Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഇന്ന് ഉഴുന്നാലിലച്ചൻ അന്ന് ജയിംസച്ചൻ
ഫാ. ടോം ഉഴുന്നാലിലിനെപ്പോലെ ജീവനു വിലപറയപ്പെട്ട് സഹനത്തിന്റെ ദുരിതപാതകളിൽ അഞ്ഞൂറു ദിവസം ബന്ദിയാക്കപ്പെട്ട മറ്റൊരു സലേഷ്യൻ വൈദികനാണ് ഫാ. ജയിംസ് പുളിക്കൽ. കോതമംഗലം പുളിക്കൽ അഡ്വ. പി.പി ജോസഫിന്റെയും പാലാ മൂഴയിൽ അന്നക്കുട്ടിയുടെയും ഒൻപതു മക്കളിൽ ഏഴാമനായ ജയ്മിയച്ചൻ എന്ന ഫാ.ജയിംസ് പുളിക്കൽ നാലു പതിറ്റാണ്ടായി ആഫ്രിക്കയിൽ ജ്വലിക്കുന്ന വിശ്വാസ തീക്ഷ്ണതയോടെ പ്രേഷിതശുശ്രൂഷ തുടരുന്നു.
സലേഷ്യൻ സഭയിൽ അംഗമായി ഗോഹട്ടി സേക്രഡ് ഹാർട്ട് തിയളോജിക്കൽ കോളജിൽ വൈദികപരിശീലനം പൂർത്തിയാക്കിയ ഫാ. ജയിംസ് പുളിക്കൽ സുഡാനിൽ 1980ലാണ് സേവനത്തിനായി കടന്നുചെന്നത്. വറുതിയുടെ തീച്ചൂളയിൽ വെന്തെരിയുകയാണ് അന്ന് ഇരുണ്ട ഭൂഖണ്ഡത്തിലെ വലിയ രാജ്യമായിരുന്ന സുഡാൻ. കറുത്ത ജനതയുടെ മണ്ണിൽ ജാതിയുടെയും വർഗത്തിന്റെയും പേരിൽ ഗോത്രങ്ങൾ തമ്മിൽ രക്തരൂഷിതമായ പോരാട്ടം നടക്കുകയാണന്ന്. അശാന്തി പുകയുന്ന ആഫ്രിക്കൻ രാജ്യത്തെ ചുട്ടുപൊള്ളുന്ന മണ്ണിൽ കൊടുംപട്ടിണിയിൽ മരിച്ചുവീഴുന്ന മനുഷ്യരുടെ ഇടയിലേക്കാണ് കാരുണ്യത്തിന്റെ സുവിശേഷവുമായി ജയിംസച്ചൻ എത്തുന്നത്. സുഡാനിലെ ടോംബുറ- യാംബിയോ രൂപതയിലെ മെറിഡിയിലായിരുന്നു സേവനത്തിനു തുടക്കം. ക്ഷയരോഗികളും കുഷ്ഠരോഗികളും ഏറെയുള്ള പ്രദേശം. പുല്ലുമേഞ്ഞ ആശ്രമവും താത്കാലിക പള്ളിയും. രോഗികൾക്കായി ഒരു ഡിസ്പെൻസറിയും ചെറിയ ഒരു സ്കൂളും പ്രവർത്തിച്ചിരുന്നു. നൂറു ശതമാനം നിരക്ഷരതയുള്ള ഗോത്രവനമേഖലയിൽ വിദ്യാഭ്യാസം നൽകുകയെന്നതു സലേഷ്യൻ സഭയുടെ ദൗത്യമായിരുന്നു.
സുഡാന്റെ വിഭജനം ആവശ്യപ്പെട്ട് സുഡാൻ പീപ്പിൾസ് ലിബറേഷൻ ആർമി പോരാട്ടം ശക്തമാക്കിയ കാലം. ഗറിലാ പോരാളികൾ സംഘടിതമായി എത്തി 1986 നവംബർ ഏഴ് അർധരാത്രിയാണ് താമസിച്ചിരുന്ന കുടിലിൽനിന്ന് അച്ചനെ ബന്ദിയാക്കിയത്. പാവങ്ങൾക്കുള്ള ശുശ്രൂഷ തുടരണമെന്നും താൻ ഇറങ്ങിവരില്ലെന്നും പറഞ്ഞപ്പോൾ പത്തംഗ സായുധസംഘം അച്ചന്റെ നെഞ്ചിനു നേരേ തോക്കുചൂണ്ടി. വലിച്ചിഴച്ചു പുറത്തിറക്കുന്പോൾ ലുങ്കിയും ടീ ഷർട്ടും മാത്രം വേഷം. പിടിവലിയിൽ കണ്ണട താഴെവീണു പൊട്ടിയതോടെ കാഴ്ചയും പരിമിതമായി. മർദിച്ചും വലിച്ചും കാട്ടിലൂടെ കൊണ്ടുപോയപ്പോൾ വേദന സഹിക്കാനാകുമായിരുന്നില്ല.
പച്ചവെള്ളം പോലും നൽകാതെ ദിവസങ്ങൾ നീണ്ട വനപാതകളിലൂടെ അച്ചനെ അവർ കലാപകാരികളുടെ ക്യാന്പിലേക്കു കൊണ്ടുപോയി. കാട്ടിലെ കള്ളിമുൾ കന്പുകളിൽ ഉടക്കി ലുങ്കി ഏറെക്കുറെ പൂർണമായും കീറി.
ബന്ദികളുടെ പിടിയിലായി ആഫ്രിക്കൻ വനാന്തരങ്ങളിൽ കഴിഞ്ഞ ജയിംസ് അച്ചന്റെ ജീവിതം സഹനത്തിന്റെയും പരിത്യാഗത്തിന്റേതുമായിരുന്നു. ’ ആദ്യത്തെ അൻപതുദിവസം നരകയാതനകളായിരുന്നു. നൂറുകണക്കിന് കിലോമീറ്റർ ഘോരവനത്തിലൂടെ, പോരാട്ടവും സൈനിക പരിശീലനവും നടക്കുന്ന ഒളിത്താവളങ്ങളിലൂടെ ആനയിക്കപ്പെട്ടു. ആകെ പത്തു ക്യാന്പുകളിലൂടെ ഓരോ മാസവും ഇടവിട്ട് മാറ്റിക്കൊണ്ടിരുന്നു. വനത്തിലൂടെ 1500 കിലോമീറ്റർ അവർ അച്ചനെ വിവിധ ഇടങ്ങളിലൂടെ കൊണ്ടുപോയി. കാട്ടുമൃഗങ്ങൾക്കും ഇഴജന്തുക്കൾക്കും ഇടയിലൂടെയായിരുന്നു യാത്രകൾ. രാത്രി കല്ലിലും മുൾക്കാട്ടിലും കിടക്കുന്പോൾ തൊട്ടുചേർന്ന് വന്യമൃഗങ്ങൾ നടന്നുപോകുന്നത് പതിവായിരുന്നു. സിംഹഗർജനം കേട്ട് ഉണർന്നിട്ടുണ്ട്. ഏറെ ദിവസങ്ങളിലും പട്ടിണിയായിരുന്നു. കുടിക്കാൻ കാട്ടരുവികളിലെ വെള്ളം മാത്രം. വേട്ടയാടിക്കിട്ടിയാൽ അതിന്റെ അൽപം വിഹിതം ബന്ദികൾ നല്‍കും. പച്ചിലയും കായ്കളും കിഴങ്ങുകളും കഴിച്ച ദിവസങ്ങൾ പലതാണ്. ഉടുക്കാൻ കീറിയ ലുങ്കിയായിരുന്നു മൂന്നുമാസം. അത് അലക്കി പാറയിൽ വിരിക്കും. ഉണങ്ങിക്കിട്ടും വരെ നദിയിൽ കിടക്കും. അതല്ലെങ്കിൽ മരങ്ങൾക്കോ പുൽച്ചെടികൾക്കോ ഇടയിൽ ഒളിച്ചിരിക്കും. ലുങ്കി ഛിന്നഭിന്നമായപ്പോൾ ഒരു പഴകിയ പാന്റ് കൊടുത്തു.
പലപ്പോഴും ഞാൻ നിലവിളിച്ചു കരഞ്ഞിട്ടുണ്ട്. ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു. ഞാൻ എന്തു തെറ്റു ചെയ്തു. ദരിദ്രരെയും പാവങ്ങളെയും ശുശ്രൂഷിക്കാൻ നിനക്കായി ഇറങ്ങിത്തിരിച്ചതാണോ ചെയ്ത കുറ്റം. ആസ്തി എന്നു പറയാൻ ഒരു ചെറിയ ബൈബിൾ മാത്രം. കൂരിരുട്ടിലെ ഏകാന്തതയിലും കഷ്ടതകളിലും ഞാൻ ബൈബിൾ വായിച്ചുകൊണ്ടിരുന്നു.
കാട്ടുകിഴങ്ങ് പച്ചയ്ക്കു തിന്നും നൈൽ നദിയിൽ നിന്ന് മീനിനെയും ഞണ്ടിനെയും പിടിച്ചു ചുട്ടുതിന്നും ജീവിതം. മരിക്കുകയല്ലേ ഭേദം എന്നുപോലും തോന്നിപ്പോയ ദിവസങ്ങളുണ്ട്. ചുറ്റും തോക്കുധാരികൾ. ഓടി രക്ഷപ്പെടുക അസാധ്യം. പോരെങ്കിൽ കൊടുംവനം. ഒരു വശത്ത് നിറഞ്ഞൊഴുകുന്ന നൈൽനദി. പല്ലുതേയ്ക്കാനോ മുടി വെട്ടാനോ മുഖംവടിക്കാനോ അവസരം ഉണ്ടായിരുന്നില്ല. വേണമെങ്കിൽ കലാപകാരികൾ ചെയ്യുന്നതുപോലെ തലയിൽ തീയിട്ട് മുടി വക്കിക്കളയാമെന്ന് അവർ പറഞ്ഞു. ഭയമായിരുന്നതുകൊണ്ട് അതിനു തുനിഞ്ഞില്ല. തിമിംഗലത്തിന്റെ വായിൽപ്പെട്ട യോന പ്രവാചകനെപ്പോലെ, തീച്ചൂളയിലേക്കും സിംഹക്കൂട്ടിലേക്കും എറിയപ്പെട്ട ആദിമക്രൈസ്തവരെപ്പോലെ 35-ാം വയസിൽ ഞാൻ പീഡിപ്പിക്കപ്പെടുകയായിരുന്നു.
കൊല്ലപ്പെടുന്നതല്ലേ ഭേദം എന്ന് ആഗ്രഹിച്ചുപോയ കാലം. സഹനപർവം മാസങ്ങളോളം കടന്നുപോയി. രാത്രിയുടെ ഏകാന്തയാമങ്ങളിൽ മുട്ടിൽനിന്ന് ഞാൻ കണ്ണീരോടെ പ്രാർഥിച്ചു. ദൈവമേ സഹിക്കാൻ എനിക്കു ശക്തി നൽകണമേ. ആ പ്രാർഥനകൾ എന്നെ പുതിയൊരു മനുഷ്യനാക്കി മാറ്റി. അദ്ഭുതകരവും അവിശ്വസനീയവുമായിരുന്നു എന്നിലുണ്ടായ മാറ്റം. എല്ലാം സഹിക്കാൻ ദൈവം എന്റെ മനസിനെ പരുവപ്പെടുത്തുകയായിരുന്നു. ശ്രീബുദ്ധനു ലഭിച്ച ബോധോദയം പോലെ സഹനത്തിനായി ഒരുക്കപ്പെട്ട പുതിയ മനസ് എന്നിൽ പരുവപ്പെടുകയായിരുന്നു. എന്തും വരട്ടെ, ഈ ആഫ്രിക്കൻ വനമായിരിക്കാം ക്രിസ്തു എനിക്കായി കരുതിവച്ച നസ്രേത്തുപട്ടണം എന്നു മനസിൽ ദൃഢനിശ്ചയം ചെയ്തു.
പോരാളികൾ വച്ചുനീട്ടിയ ഗോതന്പ് അപ്പം കരുതിവച്ച് അത് ഓസ്തിയായി മനസിൽ കരുതി മനഃപാഠമായ വിശുദ്ധ കുർബാന ഞാൻ ചൊല്ലി. കൂദാശവചനങ്ങൾ ചൊല്ലിയപ്പോഴൊക്കെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. ബലിപീഠവും പൂജാപാത്രങ്ങളുമില്ലാതെ കുർബാന അനുസ്മരണം നടത്തി. ഏകാന്ത മണിക്കൂറുകളിൽ ജപമാല അർപ്പിച്ചു.
മകൻ ബന്ദിയാക്കപ്പെട്ടതു മുതൽ കണ്ണീരൊഴുക്കി, നേർച്ച നേർന്ന് പ്രാർഥിക്കുകയായിരുന്നു കാൻസർ രോഗിണിയായ എന്റെ അമ്മ. അമ്മയുടെ പേരിൽ ഫാ. ജയിംസിന്റെ സഹോദരി സിസ്റ്റർ സോഫി പുളിക്കൽ സിഎംസി എഴുതിയ കണ്ണീരിൽ കുതിർന്ന ഏതാനും എഴുത്തുകൾ ജയിംസ് അച്ചന്റെ മോചനത്തിന് നിമിത്തമായി.
അഡീസ് അബാബയിലെ വത്തിക്കാൻ നുണ്‍ഷ്യേച്ചറിലേക്ക് പലപ്പോഴായി അമ്മ എഴുതിയ അഞ്ചു കത്തുകളും നുണ്‍ഷ്യോ പരിഭാഷപ്പെടുത്തി സുഡാൻ പീപ്പിൾസ് ലിബറേഷൻ ആർമി ഗറിലാ പോരാളികളുടെ നേതാവായ ജോണ്‍ ഗരാംഗിന് അയച്ചുകൊടുത്തിരുന്നു. ഒരു കത്തിനും അവർ മറുപടി നൽകിയതുമില്ല. അവസാനം നാട്ടിൽനിന്ന് അമ്മയുടെ പേരിൽ ഇംഗ്ലീഷിൽ സിസ്റ്റർ സോഫിയ ഒരു കത്തെഴുതി അറിയാവുന്ന വിലാസത്തിൽ ജോണ്‍ ഗരാംഗിന് നേരിട്ടും അയച്ചു. മാസങ്ങളോളം ആ കത്ത് എവിടെയൊക്കെയോ കറങ്ങി ജോണ്‍ ഗരാംഗിനു കൈയിൽ കിട്ടി. അമ്മയുടെ വേദനയാർന്ന അഭ്യർഥനയിൽ ഗരാംഗിന് അൽപം കരുണയുണ്ടായി. ഐക്യരാഷ്ട്രസഭയുടെ സഹകരണത്തോടെ വത്തിക്കാൻ കാര്യാലയം നടത്തിയ ഇടപെടലിലാണ് അച്ചനെ മോചിപ്പിക്കാനായത്.
ബന്ദിയായിരിക്കെ ഒരു വർഷം പിന്നിട്ടപ്പോൾ ജയിംസ് അച്ചന്റെ കണ്ണീരും ക്ഷമയും സഹനവും പോരാളികളുടെ മനസിൽ ചെറിയ മാറ്റങ്ങളുണ്ടാക്കാൻ ഇടയാക്കിത്തുടങ്ങി. പോരാളി നേതാവായ ജോണ്‍ ഗരാംഗിനും കൂട്ടാളികൾക്കും അൽപാൽപം കരുണയുണ്ടായി. സായുധപോരാളികൾ അച്ചനിലെ നൻമ അനുഭവിച്ച് അറിഞ്ഞുതുടങ്ങി. സുഡാനിൽ അധികാരം പിടിക്കാൻ അച്ചനെ ബന്ദിയാക്കുക വഴി ആഗോള മാധ്യമശ്രദ്ധ ഉണ്ടാകുമെന്നും ലോകത്തിന്റെ ഇടപെടൽ ഉണ്ടാകുമെന്നുമായിരുന്നു ഗറിലകളുടെ കണക്കുകൂട്ടൽ.
വത്തിക്കാൻ കാര്യാലയത്തിന്റെ തുടർച്ചയായ നയതന്ത്രശ്രമത്തിൽ ജയിംസ് അച്ചനെ മോചിപ്പിക്കാൻ സുഡാൻ പീപ്പിൾസ് ലിബറേഷൻ ആർമി അവസാനം തീരുമാനിച്ചു. ക്ഷമാപണത്തോടെ അച്ചനെ പിന്നീട് അവർ മോചിപ്പിച്ചു. വത്തിക്കാൻ സ്ഥാനപതിയുടെ ഇടപെടലാണ് ആശ്വാസമായത്. വനം കടത്തി നൈൽനദിയുടെ ശാഖയായ റാഡ് നദിയിലൂടെ ബോട്ടിൽ അക്കരെയെത്തിച്ച് എത്യോപ്യൻ തീരത്ത് ഇറക്കിവിട്ടു. 1988 മാർച്ച് ഏഴിനായിരുന്നു ആ വിമോചനം. അവിടെ സലേഷ്യൻ സഭയിലെ ഒരു വൈദികനും ഒരു സൈനിക ഉദ്യോഗസ്ഥനും എന്നെ കാത്തു പുഴയോരത്ത് നിന്നിരുന്നു. തിരിച്ചറിയാൻ പറ്റാത്തവിധം ദീക്ഷ നീണ്ട് മുടി വളർന്ന അവശനായ തന്നെ ആദ്യം അവർക്ക് തിരിച്ചറിയാനായില്ലെന്ന് അച്ചൻ ഓർമിക്കുന്നു.
കോതമംഗലത്തെ വസതിയിലെത്തി അച്ചൻ കുറച്ചുകാലം അമ്മയെ ശുശ്രൂഷിച്ച ശേഷം വീണ്ടും സുഡാനിലേക്കു മടങ്ങി. ആഫ്രിക്കയിലെ പാവപ്പെട്ട ഗോത്രവാസികളുടെ ഉന്നമനമാണ് ദൈവം തന്നിൽ ഏൽപ്പിച്ച ദൗത്യമെന്ന് സഭാധികാരികളോടു പറഞ്ഞ് അവിടേക്കു മടങ്ങിയ അച്ചൻ ഇപ്പോൾ ദക്ഷിണ സുഡാനിലെ വാവു എന്ന കേന്ദ്രത്തിൽ ഗോത്രവാസികൾക്കിടയിൽ സേവനമനുഷ്ഠിക്കുന്നു. സുഡാനിലെത്തിയ ശേഷം ആ ദേശവാസികളുടെ സങ്കീർണമായ ഗോത്രഭാഷയും ഇദ്ദേഹം ഹൃദിസ്ഥമാക്കിയിരുന്നു.
1995ൽ ആഭ്യന്തരകലാപത്തിനൊടുവിൽ രാജ്യം വിഭജിച്ച് ദക്ഷിണ സുഡാനിൽ ജോണ്‍ ഗരാംഗ് വൈസ് പ്രസിഡന്റായി അധികാരമേറ്റു. ഒന്നര വർഷം തങ്ങൾ വനത്തിൽ ബന്ദിയാക്കിയ ഫാ. ജയിംസ് പുളിയ്ക്കലിനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ജോണ്‍ ഗരാംഗ് വിശിഷ്ടാതിഥിയായി ക്ഷണിച്ചിരുന്നു. ജയിംസ് അച്ചനെ ബന്ദിയാക്കിയതിൽ ജോണ്‍ ഗരാംഗ് വേദിയിൽ ക്ഷമാപണം നടത്തുകയും ചെയ്തു.
റെജി ജോസഫ്
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
ഇത്ര മധുരിക്കുമോ!
മലയാളത്തിന്റെ മധുസ്മിതത്തിനു നവതിയുടെ നറുമധുരം. അധ്യാപകജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ പോയ പി. മാധവന് നായ
മാറണം മനോഭാവം
സമൂഹമാധ്യമങ്ങളിൽനിന്നും ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസ
ഹൃദയപൂർവം...
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കരുതലും സ്നേഹവും തന്റെ സഭാശുശ്രൂഷയുടെ മുഖമുദ്രയാക്കിയ ശ്രേഷ്ഠപിതാവാണ് ഫ്രാൻ
Latest News
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
Latest News
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top