു ലൈവ് നല്കി. അച്ചന്‍റെ വാക്കുകളിലൂടെ കുട്ടനാടിന്‍റെ ദുരിതം അറിഞ്ഞ സുമനസുകളുടെ സഹായം അടുത്തദിവസം മുതൽ പുളിങ്കുന്നിലേക്ക് ഒഴുകി. ആദ്യ ദിനം 500 പായ്ക്കറ്റ് ബ്രഡായിരുന്നെങ്കിൽ പിന്നീടത് 1500ഉം 5000ഉം ആയി വർധിച്ചു. ബ്രഡിനും പഴത്തിനുമൊപ്പം നാടിന്‍റെ നന്മമരങ്ങളെത്തിച്ചു നല്കിയ ആയിരക്കണക്കിനു പൊതിച്ചോറും യുവദീപ്തിയുടെ സന്നദ്ധ പ്രവർത്തകർ ഇതിനോടകം ദുരിതബാധിതർക്കു നല്കി. നിലവിൽ ജലനിരപ്പു താഴ്ന്നതോടെ വീടുകളിൽ ഭക്ഷണം പാകംചെയ്യാമെന്ന അവസ്ഥ സംജാതമായതോടെ വസ്ത്രവും മരുന്നുകളും ശേഖരിച്ചു ജനങ്ങൾക്കു നല്കുകയാണ് ഇവരിപ്പോൾ.

അവരുടെ കണ്ണുകളിൽ കണ്ടു പ്രത്യാശയുടെ വെളിച്ചം

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടയിൽ പലയിടങ്ങളിലും ഭക്ഷ്യധാന്യങ്ങളുമായെത്തിയ ഇവർക്ക് ജനങ്ങൾ നല്കിയ ആദരവ് ഹൃദയത്തിൽ തട്ടിയുളളതായിരുന്നു. അത്തരത്തിലൊന്നാണ് മതികായലിനു സമീപത്തെ ഉദിമട പുനാതുരം പ്രദേശത്ത് എത്തിയപ്പോൾ ലഭിച്ചത്. രാത്രിയിലാണ് മതികായലിലെ ഉദിമട പുനാതുരം പ്രദേശത്ത് യുവദീപ്തി പ്രവർത്തകരെത്തിയത്. മൂന്നും നാലും കുടുംബങ്ങൾ താമസിക്കുന്ന തുരുത്തുകൾ ഉൾപ്പെട്ട പ്രദേശത്തു ദിവസങ്ങളായി വൈദ്യുതിയില്ല. പുറം ലോകവുമായി വള്ളമല്ലാതെ ബന്ധപ്പെടാൻ മാർഗവുമില്ലാതെ കഴിയുന്ന ഇവർക്കരികിലേക്ക് ദുരിതാശ്വാസ സഹായങ്ങളൊന്നും എത്തിയിരുന്നില്ല. കൈയിലുണ്ടായിരുന്ന ബ്രഡും പാലും അടക്കമുള്ളവ ഇവർക്കു നല്കുന്പോൾ അവരുടെ കണ്ണുകളിൽ തെളിഞ്ഞത് പ്രത്യാശയുടെ വെളിച്ചമാണ്. വള്ളങ്ങളിൽ സഞ്ചരിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ രാത്രികളിൽപോലും തങ്ങൾക്കുവേണ്ട ഭക്ഷണസാധനങ്ങളുമായെത്തിയ യുവദീപ്തി പ്രവർത്തകരോട് അവർ ഹൃദയത്തിന്‍റെ ഭാഷയിലാണ് നന്ദി പ്രകടിപ്പിച്ചത്. അവിടെ ജാതിയോ മതമോ രാഷ്‌ട്രീയമോ ഒന്നുമില്ല. ആകെയുള്ളത് വിശക്കുന്ന വയറുകൾ മാത്രം.

പ്രാർഥന ഒന്നുമാത്രം...ആർക്കും ഒരസുഖവും വരുത്തരുതേ...

പ്രളയത്തിൽ മുങ്ങിയ കുട്ടനാട്, നോക്കെത്താ ദുരത്തോളം വെള്ളം മാത്രം. ഇതിനിടയിൽ പകുതിയോളം മുങ്ങിയ വീടുകളിൽ കഴിയുന്ന ജനങ്ങൾക്കു ഭക്ഷണമെത്തിക്കാൻ രാപകലില്ലാതെ യുവദീപ്തി പ്രവർത്തകർ. നാലു വള്ളങ്ങളിലായി നാല്പതോളം വരുന്ന ഇവർ സജീവമായി ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളികളാകുന്പോൾ ഇതിനു നേതൃത്വം നല്കുന്ന ഫൊറോന വികാരി ഫാ. മാത്യു ചുരവടിയുടെയും സഹ വികാരിമാരായ ഫാ. ജിസണ്‍ പോൾ വേങ്ങാശേരി, ഫാ. ജോസ് ചെറുപ്ലാവിൽ എന്നിവരുടെയും പ്രാർഥന ഒന്നുമാത്രമായിരുന്നു സ്വന്തം ദുരിതങ്ങൾപോലും മാറ്റിവച്ച് മറ്റുള്ളവർക്കുവേണ്ടി അശ്രാന്ത സേവനം നടത്തുന്ന തങ്ങളുടെ യുവദീപ്തി പ്രവർത്തകർക്കാർക്കും ഒരസുഖവും വരുത്തരുതേ എന്ന്.

സമാനതകളില്ലാത്ത സേവനം നാടിനും ജനതയ്ക്കുമായി കാഴ്ചവച്ചെങ്കിലും തങ്ങളുടെ പ്രവർത്തനത്തെ വല്യകാര്യമായി ഇവർ കാണുന്നില്ല. ദുരിത ബാധിതർക്കു നാടിന്‍റെ നാനാഭാഗങ്ങളിലുമുള്ള നന്മമനസുകൾ സമ്മാനിച്ചവ എത്തിച്ചു നല്കാൻ ചുമതലപ്പെട്ട കൈകൾ മാത്രമാണ് തങ്ങളെന്നാണ് ഇവർ പറയുന്നത്. വെള്ളപ്പൊക്കത്തിന്‍റെ കെടുതികൾ സ്വന്തം ജീവിതത്തിൽ വരുത്തിയ ദുരിതങ്ങൾ മാറ്റിവച്ച് മറ്റുള്ളവരുടെ ജീവിതത്തിനു തണലായ ഇവരുടെ പ്രവർത്തനങ്ങൾക്കുനല്കാം എഴുന്നേറ്റു നിന്നൊരു കൈയടി.

പ്രളയം ജനജീവിതം സ്തംഭിപ്പിച്ച കുട്ടനാട്ടിലെ പുളിങ്കുന്ന് വാസികൾക്ക് കഴിഞ്ഞ ഒന്നരയാഴ്ചക്കാലമായി ഭക്ഷണമെത്തിച്ചു നല്കുകയാണ് ഇവർ. രാവിലെ എട്ടിനു തുടങ്ങി രാത്രി ഒന്പതിന് അവസാനിക്കുന്ന തരത്തിലാണ് ദുരിതബാധിതർക്കു ഭക്ഷ്യവസ്തുക്കൾ ഇവർ വിതരണം ചെയ്തത്.

വി.എസ്. രതീഷ്