പുതിയ വർഷം, പുതിയ തീരുമാനങ്ങൾ
അഞ്ച് അധ്യായങ്ങളുള്ള ഒരു ‘ആത്മകഥ’ പോർട്ടിയ നെൽസൺ എന്നൊരാൾ എഴുതിയിരിക്കുന്നത് ഇന്‍റർനെറ്റിൽ കാണുവാനിടയായി. അതിന്‍റെ പൂർണ രൂപം താഴെ കൊടുക്കുന്നു.

അധ്യായം ഒന്ന്: ഞാൻ വഴിയിലൂടെ നടന്നുപോകുന്നു. വഴിയിൽ വലിയൊരു കുഴിയുണ്ട്. ഞാൻ കുഴിയിൽ വീഴുന്നു. പക്ഷേ, അത് എന്‍റെ കുഴപ്പമല്ല. വളരെ കഷ്‌ടപ്പെട്ടു ഞാൻ കുഴിയിൽനിന്നു കരകയറുന്നു.

അധ്യായം രണ്ട്: ഞാൻ പഴയ വഴിയിലൂടെ നടന്നു പോകുന്നു. വഴിയിൽ വലിയൊരു കുഴിയുണ്ട്. ഞാൻ അതു കണ്ടില്ലെന്നു നടിക്കുന്നു. ഞാൻ കുഴിയിൽ വീഴുന്നു.. വീണ്ടും! ഞാൻ മുൻപു വീണ കുഴിയിൽ വീണ്ടും വീണെന്ന് എനിക്കു വിശ്വസിക്കുവാൻ സാധിക്കുന്നില്ല. എങ്കിലും അത് എന്‍റെ കുഴപ്പമല്ല. ഏറെ കഷ്‌ടപ്പെട്ട് ഞാൻ കുഴിയിൽനിന്നു കരകയറുന്നു.

അധ്യായം മൂന്ന്: മുൻപു നടന്ന വഴിയിലൂടെ ഞാൻ വീണ്ടും നടന്നുപോകുന്നു. വഴിയിൽ മുൻപുണ്ടായിരുന്ന കുഴി ഇപ്പോഴുമുണ്ട്. കുഴി ഞാൻ കാണുന്നു. എങ്കിലും ഞാൻ കുഴിയിൽ വീഴുന്നു. എനിക്ക് അത് ഒരു ശീലമായി മാറിയിരിക്കുന്നു. എങ്കിലും എന്‍റെ കണ്ണുകൾ തുറന്നാണ് ഇരിക്കുന്നത്. ഞാൻ കുഴിയിലാണെന്ന് എനിക്കറിയാം. ഞാൻ വീഴുവാനിടയായത് എന്‍റെ തെറ്റു കൊണ്ടാണെന്നും എനിക്കറിയാം. ഞാൻ അതിവേഗം കുഴിയിൽനിന്നു കരയിൽകയറുന്നു.

അധ്യായം നാല്: മുൻപ് നടന്ന വഴിയിലൂടെ ഞാൻ വീണ്ടും നടക്കുന്നു. വഴിയിൽ വലിയൊരു കുഴിയുണ്ടെന്ന് എനിക്കറിയാം. കുഴിയിൽ വീഴാതെ ഞാൻ മാറി നടക്കുന്നു.

അധ്യായം അഞ്ച്: കുഴിയുള്ള വഴി ഉപേക്ഷിച്ചു കുഴിയില്ലാത്ത നല്ല വഴിയിലൂടെ ഞാൻ നടക്കുന്നു. നാം എല്ലാവരെയും ചില നഗ്നസത്യങ്ങൾ അനുസ്മരിപ്പിക്കുന്ന ഒരു ആത്മകഥയാണിത്. ഒരു പക്ഷേ നമ്മിൽ പലരുടെയും ആത്മകഥയ്ക്കു തുല്യമാകാം ഈ കഥ. നാം നടക്കുന്ന വഴികളിൽ ചതിക്കുഴികൾ പലതുമുണ്ടെന്നു നമുക്കറിയാം. എങ്കിലും ചിലപ്പോഴെങ്കിലും അവ കണ്ടില്ലെന്നു നടിച്ച് ആ ചതിക്കുഴികളിൽ നാം വീഴാറില്ലേ? അങ്ങനെ ആ ചതിക്കുഴികളിൽ നാം വീഴുന്പോൾ അതു നമ്മുടെ കുറ്റം മൂലമാണെന്നു നാം സമ്മതിക്കുമോ? സാധാരണഗതിയിൽ അതു നാം സമ്മതിക്കാറില്ല. അങ്ങനെ സംഭവിച്ചതു മറ്റുള്ളവരുടെ കുറ്റം മൂലമാണ് എന്നാകും ആദ്യം നാം വാദിക്കുക. ഭാര്യ പിണങ്ങിയതിന്‍റെ പേരിൽ മദ്യക്കുപ്പി കാലിയാക്കുന്ന ആൾ ഈ ചിന്താഗതിയുള്ള ആളിന്‍റെ ഒരു ഉദാഹരണമല്ലേ?

നമ്മുടെ ജീവിതത്തിലെ ഒരു വർഷം അതിവേഗം നമ്മെ കടന്നുപോവുകയാണ്. നമ്മെ കടന്നുപോകുന്ന ഈ വർഷത്തിൽ നമ്മുടെ വഴിയിലെ ചതിക്കുഴികളിൽ നാം വീണിട്ടുണ്ടെങ്കിൽ ആ വഴി മാറി നടക്കുവാനുള്ള പുതിയൊരവസരം ഒരു പുതുവർഷത്തിലൂടെ ദൈവം നമുക്കു സമ്മാനിക്കുകയണ്.

അതെക്കുറിച്ച് ആദ്യം നമുക്കു നന്ദിയുള്ളവരായിരിക്കാം. അതുപോലെ പുതുവത്സരത്തിൽ നമ്മുടെ വഴിയിലെ ചതിക്കുഴികളിൽ വീഴാതിരിക്കുവാനുള്ള മുൻകരുതലും നമുക്കെടുക്കാം. അങ്ങനെ ചെയ്താൽ നമ്മുടെ ആത്മകഥ അവസാനം ശുഭപര്യവസായി ആയി മാറുകയും ചെയ്യും.
നെൽസൺ എഴുതിയിരിക്കുന്ന ആത്മകഥയിൽ മുഴച്ചുനിൽക്കുന്ന ഒരു കാര്യമുണ്ട്. നമ്മുടെ വഴിയിൽ ചതിക്കുഴികൾ ഉണ്ടെന്നറിഞ്ഞിട്ടും അവ കണ്ടില്ലെന്നു നടിക്കുന്ന ആ വഴിയിലൂടെ നടന്നു നാം ചതിക്കുഴികളിൽ വീണ്ടും വീണ്ടും വീഴുന്ന കാര്യമാണത്. അങ്ങനെ നാം ചതിക്കുഴികളിൽ വീഴുന്പോഴും അതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ നാം വിസമ്മതിക്കുന്നു എന്നതാണ് ഏറെ ശോചനീയമായ വസ്തുത.

നാം പുതിയ വർഷത്തിലേക്കു കടക്കുന്പോൾ നമ്മൾ ചെയ്യുന്ന കാര്യങ്ങളുടെയെല്ലാം ഉത്തരവാദിത്വം നമുക്കേറ്റെടുക്കാം. അതുപോലെ നമ്മിൽ കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിൽ അവ പരിഹരിക്കുവാനും നമുക്കു ശ്രമിക്കാം. അപ്പോൾ, ചതിക്കുഴികളുള്ള വഴിയിൽനിന്നു മാറി നടക്കുന്നതിനു തുല്യമായിരിക്കും അത്.

അമേരിക്കൻ ചിന്തകനും എഴുത്തുകാരനുമായിരുന്ന ബഞ്ചമിൻ ഫ്രാങ്ക്ളിൻ (1706-1790) ഇപ്രകാരം എഴുതിയിട്ടുണ്ട്: നിങ്ങൾ നിങ്ങളുടെ ദുഃശീലങ്ങളുമായി യുദ്ധം ചെയ്യുക. അയൽക്കാരോടു സമാധാനമായി കഴിയുക. മുൻപായിരുന്നതിനേക്കാൾ മെച്ചപ്പെട്ട മനുഷ്യനായി എല്ലാ പുതുവത്സരത്തിലും ആയിത്തീരുക’.

നമ്മുടെ ജീവിതത്തിലെ ചതിക്കുഴികളിൽ നാം വീഴുന്നുണ്ടെങ്കിൽ അതിന്‍റെ പ്രധാന കാരണം നമ്മുടെ ദുഃശീലങ്ങൾ തന്നെ. തന്മൂലം ഫ്രാങ്ക്ളിൻ പറയുന്നതുപോലെ, നമ്മുടെ ദുഃശീലങ്ങളുമായി യുദ്ധം ചെയ്ത് അവയെ നിർമാർജനം ചെയ്യാൻ സാധിച്ചാൽ മാത്രമേ ജീവിതത്തിലെ ചതിക്കുഴികളിൽ വീഴാതിരിക്കാൻ നമുക്കു സാധിക്കൂ. അതുപോലെ, എല്ലാവരുമായും സമാധാനത്തിൽ കഴിയുന്ന കാര്യത്തിലും നാം ശ്രദ്ധിക്കണം. എങ്കിൽ മാത്രമേ എന്നും മെച്ചപ്പെട്ട മനുഷ്യരായി ജീവിക്കാൻ നമുക്കു സാധിക്കൂ.

മറ്റുള്ളവരുമായി സമാധാനത്തിൽ കഴിയുക എന്നു പറഞ്ഞാൽ അതിന്‍റെ അർഥം അവരുമായി ശണ്ഠകൂടാതിരിക്കണമെന്നു മാത്രമല്ല പ്രത്യുത, എല്ലാകാര്യങ്ങളിലും മറ്റുള്ളവരുമായി സഹകരിച്ചു പ്രവർത്തിക്കണമെന്ന് അതു സൂചിപ്പിക്കുന്നു. നമ്മുടെ ദുഃശീലങ്ങളെ കീഴടക്കി മറ്റുള്ളവർക്കു നന്മ ചെയ്തു ജീവിക്കുന്പോഴാണല്ലോ നാം മെച്ചപ്പെട്ട മനുഷ്യനായി മാറുക.

ബ്രിട്ടീഷ് ചിന്തകനും എഴുത്തുകാരനുമായിരുന്ന സി.എസ്. ലൂവിസ് പറയുന്നതനുസരിച്ചു, നമ്മുടെ ഭൂതകാലത്തേക്കാൾ മെച്ചപ്പെട്ട കാര്യങ്ങൾ നമുടെ ഭാവി കാലത്തുനമുക്കായി കാത്തിരിപ്പുണ്ട്. അവ നേടിയെടുക്കുന്ന കാര്യത്തിൽ നവവത്സരത്തിൽ നമുക്കു ശ്രദ്ധിക്കാം. പക്ഷേ, അതു സാധിക്കണമെങ്കിൽ പ്രതിജ്ഞാബദ്ധരായി നാം അതിനു വേണ്ടി അധ്വാനിക്കേണ്ടിയിരിക്കുന്നു. അതിനുള്ള ആഗ്രഹം പുതുവർഷത്തിൽ എല്ലാവർക്കും ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു; പ്രാർഥിക്കുന്നു.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ