Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കഥാപുരുഷൻ
ചൂണ്ടയിടീൽ...ബാല്യകാല ഹോബി എന്തായിരുന്നുവെന്ന ചോദ്യത്തിന് കെ.ജെ. അൽഫോൻസ് കണ്ണന്താനത്തിന്റെ ഉത്തരം.
മണിമല സെന്റ് ജോർജ് സ്കൂളിനോടു ചേർന്നുള്ള പുഴയിലേക്ക് ചൂണ്ട ഒറ്റ ഏറാണ്്. ഉള്ളായം കടവിലെ ഒരു പരൽമീനെങ്കിലും അതിൽ ഉടക്കാതിരിക്കില്ല. വല വീശാനും തനിക്കു നല്ല വശമുണ്ടെന്നു കണ്ണന്താനത്തിന്റെ കൂട്ടിച്ചേർക്കൽ.
കൃഷിയാണ് ഹോബിയെന്നു വെറുതെ പറഞ്ഞാൽ പോരം. നന്നായി പണിയെടുത്തു. ഒരു മണിക്കൂർ മുടങ്ങാതെ കിളയ്ക്കുന്നതു പതിവായിരുന്നു.
പട്ടാളത്തിൽനിന്നു മടങ്ങിവന്നു പുലിക്കല്ല് സ്കൂളിൽ അധ്യാപകനായ അപ്പൻ കെ.വി. ജോസഫിനൊപ്പം ഒൻപതു കണ്ണന്താനം മക്കളും ഒരേനിരയിൽ നിന്നായിരുന്നു കിള.
1968-ൽ അൽഫോൻസ് പത്താം ക്ലാസ് പരീക്ഷ എഴുതുന്ന കാലത്ത് വീട്ടിലെന്നല്ല മണിമല ഗ്രാമത്തിൽ വൈദ്യുതി എത്തിയിട്ടില്ല. മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തിലായിരുന്നു പഠനം.
അധ്യാപകർ എന്തുപറഞ്ഞാലും പഠനത്തിൽ താൻ ശുദ്ധമണ്ടനായിരുന്നുവെന്ന് സമ്മതിക്കാൻ അൽഫോൻസ് തയാറല്ല. കണക്കിനു കണക്കായിരുന്നെങ്കിലും ചരിത്രവും പൗരധർമവും നന്നായി അറിയാമായിരുന്നു. 42 ശതമാനം എന്ന 242 മാർക്കോടെ പത്തു പാസായപ്പോൾ ഭാവി തീർന്നെന്നു ചിലരൊക്കെ പറഞ്ഞെങ്കിലും കീഴടങ്ങാൻ മനസു തയാറായിരുന്നില്ല.
"ഞാൻ അപാര മിടുക്കനാണ്. കേരളത്തെയോ ഇന്ത്യയെയോ മാത്രമല്ല ലോകത്തെ തന്നെ മാറ്റിമറിക്കാൻ എനിക്കു കഴിവുണ്ട്. അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ എനിക്കു കഴിയും. മണിമലയാറിന്റെ തീരത്തിരുന്ന് ഞാൻ സ്വയം തീരുമാനമെടുത്തു’.
ആ ദൃഢനിശ്ചയവുമായാണ് അൽഫോൻസ് ജീവിതവിജയ പാഠത്തിന്റെ ഒന്നാം താൾ തുറന്നത്.
ആകാശവാണിയും ദീപികയും
മണിമലയിലെ ഗ്രാമീണ വായനശാലയിൽ നിന്നു പുസ്തകങ്ങളെടുത്തു വായിച്ചായിരുന്നു അറിവിന്റെ ലോകം തേടിയുള്ള പുറപ്പാട്. ഇംഗ്ലീഷ് - മലയാളം ഡിക്ഷണറിയെ കൂട്ടിനിരുത്തി. മൂളിത്തുറക്കുന്ന ആകാശവാണിയും ദീപിക പത്രവും വിജ്ഞാന വാതിലുകൾ തുറന്നിട്ടു. ഇംഗ്ലീഷ് റേഡിയോ വാർത്തകളിലേക്കും പത്രത്താളുകളിലേക്കും കാതും കണ്ണും ഓടിപ്പരതി. പഠനം കോളജുകയറിയപ്പോൾ പ്രസംഗിക്കാൻ തീരാത്ത കൊതിയുണ്ടായി. വിറച്ചുവിറച്ച് വേദിയിൽ കയറി ബപ്പപ്പാ പറഞ്ഞപ്പോൾ മുന്നിലും പിന്നിലും ചെരിപ്പേറ്. അൽഫോൻസിന്റെ ഓർമക്കണനുസരിച്ച് പറന്നുവന്ന ചെരിപ്പുകൾ 250 ൽ കുറയില്ല. നിരാശയും നാണക്കേടും മറന്ന് അന്നു മുറിയിലെത്തി ഭിത്തിയിലും കണ്ണാടിയിലും നോക്കി പ്രസംഗിച്ചുപ്രസംഗിച്ചു മനക്കരുത്തു നേടി. അങ്ങനെയങ്ങനെ ഡൽഹിയിൽ ഇന്റർവാഴ്സിറ്റിതലത്തിൽ മൂന്നു തവണ ഇംഗ്ലീഷ് പ്രസംഗമത്സരത്തിൽ ദേശീയ ചാന്പ്യനായി. ഇന്നും തകർക്കപ്പെടാത്ത ഒരു റിക്കാർഡ്.
ഷില്ലോങ്ങിലെ എൻ.യു.എച്ച്.യു. സർവകലാശാലയുടെ 1978-ലെ സാന്പത്തിക ശാസ്ത്രം എംഎ ഫലം വന്നപ്പോൾ റാങ്ക്. ആവേശം ചോരാതെ സിവിൽ സർവീസ് പരീക്ഷ എഴുതിയപ്പോൾ 1979-ലെ എട്ടാം റാങ്ക്. ഹിപ്പിസത്തിന്റെ ഫാഷൻ കാലമായിരുന്നു അത്. മുടി തോളോളം നീട്ടി കട്ടിക്കണ്ണാടി വച്ച താടിക്കാരനെ നോക്കി ഇന്റർവ്യൂ ബോർഡു മാത്രമല്ല മസൂറിയിലെ സിവിൽ സർവീസ് പരിശീലനത്തിനുണ്ടായിരുന്ന മറ്റു ട്രെയിനികളും അതിശയംകൂറി.
ദേവികുളം സബ്കളക്ടറായിരിക്കെ വാഴൂർ ആലുങ്കൽ ഏബ്രഹാമിന്റെ മകൾ ഷീലയെ കല്യാണം കഴിച്ച് കാലവും കഴിഞ്ഞാണ് ഹിപ്പിസത്തിനു നീളം കുറിച്ചതും താടി ഒതുക്കിയതും.
മക്കൾ ആകാശ് ബ്രിട്ടണിലും ആദർശ് അമേരിക്കയിലും ജോലി ചെയ്യുന്നു. മക്കളെ അഭിരുചി അനുസരിച്ച് പ്രോത്സാഹിക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ നയം. അതിനാൽ മക്കളെ ചിത്രരചനയിലേക്കും ടെക്നിക്കൽ പഠനത്തിലേക്കും വഴി തിരിച്ചുവിട്ടു.
ശരിയെന്നു തോന്നുന്നതു ചെയ്യും
മാറ്റത്തിന്റെ പാതയിലൂടെ മാത്രമേ ഞാൻ നടന്നിട്ടുള്ളു. ശരിയെന്നു തോന്നുന്നത് ഞാൻ ചെയ്യും, ആരെയും ഭയപ്പെടാതെ. വിമർശനങ്ങളെ ഭയപ്പെടുന്നില്ല. എനിക്ക് എന്റെ ശൈലി. ജനങ്ങളെ സഹായിക്കുക, ജനങ്ങളോടൊപ്പം ജീവിക്കുക അതാണ് എന്റെ നയം. തോൽവികളെ തോൽപ്പിക്കാൻ കഠിനാധ്വാനമാണ് അസ്ത്രം എന്നു പറയുകയാണ് കേന്ദ്രടൂറിസം മന്ത്രി.
കോട്ടയം കളക്ടറായിരിക്കെ കേരളത്തിൽ ജനസന്പർക്കപരിപാടിക്കു തുടക്കം കുറിച്ചത് അൽഫോൻസ് കണ്ണന്താനമാണ്. വില്ലേജ് ഓഫീസർ മുതൽ ജില്ലാ പോലീസ് മേധാവിയെ വരെ വട്ടമിരുത്തി ജനമധ്യത്തിൽ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടു പരിഹരിച്ചുതുടങ്ങിയപ്പോൾ കേരളം ഇദ്ദേഹത്തെ ജനകീയ കളക്ടർ എന്നു വിശേഷിപ്പിച്ചു. സന്പൂർണ സാക്ഷരതാ വിപ്ലവം നടപ്പാക്കാൻ ഗാന്ധിജി സർവകലാശാലയിലെ എൻഎസ്എസ് വോളണ്ടിയർമാരുമായി കോട്ടയം നഗരസഭയിലെ 32 വാർഡുകളിലേക്കു കോട്ടയം കളക്ടർ കണ്ണന്താനം ഇറങ്ങിയതും അക്കാലത്തുതന്നെ.
ഞാനും അധ്യാപകരും വിദ്യാർഥികളും കോട്ടയം റെയിൽവേ കോളനിയും മുട്ടന്പലം ചേരിയും കയറിയിറങ്ങി നിരക്ഷരരെ തേടിപ്പിടിച്ച് അക്ഷരം പഠിപ്പിച്ചു. നൂറാം ദിനം ഇന്ത്യയിലെ ആദ്യ സാക്ഷര നഗരമായി മാറിയ കോട്ടയത്ത് ഞങ്ങൾ മണ്‍ചിരാതുകൾ തെളിച്ചു.
മിൽമ മാനേജിംഗ് ഡയറക്ടർ, ഡൽഹി ഡെവലപ്മെൻറ് അഥോറിറ്റി കമ്മീഷണർ, കേരള ലാൻഡ് യൂസ് ബോർഡ് കമ്മീഷണർ തുടങ്ങി ഇരുന്നിടങ്ങളിലൊക്കെ കാതലായ മാറ്റങ്ങൾ വരുത്തണമെന്ന് നിർബന്ധമുണ്ടായിരുന്നു. എൻട്രൻസ് പരീക്ഷാ ചുമതലക്കാരനായിരിക്കെ സഹപ്രവർത്തകർക്കൊപ്പം ഓഫീസിൽ താമസിച്ച് ആഴ്ചകൾക്കുള്ളിൽഫലം പ്രഖ്യാപിച്ചതും ഈ ദൃഢനിശ്ചയം ഒന്നുകൊണ്ടാണ്. മാറ്റം എന്നതാണ് കണ്ണന്താനത്തിന്റെ മാനിഫെസ്റ്റോ.
ഇടിച്ചുനിരത്താനും മടിയില്ല
ഡൽഹി ഡെവലപ്മെന്റ് അഥോറിറ്റി കമ്മീഷണറായിരിക്കേ പതിനാലായിരത്തിലേറെ അനധികൃത കെട്ടിടങ്ങൾ ഇടിച്ചുനിരത്തി 10000 കോടി രൂപ മൂല്യം വരുന്ന സർക്കാർ ഭൂമി തിരിച്ചുപിടിച്ചു. ഡിമൊളിഷൻ മാൻ എന്ന പേരും വീണെങ്കിലും കുലുങ്ങിയില്ല. ഉറച്ച മനസാണ് കണ്ണന്താനത്തിന്റെ കരുത്ത്.
നിരപ്പാക്കലിനുള്ള അംഗീകാരമായി ടൈം മാഗസിൻ അക്കൊല്ലം 100 യുവ ലോകനേതാക്കളുടെ പട്ടികയിൽ കണ്ണന്താനത്തിനും ഇടംനൽകി. ലിസ്റ്റിൽ ഇടംപിടിച്ച മറ്റൊരു ഇന്ത്യക്കാരൻ മുകേഷ് അംബാനി മാത്രമായിരുന്നു.
അൽഫോൻസിന്റെ ആത്മകഥാംശമുള്ള രചനയാണ് ‘ഇന്ത്യ മാറ്റത്തിന്റെ മുഴക്കം’.
ആവേശത്തോടെ രാവും പകലും ഉറങ്ങാതെ ഒറ്റ എഴുത്തായിരുന്നു. പുസ്തകം ഇത്ര ക്ലിക്കാകുമെന്നു പ്രതീക്ഷിച്ചില്ല. ഡിസി ബുക്സ് 1996-ൽ ഇറക്കിയ ‘മണിമുഴക്കം’ രണ്ടു വർഷത്തിനുള്ളിൽ 12 എഡിഷനാണ് വിറ്റഴിഞ്ഞത്. ഭാരതീയരെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുക എന്നതായിരുന്നു ഈ രചനയുടെ ലക്ഷ്യം.
ഇടതു പാളയത്തിൽ
1994-ൽ ജനശക്തി എന്ന സംഘടനയ്ക്ക് രൂപം നൽകി ജനകീയ പൾസ് പരിശോധിച്ചശേഷമാണ് 2006-ൽ ഐഎഎസ് രാജിവച്ചിറങ്ങിയത്. എട്ടു വർഷത്തെ സർവീസ് ബാക്കി നിൽക്കെ, ചീഫ് സെക്രട്ടറി വരെ ഉയരാമായിരുന്ന ഐഎഎസിനു സലാം പറഞ്ഞ് രാഷ്ട്രീയ പരീക്ഷണശാലയിലേക്ക് ഇറങ്ങി. അതാവട്ടെ കാഞ്ഞിരപ്പള്ളിയിലെ ഇടതുപാളയത്തിലും. ഫയലുകൾക്കപ്പുറം മനുഷ്യജീവിതത്തെ അറിയാനാണ് ഐഎഎസ് വാൽ മുറിച്ച് 52-ാം വയസിൽ രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്നാണ് കണ്ണന്താനം അന്നു പറഞ്ഞത്. ഒറ്റമുണ്ടിനു താഴെ മുട്ടോളം നീളം ജൂബയും വള്ളിച്ചെരുപ്പുമൊക്കെയായി ഗ്രാമപര്യടനം. പഴയ കളക്ടർ ചേട്ടോ, ചേടത്തിയേ, കപ്പയുണ്ടോ കട്ടൻകാപ്പിയുണ്ടോ എന്നൊക്കെ ചോദിച്ച് കൈകൂപ്പി വീടു കയറി വോട്ടുചോദ്യം.
മുപ്പത്തിരണ്ടു ദിവസത്തെ രാഷ്ട്രീയപരീക്ഷണം വിജയിച്ച് കെ.ജെ. അൽഫോൻസ് കാഞ്ഞിരപ്പള്ളിയുടെ എംഎൽഎയായി. സ്മാരകശിലകൾ പലതും കാടുകയറിയ അക്കാലത്ത് കണ്ണന്താനം കാഞ്ഞിരപ്പള്ളിക്കാരോടു പറഞ്ഞു:
നമുക്കൊരു സിവിൽ സ്റ്റേഷൻ പണിയാം. റിക്കാർഡ് വേഗത്തിൽ. 730 ദിവസം കൂടെ നിന്ന് നാലു നില സിവിൽ സ്റ്റേഷൻ കാഞ്ഞിരപ്പള്ളിയിൽ എംഎൽഎ പണിതീർത്തു.
അക്കാലത്തു കുട്ടികൾക്കു വേണ്ടി എന്തു ചെയ്യാൻ പറ്റുമെന്നു ചിന്തിച്ച് എംഎൽഎ അധ്യാപകനുമായി. നിയോജകമണ്ഡലത്തിലെ സ്കൂളുകളിലും കോളജുകളിലും സമയം ചോദിച്ചെത്തി ഓരോ മണിക്കൂർ ക്ലാസ്. സ്വന്തം ജീവിതം ഉദാഹരിച്ച് ജീവിതവിജയപാഠം കണ്ണന്താനം പങ്കുവച്ച് കുഞ്ഞുമനസുകളിൽ സ്വപ്നങ്ങളുടെ അഗ്നിച്ചിറകുകൾ മുളപ്പിച്ചു.
രാഹുൽ ഗാന്ധിയും അക്കാലത്ത് കണ്ണന്താനത്തെ കാണാനെത്തി. കോട്ടയത്തെ സാക്ഷരതാ യജ്ഞത്തെക്കുറിച്ച് അറിയാനും സ്വന്തം മണ്ഡലമായ അമേത്തിയിൽ പരീക്ഷിക്കാനുമായിരുന്നു രാഹുലിന്റെ വരവ്. എന്നാൽ കണ്ണന്താനത്തെ കോണ്‍ഗ്രസിലേക്ക് ആനയിക്കാനുള്ള നീക്കമായിരുന്നു രാഹുലിന്റേതെന്നും കേൾവിയുണ്ടായി. നിയമസഭാംഗമായിരിക്കെ നിയമം പഠിച്ച് ഹൈക്കോടതിയിൽ വക്കീലായും സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച് പരിശീലകനായും കണ്ണന്താനം വാർത്ത സൃഷ്ടിച്ചു.
ബിജെപിയിൽ
2011-ൽ പുനർവിന്യാസത്തിൽ പഴയ കാഞ്ഞിരപ്പള്ളിയുടെ ഏറിയ ഭാഗവും പൂഞ്ഞാർ മണ്ഡലമായിമാറി, അവിടെ രണ്ടാമൂഴം മത്സരത്തിനു ചുവരെഴുതാൻ ചായം പൂശിയ ദിവസം സിപിഎം സെക്രട്ടറി പിണറായി വിജയന് ഒരു എസ്എംഎസിലൂടെ സലാം പറഞ്ഞ് കണ്ണന്താനം ഇടതു പാളയം വിട്ടു. ബിജെപിയിൽ ചേക്കേറിയ കണ്ണന്താനം ബിജെപി അധ്യക്ഷൻ നിതിൻ ഗഡ്കരിയിൽ നിന്ന് അംഗത്വം സ്വീകരിച്ചു ഡൽഹി പാർട്ടി ആസ്ഥാനത്ത് കൂടുകെട്ടി.
കൂടുമാറ്റകാലത്ത് കണ്ണന്താനം പറഞ്ഞതിങ്ങനെ: ‘ദേശീയ തലത്തിൽ പ്രവർത്തനപരിചയമുള്ള ആളായ ഞാൻ പൂഞ്ഞാറിലോ കാഞ്ഞിരപ്പള്ളിയിലോ ഒതുങ്ങേണ്ടയാളല്ല. പൂഞ്ഞാറല്ല ലോകത്തിന്റെ അവസാനം. ഇന്ത്യ മുഴുവൻ കണ്ട ആളാണു ഞാൻ. പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും ദരിദ്രർ കുറവാണ്. കൂടുതൽ ദാരിദ്ര്യമുള്ള മേഖലയിലേക്ക്, വിശാലമായ ഫ്രെയിമിലേക്ക്, കൂടുതൽപേരുടെ ജീവിതത്തെ മാറ്റാവുന്ന രീതിയിലേക്ക് പോകാതെ വയ്യ.’ അങ്ങനെ വിശാലമായ ഫ്രെയിമിൽ നിരവധി പരീക്ഷകളും പരീക്ഷണങ്ങളും അഭിമുഖീകരിച്ചു. കേന്ദ്ര ടൂറിസം മന്ത്രിപദവിയിലെത്തിയ ശേഷം നൽകിയ അഭിമുഖത്തിന് അവസാനമായി ചോദിച്ചു:
ഏഴു വർഷമായി ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എന്തായിരുന്നു ജോലി?
‘ബിജെപിക്കു ഭരണം കിട്ടിയ സംസ്ഥാനങ്ങളിൽ ഭരണം മെച്ചപ്പെടുത്താൻ പറ്റിയ പദ്ധതികൾ പറഞ്ഞുകൊടുക്കുക. ജനപിന്തുണ ആർജിക്കാവുന്ന പരിഷ്കാരങ്ങൾക്കു രൂപം കൊടുക്കുക. ഭാവി തെരഞ്ഞെടുപ്പുകളിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ പറ്റിയ തന്ത്രങ്ങൾ ആവിഷ്കരിക്കുക തുടങ്ങിയ ജോലികൾ.’
ബീഫ് കഴിക്കാറുണ്ടോ?
2011 വരെ കഴിക്കുമായിരുന്നു. ഡൽഹിയിൽ ബീഫ് കിട്ടാനില്ലാത്തതിനാൽ കഴിക്കുന്നില്ല. മണിമലയിലെ കുടുംബവീട്ടിൽ എല്ലാവരും ബീഫ് കഴിക്കും.
ഇനിയും പ്രതീക്ഷകൾ?
‘അസാധ്യമായി ഒന്നുമില്ല, ദൈവത്തിൽ ആശ്രയിക്കുക. നാം കഠിനാധ്വാനം ചെയ്യുക. ജീവിതത്തിൽ അദ്ഭുതങ്ങൾ സംഭവിക്കും. പത്താം ക്ലാസിൽ കിട്ടിയ 42 ശതമാനത്തിൽ നിന്നാണ് ഞാൻ പാഠങ്ങൾ പഠിച്ചുതുടങ്ങിയത്. ഇപ്പോഴും പഠിച്ചുകൊണ്ടേയിരിക്കുന്നു. അധ്വാനത്തിന്റെ ഫലമാണ് നേട്ടങ്ങൾ.’
റെജി ജോസഫ്
ഫോട്ടോ: ജോൺ മാത്യു, ഡൽഹി
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
Latest News
രാഹുല്‍ഗാന്ധി രാഷ്ട്രീയ പാല്‍ക്കുപ്പി: അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍
ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
ലോക്സഭാ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം അവസാനമണിക്കൂറിൽ
വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാന്‍ മാറ്റി
ഇടത് എംപിമാര്‍ ജയിച്ചാൽ ഇന്ത്യാ മുന്നണിയെ പിന്തുണക്കുമെന്ന് എന്താണുറപ്പ്: വി.ഡി. സതീശൻ
Latest News
രാഹുല്‍ഗാന്ധി രാഷ്ട്രീയ പാല്‍ക്കുപ്പി: അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍
ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
ലോക്സഭാ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം അവസാനമണിക്കൂറിൽ
വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാന്‍ മാറ്റി
ഇടത് എംപിമാര്‍ ജയിച്ചാൽ ഇന്ത്യാ മുന്നണിയെ പിന്തുണക്കുമെന്ന് എന്താണുറപ്പ്: വി.ഡി. സതീശൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top