ബന്ധങ്ങൾക്ക് വില കൊടുക്കുന്ന തിരുപ്പിറവി‌‌
ഇത്തവണ ക്രിസ്മസിന് സോഫിയും കുടുംബവും മാത്രമേ നാട്ടിൽ എത്തുകയുള്ളൂ. സോഫി നഴ്സാണ്. സോഫിയുടെ ഭർത്താവ് കല്ലറക്കാരൻ ഉപ്പുതടത്തിൽ ജറിൻ ജോസഫ് ഷെഫാണ്. മക്കളായ ജിഞ്ജു, ജസ്മരിയ എന്നിവർക്കൊപ്പം ഇരുവരും അബുദാബിയിലാണ്. സോഫി മക്കളിൽ ഇളയവളാണ്.

സോഫിയുടെ മാതാപിതാക്കളായ അഞ്ചുപുരയിടത്തിൽ ഒൗസേപ്പച്ചനും ഒറോമ്മയും ജീവിച്ചിരുപ്പുണ്ട്. സോഫിയെ കൂടാതെ നാല് മക്കൾകൂടിയുണ്ട് ഈ ദന്പതികൾക്ക് . അവർ നാലുപേരും കുടുംബാംഗങ്ങൾക്കൊപ്പം വിദേശത്താണ്. രണ്ടാമൻ മാത്തുക്കുട്ടിയും കുടുംബവും കാനഡയിലെ ജോലി അവസാനിപ്പിച്ച് അടുത്ത വർഷം നാട്ടിൽ എത്തുമെന്നാണ് അറിയുന്നത്. ഒൗസേപ്പച്ചനും ഒറോമ്മയ്ക്കും പ്രായാധിക്യം മൂലമുള്ള വല്ലായ്മകൾ ഏറെയുണ്ട്. ഇരുവരെയും നോക്കാനും ശുശ്രൂഷിക്കാനും മക്കൾ ഏർപ്പെടുത്തിയ ഒരു ഹോംനഴ്സും കൂടാതെ ഒരു പാചകക്കാരിയുമുണ്ട്.
പാചകക്കാരി രാവിലെ വന്ന് വൈകുന്നേരം തിരിച്ച് പോകുന്ന ആളാണ്. ഹോം നഴ്സിന് മാസത്തിൽ നാലുദിവസം അവധിയുണ്ട്. ആ ദിവസങ്ങളിൽ പകരക്കാരിയായി മറ്റൊരു സ്ത്രീ കൂട്ടുകിടക്കാനും അവരെ ശുശ്രൂഷിക്കാനുമായി എത്താറുണ്ട്. അവശത കൂടി വരുന്നതിനാൽ ഏതെങ്കിലും ഒരു കെയർ ഹോമിൽ തങ്ങളെ കൊണ്ടുചെന്നാക്കണമെന്ന് മാതാപിതാക്കൾ ഇരുവരും ഒരേ സ്വരത്തിൽ പറയുന്നുണ്ടെങ്കിലും മക്കൾ തങ്ങളുടെ ദുരഭിമാനം മൂലം അതിനിതുവരെയും സമ്മതം മൂളിയിട്ടില്ല. തന്‍റെ കുടുംബത്തിനൊപ്പം നാട്ടിൽ സ്ഥിര താമസമാക്കുന്പോൾ ചാച്ചനേയും അമ്മയേയും ഒപ്പം കൊണ്ടുവന്ന് താമസിപ്പിക്കണമെന്ന് മാത്തുക്കുട്ടിക്ക് ആഗ്രഹമുണ്ടെങ്കിലും അയാളുടെ ഭാര്യ മോളിക്ക് അക്കാര്യത്തിൽ ഒട്ടും താത്പര്യമില്ല. വിദേശത്തെ അധ്വാനം മൂലം തന്‍റെ ആരോഗ്യം ഏറെ ക്ഷയിച്ചിട്ടുണ്ടെന്നും ഈയൊരവസ്ഥയിൽ വാർദ്ധക്യത്തിലെത്തിയ അമ്മായിയപ്പനേയും അമ്മായിയമ്മയേയും പരിചരിക്കാൻ തന്നെക്കൊണ്ടാവില്ലെന്നും മോളി പറയുന്നു.

ചാച്ചനേയും അമ്മയേയും നോക്കാൻ ഇപ്പോൾ ഉള്ളതുപോലെ ഒരു ഹോം നഴ്സിനെ ഏർപ്പെടുത്തിയാൽ പ്രശ്നം പരിഹരിക്കാമല്ലോ എന്ന് മാത്തുക്കുട്ടി തന്‍റെ ഭാര്യയോട് പറഞ്ഞെങ്കിലും ചാച്ചനും അമ്മയ്ക്കും ഒരു മകൻ മാത്രമല്ലല്ലൊ വേറെ നാല് മക്കൾ കൂടിയുണ്ടല്ലൊ എന്നു പറഞ്ഞ് മോളി പിന്നെയും തന്‍റെ ഭർത്താവിന്‍റെ ആ ഒരാഗ്രഹത്തിന് തടസം പറയുകയാണ് ചെയ്തത്. ഇക്കാര്യത്തെ സംബന്ധിച്ച് മരുമകളായ മോളിയുടെ കർക്കശ നിലപാടിനെക്കുറിച്ച് ആരൊക്കയോവഴി കേട്ടറിഞ്ഞ ഒൗസേപ്പച്ചനും ഒറോമ്മയും തങ്ങളെ കെയർ ഹോമിൽതന്നെ കൊണ്ടുചെന്നാക്കിയാൽ മതിയെന്ന തീരുമാനത്തിലാണിപ്പോൾ. തന്‍റെ ഭർത്താവിനോ മക്കൾക്കോ രോഗമോ ഇതര ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടായാൽ മോളി തന്‍റെ ആരോഗ്യപ്രശ്നം പറഞ്ഞ് അവരെ ശുശ്രൂഷിക്കാതെ ഒഴിഞ്ഞുമാറുമോ? മോളിയുടെ മാതാപിതാക്കൾ ജീവിച്ചിരുപ്പുണ്ടെങ്കിൽ അവരുടെ വാർദ്ധക്യത്തിൽ അവരെ ശുശ്രൂഷിക്കേണ്ടിവന്നാൽ മോളിയുടെ നിലപാട് എന്തായിരിക്കും? മോളിക്ക് വാർദ്ധക്യമാകുന്പോൾ മോളിയുടെ മരുമകൾ മോളി ഇപ്പോൾ സ്വീകരിക്കുന്നതുപോലുള്ള ഒരു നിലപാട് സ്വീകരിച്ചാൽ മോളിയുടെ മാനസികാവസ്ഥ എന്തായിരിക്കും? തനിക്ക് ഭർത്താവിനേയും തന്‍റെ മക്കൾക്ക് ഒരു പിതാവിനേയും സമ്മാനിച്ച ഭർതൃമാതാപിതാക്കളെ തിരസ്കരിക്കുന്നതിനേക്കാൾ നിന്ദ്യമായ മറ്റേതൊരു പ്രവൃത്തിയാണ് ഒരു മരുമകൾക്ക് ചെയ്യാനാവുന്നത്.

വിവാഹിതയാകുന്ന ഒരു സ്ത്രീ ഭർത്താവിനെയും ഭർതൃഗൃഹത്തെയും സ്വന്തമായി സ്വീകരിക്കുന്പോൾ ആ കുടുംബത്തിലെ ഭവന വാസികളേയും അതിന്‍റെ എല്ലാ അവസ്ഥകളേയും ഹൃദയത്തിൽ ഏറ്റുവാങ്ങുകയാണ് ചെയ്യേണ്ടത് എന്ന് ഞാൻ പറഞ്ഞാൽ അതിനെ സ്വീകരിക്കുന്നവർ നിങ്ങളിൽ എത്ര പേരുണ്ടാകും? ഭവനം ഒരു വിശ്രമകേന്ദ്രമോ സുഖവാസ കേന്ദ്രമോ അല്ലല്ലൊ. അന്യോന്യം ശുശ്രൂഷിക്കുകയും ശുശ്രൂഷ സ്വീകരിക്കുകയും ചെയ്യേണ്ട ഇടമല്ലേ? അവിടെ പ്രാധാന്യം ബന്ധത്തിനല്ലേ? മാത്തുക്കുട്ടിയെ അയാളുടെ മാതാപിതാക്കളിൽനിന്നും വലിച്ചകറ്റിയാൽ അയാളുടെ ആത്മാർഥമായ സ്നേഹം മോളിക്ക് നേടാനാകുമെന്ന് മോളി കരുതുന്നുണ്ടോ? പിന്നീട് സ്വസ്ഥമായിരിക്കും ആ കുടുംബജീവിതം എന്ന് കരുതാനാകുമോ? എല്ലാ തരത്തിലും ഏറ്റക്കുറച്ചിലുകൾ ഉള്ള വ്യക്തികളുടെ കൂട്ടായ്മയല്ലേ കുടുംബം. പ്രായാഭേദമെന്യേ അത്തരം ഏറ്റക്കുറച്ചിലുകളെയും അവയുള്ള വ്യക്തികളെയും അന്യോന്യം സ്വീകരിക്കുക എന്നതല്ലേ കുടുംബജീവിത വിജയത്തിനും അതിന്‍റെ സുസ്ഥിതിക്കും നിദാനം.

മണ്ണിൽ മനുഷ്യനായി അവതാരം ചെയ്ത ദൈവം തന്നെയായ മിശിഹാ മനുഷ്യബന്ധങ്ങൾക്ക് വില നൽകിയവനാണ്. അവിടുന്ന് മനുഷ്യവർഗത്തിന്‍റെ എല്ലാ അവസ്ഥകളോടും താദാത്മ്യപ്പെടുവാനായാണ് ഭൂമിയിൽ പിറന്നത്. അവിടുത്തെ ജനനംതന്നെ സകല മനുഷ്യർക്കും വേണ്ടിയുള്ള സദ്വാർത്തയായിരുന്നു. ഒരു കുടുംബത്തിലെ ഓരോ അംഗത്തിനുമുള്ള സന്തോഷത്തിന്‍റെ സദ്വാർത്തയാകണം ആ കുടുംബത്തിലെ മറ്റിതര അംഗങ്ങളുടെയെല്ലാം സാന്നിദ്ധ്യം. അവരുടെ ജീവിതവും സ്നേഹവും ആരെയും ഒഴിവാക്കാത്തതും ആരെയും പുച്ഛിച്ച് തള്ളാത്തതുമായിരിക്കണം. ബന്ധങ്ങളെ വെട്ടിക്കണ്ടിച്ച് കളയുന്നതാകാതെ ബന്ധങ്ങളെ ചേർത്തുനിർത്തുന്നതും വിളക്കിച്ചേർക്കുന്നതുമായിരിക്കണം അത്. വായനക്കാർക്കേവർക്കും ക്രിസ്തുജയന്തി ആശംസകൾ!.

സിറിയക് കോട്ടയിൽ