മോങ്ങാനിരുന്ന മൂങ്ങായുടെ തലേൽ
കുട്ടനാട്ടിലാണ് അയാളുടെ മൂലകുടുംബം. ആ പേരിലല്ല അയാളുടെ കുടുംബം ഇപ്പോൾ അറിയപ്പെടുന്നത്. ഇപ്പോൾ അയാളുടെ കുടുംബപേര് സാം ഭവനം എന്നാണ്. സാം അയാളുടെ മൂത്ത മകനാണ്. സാമിനെ കൂടാതെ ഒരു മകൾകൂടിയുണ്ട് അയാൾക്ക്. അയാളുടെ പേര് അവറാച്ചൻ. ഒൗദ്യോഗിക പേര് അബ്രാഹം തോമസ്. അയാളുടെ ഭാര്യ ജീവിച്ചിരിപ്പുണ്ടെങ്കിലും ഇപ്പോൾ അവരിരുവരും ഒരുമിച്ചല്ല താമസം. ആറ് വർഷമായി ഇരുവരും രണ്ടായി പിരിഞ്ഞിട്ട്. ലീലാമ്മ എന്ന അയാളുടെ ഭാര്യ അവരുടെ രണ്ടാമത്തെ ആങ്ങള സോളിച്ചനും കുടുംബത്തിനുമൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്. സോളിച്ചൻ ആറ് വർഷം മുന്പുവരെ ബഹറിനിലായിരുന്നു. അവിടത്തെ ജോലി അവസാനിപ്പിച്ചശേഷമാണ് അയാൾ ഇപ്പോൾ നടത്തുന്ന ഫാം തുടങ്ങിയത്.

വിഷയത്തിലേക്ക് വരാം. ലീലാമ്മയും അവറാച്ചനും തമ്മിൽ അവരുടെ കുടുംബ ജീവിതത്തോട് ബന്ധപ്പെട്ട പല കാര്യങ്ങളെ സംബന്ധിച്ചും അഭിപ്രായവ്യത്യാസങ്ങൾ ജീവിതത്തിന്‍റെ ആരംഭം മുതലേ ഉണ്ടായിരുന്നെങ്കിലും അത് ഇരുവരേയും വ്യക്തി വൈരാഗ്യത്തിലേക്കും പരസ്പരമുള്ള അകൽച്ചയിലേക്കും നയിക്കാൻ ഇടവന്നത് സാമിന്‍റെ വിവാഹത്തോടുകൂടിയാണ്. സാമിന്‍റേത് മാതാപിതാക്കൾ ഇരുവരും ആലോചിച്ചുറപ്പിച്ച കല്യാണമായിരുന്നില്ല. എൻജിനിയറായ അവന്‍റെ കൂടെ പഠിച്ച ശാലിനി എന്ന പെണ്‍കുട്ടിയോട് അവന് തോന്നിയ ഇഷ്ടമാണ് വിവാഹാലോചനയിലേക്കും പിന്നീട് കല്യാണത്തിലേക്കും വഴിതെളിച്ചത്.

ശാലിനി സാന്പത്തിക പിന്നോക്കാവസ്ഥയുള്ള കുടുംബത്തിലെ അംഗമായിരുന്നു. അവളുടെ അപ്പൻ ഒരു ടാപ്പിങ്ങ് തൊഴിലാളിയും അമ്മ ഹൗസ്‌വൈഫുമായിരുന്നു. വിവാഹാലോചനയുടെ തുടക്കം മുതൽ ഈ വിവാഹബന്ധത്തിന് ലീലാമ്മ പൂർണമായും എതിരായിരുന്നു. പെണ്ണും പെണ്ണിന്‍റെ കൂട്ടരും തങ്ങളുടെ തരക്കാരല്ലെന്നും ഈയൊരു കല്യാണത്തോട് താൻ തെല്ലും സഹകരിക്കുകയില്ലെന്നും ലീലാമ്മ കട്ടായം പറഞ്ഞു. വിവാഹ തീരുമാനത്തിന്‍റെ കാര്യത്തിൽ മറ്റേത് ഘടകത്തെക്കാളും ചെറുക്കനും പെണ്ണും തമ്മിലുള്ള മനപ്പൊരുത്തത്തിന് പ്രാധാന്യമുണ്ടെന്നും താൻ വ്യക്തിപരമായി ഈയൊരു വിവാഹത്തിന് എതിരല്ലെന്നും തന്‍റെ ഭാര്യ എതിര് നിന്നാലും താനായിട്ട് തന്‍റെ മകന്‍റെ ഈ വിവാഹം നടത്തിക്കൊടുക്കുമെന്നും അവറാച്ചൻ പറഞ്ഞു. അവറാച്ചന്‍റെ ഇത്തരമൊരു നിലപാട് ലീലാമ്മയെ ചൊടിപ്പിച്ചു. അല്ലെങ്കിലും തന്‍റെ ഭർത്താവ് പണ്ടുമുതലേ തന്‍റെ അഭിപ്രായത്തിന് തെല്ലും വില കൽപ്പിക്കാത്ത ആളാണെന്നും അത്തരത്തിലുളള ഒരാൾക്കൊപ്പം തുടർന്ന് ജീവിക്കാൻ തനിക്ക് താത്പര്യമില്ലെന്നുമുളള പിടിവാശിയോടെയാണ് ലീലാമ്മ അന്ന് സാം ഭവനത്തിന്‍റെ പടി ഇറങ്ങിപ്പോയത്.

തന്‍റെ മകന്‍റെ കല്യാണത്തിന് ലീലാമ്മ പങ്കെടുത്തില്ലെന്ന് മാത്രമല്ല, പിന്നീട് അവറാച്ചൻ പലതവണ വീട്ടിലേക്ക് തിരിച്ചെത്താൻ പറഞ്ഞിട്ട് തിരിച്ചുചെല്ലാൻ കൂട്ടാക്കിയതുമില്ല. കൗണ്‍സലിങ്ങുകൊണ്ട് പ്രയോജനം ഉണ്ടാകുമെന്ന് കരുതി ആ വഴിക്കും അവറാച്ചൻ ശ്രമം നടത്തി. അതിനോടും പൂർണമായ നിസ്സഹകരണമാണ് ലീലാമ്മ കാട്ടിയത്. മകന്‍റെ കല്യാണത്തിന്‍റെ പേരിൽ തകർന്നടിഞ്ഞ മാതാപിതാക്കളുടെ വിവാഹ ജീവിതം. അവറാച്ചന്‍റെയും ലീലാമ്മയുടെയും വിവാഹജീവിതത്തെപ്പറ്റി നമുക്ക് അങ്ങനെ പറയാമല്ലൊ. കുടുംബജീവിതത്തോടോ മക്കളോടോ ഒക്കെ ബന്ധപ്പെട്ട് വിവിധങ്ങളായ സംഘർഷാവസ്ഥ കുടുംബത്തിൽ സംജാതമാകുന്ന സന്ദർഭങ്ങളിലും വിട്ടുപിരിയാതെ ഏകമനസോടെ ജീവിതാവസാനംവരെ നിലകെള്ളേണ്ടവരാണ് ദൈവനിയോഗത്താൽ കൂട്ടിച്ചേർക്കപ്പെട്ട ഭാര്യാഭർത്താക്കന്മാർ. അവറാച്ചന്‍റെയും ലീലാമ്മയുടെയും വേർപിരിയൽ പൊടുന്നനെ സംഭവിച്ചതാണെന്ന് പറയുക വയ്യ.

“മോങ്ങാനിരുന്ന മൂങ്ങായുടെ തലേൽ തേങ്ങ വീണൂ” എന്ന് പറഞ്ഞപോലെ പണ്ടുതൊട്ടേ ഇരുവരും തമ്മിലുണ്ടായിരുന്ന പടലപ്പിണക്കങ്ങൾ മറനീക്കി പുറത്തുവന്നെന്നേ അവറാച്ചന്‍റെയും ലീലാമ്മയുടെയും പിണക്കത്തെപ്പറ്റിയും വേർപിരിയലിനെപ്പറ്റിയും പറയാനാകൂ. മക്കളുടെ ജീവിതത്തോട് ബന്ധപ്പെട്ട മേൽക്കണ്ട സാഹചര്യങ്ങളിൽ ഭാര്യാഭർത്താക്കന്മാർക്കിരുവർക്കും ശാന്തമാകാനും പക്വമായ തീരുമാനങ്ങൾ കൈക്കൊള്ളാനും കഴിയണമെന്നുണ്ടെങ്കിൽ ഇരുവരുടെയും മനസ്സടുപ്പവും അന്യോന്യം കേൾക്കാനും ആദരിക്കാനും അന്യോന്യമുളള അഭിപ്രായങ്ങളെ മാനിക്കാനുമുള്ള തുറന്ന മനോഭാവവും പ്രധാനപ്പെട്ടതാണ്. അത്തരത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്പോൾ സ്ഥാപിത താത്പര്യങ്ങൾക്കും പിടിവാശികൾക്കും അപ്പുറം മക്കളുടെയും കുടുംബത്തിന്‍റെയും ഭാവിയും സുസ്ഥിതിയുമായിരിക്കണം അവരെ നയിക്കേണ്ട മുഖ്യ ഘടകം.

സിറിയക് കോട്ടയിൽ