സ്ത്രീപുരുഷ സൗഹൃദങ്ങൾ അതിര് കടക്കുന്നുവോ
അഖിലയും ആനന്ദും കളിക്കൂട്ടുകാരാണ്. ഇരുവരും എൽ. കെ.ജി മുതൽ പ്ലസ് ടൂ വരെ ഒരുമിച്ച് പഠിച്ചവരാണ്. അഖില ഹിന്ദു സമുദായാംഗവും ആനന്ദ് ക്രിസ്ത്യൻ സഭാംഗവുമാണ.് അഖില എം.ബി.ബി എസിനു ശേഷം ഇപ്പോൾ ഹൗസ്‌‌സർജൻസി ചെയ്യുകയാണ്. ഒപ്പം പിജി എൻട്രൻസിനുള്ള ഒരുക്കവും നടത്തുന്നുണ്ട്. ആനന്ദ് ബി ടെക്കിനു ശേഷം ഇപ്പോൾ എംബിഎയ്ക്ക് പഠിക്കുകയാണ്.

അഖിലയുടെയും ആനന്ദിന്‍റെയും മാതാപിതാക്കൾ ഉദ്യോഗാർത്ഥം കൽക്കട്ടയിലായിരുന്നതിനാൽ പ്ലസ്ടൂ വരെയുള്ള അവരുടെ പഠനവും ജീവിതവും കൽക്കട്ടയിൽ തന്നെയായിരുന്നു. ഇരുകുടുംബങ്ങളും നാട്ടിൽ വന്നിട്ട് ആറ് വർഷമായി. അഖിലയും കുടുംബവും മാവേലിക്കരയിൽ പുതുതായി നിർമ്മിച്ച വീട്ടിലും ആനന്ദും കുടുംബവും കോട്ടയത്ത് അവരുടെ കുടുംബ വീട്ടിലുമാണ് ഇപ്പോൾ താമസിക്കുന്നത്. അഖിലയുടെ മാതാപിതാക്കൾ അവളെ കെട്ടിക്കുന്നതിനുള്ള ആലോചനയിലാണിപ്പോൾ. മെഡിക്കൽ കോളജിലെ ഡോക്ടറായ ജയകുമാർ ആലോചനയുമായി കഴിഞ്ഞ മാസം വന്നിരുന്നു. ചെറുക്കനും കൂട്ടരും അഖിലയെ കാണാൻ വന്നപ്പോൾ ആനന്ദും അയാളുടെ മാതാപിതാക്കളും അവിടെ ഉണ്ടായിരുന്നു. ചെറുക്കന്‍റെ വീട്ടിലേക്ക് അന്വേഷണത്തിനായി പോകുന്പോഴും ആനന്ദും മാതാപിതാക്കളും തങ്ങൾക്കൊപ്പം ഉണ്ടാകണമെന്ന നിർബന്ധത്തിലാണ് അഖിലയും അവളുടെ മാതാപിതാക്കളും.

ആനന്ദിന്‍റെയും അഖിലയുടെയും സൗഹൃദത്തെപ്പറ്റി അവരിരുവരുടെയും മാതാപിതാക്കൾക്ക് വലിയ മതിപ്പാണ്. ഇന്നത്തെ പുതുതലമുറയുടെ വഴിതെറ്റുന്ന സൗഹൃദങ്ങൾ കാണുന്പോൾ അവരൊക്കെ തങ്ങളുടെ മക്കളുടെ ആരോഗ്യകരവും ആത്മാർത്ഥവുമായ സൗഹൃദത്തെ മാതൃകയാക്കാനാണ് അവരിരുകൂട്ടരും പറയുന്നത്. കുട്ടിക്കാലത്തെപ്പോലെതന്നെ കൂടെക്കൂടെ തങ്ങൾ അന്യോന്യം കുടുംബകാര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സംസാരിക്കാറുണ്ടെന്നും പഠനത്തോട് ബന്ധപ്പെട്ട കാര്യങ്ങളിൽ പരസ്പരം പ്രോൽസാഹിപ്പിക്കാറുണ്ടെന്നും അഖിലയും ആനന്ദും പറയുന്നു. ഏതു വിഷയവും മറ കൂടാതെ സംസാരിക്കാനുള്ള തുറവിയും മാനസിക അടുപ്പവും തങ്ങൾക്കുണ്ടെന്ന് ഇരുവരും തുറന്നു സമ്മതിക്കുന്നു. തങ്ങളുടെ സൗഹൃദം ഒരിക്കലും ആർക്കും സംശയത്തിന് ഇടം നൽകിയിട്ടില്ലന്നും അത് ഒരിക്കലും അതിര് വിട്ട് പോയിട്ടില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു. ഇത് സാധ്യമായ കാര്യമാണോ എന്ന് ചോദിക്കുന്നവരോട് തങ്ങളുടെ സൗഹൃദത്തിന്‍റെ അനുഭവത്തിൽ ഇതൊക്കെ സാധ്യമാണന്നാണ് അഖിലയും ആനന്ദും പറയുന്നത്.

കൂട്ടുകെട്ടുകൾ അങ്ങിങ്ങായെങ്കിലും വഴിതെറ്റുന്ന കാലമാണിത്, പ്രത്യേകിച്ച് സ്ത്രീപുരുഷ കൂട്ടുകെട്ടുകൾ. സൗഹൃദങ്ങൾ മനുഷ്യന്‍റെ സാമൂഹ്യജീവിതത്തിന്‍റെ ഭാഗമാണ്. അത് എന്നും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലും യുവാക്കളും യുവതികളും തമ്മിലുമുള്ള സൗഹൃദങ്ങൾ എല്ലാം നിരുൽസാഹപ്പെടുത്തേണ്ടവയല്ല. പക്ഷേ, അവ ആരോഗ്യകരമായി കൊണ്ടുപോകാൻ അത്തരം സൗഹൃദങ്ങളിൽ ഏർപ്പെടുന്നവരും അവരുടെ മാതാപിതാക്കളും ശ്രദ്ധിക്കേണ്ടതുണ്ട്.

ആണ്‍പെണ്‍ കൂട്ടുകെട്ട് സദാചാര വിരുദ്ധമായോ അപക്വമായ പ്രവൃത്തിയായോ ഒക്കെ കാണുന്ന രീതി നമ്മുടെ സമൂഹത്തിലെ ചിലരിലെങ്കിലും ഉണ്ട് എന്നത് വാസ്തവമാണ്. സ്ത്രീപുരുഷന്മാർ അന്യോന്യം ആദരവോടെയും ഭയംകൂടാതെയും സൗഹൃദം പാലിക്കുക, ഇടപഴകുക എന്നതൊക്കെ പരിഷ്കൃത സമൂഹത്തിന്‍റെ മുഖമുദ്രതന്നെയാണ്. അത് യാഥാർഥ്യമാകാൻ പ്രധാനപ്പെട്ടതാണ് മേൽപറഞ്ഞ ബാല്യ-യൗവ്വനകാല സൗഹൃദങ്ങൾ. പക്ഷേ, ഇത്തരം സൗഹൃദങ്ങളിൽ ഏർപ്പെടുന്നവർ നിർബന്ധമായും പാലിക്കേണ്ടുന്ന അതിർവരന്പുകളുണ്ട്. സ്ത്രീപുരുഷന്മാർ തമ്മിൽ ഉളവാകുന്ന സൗഹൃദങ്ങൾ അതിരുവിട്ട് പ്രേമത്തിലേക്കും അരുതാത്ത ബന്ധങ്ങളിലേക്കും പോകുന്നതിനെ പ്രോൽസാഹിപ്പിക്കാനാവില്ല. അവിവാഹിതരിൽ മാത്രമല്ല അങ്ങിങ്ങായെങ്കിലും വിവാഹിതരുടെ ഇടയിലും ഇത്തരം അപക്വമായ സൗഹൃദങ്ങൾ ഇന്നുണ്ടാവുന്നുണ്ട് എന്നത് ആശാവഹമായ കാര്യമല്ല.

സ്വകാര്യ മേഖലകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഇന്ന് സ്ത്രീപുരുഷൻമാർ ഒരേ ഓഫീസിലും പ്രവർത്തന രംഗങ്ങളിലും അന്യോന്യം സഹകരിച്ച് പോകുന്ന സാഹചര്യമാണല്ലൊ നമ്മുടെ നാട്ടിലും വിദേശത്തുമൊക്കെ ഉള്ളത്. അവിടങ്ങളിലെല്ലാം ആരോഗ്യകരമായ ബന്ധം ഇരുകൂട്ടർക്കും പുലർത്താൻ സഹായകമാണ് ചെറുപ്പകാലത്തുതന്നെ സ്ത്രീപുരുഷൻമാർ പുലർത്തുന്ന പക്വമായ സൗഹൃദങ്ങൾ. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കുന്നതും, ചർച്ചചെയ്യുന്നതും, യാത്രചെയ്യുന്നതും കൂട്ടായ പ്രവൃത്തികളിൽ ഏർപ്പെടുന്നതും നിഷിദ്ധവും പരിത്യജിക്കപ്പെടേണ്ടതുമാണ് എന്ന മനോഭാവം ശരിയല്ല.

അവസരോചിതമായ നിർദ്ദേശങ്ങളും തിരുത്തലുകളും ശ്രദ്ധയും നൽകി അധ്യാപകരും മാതാപിതാക്കളുമൊക്കെ അവരുടെ അത്തരം സൗഹൃദങ്ങളെ പ്രോത്സാഹിപ്പിക്കുകയാണു ചെയ്യേണ്ടത്. ഇതെല്ലാം പറയുന്പോൾ ചപലവും വഴിപിഴച്ചതുമായ സ്ത്രീപുരുഷ സൗഹൃദങ്ങളെ ഏതെങ്കിലും വിധത്തിൽ ഞാൻ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരും വിചാരിക്കരുത്.

സിറിയക് കോട്ടയിൽ