Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഉത്ഥിതന്റെ കല്ലറ തുറന്നപ്പോൾ
ജെറുസലേം നഗരത്തിനു പുറത്ത് തലയോടിന്റെ സ്ഥലം എന്നർഥമുള്ള ഗാഗുൽത്തായിൽ മറ്റാരെയും സംസ്കരിക്കാത്ത ചുണ്ണാന്പു പാറയുടെ അറയിൽ ക്രിസ്തുവിന്റെ തിരുശരീരം സംസ്കരിച്ച അതിപൂജ്യമായ ഇടം. 2016 ഒക്ടോബർ 26 ന് പഠനങ്ങൾക്കായി ഈ കല്ലറ തുറന്നു. മരണത്തെ തോൽപിച്ച് മൂന്നാം നാൾ യേശു ഉത്ഥാനം ചെയ്ത കല്ലറയ്ക്കുള്ളിൽ എന്തൊക്കെയുണ്ടാകും തിരുശേഷിപ്പുകളായി. ലോകം ആകാംക്ഷയോടെ കാത്തിരുന്നു.
കോടാനുകോടി ചുംബനങ്ങൾ ഓരോ നിമിഷവും പതിഞ്ഞുകൊണ്ടിരിക്കുന്ന ഏക കബറിടം. ക്രീം നിറമുള്ള വിള്ളലുകൾ വീണ മാർബിൾ പാളികൾക്കടിയിൽ തിരുശരീരം കിടത്തിയ ശില കണ്ടെത്താനാകുമോ എന്നതായിരുന്നു അൻപതംഗ ഗവേഷക സംഘത്തിന്റെ അന്വേഷണം.
ആഥൻസിലെ നാഷണൽ ടെക്നിക്കൽ യൂണിവേഴ്സിറ്റി പ്രഫസർ അന്തോണിയോ മൊറോപൗളോയുടെ സംഘവും അമേരിക്കയിലെ നാഷണൽ ജ്യോഗ്രഫിക് സൊസൈറ്റിയുമാണ് ആറു മാസത്തെ പരിശോധനയും പുനരുദ്ധാരണവും കഴിഞ്ഞ മാസം 21നു പൂത്തിയാക്കിയത്. തിരുക്കല്ലറയെ ഉള്ളിലാക്കി നിർമിച്ചിരിക്കുന്ന എഡിക്യൂൾ എന്ന കൂടാരം ഇവർ ബലപ്പെടുത്തുകയും ചെയ്തു. അടിത്തറ ഇളകി ദുർബലമായിരുന്നു 207 വർഷത്തെ പഴക്കം പറയാവുന്ന ഈ കൂടാരം.
നാലാം നൂറ്റാണ്ടു മുതൽ ക്രൈസ്തവർ ഏറ്റവും പൂജ്യ ഇടമായി ഈ കല്ലറയെ വണങ്ങിപ്പോരുന്നു. രണ്ടു കള്ളൻമാരുടെ നടുവിൽ യേശുവിനെ കുരിശിൽ തറച്ച സ്ഥലത്തെ ദ ചർച്ച് ഓഫ് ഹോളി സെപ്ൾക്കർ എന്ന ദേവാലയവും വിശ്വാസികളുടെ പവിത്രമായ ഇടമാണ്. കുരിശു നാട്ടപ്പെട്ട സ്ഥലം ഉൾപ്പെടുന്ന അൾത്താരയുടെ താഴത്തെ നിലയിലാണ് എഡിക്യൂളും കല്ലറയുമുള്ളത്.
ഗത്സമൻ തോട്ടവും ക്രിസ്തുവിനെ ബന്ധിച്ചു പടയാളികൾ നടത്തിക്കൊണ്ടുപോയ കൽപ്പടവും കയ്യപ്പാസിന്റെ ജയിലറയും പീലാത്തോസിന്റെ അരമനയും കടന്ന് വികാരവായ്പോടെ തീർഥാടകർ കുരിശിന്റെ വഴി പ്രാർഥന ചൊല്ലി നീങ്ങുന്ന ഇടമാണ് ഗാഗുൽത്ത. ഒട്ടേറെ അധിനിവേശങ്ങൾക്കും പ്രകൃതിക്ഷോഭങ്ങൾക്കും ഇരയായി നിരവധി തകർക്കലുകൾക്കും പുനരുദ്ധാരണങ്ങൾക്കും ശേഷം 1854ൽ നിർമാണം തീർത്തതാണ് ഇപ്പോൾ കാണുന്ന കുരിശുമരണത്തിന്റെ പള്ളിയും അതിനുള്ളിൽ ഉത്ഥിതന്റെ കല്ലറയും.
ചുണ്ണാന്പു പാറ അൽപാൽപം അടർത്തി കബറിടത്തിലെ മണ്ണും പൊടിയും വരെ വിശ്വാസികൾ പൂജ്യാവശിഷ്ടമായി കൊണ്ടുപോകുന്ന സാഹചര്യത്തിലാണ് 1555ൽ സംരക്ഷണത്തിനായി ഇതിന്റെ അക്കാലത്തെ ചുമതലക്കാർ കല്ലറയ്ക്കു മുകളിൽ മാർബിൾ ഫലകം സ്ഥാപിച്ചത്.
കാലപ്പഴക്കത്തിലെ കേടുപാടുകളും മെഴുകുതിരി, ധൂപക്കുറ്റി എന്നിവയിൽനിന്നുള്ള പുകയും ലോഹങ്ങളിലെ ക്ലാവും ചെളിയും ഈർപ്പവും വിയർപ്പും കറയുമൊക്കെക്കൊണ്ട് കറുത്തിരുണ്ട സ്ഥിതിയിലായിരുന്നു എഡിക്യൂൾ. ദൈവാലയ മേൽക്കൂരയിലെ ചോർച്ചയും തകർച്ചയ്ക്കു കാരണമായി. ഇതേത്തുടർന്നായിരുന്നു പുരാവസ്തുശാസ്ത്രജ്ഞർ ഉൾപ്പെട്ട സംഘത്തിന്റെ കഴിഞ്ഞ മാസങ്ങളിലെ 3000 ചതുരശ്ര അടി വിസ്തൃതിയിലെ നവീനമായ പുനരുദ്ധാരണം.
ചരിത്രത്തിന്റെ പിൻബലം
ക്രിസ്തുവിന്റെ അനുയായിയായിരുന്ന അരിമത്തിയാക്കാരൻ ജോസഫ് സാബത്തിനു മുൻപുള്ള ഒരുക്കദിവസത്തിൽ ക്രിസ്തുവിന്റെ മൃതദേഹം കുരിശിൽനിന്ന് ഇറക്കി അവിടെയുള്ള ഒരു തോട്ടത്തിൽ മുൻപാരെയും സംസ്കരിച്ചിട്ടില്ലാത്ത കല്ലറയിൽ യഹൂദ ആചാരപ്രകാരം ക്രിസ്തുവിന്റെ ശരീരം സംസ്കരിച്ചു. അതിനു ദൃക്സാക്ഷിയായ പ്രിയശിഷ്യൻ യോഹന്നാൻ ഉൾപ്പെടെ നാലു സുവിശേഷകൻമാരും ഒരേ സാക്ഷ്യം കൃത്യതയോടെ എഴുതിവച്ചിരിക്കുന്നു.
നിക്കദേമോസിന്റെ സഹായത്തോടെ 100 റാത്തൽ സുഗന്ധദ്രവ്യങ്ങളുമായി കച്ചയിൽ പൊതിഞ്ഞായിരുന്നു വെള്ളിയാഴ്ച വൈകുന്നേരത്തെ കബറടക്കമെന്നും സുവിശേഷത്തിലുണ്ട്.
കാൽവരിക്കുന്നും അവിടത്തെ മലഞ്ചെരിവും അക്കാലത്ത് യഹൂദരെ സംസ്കരിച്ചിരുന്ന ഒരു ഇടമായിരുന്നുവെന്ന് ശാസ്ത്രഗവേഷകർ പറയുന്നു. ചുണ്ണാന്പു മട തുരന്നുണ്ടാക്കിയ ആറ് കല്ലറകൾ പിൽക്കാലത്ത് ഗവേഷകർ ഇവിടെ കണ്ടെത്തിയിരുന്നു.
എഡി 66 വരെ ആദിമക്രൈസ്തവർ ജറുസലേം കോട്ടയ്ക്കു പുറത്തുള്ള ഈ കുന്നിൻ ചെരുവിൽ ക്രിസ്തുവിന്റെ കല്ലറയ്ക്കു സമീപം ഒരുമിച്ചുകൂടി പ്രാർഥിച്ചിരുന്നതായും എഡി 70ൽ റോമാക്കാർ ജറുസലേം പിടിച്ചടക്കി ഇവിടം നശിപ്പിച്ചുവെന്നുമാണ് ചരിത്രം. സഹനത്തിന്റെ അടയാളമായ ആ കുരിശും തിരുവുത്ഥാനം സംഭവിച്ച കല്ലറയും ഉൾപ്പെടുന്ന കാൽവരി ജറുസലേം നഗരത്തിലെ മാലിന്യം നിക്ഷേപിച്ചും ഇടയ്ക്കിടെ തീയിട്ടും ചാന്പലാക്കാൻ ക്രിസ്തുവിരോധികൾ പലപ്പോഴും ശ്രമിച്ചുപോന്നു.
ഹഡ്രിയാൻ രാജാവ് എ.ഡി 135ൽ ഇവിടെ ഒരു പേഗൻ ക്ഷേത്രം പണിത് ക്രിസ്തു വിശ്വാസത്തെ നിർജീവമാക്കാൻ ശ്രമിച്ചു. ക്രിസ്ത്യാനികൾക്ക് വിശ്വാസ സ്വാതന്ത്ര്യം നൽകിയ മഹാനായ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മ വിശുദ്ധ ഹെലേന രാജ്ഞി ഇവിടെ പണിയിച്ച ദേവാലയം എഡി 335 സെപ്റ്റംബർ 13നു കൂദാശ ചെയ്തതായാണ് ചരിത്രസാക്ഷ്യം. 614ൽ ഈ ദേവാലയം പേർഷ്യക്കാരുടെ ആക്രമണത്തിലും അവശേഷിച്ച ഭാഗങ്ങൾ ഖലീഫ ഹക്കീമിന്റെ ആക്രമണത്തിൽ 1009ലും കേടുവരുത്തി. 11-ാം നൂറ്റാണ്ടിൽ ദേവാലയം പുനരുദ്ധരിക്കപ്പെട്ടെങ്കിലും കുരിശുയുദ്ധ കാലത്തും ഇവിടെ ആക്രമണങ്ങളുണ്ടായി. ഭൂമികുലുക്കം, പ്രകൃതിക്ഷോഭം തുടങ്ങിയവയൊക്കെ ഓരോ കാലങ്ങളിൽ ഇവിടെ പണിത ദേവാലയങ്ങൾക്കെല്ലാം കേടുപാടുവരുത്തിക്കൊണ്ടിരുന്നു. 16, 19 നൂറ്റാണ്ടുകളിലൊക്കെ പുനരുദ്ധാരണ ജോലികൾ നടന്നിട്ടുണ്ട്. വലിയൊരു തീപിടിത്തത്തിനുശേഷം 1808-1810 കാലഘട്ടത്തിൽ പുനരുദ്ധരിച്ചതാണ് ഇപ്പോഴുള്ള ഹോളി സെപ്ൾക്കർ ദേവാലയം.
എഡിക്യൂൾ എന്ന കൂടാരം
1810ൽ നിമിച്ചതാണ് തിരുക്കല്ലറയ്ക്കു ചുറ്റും എട്ടു കോണുകളും റഷ്യൻ ശൈലിയിലുള്ള മകുടവുമുള്ള എഡിക്യൂൾ. അലങ്കാരവിളക്കുകളും ഗ്രീക്ക് ഭാഷയിലുള്ള തിരുവചനങ്ങളും ചിത്രങ്ങളും കൊണ്ട് അലങ്കരിച്ച ഉൾവശം. തടിയിലും മാർബിളിലും തീർത്ത ഈ കൂടാരത്തിനുള്ളിൽ കയറിയാണ് വിശ്വാസികൾ ഉത്ഥിതന്റെ കല്ലറയെ തൊട്ടുവണങ്ങിപ്പോന്നത്.
1927ലെ ഭൂകന്പത്തിൽ എഡിക്യൂളിനു കേടുപറ്റിയെങ്കിലും 1947ൽ ബ്രിട്ടീഷുകാർ വലിയ ശീലാന്തികളും പൈപ്പുകളും സ്ഥാപിച്ച് ഇതിനു ബലം നല്‍കിയിരുന്നു. ദുർബലമായ അടിത്തറയിൽ പണിത ഈ കൂടാരത്തിന് ഏറെക്കാലമായി അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. എഡിക്യൂൾ ബലപ്പെടുത്തി സുരക്ഷിതമാക്കണമെന്ന് ഇസ്രയേൽ പുരാവസ്തു വകുപ്പ് ദേവാലയത്തിന്റെ ചുമതല വഹിക്കുന്നവരോട് ഏറെക്കാലമായി നിർദേശിച്ചിരുന്നു. വിവിധ ക്രൈസ്തവ സഭകളുടെ മേൽനോട്ടത്തിലാണ് ദേവാലയം.
40 ലക്ഷം അമേരിക്കൻ ഡോളർ (27 കോടി രൂപ) ചെലവഴിച്ചാണു കത്തോലിക്ക, ഗ്രീക്ക് ഓർത്തഡോക്സ്, അർമേനിയൻ സഭകളുടെ നേതൃത്വത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താൻ രണ്ടു വർഷം മുൻപു ധാരണയിലെത്തിയത്.
ജോർദാനിലെ അബ്ദുള്ള രണ്ടാമൻ രാജാവും വേൾഡ് മോണ്യുമെന്റ്സ് ഫണ്ടും നവീകരണത്തിന് സാന്പത്തിക സഹായം നൽകിയിരുന്നു.
കല്ലറ തുറന്നപ്പോൾ
കൂടാരത്തിന്റെയും കല്ലറയുടെയും ഉള്ളറകൾ റഡാറും റോബോട്ടിക് കാമറയും സ്കാനറുകളും മറ്റ് അത്യാധുനിക യന്ത്രങ്ങളും ഉപയോഗിച്ചായിരുന്നു ശാസ്ത്രസംഘത്തിന്റെ പരിശോധനകൾ.
തിരുക്കല്ലറയുടെ മുകളിലെ മാർബിൾ ശില ഒക്ടോബർ 26 മുതൽ 60 മണിക്കൂറുകളെടുത്താണ് അതീവജാഗ്രതയോടെ ഇളക്കിയെടുത്തത്. തീർഥാടകർക്ക് തടസമുണ്ടാകാതിരിക്കാൻ രാത്രിയിലായിരുന്നു സൂഷ്മമായ ഈ ജോലികൾ.
28ന് മാർബിൾ ശില ഇളക്കിയപ്പോൾ അതിനുതാഴെ പൊടിപടലങ്ങളുടെ ഒരു പാളിയാണ്കാണപ്പെട്ടത്. സൂക്ഷ്മതയോടെ ഇതു തുടച്ചെടുത്തപ്പോൾ ഒന്നരയടി താഴ്ചയിൽ തൂവെള്ള നിറമുള്ള ചുണ്ണാന്പുപാറ അഥവാ തിരുക്കല്ലറ കാണാനായി. ഏറെക്കുറെ നിരപ്പായിരുന്നു കല്ലറയുടെ പ്രതലം.
ഈ ശിലയിലാണ് യേശുവിന്റെ തിരുശരീരം സംസ്കരിച്ചതെന്നും രണ്ടായിരം വർഷത്തെ പഴക്കം ഈ കല്ലറയ്ക്കുണ്ടെന്നും ശാസ്ത്രസംഘം വിലയിരുത്തി. പൊടി നീക്കിയ വേളയിൽ കുരിശ് വ്യക്തമായി ആലേഖനം ചെയ്ത ഇരുണ്ട മാർബിൾ പലകയുടെ പൊട്ടിയ ഭാഗം ചുണ്ണാന്പുപാറയുടെ ഒരു വശത്തു കണ്ടെത്തിയതാണ് ഒരിക്കലും പ്രതീക്ഷിക്കാതെ കണ്ടെത്തിയ വിസ്മയം. കുരിശുയുദ്ധ കാലത്തെ ആക്രമണത്തിലാവണം കുരിശുപതിച്ച ഈ മാർബിൾ പൊട്ടിത്തകർന്നതെന്നു കരുതാം. അങ്ങനെയെങ്കിൽ കുരിശുയുദ്ധ കാലത്തിനു മുൻപു തന്നെ വിശ്വാസികൾ തിരുക്കല്ലറ മാർബിൾ പൊതിഞ്ഞു ഭദ്രമായി വണങ്ങിയിരുന്നു. കല്ലറയിലും എഡിക്യൂളിലും നവീകരണവേളയിൽ ലഭ്യമായ പൊട്ടും പൊടിയും വരെ ശാസ്ത്രീയ പഠനങ്ങൾക്കായി സംഘം ശേഖരിച്ചിട്ടുണ്ട്.
എഡിക്യൂൾ മുൻകാലങ്ങളിലുണ്ടായിരുന്ന വിവിധ നിർമിതികളുടെ അസ്ഥിവാരത്തിലാണ് പണിതുയർത്തിയിരിക്കുന്നതെന്നു യന്ത്രപരിശോധനയിൽ വ്യക്തമായി. ഇളകിയ ചുണ്ണാന്പുമണ്ണും കല്ലുകളും മാർബിൾ കഷ്ണങ്ങളും ലോഹത്തകിടുകളും എഡിക്യൂളിന്റെ അസ്ഥിവാരത്തിലുണ്ടായിരുന്നു. അതായത് ഓരോ തവണ ദേവാലയം പുനർനിർമിച്ചപ്പോഴും പൂജ്യാവശിഷ്ടങ്ങൾ അവിടെത്തന്നെ നിക്ഷേപിച്ചാവണം പൂർവികർ നിർമിതി നടത്തിയിരുന്നത്. ഓക്കുമരത്തിന്റെ ജീർണിച്ച കഷണങ്ങളും ഇരുന്പാണികളും കൊളുത്തുകളും തുകൽച്ചുരുളുകളുമൊക്കെ അടിത്തറയുടെ ആഴങ്ങളിൽ കിടക്കുന്നതായി കാമറ കണ്ടെത്തി.
എഡിക്യൂളിന്റെ ഒരു വശം ചെരിവുള്ള പാറയുടെ അടിത്തട്ടിൽ നിന്നാണ് കെട്ടിപ്പൊക്കിയിരിക്കുന്നതെന്നും വ്യക്തമായി. അടിത്തറ നിർമാണത്തിൽ ഉപയോഗിച്ച പശക്കൂട്ട് ദീർഘകാലത്തെ ഈർപ്പസന്പർക്കത്തിൽ പൊടിഞ്ഞ നിലയിലായിരുന്നു.
ഉള്ളറ, ലോഹത്തകിടുകൾ എന്നിവയുടെ കേടുപാടുകൾ തീർത്തും ചെളിയും കറയും യന്ത്രസഹായത്താൽ ഒപ്പിയെടുത്തും എഡിക്യൂളിന്റെ വെണ്മ വീണ്ടെടുത്തിരിക്കുന്നു. കൂടാരം ബലപ്പെടുത്താൻ ഇരുന്പുകൊണ്ട് വശങ്ങളിൽ ഈന്നുകളും നൽകിയിട്ടുണ്ട്.
തറയുടെ അസ്ഥിവാരങ്ങളിലൂടെ പൈപ്പുകൾ സ്ഥാപിച്ച് അടിത്തട്ടിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തി. തീർഥാടകർക്ക് തിരുക്കല്ലറയുടെ ഉൾവശം വ്യക്തമായി കാണാവുന്ന വിധം കണ്ണാടി വാതിലും പണിതീർത്തിട്ടുണ്ട്. ഓരോ വർഷവും 40 ലക്ഷം തീർഥാടകരാണ് കാൽവരി കയറി ക്രിസ്തു ജീവൻ ബലിയായി അർപ്പിച്ച കുരിശിന്റെ ഇടവും ഉത്ഥിതന്റെ കല്ലറയും വണങ്ങാനെത്തുന്നത്.
കുരിശിലൂടെ വരുന്ന പ്രത്യാശ ശാശ്വതം
പെസഹാ ബുധനാഴ്ച ഫ്രാൻസിസ് മാർപാപ്പ വത്തിക്കാൻ ചത്വരത്തിൽ നല്കിയ സന്ദേശം
യോഹന്നാന്റെ സുവിശേഷത്തിൽ നാം ഇപ്രകാരം വായിക്കുന്നു യേശു പറഞ്ഞു: മനുഷ്യപുത്രൻ മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു. സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഗോതന്പുമണി നിലത്തു വീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും. (യോഹ. 12:23-24) .
താൻ ജറുസലെമിൽ പ്രവേശിച്ചപ്പോഴാണു യേശു ഇതു പറഞ്ഞത്. മഹത്വപൂർണമായ ആ പ്രവേശനം നാം ഓശാന ഞായറാഴ്ച അനുസ്മരിച്ചു. തുടർന്നിങ്ങോട്ടുള്ള സംഭവ പരന്പരകളുടെ അർഥം യേശു വിശദമാക്കുകയായിരുന്നു ഈ ഉപമയിലൂടെ.
ദൈവത്തിന്റെ വാഗ്ദാനരഹസ്യം മനസിലാക്കാൻ ഈ വാക്കുകൾ നമ്മേ സഹായിക്കും. ഒന്നുകൂടി ആ ഉപമ ധ്യാനിക്കുക. ഒരു ചെറിയ വിത്ത് മണ്ണിൽ വീഴുന്നു. അത് മറ്റൊന്നിനെയും ഉൾക്കൊള്ളുകയോ മറ്റൊന്നിന്റെയും പ്രവർത്തനത്തിനു വിധേയമാകുകയോ ചെയ്യുന്നില്ലെങ്കിൽ അത് അതേപടി തുടരും. ഒരു മാറ്റവും ഉണ്ടാകില്ല.
എന്നാൽ അതു സ്വയം പൊട്ടി ഒരു ഗോതന്പുചെടിയുടെ മുളയായി മാറുന്പോഴോ? അതു ഗോതന്പുചെടിയായി വളരുന്നു. വളർച്ചയുടെ പൂർണതയിൽ അതു നിരവധി ഗോതന്പുമണികളുള്ള കതിർക്കുലകൾ നല്‍കും.
യേശു ലോകത്തിന് ഒരു പുതിയ പ്രത്യാശ നല്കി. ആ ഗോതന്പുമണി പോലെ അവിടുന്നു ചെറുതായി. അവിടുന്നു സ്വയം ശൂന്യവത്കരിച്ചു ഭൂമിയിലെത്തി. തുടർന്നു രക്ഷാകരമായ മരണത്തിലും ഉത്ഥാനത്തിലും കൂടി പ്രദർശിപ്പിച്ചത് ദൈവത്തിന്റെ സ്വയം നല്കുന്ന സ്നേഹമാണ്. ഈ ദൈവികസ്നേഹം അന്ധകാരത്തെ പ്രകാശമാക്കി മാറ്റുന്നു; പരാജയമെന്നു തോന്നുന്നതിനെ ശാശ്വത വിജയമായി മാറ്റുന്നു.
എങ്ങനെയാണു പ്രത്യാശ ഉണ്ടാകുന്നതെന്ന് എന്നോടു ചോദിച്ചാൽ ഞാൻ പറയും കുരിശിൽ എന്ന്. കുരിശിനെ നോക്കൂ, ക്രൂശിതനായ ക്രിസ്തുവിനെ നോക്കൂ. അവിടെയാണു നിങ്ങൾ പ്രത്യാശ കണ്ടെത്തുന്നത്. അതാകട്ടെ മാഞ്ഞുപോകാത്തതും അനന്തകാലത്തോളം നിൽക്കുന്നതുമായ പ്രത്യാശയാണ്.
ഭൗതികകാര്യങ്ങൾക്കായി ദാഹിക്കുകയും മോഹങ്ങളുടെ പൂർത്തീകരണത്തിനായി മാത്രം പരിശ്രമിക്കുകയും ചെയ്യുന്നവർക്ക് ഒരിക്കലും തൃപ്തിയുണ്ടാകില്ല. അതൊരു വൃത്തികെട്ട ദാഹമാണ്; കഴിക്കുംതോറും വർധിച്ചുവരുന്ന ദാഹം; ഒടുവിൽ എല്ലാം നഷ്ടമാക്കുന്ന വിഫല ദാഹം.
ക്രിസ്തുവിന്റെ കുരിശ് നല്കുന്ന പ്രത്യാശ ഒരിക്കലും നമ്മേ കൈവിടുന്നില്ല; അതു ജീവിതത്തിന് അർഥവും ദിശയും നല്കുന്നു.
സ്നേഹമാണു നമ്മുടെ പ്രത്യാശയെ ചലിപ്പിക്കുന്ന എൻജിൻ. ആ യാത്രയുടെ ലക്ഷ്യം കുരിശല്ല. മറിച്ച് നമ്മൾ വിളിക്കപ്പെട്ടിരിക്കുന്ന മഹത്വത്തിലേക്കുള്ള ചുവടുവയ്പാണത്.
പുനരുത്ഥാനത്തിലേക്ക് എത്തുന്ന ഈ വിശുദ്ധവാര ദിനങ്ങൾ നാം ആഘോഷിക്കുന്പോൾ നിങ്ങൾക്ക് ഒരു ദൗത്യം ഞാൻ ഏല്പിച്ചു തരികയാണ്: കുരിശിനെ ധ്യാനിക്കുക; അതിലൂടെ കർത്താവിനോടു പറയുക: നിന്നോടൊത്തു നീങ്ങുന്പോൾ ഒന്നും നഷ്ടപ്പെടുന്നില്ല; നീയാണെന്റെ പ്രത്യാശ.
റെജി ജോസഫ്
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
Latest News
പകല്‍വെളിച്ചത്തില്‍ തിരികൊളുത്തി; തൃശൂര്‍പൂരം വെടിക്കെട്ട് പൂര്‍ത്തിയാക്കി
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
Latest News
പകല്‍വെളിച്ചത്തില്‍ തിരികൊളുത്തി; തൃശൂര്‍പൂരം വെടിക്കെട്ട് പൂര്‍ത്തിയാക്കി
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top