Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സ്നേഹത്തിനു വിലയിട്ട ആക്ഷൻ ടി-ഫോർ
1940-ൽ മരിക്കുന്പോൾ 24 വയസുണ്ടായിരുന്ന അന്ന ലെങ്കറിങ്ങിന്റെ ചിത്രം നല്‍കിയശേഷമാണ് ബിബിസി ഇക്കഴിഞ്ഞദിവസം ഒരു വാർത്ത പ്രസിദ്ധീകരിച്ചത്. "നാസി കൂട്ടക്കൊലയുടെ വിസ്മരിക്കപ്പെട്ട ഇരകളെയോർത്ത് 'എന്ന തലക്കെട്ടിലുള്ള വാർത്തയായിരുന്നു അത്. സുന്ദരിയായ മെലിഞ്ഞ പെൺകുട്ടിയായിരുന്നു അന്ന. ചെറുപ്പത്തിലേ പിതാവ് മരിച്ചതും മറ്റും അവളെ മാനസികമായി വിഷമിപ്പിച്ചു. സ്കൂളിൽ മികവുകാട്ടാൻ കഴിഞ്ഞില്ല. തുടർന്ന് കുട്ടികൾക്കായുള്ള കെയർ ഹോമിൽ അവളെ ചേർത്തു. ഇതിനിടെ വൃക്കരോഗത്തെ തുടർന്ന് അവളെ ആശുപത്രിയിലെത്തിച്ചു. ഡോക്ടർ പറഞ്ഞത്, കൂടുതൽ മെച്ചപ്പെട്ട ചികിത്സയ്ക്കായി അവളെ മറ്റൊരു സ്ഥാപനത്തിലേക്കു മാറ്റണമെന്നായിരുന്നു. മാറ്റുകയും ചെയ്തു. പക്ഷേ, അവിടെ വച്ച് അവൾ മരിച്ചു എന്നാണ് പിന്നീട് അമ്മയ്ക്കു കത്തു ലഭിച്ചത്. വയറ്റിൽ ഇൻഫെക്ഷൻ ഉണ്ടായതിനെത്തുടർന്ന് അവൾ മരിച്ചു എന്നായിരുന്നു ഡെത്ത് സർട്ടിഫിക്കറ്റ്. പക്ഷേ, അങ്ങനെയായിരുന്നില്ല. അവളെ ഗ്യാസ് ചേംബറിലിട്ടു കൊല്ലുകയായിരുന്നു. കെയർ സെന്റർ എന്ന് നാസികൾവിളിച്ച കൊലമുറിയിലെ ഗ്യാസ് ചേംബറിൽ അക്കൊല്ലം 10,654 പേരെയാണ് കൊന്നത്. അന്നയുടെ ജീവനെടുത്ത ഗ്രേഫ്നെക് യൂത്തനേഷിയ സെന്റർ ഇത്തരത്തിലുള്ള ആറെണ്ണത്തിൽ ഒന്നു മാത്രമായിരുന്നു. അവളെ അവിടെ എത്തിച്ച അന്നുതന്നെ ഗ്യാസ് ചേംബറിലേക്ക് കയറ്റിവിട്ടു.
സ്നേഹത്തിനു പകരം ലാഭം
വെറുതെ ഭക്ഷണവും മരുന്നും കഴിച്ച് സമൂഹത്തിനു നഷ്ടമുണ്ടാക്കിക്കൊണ്ടിരിക്കുന്ന രോഗികളും ശാരീരിക-മാനസിക ന്യൂനതയുള്ളവരുമൊക്കെ ഉൾപ്പെടുന്ന മനുഷ്യരെ സമൂഹത്തിന് ആവശ്യമില്ലെന്ന ഹിറ്റ്ലറുടെ തീരുമാനപ്രകാരമാണ് അന്നയെ കൊന്നത്. അതിനെ ഹിറ്റ്ലർ അവതരിപ്പിച്ചതു ദയാവധമെന്ന പേരിലായിരുന്നു. ആക്ഷൻ ടി-ഫോർ എന്നു പേരിട്ട പരിപാടിയിലൂടെ കൊന്നതു കുട്ടികളുൾപ്പെടെ മൂന്നു ലക്ഷം പേരെ. അതിലൊരാൾ മാത്രമായിരുന്നു അന്ന. യഹൂദർ ഉൾപ്പെടെയുള്ളവരെ കൂട്ടക്കൊല ചെയ്യാനായി നാസികൾ പദ്ധതി തയാറാക്കിയ വാൻസി കോൺഫറൻസിന്റെ 75-ാം വാർഷികം ജർമനിയിലെ ബുണ്‍ഡെസ്റ്റാഗിൽ ഇക്കഴിഞ്ഞ ജനുവരി 27-ന് അനുസ്മരിച്ചു. കോണ്‍സൻട്രേഷൻ ക്യാന്പുകളിൽ വംശഹത്യ നടത്തുന്നതിനു മുന്‍പായിരുന്നു നാസികൾ ടി-ഫോർ പദ്ധതി നടപ്പാക്കിയത്. 60 ലക്ഷം മനുഷ്യരെ കൊന്നൊടുക്കിയ വംശഹത്യയുടെ പരിശീലനക്കളരിയായിരുന്നു ആക്ഷൻ ടി-ഫോർ. ഏറെക്കാലം ഇരകളുടെ ബന്ധുക്കൾപോലും പുറത്തുപറയാൻ മടിച്ചിരുന്ന ദുരന്തകഥയാണ് ആക്ഷൻ ടി-ഫോർ ദയാവധം.
ബുണ്ഡെസ്റ്റാഗിലെ അനുസ്മരണ ചടങ്ങിൽ നടൻ സെബാസ്റ്റ്യൻ ഉർബാൻസ്കി ഒരു കത്തു വായിച്ചു. പടിഞ്ഞാറൻ ജർമ്മനിയിലെ വെയ്ൽമ്യൂണ്സ്റ്ററിലെ ആശുപത്രിയെന്നോ പുനരധിവാസകേന്ദ്രമെന്നോ ഒക്കെ അറിയപ്പെട്ടിരുന്ന സ്ഥലത്തുനിന്ന് ഏണസ്റ്റ് പുട്സ്കി അമ്മയ്ക്കെഴുതിയ കത്ത്. അനുസ്മരണച്ചടങ്ങിൽ പങ്കെടുത്ത മനുഷ്യരുടെ നനഞ്ഞ കണ്ണുകൾക്കു മുന്നിൽ ആ കത്തിലെ അക്ഷരങ്ങൾ ഇങ്ങനെ തെളിഞ്ഞു:
പ്രിയപ്പെട്ട അമ്മേ,
ഞങ്ങളുടെ മരണം ഏതു നിമിഷവും സംഭവിക്കാം. അടുത്തത് ആരാണെന്ന് ഒരു നിശ്ചയവുമില്ല. ആദ്യമൊക്കെ ഇവിടെ ആളുകളെ പെട്ടെന്നു കൊല്ലുമായിരുന്നു. അതിരാവിലെ ആ മൃതദേഹങ്ങൾ എടുത്തുകൊണ്ടുപോകുമായിരുന്നു കത്തിച്ചുകളയാൻ. കുറെ കഴിഞ്ഞപ്പോൾ പരിസരവാസികൾ എതിർപ്പുയർത്തി. അതോടെ ഇവർ കൂട്ടക്കൊല നിർത്തി. ഇപ്പോൾ ഞങ്ങളെ പട്ടിണി കിടത്താൻ തുടങ്ങിയിരിക്കുന്നു....
വിലയില്ലാത്ത ജീവനെന്ന് ഹിറ്റ്ലറുടെ ഏജന്റുമാർ കണക്കാക്കിയ ഏണസ്റ്റ് പുട്സികി പിന്നീട് കത്തെഴുതിയിട്ടില്ല. അവന്റെ അമ്മ ഒരിക്കലും വായിച്ചിട്ടില്ലാത്ത ആ കത്താണ് അനുസ്മരണ ചടങ്ങിൽ സെബാസ്റ്റ്യൻ പരസ്യമായി വായിച്ചത്. ഇങ്ങനെ ദയാവധമെന്ന പേരിൽ കൊന്നൊടുക്കപ്പെട്ട 3,00,000 മനുഷ്യരുടെ ഓർമയാണ് ഇക്കൊല്ലം ലോകം അനുസ്മരിക്കുന്നത്.
നെഞ്ചു പിളർക്കുന്ന പോസ്റ്റർ
1938. കാലമെത്ര കഴിഞ്ഞാലും മറക്കാനാവില്ല ആ പോസ്റ്റർ. ചരിത്രത്തിന്റെ ചുവരിൽ അതങ്ങനെ ചോരയൊലിപ്പിച്ചു പതിഞ്ഞുകിടക്കുകയാണ്. മാസികയിലും ജർമനിയിലെ തെരുവുകളിലും പ്രത്യക്ഷപ്പെട്ട ആ പോസ്റ്ററിൽ കറുത്ത പാന്റ്സും ഷർട്ടും ധരിച്ച ശാരീരിക ന്യൂനതയുള്ളൊരാളെ ഇരുത്തിയിരിക്കുന്നു. അയാൾക്കു പിന്നിൽ ആരോഗ്യവാനായ വെള്ള വസ്ത്രധാരി നില്ക്കുന്നു. പോസ്റ്ററിലെ വാക്കുകൾ ഇങ്ങനെ: ജനിതകരോഗമുള്ള ഈ മനുഷ്യനുവേണ്ടി അയാളുടെ ജീവിതകാലത്ത് നാം 60,000 മാർക്കാണ് ചെലവാക്കേണ്ടിവരുന്നത്. പ്രിയ സുഹൃത്തേ പൊതുജനങ്ങളുടെ പണമാണ് ഇങ്ങനെ നഷ്ടപ്പെടുത്. നിങ്ങളുടേതുകൂടിയാണ് ഈ പണമെന്നു മറക്കരുത്. ന്യൂ പീപ്പിൾ എന്ന നാസി മാസികയിൽ ഈ പ്രചരണ പോസ്റ്റർ പ്രസിദ്ധീകരിച്ചു.
അതൊരു തയാറെടുപ്പായിരുന്നു. താമസിയാതെ ഹിറ്റ്ലർ പണി തുടങ്ങി. അനാഥരും ശാരീരിക- മാനസിക ന്യൂനതയുള്ളവരുമായ കുഞ്ഞുങ്ങളെയും മുതിർന്നവരെയും പ്രത്യേക കേന്ദ്രങ്ങളിലേക്കു മാറ്റി. അവരെ പിന്നീടാരും കണ്ടിട്ടില്ല.
ജൂലൈ മാസത്തിൽ കിഴക്കൻ ജർമനിയിൽനിന്ന് റിച്ചാർഡ് ക്രഷ്മാർ, ഭാര്യ ലീന എന്നിവർ ഹിറ്റ്ലർക്ക് ഒരു കത്തെഴുതി. അഞ്ചു മാസം മുന്‍പ് തങ്ങൾക്കു ജനിച്ച മകനെ കൊല്ലാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഗെർഹാദ് എന്നു പേരായ കുട്ടിക്ക് ഒരു കൈയും കാലുമില്ലായിരുന്നു. കാഴ്ചയുമില്ല. കടുത്ത നാസികളായിരുന്ന മാതാപിതാക്കൾ സ്വന്തം കുഞ്ഞിനെക്കുറിച്ചു പറഞ്ഞത് ഒരു വികൃതജീവിയെന്നായിരുന്നു. ഹിറ്റ്ലറുടെ അനുമതിയോടെ ദിവസങ്ങൾക്കകം തൊട്ടടുത്ത ആശുപത്രിയിലെത്തി മാതാപിതാക്കൾ ആ കൃത്യം നിർവഹിച്ചു.
അക്കൊല്ലം ഒക്ടോബറിലാണ് അഡോൾഫ് ഹിറ്റ്ലർ തന്റെ സ്വകാര്യ ഡോക്ടറെ ഒരു ചുമതലയേല്പിച്ചത്. ജീവിച്ചിട്ട് ആർക്കും പ്രയോജനമില്ലാത്ത രോഗികളെയും ജനിതകരോഗമുള്ള കുഞ്ഞുങ്ങളെയുമൊക്കെ കൊന്നൊടുക്കാൻ. രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കമെന്നു പറയാവുന്ന സെപ്റ്റംബർ ഒന്ന് തീയതി വച്ച് ഹിറ്റ്ലർ ഓർഡർ ഇറക്കി. കൂട്ടക്കൊലയെ യുദ്ധത്തിന്റെ ചെലവിൽ എഴുതിത്തള്ളാമെന്ന ഉദ്ദേശവും ഉണ്ടായിരുന്നു. അങ്ങനെ സമൂഹത്തിനു നഷ്ടമുണ്ടാക്കുന്ന കുഞ്ഞുങ്ങളെ ഉൾപ്പെടെ കൊന്നൊടുക്കാനുള്ള ടി-ഫോർ പ്രോഗ്രാം തുടങ്ങി.
അവർ ഡോക്ടർമാരായിരുന്നു
ശാരീരിക-മാനസിക ന്യൂനതകളോ, ഏതെങ്കിലും തരത്തിലുള്ള ജനിതക വൈകല്യങ്ങളോ ഉള്ള കുട്ടികൾ ജനിച്ചാൽ അറിയിക്കണമെന്ന് ജർമൻ ഇന്റ്ീരിയർ മിനിസ്ട്രി ഡോക്ടർമാർക്ക് അറിയിപ്പു നല്കി. മാതാപിതാക്കളുടെ സമ്മതത്തോടെയും അല്ലാതെയും ബലം പ്രയോഗിച്ചുമൊക്കെ ന്യൂനതകളുള്ള കുഞ്ഞുങ്ങളെ സർക്കാർ പ്രത്യേക ചികിത്സക്കായി കൊണ്ടുപോയി. അന്ത്യയാത്ര. ആയിരക്കണക്കിനു മാലഖക്കുഞ്ഞുങ്ങളുടെ ചോര ജർമനിയുടെ മണ്ണിലേക്ക് ഹിറ്റ്ലർ എന്ന നരാധമൻ ഒഴുക്കിവിട്ടു.
തുടർന്ന് മുതിർന്ന കുട്ടികളായി ലക്ഷ്യം. ജർമനിയിലെ വിവിധ സ്ഥലങ്ങളിലുള്ള ആറു കേന്ദ്രങ്ങളിലേക്ക് ആശുപത്രികളിലും അനാഥാലയങ്ങളിലും പുനരധിവാസകേന്ദ്രങ്ങളിലുംനിന്ന് കുട്ടികളെ കൊണ്ടുപോയി. ഇന്നത്തേതുപോലെതന്നെ അന്നത്തെയും സ്ഥാപനങ്ങളിലേറെയും കത്തോലിക്കാസഭ നടത്തിയവയായിരുന്നു.
പിന്നീട് ജർമനിയിലും പോളണ്ടിലുമുള്ള മുതിർന്നവരെ ലക്ഷ്യമിട്ടു. കൂട്ടക്കൊലയുടെ നടത്തിപ്പിന് ഇട്ട പേര് കേൾക്കുക. ചാരിറ്റബിൾ ഫൗണ്ടേഷൻ ഫോർ ക്യൂർ ആൻഡ് ഇൻസ്റ്റിറ്റ്യൂഷണൽ കെയർ’. ബർലിനിലെ ടിയർഗാർട്ടൻസ്ട്രാസ്- ഫോറിലെ ഒരു കെട്ടിടത്തിലായിരുന്നു അതിന്റെ ആസ്ഥാനം. അങ്ങനെയാണ് ആക്ഷൻ ടി-4 എന്ന പേര് ഉത്ഭവിച്ചത്. മൂന്നു ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയാൽ ഏതൊരാളെയും ദയാവധത്തിനു ശിപാർശ ചെയ്യാം. പലപ്പോഴും പരിശോധനകളൊന്നുമുണ്ടായിരുന്നില്ല. എന്തു ചെയ്താലും ചോദിക്കാനും പറയാനും ആളുമുണ്ടായിരുന്നില്ല.
1941 ഓഗസ്റ്റ് 24ന് ആക്ഷൻ ടി-4 നിർത്താൻ ഹിറ്റ്ലർ തീരുമാനിച്ചു.
അരുതെന്നു പറഞ്ഞ ബിഷപ്
ജർമനിയിലെ " ദയാവധ ' കേന്ദ്രങ്ങളുടെ പിന്നിലെ പുകക്കുഴലുകളിൽനിന്ന് മനുഷ്യനിശ്വാസം കലർന്ന പുക വിണ്ണിലേക്ക് ഉയരുന്പോഴും ലോകം സാധാരണപോലെ ജീവിച്ചു. കുട്ടികളുടെ ആത്മാവുപോലെ ചിറകുയർത്തിയ പുകയിൽ കണ്ണുനീറിയവരിൽ പ്രധാനി മൂൺസ്റ്റെറിലെ മെത്രാനായിരുന്നു. ബിഷപ് ക്ലമൻസ് ഓഗസ്റ്റ് അദ്ദേഹത്തിന്റെ പ്രസംഗങ്ങളും എഴുത്തുകളും ഹിറ്റ്ലറുടെ അനിഷ്ടത്തിനു വഴിവച്ചു. നിസഹായരായ മനുഷ്യരെ ചില കേന്ദ്രങ്ങളിൽ കൊന്നൊടുക്കുന്നുണ്ടെന്ന് അദ്ദേഹം നിർഭയം വിളിച്ചുപറഞ്ഞു. ഇതു ദൈവ കല്പനയ്ക്കെതിരാണെന്നും മനുഷ്യൻ ശാപമേറ്റുവാങ്ങുമെന്നും മുന്നറിയിപ്പു നല്കുന്ന ലഘുലേഖകൾ വിതരണം ചെയ്യപ്പെട്ടു. ടി-ഫോർ കൂട്ടക്കൊല ഒൗദ്യോഗികമായെങ്കിലും നിർത്താൻ ബിഷപ് ക്ലമൻസിന്റെ നിലപാടുകളും കാരണമായി. ബിഷപ്പിനെ തൂക്കിക്കൊല്ലാൻ തീരുമാനിച്ചെങ്കിലും രണ്ടാം ലോകമഹായുദ്ധത്തിലെ അന്തിമവിജയം വരെ കാത്തിരിക്കാൻ തീരുമാനിച്ചു. പക്ഷേ, അതിനു മുന്‍പ് ഹിറ്റ്ലറുടെ അന്ത്യമായി. 1946-ൽ ബിഷപ് ക്ലമൻസിനെ കർദ്ദിനാളാക്കി. അക്കൊല്ലം ദിവംഗതനായ അദ്ദേഹത്തെ 2005-ൽ സഭ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
ഇനിയൊരിക്കലും ആവർത്തിക്കരുതാത്ത കുറ്റകൃത്യമാണ് നാസിസവും ഫാസിസവുെ മന്നൊക്കെ ചരിത്രം മുന്നറിയിപ്പു നല്കുന്നു. അതിന്റെ ഓർമകൾപോലും മനുഷ്യമനസുകൾക്ക് ആഘാതമാണ്. പക്ഷേ, ഓർമകൾ ഉണ്ടായിരിക്കണം, ഇത്തരം കൊടുംപാതകങ്ങൾ ആവർത്തിക്കാതിരിക്കാൻ...ലാഭനഷ്ടങ്ങൾ നോക്കാതെ സഹജീവികളെ സ്നേഹിക്കാൻ.
ജോസ് ആൻഡ്രൂസ്
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
Latest News
സുഗന്ധഗിരിയിലെ മരം കൊള്ള അധികൃതരുടെ ഒത്താശയോടെ: റിപ്പോർട്ട് പുറത്ത്
കോഴിക്കോട്ടെ കള്ളവോട്ട്; നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
പെരുമാറ്റച്ചട്ട ലംഘനം: ഡി.കെ.ശിവകുമാറിനും കുമാരസ്വാമിക്കും വിജയേന്ദ്രക്കുമെതിരെ കേസ്
പോളിംഗ് ബൂത്തിൽ ആൾക്കൂട്ടം; വിജയ്ക്ക് എതിരെ പരാതി
വയനാട്ടിൽ തോൽക്കും; രാഹുൽ സുരക്ഷിത സീറ്റ് തേടുന്നു: മോദി
Latest News
സുഗന്ധഗിരിയിലെ മരം കൊള്ള അധികൃതരുടെ ഒത്താശയോടെ: റിപ്പോർട്ട് പുറത്ത്
കോഴിക്കോട്ടെ കള്ളവോട്ട്; നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
പെരുമാറ്റച്ചട്ട ലംഘനം: ഡി.കെ.ശിവകുമാറിനും കുമാരസ്വാമിക്കും വിജയേന്ദ്രക്കുമെതിരെ കേസ്
പോളിംഗ് ബൂത്തിൽ ആൾക്കൂട്ടം; വിജയ്ക്ക് എതിരെ പരാതി
വയനാട്ടിൽ തോൽക്കും; രാഹുൽ സുരക്ഷിത സീറ്റ് തേടുന്നു: മോദി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top