അമ്മയുടെ പുണ്യം
പല്ലില്ലാത്ത മോണകാട്ടി തൊണ്ണൂറ്റിനാലുകാരിയായ അമ്മച്ചി ചിരിച്ചു. അമ്മച്ചിയെ പരിചരിക്കുന്ന മരുമകൾ എന്നോട് പറഞ്ഞു, അമ്മച്ചി സദാ സന്തോഷവതിയാണെന്ന്. പരിഭവമോ പരാതിയോ അമ്മച്ചി പറയാറുണ്ടോ എന്ന എന്‌റെ ചോദ്യത്തിന്, ആ വായിൽനിന്ന് നാളിതുവരെ അത്തര ത്തിലുള്ള യാതൊന്നും തനിക്കു കേൾക്കേണ്ടി വന്നിട്ടില്ല എന്നായിരുന്നു മറുപടി. അമ്മച്ചി കിടപ്പിലായിട്ട് മൂന്നു വർഷമായി. കഞ്ഞിയും കറികളും മിക്സിയിലിട്ട് അടിച്ചാണ് കൊടുക്കുന്നത്. ഇടയ്ക്ക് ശ്വാസതടസം ഉണ്ടാകാറുണ്ട്. ഇങ്ങനെയൊക്കയാണെങ്കിലും ആ മുഖം ഒരിക്കലും വാടാറില്ല, മുഖത്ത് പുഞ്ചിരി എപ്പോഴുമുണ്ട്.

മരുമകളുടെ പേര് അഞ്ജു എന്നാണ്. അഞ്ജുവിന്‍റെ ഭർത്താവ് തങ്കച്ചൻ എന്ന കെ.വി. മാത്യു അമ്മച്ചിയുടെ രണ്ടാമത്തെ പുത്രനാണ്.അവർ മക്കൾ ആറുപേരാണ്, നാലാണും രണ്ട് പെണ്ണും. ഏറ്റവും മൂത്ത ആളും തങ്കച്ചന്‍റെ ഇളേത്തുങ്ങൾ രണ്ടുപേരും ബിസിനസ് രംഗത്താണ്. തങ്കച്ചന് ബംഗളൂരുവിലാണ് ജോലി. ഇടയ്ക്കിടെ നാട്ടിൽ എത്താറുള്ള അയാളും അയാളുടെ സഹോദരങ്ങളും അമ്മച്ചിയുടെ ആരോഗ്യകാര്യത്തെപ്പറ്റി എപ്പോഴും അന്വേഷിച്ചുകൊണ്ടാണിരിക്കുന്നത്. ഒറോമ്മ എന്ന അമ്മച്ചി സദ്ഗുണ സന്പന്നയാണെന്ന് വീട്ടുകാർ മാത്രമല്ല നാട്ടുകാരും പറയുന്നു. പാവങ്ങളോട് അമ്മച്ചിക്ക് പ്രത്യേക താത്പര്യം ഉണ്ടായിരുന്നു. സഹായം തേടി എത്തുന്നവരെ അമ്മച്ചി ഒരിക്കലും നിരാശരായി പറഞ്ഞയച്ചിരുന്നില്ല. വിശന്നുവലഞ്ഞ് ആ വീട്ടിലേക്ക് കയറിച്ചെന്നിട്ടുള്ളവരൊക്കെ സംതൃപ്തിയോടെയാണ് മടങ്ങിപ്പോയിട്ടുള്ളത്. മനുഷ്യത്വമുള്ള സ്ത്രീ, അങ്ങനെയാണ് നാട്ടുകാരേവരും അമ്മച്ചിയെക്കുറിച്ച് പറയുന്നത്. കൊച്ചുമക്കൾക്കും അമ്മച്ചിയെ വലിയ കാര്യമാണ്. കൂടെക്കൂടെ അവർ അമ്മച്ചിയെ കാണാനെത്തും. അമ്മച്ചിയുടെ കട്ടിലിനു ചുറ്റുമിരുന്ന് ചോദിച്ചും പറഞ്ഞും കുറെ നേരം ചെലവഴിച്ചശേഷമാണ് അവരൊക്കെ തിരിച്ചുപോകാറ്.

അമ്മച്ചിയുടെ ഭർത്താവ് ഒൗതക്കുട്ടി അമ്മച്ചിയുടെ അൻപത്തിരണ്ടാമത്തെ വയസിൽ മരിച്ചതാണ്. നല്ലൊരു കൃഷി ക്കാരനായിരുന്ന ഒൗതക്കുട്ടിച്ചായൻ തൻറെ അറുപത്തിമൂന്നാമത്തെ വയസിലാണ് മരണമടഞ്ഞത്. അച്ചായൻ കർക്കശക്കാരനും ഗൗരവ പ്രകൃതക്കാരനുമായിരുന്നു. അച്ചായനോടു ചേർന്നു പോകാൻ കഴിഞ്ഞത് അമ്മച്ചിയുടെ സ്വഭാവത്തിന്‍റെ മേന്മ ഒന്നുകൊണ്ടു മാത്രമായിരുന്നെന്ന് മക്കൾ പറയുന്നു. നയപരമായും സൗമ്യവുമായുമുള്ള അമ്മച്ചിയുടെ പെരുമാറ്റം തങ്ങളുടെ അച്ചായനെ ഏറെ സ്വാധീനിക്കാനിടയായിട്ടുണ്ടെന്നും അക്കാര്യം മക്കളായ തങ്ങളോട് അച്ചായൻ പങ്കുവച്ചിരുന്നെന്നും മക്കൾ അഭിമാനത്തോടെ ഓർമിക്കുന്നു. അമ്മയുടെ പുണ്യം. തൊണ്ണൂറ്റിനാലുകാരി ഒറോമ്മ അമ്മച്ചിയുടെ ചരിത്രം കേട്ടപ്പോൾ മനസിലും അധരങ്ങളിലും വന്ന വാക്കുകളാണിവ. ഈ അമ്മച്ചിയെപ്പോലെ പുണ്യപ്പെട്ട ജീവിതം നയിച്ച് മധുരമുള്ള ഓർമകൾ അവശേഷിപ്പിച്ച് മണ്‍മറഞ്ഞുപോയ അനേകം അമ്മമാരുടെ ചൈതന്യം തുളുന്പുന്ന രൂപങ്ങൾ വായനക്കാർ പലരുടെയും മനസുകളിൽ ഉണ്ടാകും. അവരൊക്കെ മാനുഷികമൂല്യങ്ങളുടെ വിളനിലങ്ങളും മനുഷ്യത്വത്തിന്‍റെ മാതൃകകളുമായിരുന്നു. തലമുറകൾ പുണ്യത്തിൽ വളരാൻ സ്റ്റഡി ക്ലാസുകളെക്കാളും ഉപദേശങ്ങളെക്കാളും ഇന്ന് സ്വീകാര്യം നന്മ നിറഞ്ഞ ഒറോമ്മ അമ്മച്ചിയുടേതുപോലുള്ള ജീവിത സാക്ഷ്യങ്ങളായിരിക്കും എന്നാണ് എനിക്കു തോന്നുന്നത്. ഒരിക്കലും ചിരിക്കാത്ത ഒരു കുടുംബനാഥയെ എനിക്കറിയാം. ആ സ്ത്രീക്ക് ഇപ്പോൾ എഴുപത് വയസെങ്കിലും കാണും. അവരുടെ ഭർത്താവ് മരിച്ചിട്ട് ആറുവർഷമായി. ഇപ്പോൾ മക്കളിൽ ഇളയവനായ തങ്കച്ചനൊപ്പമാണ് അവർ താമസിക്കുന്നത്.

തങ്കച്ചൻ ഒരു ടൂ വീലർ മെക്കാനിക്കാണ്. ദുഃശീലങ്ങളൊന്നും ഇല്ലാത്ത അയാൾ അധ്വാനിച്ചു കിട്ടുന്നതുകൊണ്ടാണ് ആ കുടുംബം കഴിയുന്നത്. തങ്കച്ചന് രണ്ടു മക്കളാണുള്ളത്. പത്തിലും എട്ടിലുമായി പഠിക്കുന്ന അവരുടെ പഠനച്ചെലവും വീട്ടുചെലവുകളും അയാൾ കഷ്ടിച്ചാണ് തന്‍റെ തുച്ഛമായ വരുമാനംകൊണ്ട് നടത്തിപ്പോകുന്നത്. മേൽപ്പറഞ്ഞ കുടുംബനാഥ തന്നിഷ്ടക്കാരിയും പിടിവാശിക്കാരിയുമാണ് എന്ന് മകൻ തങ്കച്ചനും മരുമകൾ മോളമ്മയും പറയുന്നു. തന്‍റെ സ്വഭാവം മാറ്റാൻ തന്‍റെ ഭർത്താവ് നിരുവിച്ചിട്ട് നടന്നിട്ടില്ലന്നും മകനും മരുമകളുമായിട്ട് അതിനുവേണ്ടി വിഫലശ്രമമൊന്നും നടത്തേണ്ടതില്ലെ്ലന്നുമാണ് ആ സ്ത്രീ പറയുന്നത്. തങ്ങൾ എന്തു ചെയ്തുകൊടുത്താലും അമ്മയ്ക്ക് തൃപ്തിയുണ്ടാകില്ലന്നും എന്തിനും ഏതിനും പരിഭവവും പരാതിയും പറയുന്ന അങ്ങനെയുള്ള ഒരാൾക്കായി അന്പിളിയമ്മാവനെ പിടിച്ചുകൊടുത്താലും ഫലമൊന്നും ഉണ്ടാകില്ലെന്നും ഖേദപൂർവം അവരിരുവരും പറയുന്നു. ഉള്ളിലുള്ള നന്മയുടെ തെളിച്ചം അമ്മമാരായ സ്ത്രീകളുടെ മുഖത്ത് പ്രകടമാകേണ്ടതാണ്.

അതൃപ്തവും അസന്തുഷ്ടവുമായ മാതൃമുഖങ്ങൾ ആരുടെയും ജീവിതത്തിൽ സന്തോഷം പകരില്ല. ഉണ്ണാനും ഉടുക്കാനും കേറികിടക്കാൻ സ്വന്തമായ ഇടവുമില്ലാത്ത നാളുകളിലും പ്രസന്നതയോടെയും തൃപ്തിയോടെയും ഭർത്താവിനും മക്കൾക്കുമൊപ്പം ജീവിച്ച ചൈതന്യവതികളായ അമ്മമാർ ഇന്നും എന്നും കുടുംബത്തിനും തലമുറകൾക്കും ഓജസും പ്രതീക്ഷയും പകരുന്നവരാണ്. ഭാവിയിലും അത്തരത്തിലുള്ള അമ്മമാർ നമുക്ക് ഏറെ ഉണ്ടാകണം എന്നാണ് എന്‍റെ ആഗ്രഹവും പ്രാർഥനയും.