ചെരിഞ്ഞതിനെ നേരെയാക്കാൻ
ആനന്ദ്, അങ്ങനെയാണ് അവന്‍റെ പേര്. മക്കളിൽ മൂത്തവനാണ് അവൻ. ആനന്ദിന് ഇപ്പോൾ വയസ് ഇരുപത്തിനാലായി. അവന്‍റെ നേരെ താഴത്തെ ആൾ അവനെക്കാൾ മൂന്ന് വയസിന് ഇളയതാണ്. വിവേകെന്നാണ് അവന്‍റെ പേര്. വിവേകിന്‍റെ ഇളയത് പെണ്‍കുട്ടിയാണ്. വിനീത എന്ന അവൾ ബിബിഎ രണ്ടാം വർഷ വിദ്യാർഥിനിയാണ്. വിവേക് ബിടെക് വിദ്യാഭ്യാസം കഴിഞ്ഞ ആളാണ്. ഇപ്പോൾ ബാങ്ക് കോച്ചിങ്ങിനും പോകുന്നുണ്ട്. ബാങ്ക് മേഖലയിൽ ജോലി സാധ്യത കൂടുതൽ ഉണ്ടെന്ന് കണ്ടതിനാലാണ് മാതാപിതാക്കളുടെ ഉപദേശപ്രകാരം അപ്രകാരം ചെയ്യാൻ അവൻ തീരുമാനിച്ചത്. ആനന്ദ് എംടെക്കുകാരനാണ്. സെൽഫ് ഫിനാൻസിംഗ് എൻജിനിയറിംഗ് കോളജിലെ അധ്യാപകനാണ്. ഇരുത്തംവന്ന യുവാവ്. അങ്ങനെയാണ് ആനന്ദിനെക്കുറിച്ച് അവന്‍റെ പരിചയക്കാരൊക്കെ പറയുന്നത്. കോളജിലെ അധ്യാപകർക്കും അധികാരികൾക്കുമൊക്കെ ആനന്ദിനെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ്.

മാതാപിതാക്കളുടെ നന്മയൊന്നുകൊണ്ടു മാത്രമാണ് ആനന്ദും അവന്‍റെ ഇളേത്തുങ്ങളും സൽസ്വഭാവികളും സദ്ഗുണ സന്പന്നരുമൊക്കെയായതെന്നാണ് നാട്ടുകാരുടെ അഭിപ്രായം. മാതാപിതാക്കളായ അവരിരുവരും അധ്യാപകരാണ്. തോമസ് സാർ ഹൈസ്കൂൾ അധ്യാപകനും സുമ ടീച്ചർ എൽപി സ്കൂൾ അധ്യാപികയുമാണ്. സാറ് റിട്ടയർ ചെയ്യാൻ നാല് വർഷവും ടീച്ചറിന് ഏഴ് വർഷവും ഉണ്ട്. മക്കളൊക്കെ നല്ലവരായതിന്‍റെ ക്രെഡിറ്റ് തങ്ങൾക്ക് മാത്രമായി നൽകേണ്ടതില്ല എന്ന അഭിപ്രായക്കാരാണവർ. രക്ഷാകർതൃത്വത്തിന്‍റെ തലത്തിൽ തങ്ങൾക്ക് ചെയ്യാനുള്ളത് ചെയ്യുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും മക്കളുടെ തുറവിയും വിധേയത്വവും കൂടി ചേർന്നപ്പോഴാണ് തങ്ങളുടെ ശിക്ഷണം ഫലപ്രഥമായതെന്നുമുള്ള അഭിപ്രായക്കാരാണ് ആ അധ്യാപക മാതാപിതാക്കൾ. ആനന്ദിനും വിവേകിനും വിനീതയ്ക്കും തങ്ങളുടെ മാതാപിതാക്കളെക്കുറിച്ച് വലിയ മതിപ്പാണ്. അതിനാൽത്തന്നെ അവർക്ക് വിധേയപ്പെട്ടാണ് അവർ മൂവരും തങ്ങളുടെ ജീവിതത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നതും കാര്യങ്ങളൊക്കെ ചെയ്യുന്നതും.

ആനന്ദിനെ കണ്ടാണ് അവന്‍റെ ഇളേത്തുങ്ങൾ ഇരുവരും വളർന്നതെന്നും വിവേകത്തോടുകൂടിയുള്ള അവന്‍റെ പെരുമാറ്റം അവന്‍റെ താഴെയുള്ള രണ്ടുപേരുടെയും സ്വഭാവ രൂപീകരണത്തെ ഗുണകരമായി സ്വാധീനിച്ചിട്ടുണ്ടെന്നു പറയുന്ന അവന്‍റെ മാതാപിതാക്കൾ തങ്ങളുടെ കുടുംബജീവിതം സ്വർഗതുല്യമാണെന്നുകൂടി പറഞ്ഞുവയ്ക്കുന്നു. കൈവിട്ടുപോകുന്ന ബാല്യ കൗമാരക്കാർ നമുക്കിന്നേറെയാണ്. കൂലംകുത്തി ഒഴുകുന്ന പുഴപോലെയാണ് ഇന്ന് മക്കൾ ജീവിക്കുന്ന സാഹചര്യങ്ങൾ. അവരുടെ ജീവിതത്തെത്തന്നെ ഒഴുക്കിക്കൊണ്ട് പോകാൻ ശക്തമാണാ സാഹചര്യങ്ങൾ. തന്‍റെ കുഞ്ഞുങ്ങളെ പുള്ളും പരുന്തും കൊത്തിക്കൊണ്ടു പോകാതിരിക്കാൻ നിതാന്ത ജാഗ്രത പുലർത്തുന്ന തള്ളക്കോഴിയെപ്പോലെ മക്കളുടെ ജീവിതം തകർന്നടിഞ്ഞ് പോകാതിരിക്കാൻ മാതാപിതാക്കൾ അങ്ങേയറ്റം ജാഗ്രത പുലർത്തേണ്ടതാണ്. അക്കാര്യത്തിൽ മുഖ്യമാണ് അവർ തങ്ങളുടെ മക്കളുടെമേൽ ചെലുത്തുന്ന സ്വാധീനം.

തോമസ് സാറിനും സുമ ടീച്ചറിനും തങ്ങളുടെ മക്കളെക്കുറിച്ച് ഇന്ന് അഭിമാനിക്കാൻ കഴിയുന്നുണ്ടെങ്കിൽ അതിന് മുഖ്യമായ കാരണം തങ്ങളുടെ രക്ഷാകർതൃ ദൗത്യത്തോട് അവർക്കുണ്ടായിരുന്ന ആത്മാർഥത തന്നെയായിരുന്നു. ലോകത്തിന്‍റെ വാക്കുകളെക്കാൾ തങ്ങളുടെ വാക്കുകൾക്ക് മക്കൾ പ്രാധാന്യം നൽകണമെന്നുണ്ടെങ്കിൽ മാതാപിതാക്കളുടെ ജീവിതം സത്യസന്ധവും തുറവിയുള്ളതും ആകേണ്ടതാണ്. കുടുംബത്തോടും കുടുംബാംഗങ്ങളോടും ആത്മാർത്ഥതയില്ലാതെ മാതാപിതാക്കൾക്ക് തങ്ങളുടെ രക്ഷാകതൃ ദൗത്യം എങ്ങനെ പൂർത്തിയാക്കാനാകും? ഈ വഴിക്ക് മാത്രമേ അവർക്ക് തങ്ങളുടെ മക്കളുടെമേൽ സ്വാധീനമുള്ളവരാകാൻ കഴിയൂ എന്നത് തലമുറകൾ നമുക്ക് നൽകുന്ന പാഠമാണ്.

എന്‍റെ മുറിയിലേക്ക് അവിചാരിതമായി കടന്നുവന്ന ആ കുടുംബനാഥനും കുടുംബനാഥയും വലിയ ദുഃഖത്തിലായിരുന്നു. ദുഃഖകാരണം ബിസിനസ് പരാജയമോ ആരോഗ്യപ്രശ്നങ്ങളോ ഒന്നുമായിരുന്നില്ല, ഇളയ മകന്‍റെ വഴി തെറ്റിയുള്ള ജീവിതമായിരുന്നു. ജീവൻ എന്നാണ് അവന്‍റെ പേര്. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന അവൻ രണ്ടാഴ്ചയായി സ്കൂളിൽ പോയിട്ട്. പഠിക്കാൻ തനിക്ക് താത്പര്യമില്ലന്നും വലുതാകുന്പോൾ വരുമാനം കിട്ടുന്ന ബിസിനസ് എന്തെങ്കിലും തുടങ്ങിത്തന്നാൽ താൻ അത് നടത്തിക്കൊണ്ട് പോയ്ക്കൊളളാമെന്നുമാണ് അവൻ പറയുന്നത്. പഠിക്കേണ്ട സമയത്ത് പഠിക്കാതെ മുതിർന്ന് കഴിയുന്പോൾ എല്ലാം നോക്കി നടത്തിക്കൊള്ളാമെന്ന് പറയുന്നതിൽ എന്ത് കാര്യമാണുള്ളതെന്ന് അവനോട് ചോദിച്ച അവരെ അവൻ പുലഭ്യം പറയുകയാണ് ചെയ്തത്. ബിസിനസിലും പൊതുകാര്യ പ്രവർത്തനങ്ങളിലും മാത്രം ശ്രദ്ധവച്ചു നടന്ന തനിക്ക് തന്‍റെ മകന്‍റെ ബാല്യകാലത്ത് അവന്‍റെ വളർച്ചയിൽ ശ്രദ്ധിക്കാൻ കഴിയാതെ പോയതിന്‍റെ ഫലമാണിതെന്ന് ഏറ്റുപറയുന്ന ആ കുടുംബനാഥൻ ചെരിഞ്ഞുവളരുന്ന തന്‍റെ മകന്‍റെ ജീവിതത്തെ നേരെയാക്കാനുള്ള ഉപാധികൾ തേടുകയാണിപ്പോൾ.