ക്രിസ്മസ് ആഘോഷിക്കാൻ 10 കല്പനകൾ
1903 ഡിസംബർ 17. അന്നാണ് റൈറ്റ് സഹോദരന്മാർ ഓർവിലിന്‍റെയും വിൽബറിന്‍റെയും ഒരു വലിയ സ്വപ്നം പൂവണിഞ്ഞത്. അന്നു രാവിലെ 10.35-ന് അമേരിക്കയിലെ നോർത്ത് കരോളൈനയിലെ കിറ്റി ഹോക്ക് എന്ന ടൗണിനു തെക്കായി ഓർവിൽ ആദ്യമായി വിമാനം പറപ്പിച്ചു! 120 അടി ദൂരം മാത്രമേ ഓർവിലിന് അന്ന് പറക്കാൻ സാധിച്ചുള്ളൂ. എങ്കിലും ചരിത്രം സൃഷ്‌‌ടിച്ച സംഭവമായിരുന്നു അത്.

ഓർവിൽ വിമാനം പറപ്പിച്ച് അധികം താമസിയാതെ റൈറ്റ് സഹോദരന്മാർ അവരുടെ സഹോദരി കാതറിന് ഒരു ടെലഗ്രാം അയച്ചു. അതിപ്രകാരമായിരുന്നു, ""ഞങ്ങൾ 120 അടി ശരിക്കും പറന്നു. ക്രിസ്മസിനു ഞങ്ങൾ വീട്ടിലെത്തും.'' വിമാനം പറപ്പിച്ചു എന്നു മനസിലാക്കിയ കാതറിൻ അതിവേഗം അവരുടെ പട്ടണത്തിലെ പത്രാധിപരുടെ ഓഫീസിൽ ഓടിയെത്തി ടെലഗ്രാം പത്രാധിപരെ കാണിച്ചു. അപ്പോൾ ടെലഗ്രാമിൽ അശ്രദ്ധ മായി നോക്കിയ ശേഷം പത്രാധിപർ പറഞ്ഞു, ""അവർ ക്രിസ്മസിനു വീട്ടിലെത്തും അല്ലേ?''

ഒരു പത്രാധിപർ ശരിക്കും കാണേണ്ട വാർത്തയായിരുന്നു ചരിത്രത്തിൽ ആദ്യമായി മനുഷ്യൻ പറന്നു എന്നുള്ള കാര്യം. എന്നാൽ ആ പത്രാധിപർക്ക് അതു കാണാനോ മനസിലാക്കാനോ അന്നു സാധിച്ചില്ല. ഇതുപോലെയായിരുന്നു രണ്ടായിരം വർഷങ്ങൾക്കു മുൻപ് സംഭവിച്ചതും. മനുഷ്യരക്ഷയ്ക്കായി ദൈവപുത്രനായ യേശു ബേത്‌‌ലഹേമിൽ അവതരിച്ചപ്പോൾ അതു കാണാനോ മനസിലാക്കാനോ അന്നത്തെ ഭരണാധികാരികൾക്കും മതാധികാരികൾക്കും സാധിച്ചില്ല. അവർ വാർത്ത കേട്ടെങ്കിലും അത് അവഗണിച്ചതേയുള്ളൂ. എന്നാൽ അവിടെയുണ്ടായിരുന്ന ആട്ടിടന്മാർ ആ വാർത്ത കേട്ടപ്പോൾ വിശ്വസിച്ചു. അതുപോലെ പൂജരാജാക്കന്മാരും ആ വാർത്ത വിശ്വസിച്ചു.

അന്നത്തെ ആട്ടിടയന്മാരെപ്പോലെയും പൂജരാജാക്കന്മാരെപ്പോലെയും ദൈവപുത്രന്‍റെ മനുഷ്യാവതാര വാർത്ത കേൾക്കാനും അതു വിശ്വസിക്കാനും ഭാഗ്യം ലഭിച്ചവരാണ് നമ്മൾ. അതുകൊണ്ടുതന്നെയാണ് എല്ലാവർഷവും ഏറ്റവും ആഘോഷമായി നാം ക്രിസ്മസ് ആഘോഷിക്കുന്നത്.

മനുഷ്യരക്ഷയ്ക്കായി ദൈവപുത്രൻ അവതരിച്ചു എന്നത് നമ്മെ സംബന്ധിച്ചിടത്തോളം വെറും ഒരു വാർത്തയല്ല. പ്രത്യുത, അതു നമ്മുടെ വിശ്വാസത്തിന്‍റെ ഭാഗമാണ്. തന്മൂലം, നമ്മുടെ ക്രിസ്മസ് ആഘോഷം ഒരു സാമൂഹ്യ ആചാരം മാത്രമായി അധഃപതിക്കാൻ നാം അനുവദിക്കരുത്. അതിനു പകരം ക്രിസ്മസ് ആഘോഷങ്ങളിൽ യേശുവിന് ഏറ്റവും വലിയ സ്ഥാനം നൽകാൻ നാം ശ്രദ്ധിക്കണം.

ക്രിസ്മസ് ഏറ്റവും ഭംഗിയായി ആഘോഷിക്കാൻ ആരോ തയാറാക്കിയ പത്തു കൽപനകൾ വായിക്കാനിടയായത് താഴെ കുറിക്കട്ടെ.
1. ക്രിസ്തുവിനെ ക്രിസ്മസിൽ നിന്ന് ഒരിക്കലും ഒഴിവാക്കരുത്.
2. ക്രിസ്മസ് ആഘോഷിക്കാൻ നിന്‍റെ ആത്മാവിനെ നീ ഒരുക്കണം. ആഘോഷങ്ങളിൽ നീ മുങ്ങിപ്പോകരുത്.
3. ക്രിസ്തുവിനു പകരം ക്രിസ്മസ് അപ്പൂപ്പൻ എന്ന സാന്താക്ലോസിനെ ക്രിസ്മസിന്‍റെ കേന്ദ്രബിന്ദു ആക്കരുത്.
4. നീ ക്രിസ്മസ് സമ്മാനം നൽകുന്പോൾ നിന്‍റെ ഹൃദയം ആ സമ്മാനത്തിലുണ്ടാവണം. അപ്പോൾ ആ സമ്മാനത്തിന്‍റെ മേന്മ നൂറുമടങ്ങ് വർധിക്കും.
5. നിനക്കു ലഭിക്കുന്ന ക്രിസ്മസ് സമ്മാനത്തിന്‍റെ മൂല്യം അതിന്‍റെ വില നോക്കി കണക്കാക്കരുത്. സ്നേഹം മൂലം നൽകുന്ന സമ്മാനമാണെങ്കിൽ അതിന്‍റെ മൂല്യം സ്വർണത്തേക്കാൾ വലുതായിരിക്കും.
6. ദരിദ്രരെ ഒരു കാരണവശാലും വിസ്മരിക്കരുത്. ഉള്ളതിന്‍റെ ഓഹരി അവരുമായി സ്നേഹപൂർവം പങ്കുവയ്ക്കണം.
7. പള്ളിയിലെ ശുശ്രൂഷകളിൽ തീർച്ചയായും സംബന്ധിക്കണം. ക്രിസ്മസിന്‍റെ പ്രധാന ആഘോഷം അവിടെയാണു നടക്കുന്നത്.
8. ക്രിസ്മസ് ആഘോഷം മെച്ചപ്പെടുത്താനെന്ന പേരിൽ ആർക്കും അധികഭാരം വരുത്തരുത്.
9. ക്രിസ്മസ് കാലത്ത് വീണ്ടും ഒരു പൈതലിനെപ്പോലെയാകണം. അങ്ങനെയാകാൻ സാധിക്കാത്തവർക്ക് സ്വർഗരാജ്യം അകലെയാണ്.
10. നിന്‍റെ ഹൃദയം ക്രിസ്തുവിന് നീ ശരിക്കും നൽകണം. എങ്കിൽ മാത്രമേ ക്രിസ്മസ് ആഘോഷത്തിനു ശരിക്കും അർഥമുണ്ടാകൂ.
ക്രിസ്മസ് ആഘോഷിക്കുന്ന അസരത്തിൽ നാം ശരിക്കും അനുസരിക്കേണ്ട പത്തു കൽപനകളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. വിശദീകരണം ആവശ്യമില്ലാത്ത കൽപനകളാണ് അവ. എങ്കിൽപോലും അവയിലെ ഏറ്റവും അവസാനത്തെ കൽപന അൽപമായി വിശദീകരിക്കട്ടെ.
യേശുക്രിസ്തു ഭൂജാതനായപ്പോൾ ആകാശത്ത് പ്രത്യക്ഷപ്പെട്ട മാലാഖമാർ പാടിയത് ഇപ്രകാരമായിരുന്നു, ""അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, ഭൂമിയിൽ സന്മനസുള്ളവർക്കു ശാന്തിയും സമാധാനവും.'' മാലാഖമാർ അന്ന് ആശംസിച്ച ശാന്തിയും സമാധാനവും നമുക്കു ലഭിക്കണമെങ്കിൽ മുകളിൽ കൊടുത്തിരിക്കുന്ന പത്തു കൽപനകളിൽ പറഞ്ഞിരിക്കുന്നതുപോലെ നമ്മുടെ ഹൃദയം അവിടുത്തേക്ക് കൊടുക്കണം. എങ്കിൽ മാത്രമേ നമ്മുടെ ഹൃദയത്തിൽ ശാന്തിയും സമാധാനവും നിറയ്ക്കാൻ അവിടുത്തേക്ക് സാധിക്കൂ.

നമ്മുടെ ഹൃദയം യേശുവിനു നൽകി അവിടുത്തെ ശാന്തിയും സമാധാനവും നമുക്കു സ്വീകരിക്കാൻ സാധിച്ചാൽ അവിടുന്ന് നൽകുന്ന ശാന്തിയും സമാധാനവും മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ നമുക്ക് സാധിക്കുമെന്നതാണ് യാഥാർഥ്യം. അങ്ങനെ ചെയ്യാൻ സാധിച്ചാൽ നമ്മുടെ ക്രിസ്മസ് ആഘോഷം ശരിക്കും അർഥപൂർണമായി മാറും. എല്ലാവർക്കും യേശു നൽകുന്ന ശാന്തിയും സമാധാനവും ആശംസിക്കുന്നു.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ