റിട്ടയർമെന്‍റില്ലാത്ത കുടുംബജീവിതം
അയാൾ റെയിൽവേയിൽനിന്ന് റിട്ടയർ ചെയ്ത ആളാണ്, പേര് കുര്യച്ചൻ. പ്രായം എഴുപതിനോടടുത്തു. ഭാര്യ ലീലാമ്മ രോഗിയാണ്. ദീർഘനാളായി ചികിൽസയിലാണ്. ഇവർക്ക് മക്കൾ രണ്ടു പേരാണ്, ഒരാണും ഒരു പെണ്ണും. ഇരുവരും വിവാഹിതരായി. മകളെ കെട്ടിച്ചിരിക്കുന്നത് വെണ്ണിക്കുളത്താണ്. സുഷമ എന്നാണ് പേര്. ഒരു പ്രൈവറ്റ് സ്ഥാപനത്തിലെ അക്കൗണ്ടന്‍റാണ്. ഭർത്താവ് ജോയി വിദേശത്തായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. ഇവർക്ക് മക്കൾ രണ്ടുപേരാണ്. സുഷമയുടെ സഹോദരൻ രാജീവും ഭാര്യയും മക്കൾ മൂവർക്കുമൊപ്പം അബുദാബിയിലാണ്. അയാൾ എൻജിനിയറും ഭാര്യ നഴ്സുമാണ്. പ്രശ്നത്തിലേക്ക് വരാം. കുടുംബനാഥനായ കുര്യച്ചൻ മദ്യപാനിയാണ്. പണ്ടുണ്ടായിരുന്ന മദ്യപാനം ഇപ്പോഴും അയാൾ തുടരുകയാണ്. കുര്യച്ചന്‍റെ കുടുംബത്തിൽ തന്നെപെട്ട ജോസും ഭാര്യയും ഇപ്പോൾ ഈ വീട്ടിലാണ് താമസിക്കുന്നത്. ജോസിനും ഭാര്യക്കും മക്കളില്ല. കുര്യച്ചന്‍റെ സമ്മതപ്രകാരവും അയാളുടെ മക്കളുടെ ആഗ്രഹപ്രകാരവുമാണ് ജോസും ഭാര്യയും ഇവിടെ താമസം തുടങ്ങിയത്. രോഗിയായ അമ്മയെ നോക്കാനും വീട്ടുകാര്യങ്ങൾ നോക്കി നടത്താനും ഇവർക്ക് പറ്റുമല്ലൊ എന്ന ചിന്തയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താൻ രാജീവിനെ പ്രേരിപ്പിച്ചത്.

മാസംതോറും വേതനമെന്നോണം ജോസിന് രാജീവ് പതിനായിരം രൂപ നൽകുന്നുമുണ്ട്. ഇപ്രകാരം നൽകുന്ന തുക കൂടാതെ അമ്മയുടെ ചികിൽസയ്ക്കും വീട്ടുകാര്യങ്ങൾ നടത്തുന്നതിനുമൊക്കെയായിവരുന്ന പണം മാസാമാസം നൽകുന്നത് രാജീവ് തന്നെയാണ്. കുര്യച്ചന് ലഭിക്കുന്ന പെൻഷനും അഞ്ഞൂറോളം റബ്ബറിൽനിന്നായി ലഭിക്കുന്ന വരുമാനവും മദ്യപിക്കാനും സ്വന്തം കാര്യങ്ങൾക്കായുമാണ് അയാൾ ചെലവഴിക്കുന്നത്. തങ്ങൾ അഞ്ചംഗങ്ങൾ വിദേശത്ത് കഴിയുന്നതിന്‍റെ ഭാരിച്ച ചിലവും മക്കളുടെ പഠനച്ചിലവും അമ്മയുടെ ചികിത്സാച്ചെലവും ജോസിന് കൊടുക്കുന്ന മാസ ശന്പളവും നാട്ടിലെ വീട്ടുചെലവുമൊക്കെ കഴിയുന്പോൾ ഓരോ മാസവും താൻ കടം വാങ്ങിക്കേണ്ട അവസ്ഥയാണെന്നാണു രാജീവ് പറയുന്നത്. തന്‍റെ മക്കളെ കുറവുകൂടാതെ വളർത്തിയതും പഠിപ്പിച്ചതും താനാണെന്നും ഇപ്പോൾ അവർക്കൊക്കെ വരുമാനമുള്ള ജോലി ഉണ്ടെന്നും അതിനാൽതന്നെ വീടും രോഗിയായ അമ്മയേയും നോക്കേണ്ട ഉത്തരവാദിത്വം അവർക്കുതന്നെയാണെന്നും പറയുന്ന കുര്യച്ചന് ഈയിടെയായി കുടുംബത്തിന് ചേരാത്ത ചില അവിഹിത ബന്ധങ്ങളും ഉണ്ടെന്നത് രാജീവിനെയും സുഷമയേയും കൂടുതൽ വിഷമിപ്പിക്കുന്നു.

അപ്പനും വല്ല്യപ്പനുമൊക്കെയായ കുര്യച്ചനെക്കുറിച്ച് അയാളുടെ മക്കൾ പറയുന്നത് ശ്രദ്ധിച്ചല്ലൊ. വായനക്കാർ കുര്യച്ചന്‍റെ ഇപ്പോഴത്തെ നിലപാടിനെക്കുറിച്ച് എന്താണ് പറയുന്നത്? ശരിയെന്നോ തെറ്റെന്നോ? നിങ്ങളുടെ അഭിപ്രായം ശരിയെന്നായാലും തെറ്റെന്നായാലും കുര്യച്ചനെന്ന കുടുംബനാഥന്‍റെ നിലപാട് ശരിയല്ലെന്ന അഭിപ്രായമാണ് എനിക്കുള്ളത്. വായനക്കാരിൽ ഏറിയ പങ്കും എനിക്കൊപ്പമായിരിക്കുമെന്നാണ് എന്‍റെ വിചാരം. ഭാര്യയോടും മക്കളോടും കൊച്ചുമക്കളോടുമൊക്കെ ഒരു കുടുംബനാഥനുള്ള ബന്ധവും ഉത്തരവാദിത്വവും വ്യവസ്ഥകൾക്കും കാലത്തിനും സമയത്തിനുമൊക്കെ അതീതമല്ലേ? കുടുംബത്തിന്‍റെ ഉത്തരവാദിത്വം വിവാഹ ബന്ധത്തിലൂടെ ഏറ്റെടുക്കുന്നതു മുതൽ തന്‍റെ അവസാന ശ്വാസംവരെ അയാളിൽ ആ ഉത്തരവാദിത്വം നിക്ഷിപ്തമല്ലേ? കുടുംബജീവിതത്തിനും കുടുംബ ബന്ധങ്ങൾക്കും റിട്ടയർമെന്‍റില്ലല്ലൊ. അതുകൊണ്ടുതന്നെ പരസ്പരം നിർവഹിക്കേണ്ട ഉത്തരവാദിത്വങ്ങൾക്കും റിട്ടയർമെന്‍റുണ്ടാവില്ലല്ലൊ.

വരുമാനം ഉള്ളവരും മുതിർന്നവരുമായ തന്‍റെ മക്കൾക്കുവേണ്ടി കുര്യച്ചൻ തനിക്ക് ലഭിക്കുന്ന ആദായത്തിൽനിന്നോ പെൻഷൻ തുകയിൽനിന്നോ സഹായം നൽകണമെന്ന് ആരും പറയുകയില്ല. എന്നാൽ രോഗിയായ തന്‍റെ ഭാര്യയോടുള്ള കടമയിൽനിന്നും അയാൾക്ക് ഒഴിഞ്ഞുമാറാനാകുമോ? മദ്യപാനവും ദുഷിച്ച ബന്ധങ്ങളും അയാളുടെ മാത്രമല്ല, അയാളുടെ മക്കളുടെയും മരുമക്കളുടെയും തലമുറകളുടെയും ഒക്കെ സൽപേരിന് കളങ്കമാകുമെന്ന ചിന്ത എന്തേ അയാൾക്ക് ഇല്ലാതെപോകുന്നു.

കുടുംബ ബന്ധങ്ങളും കുടുംബജീവിതത്തിന്‍റെ ഉത്തരവാദിത്വങ്ങളും കടമകളും ഭാരമായോ ബാധ്യതയായോ കാണാതെ കടപ്പാടിന്‍റെയും സ്നേഹത്തിന്‍റെയും ഒഴിച്ചുകൂടാനാകാത്ത തലങ്ങളായി കാണാൻ കുടുംബാംഗങ്ങൾക്ക,് പ്രത്യേകിച്ച് മാതാപിതാക്കൾക്ക് കഴിഞ്ഞാൽ മാത്രമേ കർത്തവ്യങ്ങളുടെ നിർവഹണവും കുടുംബബന്ധങ്ങളും ഒക്കെ മധുരതരമായ അനുഭവമായിത്തീരുകയുള്ളൂ. ഒഴിവാക്കേണ്ടവയായി കുടുംബബന്ധങ്ങളെയും അതിനോട് ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളെയും കാണാൻ തുടങ്ങിയാൽ അസ്വസ്ഥമായ മനസോടെ മാത്രമേ ഓരോരുത്തർക്കും കുടുംബത്തിൽ ജീവിക്കാൻ കഴിയുകയുള്ളൂ. അന്യോന്യം ‘അന്യർ’ എന്ന് കാണാതെ ‘സ്വന്തം’ എന്ന് കരുതുക എന്നതാണ് ഇവിടെ സ്വീകാര്യമായ കാര്യം. മനോഭാവത്തിൽ മാറ്റം വരുക എന്നതും ഇത്തരം കാര്യങ്ങളിൽ പ്രധാനപ്പെട്ടതാണ്.

സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: [email protected]