Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പുസ്തകമില്ലെങ്കിൽ ബാലഗോപാലനില്ല
മൂന്നു വർഷം മുമ്പ്. കർക്കിടകത്തിലെ ഒരു സന്ധ്യാനേരം. ചിന്നം വിളിച്ചെത്തിയ മഴ ഒരു തെങ്ങിനെ അപ്പാടെ പിഴുതെടുത്തു. ദിക്ക് നാലും കറക്കി നേരെ കിഴക്കോട്ട് വീണു. ചേടമ്പത്ത് ബാലഗോപാലന്റെ വീടിന്റെ ഒരു ഭാഗം മണ്ണടിഞ്ഞു. മഴയ്ക്കും കാറ്റിനും ശക്‌തി കൂടി. ഇരുട്ടുമൂടിയ പ്രകൃതിയിൽ താണ്ഡവമാടിയ പേമാരി ആറിത്തണുക്കാൻ നേരം കുറെ വേണ്ടിവന്നു. ബാലഗോപാലനും ഭാര്യ പത്മാവതിയും നാമാവശേഷമായ വീടിന്റെ വടക്കേ മൂലയിലേക്ക് ചെന്നു. ശൗര്യമടങ്ങാതെ കാറ്റ് അപ്പോഴും മൂളിക്കൊണ്ടിരുന്നു. മഴയുടെ ശേഷിപ്പ് നേരിൽ കണ്ട ബാലഗോപാലൻ ശരിക്കും ഞെട്ടി. സ്വന്തം വീടിന്റെ മണ്ണടിഞ്ഞ ഭാഗം നേരിൽ കാണുമ്പോൾ ഏതൊരു സാധാരണക്കാരനും ഉണ്ടാകുന്ന ഞെട്ടലായിരുന്നില്ല അത്. അതിനൊരു കാരണമുണ്ട്. അതെന്താണെന്നു പറയും മുമ്പ്.
<ആ>അൽപ്പം ഫ്ളാഷ് ബാക്ക്...
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് കണ്ടങ്കാളിയാണ് സ്‌ഥലം. കണ്ടനും കാളിയും (ശിവനും പാർവതിയും) അധിവസിക്കുന്നതിനാലാണ് കണ്ടങ്കാളി എന്ന പേര് വന്നതെന്ന് സ്‌ഥലപുരാണം. അങ്ങനെയുള്ള കണ്ടങ്കാളിയിൽ ഒരു പട്ടാളക്കാരനുണ്ടായിരുന്നു. പേര് കുഞ്ഞിക്കണ്ണൻ. ഗാന്ധിജിയെക്കുറിച്ച് വേണ്ടാതീനം പറഞ്ഞ ബ്രിട്ടീഷ് പട്ടാളക്കാരനെ കണക്കറ്റ് പ്രഹരിച്ച് നാട്ടിലേക്ക് വണ്ടികയറിയ കുഞ്ഞിക്കണ്ണൻ പിന്നീട് അക്കാദമിക്ക് യോഗ്യതകളോടെ കണ്ടങ്കാളി സ്കൂളിൽ പ്രധാനാധ്യാപകനായി. കുഞ്ഞിക്കണ്ണന്റെ ഭാര്യ കാർത്യായനി. അവർക്ക് ആറു മക്കൾ. അതിൽ രണ്ടാമനാണ് ബാലഗോപാലൻ. ജനനം 1946 ഏപ്രിൽ പത്തിന്. മൂന്നു വയസ് പൂർത്തിയാകുമ്പോഴേക്കും ബാലഗോപാലന്റെ ഇരുകാലുകളും തളർന്നു തുടങ്ങി. എഴുന്നേറ്റ് നിൽക്കാൻ വയ്യെന്നായി. അച്ഛനമ്മ–ബന്ധു–മിത്രാതികൾ ഒന്നടങ്കം ദുഃഖിതരായി. മകന്റെ കാലിന്റെ തളർച്ച മാറ്റാൻ കുഞ്ഞിക്കണ്ണൻ നിരവധി ചികിത്സകൾ നടത്തി. കുഞ്ഞമ്പു വൈദ്യരെ രണ്ടുവർഷം വീട്ടിൽ താമസിപ്പിച്ച് ചികിത്സിപ്പിച്ചു. ഒന്നും ഫലം കണ്ടില്ല. പോളിയോ എന്ന് വിളിച്ച് ഡോക്ടർമാരും വൈദ്യൻമാരും ചികിത്സ അവസാനിപ്പിച്ചു. ബാലഗോപാലന്റെ കാലുകളുടെ ചലനശേഷി എന്നന്നേക്കും ഇല്ലാതായി.
വീടിനടുത്തുള്ള കണ്ടങ്കാളി സ്കൂളിൽ അഞ്ചാം ക്ലാസുവരെയാണ് ബാലഗോപാലൻ പഠിച്ചത്. അമ്മ കാർത്യായനി മകനെ ഒക്കത്തെടുത്താണ് സ്കൂളിൽ കൊണ്ടുപോയത്. തുടർപഠനത്തിനുള്ള സ്കൂളുകൾ അകലെയായതിനാൽ പഠനം അഞ്ചിൽ നിർത്തി. പിന്നീട് വീടിന്റെ അകത്തളങ്ങളിലായി ബാലഗോപാലന്റെ ജീവിതം. പുറത്തിറങ്ങാൻ പരസഹായം വേണം. സഹോദരങ്ങളും കൂട്ടുകാരും ഓടിച്ചാടി നടക്കുമ്പോൾ ബാലഗോപാലൻ വെറും കാഴ്ചക്കാരനായി.
നേരംകൊല്ലാൻ രക്ഷിതാക്കൾ ചർക്കയിൽ നൂൽനൂൽക്കാൻ പഠിപ്പിച്ചു. അങ്ങനെ പയ്യന്നൂർ ഖാദി ഓഫീസിൽനിന്നു കൊണ്ടുവരുന്ന പരുത്തി ഉപയോഗിച്ച് നൂൽനൂൽപ്പ് തുടങ്ങി. ഒരാഴ്ച തുടർച്ചയായി ജോലി ചെയ്താൽ മൂന്നു രൂപവരെ ലഭിക്കും.
<ആ>രാമായണം വായിച്ച് തുടക്കം
കർക്കിടകത്തിൽ രാമായണവും ചിങ്ങത്തിൽ കൃഷ്ണപ്പാട്ടും മറ്റ് ദിവസങ്ങളിൽ ഭാഗവതവും വായിക്കുന്ന കുടുംബമാണ് ബാലഗോപാലന്റേത്. അത് പാരമ്പര്യമായി തുടരുന്ന സമ്പ്രദായവുമാണ്. അമ്മാവൻമാരാണ് വായിക്കുക. എന്നാൽ ഒരു വർഷം കൃഷിപ്പണിയുടെ തിരക്കായതിനാൽ ആ ഉത്തരവാദിത്വം ബാലഗോപാലൻ ഏറ്റെടുക്കേണ്ടിവന്നു. അതൊരു നിമിത്തമായിരുന്നു. കാലുകൾ തളർന്ന് ജീവിതയാത്ര വഴിമുട്ടിയവന് എല്ലാം അതിജീവിക്കാനുള്ള മാർഗം. രാമായണവും കൃഷ്ണപ്പാട്ടും ഭാഗവതവും വായിച്ച ബാലഗോപാലന് വായന പതുക്കെ ലഹരിയായി മാറി. കിട്ടുന്നതെന്തും വായിക്കാനുള്ള ശീലം അറിയാതെ ഉള്ളിലെവിടെയോ മൊട്ടിട്ടു.
തറവാട്ടു വയലിൽ വിത്തിറക്കിയാൽ പിന്നെ അതിന്റെ തിരക്കായി. ആണും പെണ്ണുമടക്കം പണിയെടുക്കാൻ പലരുമുണ്ടാകും. കൃഷിപ്പണിക്കെത്തിയ സ്ത്രീകൾ മഴയാണെങ്കിൽ വീടിന്റെ വടക്കേ കോലായിൽ മഴതോരാൻ കാത്തിരിക്കും. മഴയെക്കുറിച്ചും മണ്ണിനെക്കുറിച്ചും നാട്ടുകാരെക്കുറിച്ചുമുള്ള വർത്തമാനത്തിനിടെ വടക്കൻ പാട്ട് പാടുന്ന പതിവും അവർക്കുണ്ട്.
തനത് ഈണത്തിൽ ‘ആറ്റുമണമ്പിലെ ഉണ്ണിയാർച്ച, ഊണും കഴിഞ്ഞങ്ങുറക്കമായി...’ എന്നിങ്ങനെ പോകും ആ വരികൾ. ബാലഗോപാലൻ വീടിനകത്തിരുന്ന് വടക്കൻ പാട്ട് ആസ്വദിക്കുന്നതും പതിവാണ്. എന്നാൽ, ഒരു ദിവസം വടക്കൻ പാട്ടിന്റെ കേട്ടുശീലിച്ച വരികൾക്കു പകരം പുതിയ വരികൾ ബാലഗോപാലന്റെ കാതുകളിലേക്ക് ഒഴുകിയെത്തി. അന്വേഷിച്ചപ്പോൾ ചങ്ങമ്പുഴയുടെ രമണനിലെ വരികളാണ് ഇവയെന്ന് മനസിലായി. അങ്ങനെ പുസ്തകം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലായി ബാലഗോപാലൻ. ഒരു സുഹൃത്തു വഴി പയ്യന്നൂരിൽനിന്നു രമണൻ വാങ്ങി വീട്ടിലെത്തിച്ചു. ഒറ്റയിരുപ്പിന് വായിച്ചുതീർത്തു.
അതൊരു പുതിയ അനുഭവമായിരുന്നു. അങ്ങനെ പുസ്തകത്തെ ഇഷ്‌ടപ്പെട്ടു തുടങ്ങിയ ബാലഗോപാലന്റെ ശേഖരത്തിലെ ആദ്യ പുസ്തകമായി രമണൻ. അവിടെ തീർന്നില്ല കഥ. രമണൻ ഒരു തുടക്കം മാത്രമായിരുന്നു. വായനയിലൂടെയുള്ള അതിജീവന രഹസ്യം ബാലഗോപാലൻ പതുക്കെ സ്വായത്തമാക്കുകയായിരുന്നു. സഹോദരങ്ങൾ സമീപമുള്ള വായനശാലകളിൽ നിന്നും പുസ്തകമെത്തിച്ചു കൊടുക്കും. കണ്ണിമചിമ്മാതെ അവ വായിച്ചുതീർക്കുന്ന ബാലഗോപാലൻ ചർക്കയിൽ നൂൽക്കുന്ന നൂൽ വിറ്റ് കിട്ടുന്ന പണം കൊണ്ട് പുസ്തകങ്ങൾ വാങ്ങാനും തുടങ്ങി.
കവിതകളും കഥകളും നോവലുകളും ചരിത്ര പുസ്തകങ്ങളും വൈജ്‌ഞാനിക സാഹിത്യങ്ങളും വിവർത്തനങ്ങളും ആത്മകഥകളും ശാസ്ത്ര–ഗവേഷണ പസ്തകങ്ങളുമടക്കം വായനയുടെ സഞ്ചാരം പലവഴി നീങ്ങി. വായിച്ചു തീർത്ത പുസ്തകങ്ങൾ അടുക്കും ചിട്ടയോടെയും സൂക്ഷിക്കാനും തുടങ്ങി. ഒറ്റപ്പെടലിന്റെ വേദന പതുക്കെ ഇല്ലാതായി. അങ്ങനെ യാത്ര നിഷേധിച്ച കാലുകളോട് അക്ഷരങ്ങളിലൂടെ സഞ്ചരിച്ച് ബാലഗോപാലൻ പകരം വീട്ടി.
<ആ>പുറംകാഴ്ചയിലും പുസ്തകം തേടി
കൈ കൊണ്ട് കറക്കി യാത്ര ചെയ്യാവുന്ന ഒരു മുച്ചക്ര വാഹനം സംഘടിപ്പിച്ചത് ആയിടയ്ക്കാണ്. ബാലഗോപാലൻ അങ്ങനെ വീട് വിട്ട് പുറംലോകം കണ്ടു. കാഴ്ചയുടെ പുതുലോകം കൺമുന്നിൽ നിറഞ്ഞുനിന്നപ്പോഴും ബാലഗോപാലൻ തേടിയത് പുസ്തകങ്ങളാണ്. പയ്യന്നൂരിലെ പുസ്തകക്കടകളിലെ നിത്യസന്ദർശകനായി.
എവിടെ പോകുമ്പോഴും ഒരു പുസ്തകവും കൂടെ കരുതും. ഒഴിവു സമയത്ത് വായിക്കാനായി. പുസ്തകം വാങ്ങാൻ മാത്രം തളർന്ന കാലുമായി കണ്ണൂരിലേക്ക് ബസ് കയറാറുണ്ട് ഇദ്ദേഹം. പയ്യന്നൂരിൽ നടക്കുന്ന പുസ്തക മേളയിൽ പുസ്തകം തേടി അലയുന്ന ബാലഗോപാലൻ ഒരു നിത്യകാഴ്ചയാണ്. എല്ലാ ദിവസങ്ങളിലും വൈകുന്നേരം ഒരാൾക്കൂട്ടം ബാലഗോപാലന്റെ വീട്ടിലുണ്ടാകും. അതിൽ കുട്ടികളും യുവാക്കളും വയോധികരും ഉൾപ്പെടും. പുസ്തക ചർച്ചകളും സംശയനിവാരണവുമടക്കം സാഹിത്യത്തെക്കുറിച്ചുള്ള സമഗ്രസംവാദമായിരിക്കും ആ കൂട്ടായ്മയിലുണ്ടാകുക. ചർക്കയിൽ നൂൽ നൂൽക്കുന്ന ജോലിക്കു പിന്നാലെ ഫർണിച്ചർ കട, പഴയ വീട് വിലയ്ക്ക് വാങ്ങി പൊളിച്ചു വിൽക്കുക തുടങ്ങിയവയും ചെയ്തു.
ഇതിലൂടെയൊക്കെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് പുസ്തകങ്ങൾ വാങ്ങാനായി മാറ്റിവയ്ക്കും. പുതിയ വീട് പണിതപ്പോൾ പുസ്തകങ്ങൾ സൂക്ഷിക്കാനും വായിക്കാനും ഒരു പ്രത്യേക പുസ്തകശാലതന്നെ ഇദ്ദേഹം പണിതു.
<ആ>വായനയ്ക്കും ഒരു ചിട്ടയുണ്ട്
വെറുതെ വായിച്ച് നേരം കളയുകയല്ല ഇദ്ദേഹം ചെയ്യുന്നത്. എല്ലാത്തിനും ഒരു ചിട്ടയുണ്ട്. അതിരാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾക്കു ശേഷം നേരേ വായനാമുറിയിലെത്തും. വായിക്കേണ്ടുന്ന പുസ്തകത്തോടൊപ്പം കുറിപ്പെഴുതാനുള്ള ഒരു നോട്ടുബുക്കും പേനയും കൂടെയുണ്ടാകും. രാവിലെ തുടങ്ങുന്ന വായന പതിനൊന്നു മണിവരെ നീളും. പിന്നീട് അൽപ്പം വീട്ടുകാര്യം. കടയിൽ പോകുന്നതടക്കമുള്ള ജോലികൾ ആ സമയത്ത് തീർക്കും. ഉച്ചയ്ക്ക് ഭക്ഷണശേഷം വീണ്ടും പുസ്തകത്തിനു മുന്നിൽ.
ആ ഇരുപ്പ് രാത്രിവരെ നീളും. വായിക്കുന്ന പുസ്തകത്തിലെ പ്രധാന പരാമർശങ്ങളും ഓർത്തിരിക്കേണ്ടുന്ന വസ്തുതകളും നോട്ട്ബുക്കിൽ കുറിച്ചുവയ്ക്കും. ഒരു പുസ്തകം വായിച്ചു കഴിഞ്ഞാലേ അടുത്ത പുസ്തകം തുറക്കൂ. വൈകുന്നേരങ്ങളിൽ തന്നെ കാണാൻ വരുന്നവരുമായി അൽപ്പം പുസ്തകസംവാദം. ഇങ്ങനെ പോകുന്നു ബാലഗോപാലന്റെ പുസ്തക ദിനങ്ങൾ.
പോളിയോ തന്റെ കാലുകളെ തളർത്തിയത് ഒരർഥത്തിൽ അനുഗ്രഹമായി കാണുകയാണ് ബാലഗോപാലൻ. അതുകൊണ്ടു മാത്രമാണ് തനിക്ക് പുസ്തകങ്ങളുമായി അടുക്കാൻ കഴിഞ്ഞതെന്നും ഇദ്ദേഹം പറയുന്നു. രോഗത്തെക്കുറിച്ചുള്ള ചിന്തയും ഒറ്റപ്പെടലിന്റെ വേദനയും മറക്കാൻ പുസ്തകങ്ങളെ മനഃപൂർവം ഉപയോഗപ്പെടുത്തുകയായിരുന്നു ഇദ്ദേഹം. ഇന്ന് തന്റെ പുസ്തക ശേഖരത്തിൽ എത്ര പുസ്തകമുണ്ടെന്നോ എത്ര രൂപവിലമതിക്കുന്ന പുസ്തകമുണ്ടെന്നോ ഇദ്ദേഹത്തിന് അറിയില്ല. കാരണം അത്തരം കണക്കെടുപ്പ് ഇദ്ദേഹം നടത്തിയിട്ടില്ല. കാണുന്ന പുസ്തകങ്ങൾ വാങ്ങിവയ്ക്കും, വായിക്കും. ആരെങ്കിലും ചോദിച്ചാൽ കൊടുക്കുകയും ചെയ്യും. പുതുതായി തുടങ്ങുന്ന വായനശാലകളിലേക്കും ബാലഗോപാലൻ തന്റെ പുസ്തകശേഖരത്തിലെ നിരവധി പുസ്തകങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്. ഒരു ഓണക്കാലത്ത് സദ്യക്കുള്ള സാധനങ്ങൾ വാങ്ങാൻ പയ്യന്നൂർ നഗരത്തിലിറങ്ങിയ ബാലഗോപാലൻ ആ പണം കൊണ്ട് അവിടെയുള്ള പുസ്തക മേളയിൽനിന്നു പുസ്തകങ്ങൾ വാങ്ങി വന്നത് രസകരമായ മറ്റൊരു സംഭവം.
വീണുപോകുമായിരുന്ന ജീവിതത്തെ വായിച്ചു വളർത്തി എന്നതാണ് ബാലഗോപാലന്റെ ജീവിതകഥ നമ്മോടു പറയുന്നത്. എല്ലാത്തിനും കൂട്ടായി ഭാര്യ പത്മാവതിയും മക്കളായ രതീഷ്, രജനീഷ് എന്നിവരും ബാലഗോപാലനോടൊപ്പമുണ്ട്. വായനയുടെ അതിജീവനമന്ത്രവുമായി ആ ജീവിതം എഴുപതാം വയസ് പിന്നിടുകയാണ്.
<ആ>ഞെട്ടലിനു പിന്നിൽ
അന്ന് മഴ തകർത്ത വീടിന്റെ വടക്കേ ഭാഗം കണ്ട ബാലഗോപാലൻ ഞെട്ടിയത് വീടിനെ ക്കുറിച്ച് ഓർത്തായിരുന്നില്ല. പിടിച്ചു കയറ്റിയ കൈകൾ പിടിവിട്ട കാഴ്ചയായിരുന്നു അന്ന് അവിടെയുണ്ടായിരുന്നത്. ബാലഗോപാലന്റെ പുസ്തക ശേഖരമടങ്ങിയ മുറിയുടെ മുകളിലാണ് അന്ന് തെങ്ങുവീണത്. മണ്ണടിഞ്ഞ മുറിയുടെ അവശിഷ്‌ടങ്ങൾക്കൊപ്പം ചിതറിത്തെറിച്ച മഴയിലഴുകി നശിച്ചതാകട്ടെ ആയിരത്തിലധികം പുസ്തകങ്ങളും. ആ കാഴ്ച ഇന്നോർക്കുമ്പോഴും ബാലഗോപാലൻ ഞെട്ടും. കാരണം പുസ്തകമില്ലെങ്കിൽ ബാലഗോപാലനില്ല.
<ആ>ഷിജു ചെറുതാഴം
<ആ>ഫോട്ടോ: രാജീവൻ ക്രിയേറ്റീവ്
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
Latest News
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
Latest News
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top