വഴിമുട്ടാതെ കനകമൊട്ട
വീട്ടിലേക്ക് കയറും മുന്പ് വഴിയിൽവച്ചു തന്നെ ഒരു കാര്യം പറയാം... വഴിമുട്ടിയ ഒരാളുടെ അനുഭവമല്ല ഇത്, വഴിതേടി നടന്ന ഒരു ജീവിതം മാത്രം. വഴിയിലെത്താൻ അയാൾ പലവഴി തേടി.

വഴിയോരങ്ങളിൽ വച്ചു പലകുറി കലഹിച്ചു. വഴിത്തെറ്റുകളെ വിമർശിച്ചു. വഴിതേടി ഇന്നും യാത്ര തുടരുന്ന അയാൾ വഴിയിൽ വച്ചുതന്നെ പ്രഖ്യാപിക്കുന്നു: എന്‍റെ പ്രായം 89., എന്‍റെ പൂർണതയെത്താത്ത വഴിക്ക് പ്രായം 57.

ഇനി വീട്ടിലേക്ക് കയറാം. ഇത് അദ്ദേഹത്തിന്‍റെ ലോകമാണ്. ജോസഫ് കനകമൊട്ടയുടെ.. അപ്പോൾ മലയോര ഹൈവേയുടേതുമായിരിക്കുമല്ലോ...ഉമ്മറത്തെത്തി ചരിത്രത്തിന്‍റെ ചാരുകസേര വലിച്ചിട്ട് അതിലേക്ക് ഇറങ്ങിയിരുന്ന് അദ്ദേഹം പറയുന്നു. വീട്ടിൽനിന്നു വഴിയിലേക്കുള്ള ദൂരം...

ജീവചരിത്രം പറഞ്ഞു വഴിയിലേക്കെത്താം...

ജോസഫ് കനകമൊട്ട. ജനനം 1928 ൽ കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ. പറന്പേട്ട് ഒൗസേപ്പ്-അന്നമ്മ ദന്പതികളുടെ മൂന്നു മക്കളിൽ മൂന്നാമൻ. പഠനം ഏറ്റുമാനൂർ, കിടങ്ങൂർ, പുന്നത്തുറ ഭാഗങ്ങളിൽ. 23-ാം വയസിൽ അഗ്രികൾച്ചർ ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ ജോലി ലഭിച്ചു. 29-ാം വയസിൽ അധ്യാപികയായ ഏലിയാമ്മയെ വിവാഹം കഴിച്ചു. മലബാർ ജീവിതത്തിലേക്ക് കടന്നെത്തുന്നത് 1960 ൽ. ട്രാൻസ്ഫർ ചോദിച്ചുവാങ്ങി കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ടെത്തി. കുടുംബത്തെ കൂട്ടാതെ വന്നതിനാൽ ആദ്യകാലത്ത് ക്വാർട്ടേഴ്സിലായിരുന്നു താമസം. ഒറ്റമുറിയിൽ തൊഴിലുമായി മല്ലിടുന്പോളും മലയോരത്തിന്‍റെ വിശാലതയായിരുന്നു മനസിൽ. 15 വർഷംമുന്പ് സ്വന്തക്കാർ കുടിയേറിയെത്തിയ രാജപുരത്തെ ഫലഭൂയിഷ്ഠമായ മണ്ണായിരുന്നു സ്വപ്നം. രണ്ടു വർഷത്തിനുശേഷം സ്വപ്നം സാക്ഷാത്കരിച്ചു. രാജപുരത്തിനടുത്ത് മാലക്കല്ലിനു സമീപത്തെ കാരമൊട്ട എന്ന പ്രദേശത്ത് സ്ഥലം വാങ്ങി കുടുംബസമേതം അവിടെ താമസമാക്കി. കാരമുള്ള് വളർന്ന് ആൾസഞ്ചാരം പോലുമില്ലാതിരുന്ന ഇടം അന്ന് കാരമൊട്ട എന്നാണ് അറിയപ്പെട്ടിരുന്നത്. കാരമുള്ള് പിഴുതെറിഞ്ഞ് മണ്ണെടുത്ത് അവിടെ അദ്ദേഹം കനകം വിളയിച്ചു. അങ്ങനെ കാരമൊട്ട എന്ന പ്രദേശം കനകമൊട്ടയായി അറിയപ്പെട്ടു. ഈയൊരു കനക ഭൂമിയിൽ നിന്നാണ് വഴിയിലേക്കുള്ള ജോസഫിന്‍റെ പ്രയാണം ആരംഭിക്കുന്നത്.

ഭൂതകാലം: മലയോര ഹൈവേയുടെയും കനകമൊട്ടയുടേയും

1954 ൽ ആണ് കേന്ദ്ര സർക്കാർ മലയോര ഹൈവേ പദ്ധതി വിഭാവനം ചെയ്തത്. മലയോര ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനും ചരക്കുകളുടെ സുഗമമായ നീക്കത്തിനും ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനുമായാണ് മലയോര ഹൈവേ എന്ന പദ്ധതിക്ക് തുടക്കമിട്ടത്. അന്ന് ജോസഫ് കനകമൊട്ടയ്ക്ക് പ്രായം 26.

ഇതിനിടെ ഒരു സംഭവം നടക്കുന്നു. തികച്ചും വ്യക്തിപരമായ അനുഭവം. കാലം 1959. ഏറ്റുമാനൂരിലെ ജീവിതത്തിനിടെ ജോസഫിന് ഒരു ആഗ്രഹം ഉദിക്കുന്നു. 1943 ൽ ഒന്നാം മലബാർ ക്നാനായ കുടിയേറ്റ സംഘത്തിലുൾപ്പെട്ട് മലബാറിലെത്തിയ ബന്ധുക്കളെ കാണണമെന്ന്. സൗകര്യം ഒത്തുവന്നപ്പോൾ ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര പുറപ്പെട്ടു. വൈകുന്നേരത്തോടെ കാഞ്ഞങ്ങാട്ടെത്തി. അവിടെനിന്നും ബസിൽ 30 കിലോമീറ്റർ അകലെയുള്ള മാലക്കല്ലിലേക്ക്. പിന്നെ കാൽനടയായി നാലു കിലോമീറ്റർ അകലെയുള്ള പൂക്കയത്തേക്ക്. ചന്ദ്രഗിരി പുഴയുടെ കൈവഴിയായ പൂക്കയം പുഴ കടന്നുവേണം ബന്ധുവിന്‍റെ വീട്ടിലെത്താൻ. നേരം ഇരുട്ടിയതിനാൽ കടത്തുകാരൻ നേരത്തെ സ്ഥലം വിട്ടിരുന്നു. സംശയിച്ചു നിന്നില്ല. മീനച്ചിലാറ്റിൽ ചാടിക്കളിച്ച പരിചയം വച്ചു പുഴയിലിറങ്ങി. പുഴയുടെ പാതിയോളം നീന്തിയെത്തിയപ്പോൾ എത്തിപ്പെട്ടത് കയത്തിൽ. അലറിയാർക്കുന്ന പുഴയുടെ അടിത്തട്ടിലേക്ക് വലിച്ചെടുക്കപ്പെട്ട അദ്ദേഹത്തിന്‍റെ കൈകളിലേക്ക് ഒരു മരത്തിന്‍റെ വേര്് എത്തിപ്പെട്ടു. അങ്ങനെ അതിൽ പിടിച്ച് അദ്ദേഹം ജീവിതത്തിലേക്ക് വലിഞ്ഞുകയറി. കൈയിലുള്ളതെല്ലാം നഷ്ടപ്പെട്ട് ജോസഫ് ബന്ധുവീട്ടിലെത്തി. പുഴയ്ക്കനുസരിച്ച് ജീവിതം ക്രമപ്പെടുത്തുന്ന ഈ നാടിന്‍റെ സ്വപ്നങ്ങളിലേക്ക് വിശാലമായ ഒരു വീഥിയൊരുക്കണമെന്ന് ഈ യുവാവ് അന്നേ മനസിലുറപ്പിച്ചു.

തിരിച്ച് ഏറ്റുമാനൂരെത്തി പിറ്റേവർഷം തന്നെ കാസർഗോഡ് ജില്ലയിലേക്ക് ട്രാൻസ്ഫർ ചോദിച്ചുവാങ്ങി. പിന്നെ പടിപടിയായി മാലക്കല്ലിൽ താമസമുറപ്പിക്കുന്പോഴും മനസിൽ വിശാല വീഥിയൊരുക്കണമെന്ന പഴയ ആഗ്രഹം തന്നെയായിരുന്നു. അതുകൊണ്ടുതന്നെ 1965 ൽ ഹോസ്ദുർഗ് മലയോര വികസന സമിതി എന്ന പേരിൽ സംഘടന രൂപീകരിച്ച് മലയോരത്തിന്‍റെ അസ്തിത്വ വളർച്ചയിലേക്ക് കനകമൊട്ട കടന്നുകയറി.

മലയോര ഹൈവേയെക്കുറിച്ച് ചർച്ച ചെയ്യാൻ 1969 ൽ തലശേരി രൂപതയുടെ പ്രഥമ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി തലശേരി സന്ദേശ്ഭവനിൽ ഒരു യോഗം വിളിച്ചുചേർത്തു. ഹോസ്ദുർഗ് മലയോര വികസന സമിതിയുടെ പ്രതിനിധിയായി ജോസഫ് കനകമൊട്ടയ്ക്കും യോഗത്തിലേക്ക് ക്ഷണമുണ്ടായിരുന്നു. യോഗത്തിൽ മലയോര ഹൈവേ പ്രാവർത്തികമാക്കാനായി ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും റൂട്ട് നിശ്ചയിക്കാൻ വിവിധ പ്രദേശങ്ങളിൽ ആളുകളെ ചുമതലപ്പെടുത്തുകയും ചെയ്തു. ഹോസ്ദൂർഗ്, കാസർഗോഡ് താലൂക്കുകളുടെ ചുമതല കനകമൊട്ടയ്ക്കായിരുന്നു. വർഷങ്ങൾക്ക് മുന്പ് പൂക്കയം പുഴയിൽ ഒഴുക്കിലകപ്പെട്ട്് രക്ഷപെട്ടപ്പോൾ മനസിലുറച്ചുപോയ നിശ്ചയദാർഢ്യത്തെ സാധൂകരിക്കുന്ന തീരുമാനമായിരുന്നു അത്. സന്തോഷപൂർവം ആ ദൗത്യം അദ്ദേഹം ഏറ്റെടുത്തു. അങ്ങനെ രണ്ടു വർഷത്തോളം മലയോരങ്ങളിലൂടെ സഞ്ചരിച്ചു റൂട്ട് നിശ്ചയിച്ചു.

പല പ്രദേശങ്ങളിൽ നിന്നും ലഭിച്ച റൂട്ട് മാപ്പ് ഉൾക്കൊള്ളിച്ച് 1971 ൽ മുഖ്യമന്ത്രി അച്യുതമേനോന് ആക്ഷൻ കമ്മിറ്റി നിവേദനം നൽകി. ഇതേത്തുടർന്ന് മലയോര മേഖലയുടെ സമഗ്ര വികസനത്തെക്കുറിച്ച് പഠിക്കാൻ ചീഫ് സെക്രട്ടറി ചന്ദ്രഭാനു അധ്യക്ഷനായി കമ്മീഷനെ നിയമിച്ചു. കമ്മീഷൻ അംഗങ്ങൾ മലയോരങ്ങളിലൂടെ സഞ്ചരിച്ച് റിപ്പോർട്ട് തയാറാക്കി സർക്കാരിന് സമർപ്പിച്ചു. ഇതിന്‍റെ ഫലമായി 1974 ൽ മൂവാറ്റുപുഴ ആസ്ഥാനമായി മലയോര ഹൈവേ ഡിവിഷൻ ഓഫീസും സെക്ഷൻ ഓഫീസും അനുവദിച്ച് ഉത്തരവായി. മൂവാറ്റുപുഴയിൽ ഓഫീസ് തുടങ്ങിയെങ്കിലും പിന്നീട് പ്രവർത്തനം മന്ദഗതിയിലായി. ഇതേത്തുടർന്ന്് അഞ്ചു ലക്ഷം ഒപ്പുകൾ ശേഖരിച്ച് 1976 ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് ആക്ഷൻ കമ്മിറ്റി നിവേദനം നൽകി. 1977 ൽ കരുണാകരൻ മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രി കെ. പങ്കജാക്ഷനും ആക്‌‌ഷൻ കമ്മിറ്റി നിവേദനം നൽകി.

1978 ൽ മലബാർ മേഖലയിലെ എല്ലാ ജില്ലകളിൽ നിന്നുമായുള്ള വികസന സമിതി ഭാരവാഹികൾ തലശേരിയിൽ യോഗം ചേരുകയും ലിങ്ക് റോഡുകൾ തമ്മിൽ ബന്ധപ്പെടുത്താൻ 101 അംഗ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. പതിവുപോലെ കാസർഗോഡ് പ്രദേശത്തെ ഉത്തരവാദിത്വം കനകമൊട്ടയ്ക്ക് ലഭിച്ചു. ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം പല പ്രദേശങ്ങളിലെത്തുകയും ഹൈവേ നിർമിക്കേണ്ടതിലെ ആവശ്യകത നാട്ടുകാരെ ബോധ്യപ്പെടുത്തി പൊതുജന പങ്കാളിത്തത്തോടെ പലയിടങ്ങളിലും റോഡുകൾ നിർമിക്കുകയും ചെയ്തു.

മലയോര ജനതയിൽ ആവേശം തണുക്കാതെ നിന്നെങ്കിലും അധികാര വർഗത്തിൽ ഉത്സാഹം കെട്ടടങ്ങിയിരുന്നു. മലയോരത്തിന്‍റെ പ്രതിഷേധം സർക്കാരിനെ ബോധ്യപ്പെടുത്താൻ 1979 മാർച്ചിൽ മലയോര വികസന സമിതി സെക്രട്ടറി ജോസഫ് കനകമൊട്ടയുടെ നേതൃത്വത്തിൽ പൂക്കയം പുഴയോരത്തുനിന്നും കൊളുത്തിയ മലയോര ജ്യോതിയുമായി മലയോര ജാഥ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. 42 പേർ ഉൾപ്പെട്ട സംഘം മലയോരങ്ങളിലെ ദുർഘട പാതകളിലൂടെ സഞ്ചരിച്ച് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായർക്ക് നിവേദനം നൽകി. സർക്കാർ നടപടിക്കായുള്ള കാത്തിരിപ്പ് നീണ്ടപ്പോൾ 1980ൽ രണ്ടാം സമര യാത്ര തീരുമാനിച്ചു. ജോസഫ് കനകമൊട്ടയുടെ നേതൃത്വത്തിൽ 40 പേരടങ്ങുന്ന രണ്ടാം സമരസംഘം പാളത്തൊപ്പി ധരിച്ച് തിരുവനന്തപുരത്തേക്ക് വീണ്ടും പ്രതിഷേധ ജാഥ നടത്തി. ഇതേത്തുടർന്ന് മലയോര ഹൈവേ പ്രാരംഭ സർവേ ഉടൻ പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എം. അബൂബക്കറുടെ പ്രഖ്യാപനം. വീണ്ടും പ്രതീക്ഷയുടെ നാളുകൾ. അത് കുറച്ചേറെ നീണ്ടു.

1987 ൽ ഇടിത്തീപോലെ ആ പ്രഖ്യാപനം എത്തി. മലയോര ഹൈവേ പദ്ധതി ഉപേക്ഷിച്ചതായി പൊതുമരാമത്ത് മന്ത്രി ടി.കെ. ഹംസ നിയമസഭയിൽ പറഞ്ഞു. ഇതേത്തുടർന്ന് മലയോരത്തെങ്ങും പ്രതിഷേധം നടന്നു. ഇതിനിടെ മലയോര വികസന സമിതി സർക്കാരിന്‍റെ സൗജന്യത്തിന് കാത്തുനിൽക്കാതെ "ഇറങ്ങിപ്പുറപ്പെട്ടു’. വികസന സമിതി പ്രവർത്തകർ നാട്ടുകാരുടെ സഹകരണത്തോടെ മലയോര ഹൈവേയുടെ ഭാഗമായുള്ള ലിങ്ക് റോഡുകൾ കൂട്ടിയോജിപ്പിച്ചു. ഈ പ്രവർത്തനങ്ങൾ കുറച്ചേറെ വർഷങ്ങൾ നീണ്ടു.

1994 ൽ കരുണാകരൻ സർക്കാർ മലയോര ഹൈവേയോട് അനുകൂലമായി പ്രതികരിക്കുന്നില്ലെന്ന് ആരോപിച്ച് ഇരിക്കൂർ എംഎൽഎ കെ.സി. ജോസഫ് കണ്ണൂർ ജില്ലയിലെ കരുവഞ്ചാലിൽ ഉപവാസമിരുന്നു. ഇതേത്തുടർന്ന് എം.എസ്. ജോസഫ് കമ്മീഷനെ മലയോര ഹൈവേയെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ചു. 1995ൽ കരുണാകരൻ രാജിവയ്ക്കുന്നു. തുടർന്ന് എ.കെ. ആന്‍റണി മുഖ്യമന്ത്രി. ആന്‍റണി മലയോരത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎമാരുടെ യോഗം വിളിച്ചു. യോഗത്തിൽ മലയോര ഹൈവേയ്ക്ക് അന്തിമ രൂപം നൽകാൻ പൊതുമരാമത്ത് മന്ത്രി സി.ടി. അഹമ്മദലിയെ ചുമതലപ്പെടുത്തി. മന്ത്രി കനകമൊട്ടയെ ചേന്പറിൽ വിളിച്ചുവരുത്തി റൂട്ട് മാപ്പും മറ്റ് വിശദാംശങ്ങളും പരിശോധിച്ചു. ഇതിനിടെ മുഖ്യമന്ത്രി എ.കെ. ആന്‍റണിക്ക് എം.എസ്. ജോസഫ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു.

പിന്നീട് നായനാരുടെയും ഉമ്മൻചാണ്ടിയുടെയും ഭരണകാലത്ത് നിരവധി നിവേദനങ്ങൾ, ഉറപ്പുകൾ, ലംഘനങ്ങൾ...ഒടുവിൽ ഉമ്മൻചാണ്ടി സർക്കാരിന്‍റെ നൂറുദിന കർമ പരിപാടിയിൽ മലയോര ഹൈവേ ഉൾപ്പെടുത്തി.

2005 ജനുവരി 14 ന് ആയിരുന്നു ആ സുദിനം. മുഖ്യമന്ത്രി ഉമ്മൻചാണ്ടി കണ്ണൂർ ജില്ലയിലെ പയ്യാവൂരിൽവച്ച് മലയോര ഹൈവേ നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന വേദിയിൽ പ്രസംഗിച്ച കെ.സി. ജോസഫ് എംഎൽഎ കനകമൊട്ടയുടെ ത്യാഗനിർഭരമായ പ്രവർത്തനങ്ങൾ അനുസ്മരിച്ചു.

വർത്തമാനകാലം: മലയോര ഹൈവേയുടെയും കനകമൊട്ടയുടേയും

2005 ൽ ഉദ്ഘാടനം ചെയ്ത മലയോര ഹൈവേയുടെ പ്രവൃത്തി ഉൗർജിതമായി നീങ്ങുന്നതിനിടയ്ക്ക് 2007 ൽ വീണ്ടും പ്രതിസന്ധി ഉടലെടുത്തു. പൊതുമരാമത്ത് മന്ത്രി ടി.യു. കുരുവിള മലയോര ഹൈവേ സർക്കാരിന്‍റെ പരിഗണനയിലില്ലെന്ന് പ്രഖ്യാപിക്കുന്നു. ഈ പ്രഖ്യാപനം മലയോരത്ത് വൻ പ്രതിഷേധങ്ങൾക്ക് വഴിവച്ചു. കേരളത്തിലങ്ങിങ്ങായി മലയോര മേഖല കേന്ദ്രീകരിച്ച് ആക്ഷൻ കമ്മിറ്റികൾ രൂപീകൃതമാകുകയും പ്രക്ഷോഭങ്ങൾ അരങ്ങേറുകയും ചെയ്തു. കനകമൊട്ട വേദികൾതോറും കയറിയിറങ്ങി വിശ്രമമില്ലാതെ പ്രസംഗിച്ചു.

ഇടതടവില്ലാതെയുള്ള യാത്രയ്ക്കിടെ പാണത്തൂരിൽവച്ച് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടു. നാല് മേജർ ബ്ലോക്കുകൾ. ഉടൻ എറണാകുളത്തെ അമൃത ആശുപത്രിയിലേക്ക് മാറ്റി. നാല് ബ്ലോക്ക് ഉള്ളതിനാൽ ശസ്ത്രക്രിയ റിസ്കാണെന്ന് ഡോക്ടർമാർ അറിയിച്ചു. അവസാനം ആൻജിയോപ്ലാസ്റ്റി വഴി രണ്ടു ബ്ലോക്കുകൾ മാത്രം നീക്കം ചെയ്തു. ചുരുങ്ങിയ കാലത്തെ വിശ്രമത്തിനൊടുവിൽ കനകമൊട്ട വീണ്ടും കർമരംഗത്തിറങ്ങി. കുടുംബത്തിന്‍റെ സ്നേഹോപദേശങ്ങൾ ഉണ്ടായിരുന്നതിനാൽ യാത്ര അൽപം പതുക്കെയാക്കി. നിവേദനങ്ങളിലൂടെയായി പിന്നീടുള്ള സമരങ്ങൾ.

2008 ൽ തന്‍റെയും മലയോര ഹൈവേയുടേയും അവസ്ഥ കുറിച്ച് പൊതുമരാമത്ത് മന്ത്രി മോൻസ് ജോസഫിന് കത്തെഴുതി.കാസർഗോട്ടെ ഒരു ഉദ്ഘാടന പരിപാടിക്കെത്തിയ മന്ത്രി മലയോര ഹൈവേ പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ചു. ഒരിടവേളയ്ക്കുശേഷം മലയോര ഹൈവേ സ്വപ്നം വീണ്ടും തളിരിട്ടു. മലയോര ഹൈവേയ്ക്കായി ബജറ്റിൽ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 2009 ൽ ധനമന്ത്രി തോമസ് ഐസക്കിന് കനകമൊട്ട നിവേദനം നൽകി. 40 കോടി രൂപ പദ്ധതിക്കായി ബജറ്റിൽ നീക്കിവച്ചു. പക്ഷെ തുടർനടപടികൾ ഇടയ്ക്ക് തടസപ്പെട്ടു.

വീണ്ടും നിവേദനങ്ങൾ, യാത്രകൾ...

2013 ൽ മാലക്കല്ലിനടുത്ത് ബളാംതോട് നടന്ന ക്ഷീര വികസന സെമിനാറിൽ പങ്കെടുക്കാനെത്തിയ മന്ത്രി കെ.സി. ജോസഫിനെ കനകമൊട്ട സന്ദർശിച്ചു. ഈ സ്വപ്നം യാഥാർഥ്യമാക്കുമെന്ന് കനകമൊട്ടയെ വേദിയിലേക്ക് വിളിച്ചുകയറ്റി മന്ത്രി പ്രഖ്യാപിച്ചു. പിന്നീട് മന്ത്രി മുൻകൈയെടുത്ത് കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളിൽ പണി ഉൗർജിതമാക്കി. ഇതിനിടെ ജനസന്പർക്കവുമായി വീണ്ടും കാസർഗോട്ടെത്തിയ ഉമ്മൻ ചാണ്ടിക്കു മുന്നിൽ നിവേദനവുമായി കനകമൊട്ട എത്തി. അങ്ങനെ മലയോര ഹൈവേ പ്രവൃത്തി ഉൗർജിതമായി നടന്നപ്പോഴും അതിന്‍റെ ശക്തി ചോരാതെ കനകമൊട്ട നിവേദനവുമായി കാവലിരുന്നു.

2016 ഓഗസ്റ്റിൽ മലയോര ഹൈവേ നിർമിക്കാൻ കിഫ്ബി വഴി പണം കണ്ടെത്തുമെന്ന് മന്ത്രിസഭാ തീരുമാനം. 2017 ജനുവരിയിൽ നാറ്റ്പാക് വിശദമായ പഠന റിപ്പോർട്ട് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് സമർപ്പിച്ചു. തുടർന്ന് മലയോര ഹൈവേ നിർമാണത്തിനും മേൽനോട്ടത്തിനുമായി പൊതുമരാമത്ത് അഡീ. ചീഫ് സെക്രട്ടറി ചെയർമാനായി രണ്ടു സമിതികൾ രൂപീകരിച്ചു. 2017 ജൂലൈയിൽ വിവിധ പരിപാടികൾക്കായി കാസർഗോട്ടെത്തിയ മന്ത്രി ജി. സുധാകരന് കനകമൊട്ട നിവേദനം നൽകി. കനകമൊട്ടയുടെ സ്വപ്നം യാഥാർഥ്യമാക്കുമെന്നും കാസർഗോഡ് ജില്ലയിൽ 22 ഇടത്ത് ഉടൻ പ്രവൃത്തി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

ഭാവികാലം: മലയോര ഹൈവേയുടെയും കനകമൊട്ടയുടേയും

കനകമൊട്ടയുടെ ഇടവകയായ മാലക്കല്ല് ലൂർദ്മാതാ പള്ളിയുടെ സെമിത്തേരിയിൽ അദ്ദേഹം രണ്ടു കല്ലറകൾ സ്വന്തമാക്കിയിരിക്കുന്നു. എഫ്-2, എഫ്-3 എന്നിവ. അതിലൊന്ന് തനിക്കു വേണ്ടി. മറ്റൊന്ന് തന്‍റെ സ്വപ്നങ്ങൾ അടക്കം ചെയ്യാൻ. അതിന് ഒരു ഉപാധിയും അദ്ദേഹം മുന്നോട്ടുവച്ചിരിക്കുന്നു.

എന്‍റെ മരണത്തിന് മുന്പെങ്കിലും ജീവനും ജീവിതവുമായ മലയോര ഹൈവേ യാഥാർഥ്യമായില്ലെങ്കിൽ എനിക്ക് സ്വന്തമായ രണ്ടാമത്തെ കല്ലറയിൽ അതിനെ അടക്കം ചെയതുകൊള്ളൂ. എന്‍റെ പോരാട്ടം എനിക്കൊപ്പമായിരിക്കട്ടെ.

സർക്കാർ സർവീസിൽനിന്നും കനകമൊട്ട പിരിഞ്ഞിട്ട് 34 വർഷമാകുന്നു. പക്ഷെ അദ്ദേഹം ഇന്നും കർമനിരതനാണ്. ഭാര്യ ഏലിയാമ്മയ്ക്കും ഇളയമകൻ പ്രകാശിനുമൊപ്പം അദ്ദേഹമിന്ന് ജീവിക്കുന്നു. മറ്റ് മൂന്ന് ആണ്‍മക്കളും രണ്ടും പെണ്‍മക്കളും അപ്പന്‍റെ സമരജീവിതത്തെ പ്രോൽസാഹിപ്പിക്കാൻ ഇടയ്ക്കെത്തും.

അവസാനമായി ഒന്നുമാത്രം:-
ഈ ജീവിതത്തെ അവഗണിച്ചാൽ; ആ സെമിത്തേരിക്ക് മുന്നിലൂടെ മലയോര ഹൈവേ നിർമിച്ചാലും അതൊരു പ്രായശ്ചിത്തമാകില്ല.‌

വിനിൽ ജോസഫ്